പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹമെന്ന് പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളിലെത്തി മുഖ്യമന്ത്രി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം…

ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: ലിംഫറ്റിക് ക്യാൻസറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ബി-സെൽ ലിംഫോമ (B-cell lymphoma), പ്രമേഹം, ന്യുമോണിയ എന്നിവയ്ക്ക് ഫെബ്രുവരി 22 മുതൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെയായിരുന്നു അന്ത്യം. 2009-ൽ ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചതിനെ തുടർന്നാണ് അദ്ദേഹം IUML-ന്റെ ഭരണം ഏറ്റെടുത്തത്. പാണക്കാട് കുടുംബം നൽകിയ കാരുണ്യത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും പൈതൃകത്താൽ അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടിരുന്നു. പരേതനായ ജ്യേഷ്ഠനെപ്പോലെ തങ്ങൾ ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങളെ ഫലപ്രദമായി സമന്വയിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്നു. ദാറുൽ ഉലമ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ…

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു; ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായിരുന്നു ചികിത്സയിലായിരുന്നു. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും. 1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ…

ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയുടെ സൈന്‍ ബോർഡിന്റെ നിറം മാറ്റി; ജൂനിയർ എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തു

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ (ഡിഎം) താത്ക്കാലിക വസതിയിലേക്കുള്ള വഴി കാണിക്കുന്ന സൈൻ ബോർഡിന്റെ നിറം മാറ്റിയത് വിവാദമായതിനെത്തുടര്‍ന്ന് സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ജൂനിയർ എഞ്ചിനീയറെ (ജെഇ) സസ്പെൻഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിലെ സിവിൽ ലൈൻസ് ഏരിയയിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിക്കുന്നത്. പിഡബ്ല്യുