ഓസ്റ്റിൻ, ടെക്സസ് – ഫ്ലോറിഡയിൽ നിന്നുള്ള മൂന്ന് പന്നി വേട്ടക്കാരും നായയും ചോളപ്പാടത്തിന്റെ നടുവിലുള്ള മലിനജല വാതകം നിറച്ച ഭൂഗർഭ ടാങ്കിൽ മരിച്ചതായി ടെക്സസ് ഷെരീഫ് പറഞ്ഞു, അവരിൽ ഒരാളുടെ നായ ഭൂഗർഭ ടാങ്കിനു മുകളിലുള്ള ദ്വാരത്തിലൂടെ താഴേക്കു വീണതിനെത്തുടർന്ന് രക്ഷിക്കാൻ ടാങ്കിനകത്തേക്കു ഇറങ്ങി . അയാളെ രക്ഷപ്പെടുത്താൻ മറ്റ് രണ്ട് പേരും ഭൂഗർഭ ടാങ്കിലേക്ക് ഇറങ്ങി. ഏകദേശം 4 അടി (1.2 മീറ്റർ) വീതിയും 8 അടി (2.4 മീറ്റർ) വെള്ളവും ഹൈഡ്രജൻ സൾഫൈഡ് വാതകവും അടങ്ങുന്ന ഒരു കുഴിയാണ് ഈ ദ്വാരമെന്ന് ബാസ്ട്രോപ്പ് കൗണ്ടി ഷെരീഫ് മൗറീസ് കുക്ക് പറഞ്ഞു. ടാങ്കിൽ നിന്ന് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും നായയുടെയും മൃതദേഹങ്ങൾ പിനീട് പുറത്തെടുത്തു. ബുധനാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവമെന്ന് അദ്ദേഹം പറഞ്ഞു, നായയെ രക്ഷിക്കാൻ പുരുഷന്മാരിലൊരാൾ ജലസംഭരണിയിൽ ഇറങ്ങിയതാണ്.മറ്റ് രണ്ട് വേട്ടക്കാരുടെ വസ്ത്രങ്ങളും ബൂട്ടുകളും…
Category: AMERICA
അറ്റ്ലാന്റായിൽ അന്തരിച്ച മേരി ഇടിച്ചാണ്ടിയുടെ പൊതുദർശനം ഇന്ന്
അറ്റ്ലാന്റാ : അമേരിക്കയിലെ ആദ്യക്കാല പ്രവാസിയും, അടൂർ തുവയൂർ ചക്കാലയിൽ കുടുംബാംഗവുമായ തോമസ് ഇടിച്ചാണ്ടിയുടെ ഭാര്യ മേരി ഇടിച്ചാണ്ടി (മേരികുട്ടി 88) അറ്റ്ലാന്റായിൽ അന്തരിച്ചു. കോട്ടയം തൈകാട് കുടുംബാംഗമാണ്. എറണാകുളം വൈ.ഡബ്ല്യൂ.സി.എ യിൽ 1958 കാലഘട്ടത്തിൽ സേവനം ചെയ്തിരുന്ന ബിരുദധാരിയായ മേരിക്കുട്ടി അതെ കാലഘട്ടത്തിൽ എറണാകുളം വൈ.എം.സി.എ യിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന തോമസ് ഇടിച്ചാണ്ടിയുമായി കണ്ടുമുട്ടിയ ബന്ധം പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ തോമസ് ഇടിച്ചാണ്ടിയുമായി ചിക്കാഗോയിൽ വെച്ച് 1965 ൽ വിവാഹിതയാകുകയും, തുടർന്ന് ദീർഘനാൾ ഫ്ലോറിഡായിൽ സേവനം അനുഷ്ഠിക്കുകയും 1994 ൽ റിട്ടയർമെന്റിനു ശേഷം 2017 മുതൽ അറ്റ്ലാന്റായിൽ ഒന്നിച്ചു വിശ്രമ ജീവിതം നയിച്ചുവരവേയാണ് മേരിക്കുട്ടിയുടെ വേർപാട്. മക്കൾ : ഉഷ ഡാനിയേൽ, അലക്സ് ഇടിച്ചാണ്ടി. മരുമക്കൾ : ജോൺ ഡാനിയേൽ, ജെന്നി ഇടിച്ചാണ്ടി. കൊച്ചുമക്കൾ : സറീന,…
ചിക്കാഗോയിൽ വെടിവെപ്പ് നാല് മരണം ഒരാൾ ഗുരുതരാവസ്ഥയിൽ
ചിക്കാഗോ :ക്രിസ്റ്റൽ തടാകത്തിനു സമീപം ഒരു വീട്ടിൽ ബുധനാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ തോക്കുധാരിയെന്ന് പറയപ്പെടുന്നയാളടക്കം നാല് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബുധനാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ അധികൃതർ സ്ഥിരീകരിച്ചു.അജ്ഞാതനായ നാലാമത്തെ വ്യക്തിയെ ഏരിയാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.വെടിയേറ്റ അഞ്ചാമത്തെ വ്യക്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. അഞ്ച് വ്യക്തികളും ഒരു വീട്ടിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്, തർക്കം ആഭ്യന്തര സ്വഭാവമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു, വെടിവെപ്പിൽ കൊല്ലപ്പെട്ട നാല് പേരെ വ്യാഴാഴ്ച ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.5805 വൈൽഡ് പ്ലം റോഡി ലുള്ള വീട്ടിലെ ഒരു കുടുംബാംഗം ബന്ധുക്കളെ വെടിവയ്ക്കുകയാണെന്ന് ബുധനാഴ്ച രാവിലെ മക്ഹെൻറി കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടികൾകു സന്ദേശം ലഭിച്ചു സംഭവസ്ഥലത്തെത്തിയ ഡെപ്യൂട്ടികൾ മൂന്ന് സ്ത്രീകൾ മരിച്ചതായും മറ്റൊരു സ്ത്രീയെയും ഒരു പുരുഷനെയും ഗുരുതരമായി പരിക്കേറ്റതായും…
ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ്റ് 11 വെള്ളിയാഴ്ച
ഡാളസ്: ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ് 11 വെള്ളിയാഴ്ചയും സംസ്കാര ശുശ്രുഷ ആഗസ്റ്റ് 11 ശനിയാഴ്ചയും ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ വെച്ച് നടത്തപ്പെടും (1751 Wall St, Garland, TX 75041). തുടർന്നു ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സംസ്കാരം. മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ ഡാളസിൽ ആഗസ്റ് 6 ഞായറാഴ്ചയാണ് അന്തരിച്ചത്. പരേതയുടെ മകൻ കോളിൻസ് സാമുവേലും കടുംബവും അംഗങ്ങളായ കേരള അസോസിയേഷൻ ഓഫ് ഡാളസ് മേരിക്കുട്ടി സാമുവേലിന്റെ നിര്യാണത്തിൽ അനുശോചിച്ചു. പൊതുദർശനം: ആഗസ്റ്റ് 11 വെള്ളിയാഴ്ച 6 pm to 8.30 pm സ്ഥലം: ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ. സംസ്കാര ശുശ്രുഷ: ആഗസ്റ്റ് 11 ശനിയാഴ്ച 9 am സ്ഥലം: ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ. തുടർന്ന് സംസ്കാരം ഡാളസിലെ സണ്ണിവെയിലിലുള്ള…
കാട്ടുതീയിൽ ചരിത്രപ്രസിദ്ധമായ ഹവായിയിലെ മൗയി പട്ടണം കത്തി നശിച്ചു; 36 പേർ മരിച്ചു; ആയിരക്കണക്കിന് നിവാസികള്‍ പലായനം ചെയ്തു
ഹവായ്: ഹവായിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മൗയി പട്ടണത്തിന്റെ ഭൂരിഭാഗവും അഗ്നിക്കിരയായി. 36 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്ത തീപിടിത്തത്തെ തുടർന്ന് മൗയിയിലെ വീടുകളിൽ നിന്ന് ആയിരക്കണക്കിന് ഹവായ് നിവാസികൾ രക്ഷപ്പെട്ട് ഓടി. തീപിടിത്തം ദ്വീപിനെ അമ്പരപ്പിച്ചു. ഒരിക്കൽ തിരക്കേറിയിരുന്ന തെരുവുകളിൽ കത്തിനശിച്ച കാറുകളും പുകയുന്ന അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളും മാത്രമാണ് കാണാനുള്ളതെന്ന് മാധ്യമങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1700-കളിലെ പഴക്കമുള്ളതും ചരിത്രപരമായ കെട്ടിടങ്ങൾ നിലനിന്നിരുന്ന പട്ടണമായ ലഹൈന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലവുമായിരുന്നു. ബുധനാഴ്ച ദ്വീപിലെ പല സ്ഥലങ്ങളിലും ജീവനക്കാർ തീയണയ്ക്കാന്‍ പാടുപെട്ടു. എന്നാല്‍, തീജ്വാലകൾ മുതിർന്നവരെയും കുട്ടികളെയും കടലിലേക്ക് ചാടാന്‍ നിർബന്ധിതരാക്കി. ബുധനാഴ്ച വൈകി മൗയി കൗണ്ടിയിൽ നിന്നുള്ള പ്രസ്താവന പ്രകാരം കുറഞ്ഞത് 36 പേരെങ്കിലും മരിച്ചിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 271 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തതായും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.…
കുര്യൻ ടി. കുര്യാക്കോസ് (86) റോക്ക് ലാൻഡിൽ അന്തരിച്ചു
