എന്‍എഫ്എല്‍ താരം ജെയ്ലന്‍ ഫെര്‍ഗുസണ്‍ അന്തരിച്ചു

ബാള്‍ട്ടിമോര്‍: റാവന്‍സ് ഒട്ട് സൈഡ് ലയ്ന്‍ ബാക്കര്‍ ജെയ്ലന്‍ ഫെര്‍ഗുസന്‍(26) അന്തരിച്ചു. ജൂണ്‍ 23 ബുധനാഴ്ചയാണു ജയ്ലന്റെ മരണം റാവന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഹാര്‍വുഡ് ഇല്‍ ചെസ്റ്റര്‍ അവന്യുവിലുള്ള വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജെയ്‌ലന്റെ മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നും ഓവര്‍ ഡോസായിരിക്കാം മരണ കാരണമെന്നും ബാള്‍ട്ടിമോര്‍ പൊലീസ് അറിയിച്ചു. മെഡിക്കല്‍ എക്‌സാമിനര്‍ മരണ കാരണം ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ ഫുട്‌ബോളിലെ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന താരമായിരുന്നു. മൂന്നു മക്കളുടെ പിതാവായിരുന്നു ജയ്‌ലന്‍. ബുധനാഴ്ച ഉച്ചയോടെ തന്നെ റാവന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യമാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 1995 ഡിസംബര്‍ 14 ന് ലൂസിയാനയിലായിരുന്നു ജനനം. വെസ്റ്റ് ഫെലിസിയാന ഹൈസ്‌കൂള്‍, ലൂസിയാന ടെക് എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബാള്‍റ്റിമോര്‍ റാവന്‍സില്‍ 2019 മുതല്‍ 2021 വരെ അംഗമായിരുന്നു.ഒരു മകനും രണ്ടു പെണ്‍മക്കളും ഭാര്യ ഡോണി സ്മിത്തും ഉള്‍പ്പെടുന്നതാണു…

നയതന്ത്രജ്ഞരെ കൊണ്ടുവരുന്നതിന് റഷ്യൻ വിമാനത്തെ യുഎസ് വിലക്കിയതിന് പിന്നാലെ പ്രതികരണവുമായി മോസ്കോ

ന്യൂയോര്‍ക്ക്: റഷ്യൻ നയതന്ത്രജ്ഞരെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിൽ നിന്ന് കൊണ്ടുവരാൻ റഷ്യൻ വിമാനത്തെ അനുവദിക്കില്ലെന്ന വാഷിംഗ്ടണിന്റെ തീരുമാനത്തിന് മറുപടിയായി പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് മോസ്കോ. അമേരിക്കൻ ഭാഗം ആസൂത്രിതമായി ഉഭയകക്ഷി ബന്ധങ്ങൾ നശിപ്പിക്കുന്നത് തുടരുകയാണ്, അത് ഇതിനകം തന്നെ ശോചനീയാവസ്ഥയിലായിക്കഴിഞ്ഞു എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരിയിൽ, റഷ്യയുടെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഐക്യരാഷ്ട്ര സഭയില്‍ നിന്ന് 12 നയതന്ത്ര ഉദ്യോഗസ്ഥരെ ചാരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് അമേരിക്ക പുറത്താക്കിയിരുന്നു. ഈ നീക്കത്തെ ശത്രുതാപരമായും വാഷിംഗ്ടണിന്റെ പ്രതിബദ്ധതകളുടെ കടുത്ത ലംഘനമാണെന്നും മോസ്കോ അപലപിച്ചു. ഫെബ്രുവരി 24 ന് ഉക്രെയ്നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ റഷ്യൻ വിമാനങ്ങൾക്കും അമേരിക്ക തങ്ങളുടെ വ്യോമാതിർത്തി അടച്ചു. ഉക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചതിനുശേഷം 300 ലധികം റഷ്യക്കാരെ പുറത്താക്കിയ പാശ്ചാത്യ രാജ്യങ്ങളിൽ ഫ്രാൻസും ഇറ്റലിയും സ്പെയിനും ഉൾപ്പെടുന്നു. മിൻസ്‌ക്…

