ഫ്ലോറന്‍സിലെ അതിപുരാതനമായ സാന്താമറിയാ ഹോസ്പ്പിറ്റലില്‍ സെലീനാക്ക് ജോലികിട്ടിയതില്‍ സെലീനയേക്കാളേറെ സന്തോഷം പ്രകടിപ്പിച്ചയ്ജ്, അമ്മായി മദര്‍ ഏവുപ്രാസിയാമ്മയായിരുന്നു. എല്ലാം ഞാനറിഞ്ഞു, ആ ഡേവിഡ് എന്ന ചെമ്മാച്ചനില്‍ നിന്ന്. ഇനി സെലീനാ, നിന്റെ കാര്യങ്ങള്‍ എല്ലാം തന്നെ നേരെയാകും. നിന്റെ എളേത്തുങ്ങളെ എല്ലാം മാന്യമായിതന്നെ കെട്ടിച്ചയക്കണം. നിനക്കും നല്ല രീതിയില്‍ ഒരു കല്ല്യാണമൊക്കെ വേണമല്ലോ. അമ്മായിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. നിര്‍മ്മലമായ വിശുദ്ധ ജീവിതവും, സഹനവും, അര്‍പ്പണവും ആണ് ആ മനസ്സുനിറയെ. കളങ്കമില്ലാത്ത ഹൃദയം. ആരെയും സംശയിക്കാത്ത പ്രകൃതം. എന്നാല്‍ എപ്പോഴും സെലീനായൂടെ മനസ്സില്‍ ഒരേ ചോദ്യമായിരുന്നു. എന്തിനാണ് ആ ചെമ്മാച്ചന്‍ എന്റെ കാര്യത്തില്‍ ഇത താല്പര്യം കാട്ടുന്നത്! എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്! എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടായിരിക്കുമോ? അല്ലങ്കില്‍ ഒരു സന്മനസ്സിന്റെ പ്രതിഫലനമായിരിക്കുമോ. എന്തായാലും ഈ അവസരത്തില്‍ എനിക്കതാശ്രയമായി. കരകയറി എന്റെ കുടുംബത്തെ സഹായിക്കാനുള്ള ഒരു അത്താണി കണക്കെ. ഡേവ് എന്ന…
Category: STORIES
ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ ആരംഭിക്കുന്നു
കോവിഡ് മഹാമാരിക്കാലത്താണ് ഞാനിത് എഴുതുന്നത്. രണ്ടായിരത്തി പത്തൊമ്പത് ആഘോഷപൂര്‍വ്വം എന്റെ മുമ്പിലൂടെ കടന്നുപോയി. പക്ഷേ, രണ്ടായിരത്തി ഇരുപതിന്റെ പിറവി ലോക ചരിത്രത്തെ തന്നെ മാറ്റി എഴുതി. പുതിയ ന്യായപ്രമാണങ്ങളുടെ കാലം! അതു ലോകത്തെ കീഴ്‌മേല്‍ മറിച്ചു. ചൈനയിലെ വുഹാനില്‍ നിന്നടിച്ച കൊറോണ വൈറസ് അപ്പൂപ്പന്‍ താടികളെപോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കുനിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങള്‍ ലോകം മുഴവന്‍ നീണ്ടുപരന്നു വ്യാപിച്ചു. ഭാരതത്തില്‍ ആയിരക്കണക്കിന് പോത്തുകളില്‍ കയറി മരണപാശവുമായി കാലന്‍ വിളയാടി, കൊട്ടാരം മുതല്‍ കുടില്‍ വരെ. പാശ്ചാത്യ നാടുകളില്‍, ഗ്രീക്ക് മിത്തോളജിയിലെ അധോലോക രാജാവ് ‘ഹെയിഡ്‌സിന്റെ കുതിര കുളമ്പടി മുഴങ്ങി. ‘ഡ്രാക്കുള’ എന്ന രക്തരക്ഷസുകള്‍ പാഞ്ഞുവന്ന് പാശ്ചാത്യ ലോകത്തെ കീഴടക്കി. ‘കോവിഡ്-19’ എന്ന് വൈദ്യശാസ്ത്രം പേര് കല്പിച്ച മഹാവ്യാധി. ലോക ചരിത്രത്തില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇവിടെ കോറിയിടാന്‍ ശ്രമിക്കുകയാണ്. മഹാമാരികള്‍…
മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’
പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 33): ജോണ്‍ ഇളമത
കാലപ്രവാഹത്തില്‍ വീണ്ടുമൊരു പോപ്പ് സ്ഥാനാരോഹിതനായി. മിലാനിലെ മെഡിസി പ്രഭുകുടുംബത്തിലെ കര്‍ദിനാള്‍ ജിയാവാനി ആന്‍ജലോ ഡി മെഡിസി പോപ്പ് പീയൂസ് നാലാമന്‍ എന്ന നാമധേയത്തില്‍. അറുപത്തി ആറ് വയസ്സുള്ള പോപ്പ്. മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു; ഒരുപക്ഷേ, ദൈവം അദ്ദേഹത്തിന് ആയുസ്സു നീട്ടിക്കൊടുത്താല്‍ ഈ മഹാദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വീണ്ടും ആശങ്കയോടെ മൈക്കിള്‍ കാത്തിരുന്നു, എന്തായിരിക്കാം പൂതിയ പോപ്പിന്റെ തീരുമാനങ്ങള്‍ എന്നറിയാന്‍. ഇടയ്ക്കിടെ ചില ശ്രുതികള്‍ മൈക്കിള്‍ആന്‍ജലോ കേള്‍ക്കാതിരുന്നില്ല. പൂതിയ പോപ്പ് ഇനിയും വൃദ്ധനായ മൈക്കിള്‍ആന്‍ജലോയെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ദൗത്യം ഏല്പിക്കാന്‍ പോകുന്നില്ലെന്ന്. അതു കേട്ടത് ഇപ്പോള്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവാക്കളായ ശില്പികള്‍, പരളോ വെറോനീസ്, ട്രിന്‍ടൊറെറ്റോ തുടങ്ങിയവരില്‍നിന്ന്. ആര്‍ക്കറിയാം! ഒരുപക്ഷേ, ഇതൊക്കെ അവരുടെയൊക്കെ മനസ്സിലിരിപ്പാകാം. എണ്‍പത്തിയെട്ടില്‍ എത്തി മരണം കാത്തിരിക്കുന്ന ശില്പിയെ പുതിയ പോപ്പ് വിളിച്ച് ചുമതല ഏല്‍പ്പിക്കില്ല എന്നുതന്നെ മൈക്കിള്‍ കരുതിയിരിക്കവേ, പുതിയ പോപ്പ് പീയുസ്…
മൂരിയും പാപ്പനും (ജോണ്‍ ഇളമത)
ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തിലും, അറുപതുകളുടെ ആരംഭത്തിലുമാകാം ഈ നാട്ടു കഥകളുടെ കാലം. ‘നൊസ്‌റ്റാള്‍ജിയാ സ്റ്റോറീസ്’ അല്ലങ്കില്‍ ‘ഗൃഹാതുരത്വ കഥകള്‍’, എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. പുതിയ തലമുറ ഇതാസ്വദിക്കുമോ എന്നറിയില്ല. എങ്കിലും അങ്ങനെ ഒരു ഭൂതകാലമുണ്ടായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലുകളാണ് ഈ കഥകളുടെ കാമ്പ്. കാലം എത്ര മാറിയിരിക്കുന്നു! എങ്കിലും ഓര്‍മ്മ ചെപ്പു തുറക്കുമ്പോള്‍ ഇത്തരം കഥകള്‍ നമ്മെ പഴയ തലമുറയെ തൃസിപ്പിക്കുമെങ്കില്‍ ആ പഴയ സ്മരണകളിലേക്കൊന്ന് ഊളിയിട്ടിറങ്ങാം, കൈവിട്ടുപോയ മുത്തുകളും പവിഴങ്ങളും തേടി! ഇതു പണ്ട് എന്റെ ചെറുപ്പ കാലത്തു നടന്ന കഥയാണ്. ഒരു കൗമരക്കഥ. പഞ്ചായത്തില്‍ ഡവലപ്മന്‍റ് ബ്ലോക്കും, ഗ്രാമസേവകനും മറ്റും വരും മുമ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ പാപ്പനായിരുന്നു പശുക്കള്‍ക്ക് ഗര്‍ഭോദ്ധാരണം നടത്തിവന്നിരുന്നത്. എല്ലാ ദിവസവും കോഴി കൂവിയതിനുശേഷം, സുര്യോദയം കിഴക്കു പൊടി പൊടിക്കുമ്പോള്‍ പാപ്പനിറങ്ങും, മൂരിയുമായി. കഴുത്തില്‍ ഒറ്റ മണി കെട്ടിയ കറപ്പും, വെളുപ്പും…
അമ്പത്താറു കറി (ഓണ വിശേഷങ്ങള്‍): ജോണ്‍ ഇളമത
“കേട്ടില്ലേടീ മറിയാമ്മെ, കേരള സമാജത്തിന്റെ ഓണത്തിന് അമ്പത്താറു കറി! ” “നേരോ, അമ്പത്താറു ചീട്ടു കളീന്ന് കേട്ടിട്ടൊണ്ട്. ഇതിപ്പം പുതുക്കം! സദ്യേലും മത്സരം. കോളസ്ട്രോളും, ഷുഗറും മൂത്തു വന്നിട്ട് ഒന്നും തിന്നാം വയ്യാണ്ടുമായി.” “കേട്ടോടീ ഇക്കൊല്ലത്തെ മാവേലി പെണ്ണാ. ആ, ആ……..മ്മേടെ കെട്ടാതെ നിക്കുന്ന പെണ്ണാ!” “ഇതെന്തൊരു കൂത്ത്, മാവേലിനിയോ!” “ആ, ഇതിലും വലിയാ കൂത്താ നാട്ടി നടക്കുന്നെ. അവിടെ തൃശൂര്‍ പെണ്‍പുലി എറങ്ങി. ആണുങ്ങളു വയറമ്മാര്‍ വയറേല്‍ വായും പൊളിച്ചിരിക്കുന്ന പുലിരുപം വരച്ച് കളിക്കുന്നതു കണ്ടിട്ടില്ലേ, അതിന്റെ പെണ്‍പതിപ്പ്, കാലംമാറി, കോലം മാറി!.” ഞാനും മറിയമ്മേം കൂടെ ഓണം കൂടാമ്പോയി. അവിടെ ചെന്നപ്പം മുഴുവന്‍ സ്ത്രീമയം. പണ്ട് പുരുഷമ്മാര്‍ കൊട്ടികൊണ്ടിരുന്ന ചെണ്ടേടെ സ്ഥാനത്ത് കുറെ പെണ്‍ സുന്ദരിമാര്‍ അസ്സലായി അരക്കെട്ടും കെട്ടി, അരക്കട്ടക്കും, പത്തൊമ്പതര കട്ടക്കും താളം പിടിച്ച് ഉശിരന്‍ ചെണ്ടകൊട്ട്! കൊറെ കഴിഞ്ഞപ്പം പെണ്‍മാവേലി…
മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’
പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 32): ജോണ്‍ ഇളമത
തടിയില്‍ രൂപകല്‍പന ചെയ്ത പുതിയ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയൂടെ മോഡലുമായി മൈക്കിള്‍ആന്‍ജലോ പോപ്പ് ജൂലിയസ് മൂന്നാമനെ മുഖം കാണിക്കാനെത്തി. തിരുമനസ്സ് മോഡല്‍ വാങ്ങി സസൂക്ഷ്മം വീക്ഷിച്ച് വിലയിരുത്തി ചോദിച്ചു: അപ്പോള്‍ ഇത് ശില്പി അന്റോണിയോ ഡസാങ്ലോ രൂപകല്പന ചെയ്ത മോഡലില്‍ നിന്ന് വ്യത്യസ്മാണല്ലേ! അതേ, തിരുമനസ്സേ, ആ മോഡല്‍ അദ്ദേഹത്തിന്റേതാണ്. അതു ചെയ്താല്‍ ദോഷങ്ങളേറെ ഉണ്ടാകാം. ബസിലിക്കയ്ക്ക് തുടക്കമിട്ട മഹാശില്പി ഡോണാറ്റോ ബ്രാംന്റെയുടെ പ്ലാനുകളാണ് എനിക്കേറെയിഷ്ടം. പിന്നെ അതോട് ചേര്‍ന്ന് മദ്ധ്യത്തില്‍ മനോഹരമായ ഒരു ഡോം മുകളിലൊരു താഴികക്കുടവും. അതിനുമേലെ ഒരു കുരിശും. അത് പുതിയ ബസിലിക്കയൂടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് എന്റെ പ്രത്യാശ. അത്തരമൊന്നായിരുന്നില്ലേ സാങ്ലോയുടെ പ്ലാനും? ബസിലിക്കായോട് ചേര്‍ന്ന് കിഴക്കേയറ്റത്ത് വലിയ ഒരു ഡോമും, ആ പ്ലാന്‍ താങ്കള്‍ കണ്ടിട്ടില്ലേ? ഉണ്ട്. ആ ഭീമാകാരമായ ഡോമും അത്ര വലിയൊരു പ്ലാനും വേണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആ…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 31): ജോണ്‍ ഇളമത