ന്യുയോർക്ക്: ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ മാന്നാർ തൂമ്പുങ്കൽ കുര്യൻ ടി. കുര്യാക്കോസ് (കുരിയാക്കോച്ചായൻ-86) റോക്ക് ലാൻഡിൽ അന്തരിച്ചു. 70-കളിൽ അമേരിക്കയിലെത്തി. ക്നാനായ യാക്കോബായ വിഭാഗം സമുദായ ട്രസ്റ്റിയും സംഘടനാ സാരഥിയുമായി സേവനമനുഷ്ഠിച്ചു. യോങ്കേഴ്സ് സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി ഇടവകാംഗമാണ്. റോക്ക് ലാൻഡ് സൈക്കിയാട്രിക്ക് സെന്റർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ അമ്മിണി വാലയിൽ കുടുംബാംഗം. മക്കൾ: അനു, അനിസ്, അജോ, ആഷ്ലി. മരുമക്കൾ: പ്രസാദ് (സിറ്റാർ പാലസ്, ഓറഞ്ച്ബർഗ്), ജെയ്സൺ, ടിയ പൊതുദർശനം: ഓഗസ്റ് 12 ശനി ഉച്ചക്ക് നാല് മണി മുതൽ 8 വരെ: സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി, യോങ്കേഴ്സ്. സംസ്കാരം പിന്നീട് മാന്നാറിൽ നടത്തും.
ചൈനീസ് സാങ്കേതികവിദ്യയിൽ യുഎസ് നിക്ഷേപം നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ബൈഡൻ ഒപ്പു വെച്ചു
വാഷിംഗ്ടൺ: ചൈനയിലേക്ക് പോകുന്ന ഹൈടെക് യുഎസ് അധിഷ്ഠിത നിക്ഷേപങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു. ഇത് ലോകത്തിലെ രണ്ട് വലിയ ശക്തികൾ തമ്മിലുള്ള തീവ്രമായ മത്സരത്തെ പ്രതിഫലിപ്പിക്കുന്നു. നൂതന കമ്പ്യൂട്ടർ ചിപ്പുകൾ, മൈക്രോ ഇലക്ട്രോണിക്സ്, ക്വാണ്ടം ഇൻഫർമേഷൻ ടെക്നോളജികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഈ ഉത്തരവില്‍ ഉൾപ്പെടുന്നു. സാമ്പത്തിക താൽപ്പര്യങ്ങളേക്കാൾ ദേശീയ സുരക്ഷാ ലക്ഷ്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകൾക്ക് സുപ്രധാനമായ വ്യാപാരത്തിന്റെ വിശാലമായ തലങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സൈന്യത്തെ നവീകരിക്കുന്നതിന് സാങ്കേതിക കമ്പനികളിലെ യുഎസ് നിക്ഷേപം ഉപയോഗിക്കാനുള്ള ചൈനയുടെ കഴിവിനെ മന്ദീഭവിപ്പിക്കാന്‍ ഈ ഉത്തരവു കൊണ്ട് സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഉത്തരവിനെക്കുറിച്ച് “ഗുരുതരമായ ആശങ്ക” ഉണ്ടെന്നും തുടര്‍ നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ ഒരു…
ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബല്ലെറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസ്സോസിയേഷൻ്റെ (FBIMA) ആഭിമുഖ്യത്തിൽ 2015 മുതൽ വർഷം തോറും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിവരുന്ന ക്വീൻസ് ഇന്ത്യാ ഡേ പരേഡ് 13-ന് ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. കഴിഞ്ഞ ദിവസം കൂടിയ പരേഡ് കമ്മറ്റിയുടെ യോഗത്തിൽ പരേഡ് ക്രമീകരണങ്ങളുടെ വിലയിരുത്തൽ നടത്തി ചുമതലപ്പെട്ട കമ്മറ്റി അംഗങ്ങളെയെല്ലാം അവരവരുടെ ചുമതലകൾ ഏല്പിച്ചു. പരേഡ് കമ്മറ്റി ചെയർമാൻ ഡെൻസിൽ ജോർജിൻറെ അധ്യക്ഷതയിൽ കമ്മറ്റി യോഗം ചേർന്ന് വേണ്ട തീരുമാനങ്ങൾ കൈക്കൊണ്ടു. ഹിൽസൈഡ് അവന്യൂവിലെ 263-മത് സ്ട്രീറ്റിൽ നിന്നും ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരേഡിന്റെ ഫ്ളാഗ് ഓഫ് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് നിർവ്വഹിക്കുന്നതാണെന്ന് അസ്സോസ്സിയേഷൻ പ്രസിഡന്റ് കോശി ഓ തോമസ് പ്രസ്താവിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക-സാമുദായിക നേതാക്കളും പരേഡിൽ പങ്കെടുക്കും. ബോളീവുഡ്…