ഗ്യാസ് വില കുതിച്ചുയരുന്നു; മൂന്നു മാസത്തേക്ക് ഫെഡറല്‍ ടാക്‌സിന് അവധി നല്‍കണമെന്നു ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ഗ്യാസ് വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് അടുത്ത മൂന്നു മാസത്തേക്കു ഫെഡറല്‍ ടാക്‌സിനു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബൈഡന്‍ കോണ്‍ഗ്രസിനെ സമീപിച്ചു. ബുധനാഴ്ചയാണ് ബൈഡന്‍ സെപ്റ്റംബര്‍ വരെ ഫെഡറല്‍ ടാക്‌സ് ഒഴിവാക്കണമെന്നു കോണ്‍ഗ്രസിനോടു ആവശ്യപ്പെട്ടത്. ഗ്യാസൊലിനു ഗ്യാലന് 18 സെന്റും ഡീസലിന് 24 സെന്റുമാണു ഫെഡറല്‍ ടാക്‌സ് ഈടാക്കുന്നത്.സംസ്ഥാന ടാക്‌സും, ഓയില്‍ കമ്പനികളുടെ ടാക്‌സും ഇതോടൊപ്പം ഒഴിവാക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഗ്യാസ് വില കൂടിയതിനു റഷ്യന്‍ ഉക്രെയ്ന്‍ യുദ്ധത്തെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഓയില്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നു ബൈഡന്‍ പറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവു അനുഭവപ്പെട്ടിട്ടും ഗ്യാസിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനേയും ബൈഡന്‍ വിമര്‍ശിച്ചു. ഒരു ഗ്യാലന്‍ ഗ്യാസിനു നാഷനല്‍ ആവറേജ് 5 ഡോളറാണ്. ഈ വര്‍ഷാരംഭത്തിനു മുമ്പു അമേരിക്കയിലെ ഏറ്റവും…

2024 ജിഒപി പ്രൈമറി സര്‍വ്വേ; ട്രംപിനേക്കാള്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ക്കു മുന്‍തൂക്കം

ന്യൂഹാംപ്‌ഷെയര്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ട്രംപിനേക്കാള്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് ബുധനാഴ്ച പുറത്തുവിട്ട യൂണിവേഴ്‌സിറ്റി ഓഫ് ന്യൂഹാംപ്‌ഷെയര്‍ സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 39 ശതമാനം പേര്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ പിന്തുണച്ചപ്പോള്‍ 37 ശതമാനമാണ് ട്രംപിനെ പിന്തുണച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികള്‍ക്കു നൂറ്റാണ്ടുകളായി ആദ്യം നടക്കുന്ന ഗ്രേനൈറ്റ് സംസ്ഥാനമെന്നറിയപ്പെടുന്ന ന്യൂഹാംഷെയറിലാണ് ആദ്യ പൊതു ജനസര്‍വ്വെ സംഘടിപ്പിച്ചതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മുന്‍ വൈസ് പ്രസിഡന്റിനെ പിന്തുണച്ചത് 9% പേര്‍ മാത്രമാണ്. മുന്‍ സൗത്ത് കരോലിന ഗവര്‍ണറും യുഎന്‍ അംബാസഡറുമായിരുന്ന നിക്കി ഹേലിക്ക് 6% മാത്രമാണു ലഭിച്ചത്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഡിസാന്റിസിനുള്ള പിന്തുണ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് ഈയ്യിടെ നടന്ന അഭിപ്രായ സര്‍വ്വേകള്‍ നല്‍കുന്ന സൂചന. 2024 ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഫ്ലോറിഡ ഗവര്‍ണര്‍ വരുമെന്നതു ഇപ്പോള്‍ പ്രവചിക്കാനാവില്ല.

മലയാള മഹാസഭ (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

കേരളസഭയില്‍ കേമന്‍മാര്‍ ചിലര്‍ ബാഡ്ജും തൂക്കി ബഡായി പറഞ്ഞുനടന്നു. പേയവര്‍ പോയവര്‍ വീണ്ടും പോയി ഒരു മാമാങ്കത്തിനു പോകും പോലെ! ഉണ്ടും, തിന്നും വെള്ളമടിച്ചും ജാഡയില്‍ വിലസി വീരന്മാരവര്‍! വീണ്ടും കണ്ടു ഗീര്‍വ്വാണടിച്ചു വമ്പമരെ ചുംബിച്ചയൊരു ഫോട്ടൊ കാച്ചി! കേരളസഭയില്‍ മുറവിളികേട്ടു കെറെയില്‍ നീട്ടണമിവിടെവരേക്കും! പ്ലയിന്‍ ടിക്കറ്റു കുറക്കണമെന്നും, ഇരട്ട സിറ്റിസണേ- കണമെന്നും! നോര്‍ക്കായുടെ നേര്‍ക്കാഴ്ച്ചയുടെ നേരിയ മങ്ങല്‍ നീക്കണമെന്നും! ഉത്തരമൊന്നും ഉരിയാടാതെ വമ്പമ്മാര് തടിതപ്പി പൊടി തട്ടിയെറിഞ്ഞു അണ്ടികളഞ്ഞ അണ്ണാനെപോലെ പോയവരെല്ലാം തിരികെ പോന്നു! പൊതുജനമെല്ലാം ഞെട്ടിവിറച്ചു കേരളസഭയുടെ വിറയല്‍ കേട്ട്‌! കാശുമുടക്കാന്‍ ഒരുവനുമില്ല സൂത്രത്തില്‍ ഒരു പൂശല്‍ പുശാനല്ലാതെ! കോടികള്‍ കടമായെന്നൊരു കൂട്ടര്‍ കേരള ജനതയെ പറ്റിച്ചുന്നൊരു കൂട്ടര്‍! ഇതുകൊണ്ടൊന്നും മതിയാകാതെ പരസ്പരമവരു ചെളി വാരിയെറിഞ്ഞൂ! ●

ഉക്രെയ്നില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനെ തിരിച്ചറിഞ്ഞു: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

വാഷിംഗ്ടണ്‍: ഉക്രെയ്നിൽ റഷ്യക്കാർക്കെതിരെ പോരാടുന്നതിനിടെ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനെ തിരിച്ചറിഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. ഫ്ലോറിഡയിലെ ഹെർണാണ്ടോയിൽ നിന്നുള്ള യുഎസ് പൗരനായ സ്റ്റീഫൻ സബീൽസ്‌കിയാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങളൊന്നും നൽകാതെ ഉക്രെയ്‌നിൽ വച്ച് റഷ്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു. “സായുധ സംഘട്ടനം സജീവമായതിനാലും റഷ്യൻ സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർ ഉക്രെയ്നിലെ യുഎസ് പൗരന്മാരെ ഒറ്റപ്പെടുത്തുന്നതിനാലും യുഎസ് പൗരന്മാർ ഉക്രെയ്നിലേക്ക് യാത്ര ചെയ്യരുതെന്ന് ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു,” സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്നിലെ യുഎസ് പൗരന്മാർ ഏതെങ്കിലും വാണിജ്യപരമോ സ്വകാര്യമായി ലഭ്യമായതോ ആയ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സുരക്ഷിതമാണെങ്കിൽ ഉടൻ ഉക്രെയിന്‍ വിടണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഒരു പ്രാദേശിക…

ഉഭയകക്ഷി സെനറ്റ് തോക്ക് സുരക്ഷാ ബില്ലിനെതിരെ ശക്തമായ യുഎസ് തോക്ക് ലോബി ഗ്രൂപ്പ്

വാഷിംഗ്ടണ്‍: യു.എസ് നാഷണൽ റൈഫിൾ അസോസിയേഷൻ (എൻആർഎ) ഒരു ഉഭയകക്ഷി സെനറ്റർമാർ നിർദ്ദേശിച്ച തോക്ക് സുരക്ഷാ പരിഷ്കാരങ്ങളെ എതിർക്കുന്നുവെന്ന് പ്രഖ്യാപിച്ചു. പുതിയ നിയമനിർമ്മാണം “ഭരണഘടനയിലെ രണ്ടാം ഭേദഗതി സ്വാതന്ത്ര്യത്തിന്റെ പ്രയോഗത്തിൽ അനാവശ്യ ഭാരം” ഉണ്ടാക്കുമെന്നാണ് അവരുടെ വാദം. സ്‌കൂൾ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മാനസികാരോഗ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്രമങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണത്തെ പിന്തുണയ്ക്കുമെന്ന് തോക്ക് ലോബി ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “ഈ തോക്ക് നിയന്ത്രണ നിയമനിർമ്മാണത്തെ ഞങ്ങൾ എതിർക്കുന്നു. കാരണം, നിയമം അനുസരിക്കുന്ന തോക്ക് ഉടമകൾ രണ്ടാം ഭേദഗതി സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിൽ അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കണം. നിയമാനുസൃത തോക്ക് വാങ്ങലുകൾ നിയന്ത്രിക്കുന്നതിനും പ്രാദേശിക, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന തോക്ക് നിയന്ത്രണ നടപടികൾ അവതരിപ്പിക്കുന്നതിനും ബിൽ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. നിയമനിർമ്മാണം നമ്മുടെ ‘ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ’ നിയന്ത്രിക്കാനും സാധ്യത കൂടുന്നു,” പ്രസ്താവനയില്‍ പറയുന്നു. “ഹെല്ലർ, മക്ഡൊണാൾഡ് കേസുകളിൽ…

17.7 അടി നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി

നേപ്പിള്‍സ് (ഫ്‌ലോറിഡ): ഫ്‌ലോറിഡയില്‍ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാമ്പിനെ പിടിച്ചത്. ഇതുവരെ ഫ്‌ലോറിഡയില്‍ പിടികൂടിയിട്ടുള്ള പെരുമ്പാമ്പുകളില്‍വച്ച് ഏറ്റവും വലുതാണിത്. എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെ പിടികൂടിയത്. സാധാരണ ഫ്‌ലോറിഡയില്‍ നിന്നു പിടികൂടുന്ന പെരുമ്പാമ്പുകള്‍ക്ക് ആറു മുതല്‍ 10 അടിവരെയാണ് വലിപ്പം ഉണ്ടാകാറ്. പെരുമ്പാമ്പുകള്‍ക്ക് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പെരുമ്പാമ്പിനെ 1970 ലാണ് ഫ്‌ലോറിഡയില്‍ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതല്‍ ഇതുവരെ ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പെരുമ്പാമ്പുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവര്‍ഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിഡ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്.

നായയെ ചൊല്ലി അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം; യുവ ദമ്പതിമാര്‍ വെടിയേറ്റു മരിച്ചു

ഹാര്‍ട്ട്‌ഫോര്‍ഡ് (കണക്ടികട്ട്): അയല്‍വാസികള്‍ തമ്മില്‍ ആരംഭിച്ച നായയെ കുറിച്ചുള്ള നിസ്സാര തര്‍ക്കം ഒടുവില്‍ യുവദമ്പതിമാരുടെ മരണത്തിലും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിലും കലാശിച്ചു. ചെയ്‌സ് ഗാരറ്റ് (39), ക്രിസ്റ്റീന ഡാങ്ങ് (27) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികള്‍. ഹാര്‍ട്ട്ഫോര്‍ഡ് മേയര്‍ ലൂക്ക് ബ്രോണില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫാദേഴ്‌സ് ഡേയില്‍ (ജൂണ്‍ 19ന്) നടന്ന ഈ ദാരുണ സംഭവത്തില്‍ അനാഥമായത് കൊല്ലപ്പെട്ട ദമ്പതിമാരുടെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെയ്പ്പിനുശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി ഹാര്‍ട്ട് ഫോര്‍ഡ് പൊലീസ് അറിയിച്ചു. ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിരവധി വഴികളുണ്ടെന്നും പൊലീസിനെ കൃത്യ സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാര്‍ട്ട് ഫോര്‍ഡ് പൊലീസ് ചീഫ് ജേസന്‍ തോടി പറഞ്ഞു. ലഭ്യമായ വിവരമനുസരിച്ച് സംഭവം ഇങ്ങനെ: അയല്‍വീട്ടിലെ…

ഇന്ത്യൻ-അമേരിക്കന്‍ ഡോ. ആരതി പ്രഭാകറിനെ ശാസ്ത്ര ഉപദേഷ്ടാവായി പ്രസിഡന്റ് ജോ ബൈഡന്‍ നാമനിർദ്ദേശം ചെയ്തു

വാഷിംഗ്ടൺ: ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവ പ്രയോജനപ്പെടുത്താൻ തന്റെ ഭരണകൂടം ലക്ഷ്യമിടുന്നതിനാൽ ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകറിനെ വൈറ്റ് ഹൗസിലെ അടുത്ത ശാസ്ത്ര ഉപദേഷ്ടാവായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച നാമനിർദ്ദേശം ചെയ്തു. സെനറ്റ് സ്ഥിരീകരിച്ചാൽ, ഡോ. പ്രഭാകർ ബൈഡന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ കോ-ചെയർ, പ്രസിഡന്റിന്റെ കാബിനറ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കും. “ഇന്ന്, ഡോ. ആരതി പ്രഭാകറിനെ ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസിയുടെ (OSTP) ഡയറക്ടറായി നാമനിർദ്ദേശം ചെയ്യാനുള്ള തന്റെ ഉദ്ദേശ്യം പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. കൂടാതെ, സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പ്രസിഡന്റിന്റെ അസിസ്റ്റന്റ് ആയും അവര്‍ പ്രവര്‍ത്തിക്കും,” വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. മിടുക്കിയും ഏറെ ബഹുമാനിക്കപ്പെടുന്നതുമായ എഞ്ചിനീയറും പ്രായോഗിക ഭൗതികശാസ്ത്രജ്ഞയുമാണ് ഡോ. ആരതി പ്രഭാകര്‍ എന്നാണ് ബൈഡന്‍…