പോപ്പ് ജൂലിയസ് മൂന്നാമന്‍ ഒരു മുഖവുരയോടെ പറഞ്ഞുതുടങ്ങി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കാര്യമാണ് നാം പറഞ്ഞുവരുന്നത്. അതിന്റെ ഏറെക്കുറെ ചരിത്രം, സെഞ്ഞ്ചോര്‍ മൈക്കിള്‍ ആന്‍ജലോയ്ക്ക് അറിയാമായിരിക്കണം. പോപ്പ് ജൂലിയസ് രണ്ടാമന്റെ കാലത്താണ് അത് ജാഗ്രതയില്‍ പൂതുക്കിപ്പണിയാന്‍ ആരംഭിച്ചത്. അന്ന് അതിന്റെ ആശയം സമാധാനത്തിന്റെ ഒരു ക്ഷേത്രം, അത്യന്തം പുതുമയോടെ പണിതുയര്‍ത്തുക എന്നതായിരുന്നല്ലോ. പോപ്പ് ജൂലിയസ്സിന്റെ പ്രധാനശില്പി, ഡോണാറ്റോ ബ്രാമന്റെ സ്‌കെച്ചിട്ട് തുടക്കംകുറിച്ചത് വൃത്താകാരമായ ഒരു കമാനത്തോടെ. എന്നാല്‍ അദ്ദേഹത്തിന് അതു പൂര്‍ത്തിയാക്കാനായില്ല. പിന്നീട് പല പ്രസിദ്ധരായ ശില്പികളും ആ ദൗത്യം ഏറ്റെടുത്തു. റാഫേല്‍, അന്റോണിയോ ഡസാങ്ലോ തുടങ്ങിയവര്‍. എന്നാല്‍ ഇന്നും അത് പണിതീരാതെ കിടക്കുന്നു. മൈക്കിള്‍ ആന്‍ജലോ അതൊന്നേറ്റെടുക്കണം. താങ്കള്‍ക്കു മാത്രമേ അത് രൂപകല്‍പന ചെയ്ത് മനോഹരമാക്കാനാകു. വരും വരാഴികകള്‍ കണ്ട് ആവശ്യമെങ്കില്‍ പുതിയ സ്‌കെച്ചിട്ട് നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ മതിയാകും. നാം വേണ്‍ത്ര വേതനം നല്‍കാം. മൈക്കിള്‍…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 30): ജോണ്‍ ഇളമത
അഞ്ചു വര്‍ഷത്തോളമെടുത്തു മൈക്കിള്‍ആന്‍ജലോയ്ക്ക് അന്ത്യവിധി (ലാസ്റ്റ് ജഡ്ജ്മെന്റ് ) പൂര്‍ത്തിയാക്കാന്‍. ആ മഹാശില്പി എഴുപതിലെത്തി, വാര്‍ദ്ധക്യത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക്. എങ്കിലും പ്രസരിപ്പും ഉണര്‍വ്വും ഉത്തേജനവും ആ പ്രതിഭയെ കൈവെടിഞ്ഞില്ല. ഒരു രണ്ടാംജന്മം കാത്തുകിടക്കും പോലെ. പോപ്പ് പോള്‍ മൂന്നാമന്‍ പുതിയ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഉദ്ഘാടനം ചെയ്തു. മൈക്കിള്‍ആന്‍ജലോ തീര്‍ത്ത ചിത്രപത്മം മുകള്‍ത്തട്ടിലും അള്‍ത്താരയിലും ദര്‍ശിച്ച്, ചിത്രകാരന്മാരും ശില്പികളും സാധാരണക്കാരും അത്ഭുതസ്തംബ്ധരായി. പോള്‍ മൂന്നാമന്‍ അന്ത്യവിധിയുടെ ചിത്രരചനയില്‍ അത്യന്തം സംതൃപ്തനായി. എന്നാല്‍ ചിത്രകാരന്മാരിലും സഭാനേതൃത്വത്തി ലുള്ളവരിലും ഒരു ചെറിയപക്ഷം അസംതൃപ്തരായി. അവര്‍ പരസ്പരം പൊറുപൊറുത്തു, വിശുദ്ധ സ്ഥലത്ത് നഗ്നചിത്രങ്ങള്‍ ദര്‍ശിച്ചതില്‍. ചില ചിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു; ചിത്രരചന നന്നായിരിക്കുന്നു. പക്ഷേ, ഇത് കുളിക്കടവല്ലല്ലോ. ദൈവം വസിക്കുന്ന ആലയമല്ലേ? എങ്കിലും മൈക്കിള്‍ആന്‍ജലോ കുലുങ്ങിയില്ല. അങ്ങനെയൊക്കെ അഭിപ്രയം തട്ടിമൂളിച്ചുകൊണ്ടു വന്നവരോട് ആ മഹാശില്പി ചോദിച്ചു; മനുഷ്യര്‍ നഗ്നരായല്ലേ ജനിക്കുന്നത്. അതാണ് പൂര്‍ണ്ണത! പ്രസിദ്ധ…