ചൂടുള്ള കാറിൽ ഉപേക്ഷിച്ച 3 മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: ചൂടുള്ള കാറിൽ ഉപേക്ഷിച്ച 3 മാസം പ്രായമുള്ളകുട്ടിക്ക് ദാരുണാന്ത്യം.അപകടകരമായ ചൂടിൽ കാറിൽ ഉപേക്ഷിച്ച് ഒരു കുഞ്ഞ് ചൊവ്വാഴ്ച ഹൂസ്റ്റണിൽ മരിച്ചതായി പോലീസ് പറഞ്ഞു. ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടിയിലെ പബ്ലിക് മെന്റൽ ഹെൽത്ത് അതോറിറ്റിയായ ഹൂസ്റ്റണിലെ ഹാരിസ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഐഡിഡി സന്ദർശിക്കുന്നതിനാണ് അമ്മയും രണ്ട് കുട്ടികളും ഉച്ചയോടെ എത്തിയത് . ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് പറയുന്നതനുസരിച്ച്,3 മാസം പ്രായമുള്ള കുട്ടിയെ തനിച്ചാക്കി. ‘അമ്മ തന്റെ 4 വയസ്സുകാരിയുമായി കെട്ടിടത്തിലേക്ക് പോയി. അമ്മയും 4 വയസ്സുകാരിയും കുറച്ച് കഴിഞ്ഞ് കാറിലേക്ക് തിരിച്ചെത്തി കാറിനുള്ളിൽ ചലനമറ്റ കുഞ്ഞിനെയാണ് അവർ കണ്ടത്. വാഹനത്തിൽ കുട്ടിയെ ശ്രദ്ധിക്കാതെ എത്രനേരം കിടത്തിയെന്നതും മനപ്പൂർവമോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നും വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. 911 കോൾ ലഭിച് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസ് പ്രഥമ ശുശ്രുഷ നൽകി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ…
ഹിന്ദു സംഘടനകളുടെ എതിർപ്പ്; സന്ദീപാനന്ദ ഗിരി മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന അമേരിക്കയിലെ പരിപാടി ഓവർസീസ് കോൺഗ്രസ് റദ്ദാക്കി
ഷിക്കാഗോ: സ്വാമി സന്ദീപാനന്ദ ഗിരി മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന പരിപാടി മാറ്റിവെക്കാൻ ഓവർസീസ് കോൺഗ്രസ് തീരുമാനിച്ചു. ഹൈന്ദവ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. നിരന്തരം അസഭ്യവും അനാദരവുമുള്ള പ്രസംഗങ്ങൾ നടത്തുന്ന സന്ദീപാനന്ദയെ ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് പരിപാടി റദ്ദാക്കിയത്. നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ ഉൾപ്പെടെയുള്ള സംഘടനകൾ തങ്ങളുടെ വിയോജിപ്പ് തുറന്നു പറഞ്ഞിരുന്നു. ഹൈന്ദവ വിരുദ്ധ നിലപാടുകളും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുള്ളവരുമായ ഒരു വ്യക്തിയെ ക്ഷണിക്കാനുള്ള തീരുമാനത്തിൽ ഓവർസീസ് കോൺഗ്രസിനുള്ളിൽ പോലും ആഭ്യന്തര സംഘർഷം നിലനിന്നിരുന്നു. പരിപാടിയുടെ ആധികാരികതയ്ക്കെതിരെ ഇതിനകം തന്നെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കൂടാതെ, സന്ദീപാനന്ദ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പോസ്റ്ററുകളിൽ സംഘാടകരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് അനുകൂല ചായ്വുള്ള ‘സ്വാമി’ എന്ന് സ്വയം പ്രഖ്യാപിത സ്വാമി സന്ദീപാനന്ദ ഗിരി ഗണപതിയെക്കുറിച്ച് വളരെ പരുഷവും അപവാദവുമായ പരാമർശങ്ങൾ നടത്തിയിരുന്നു.…
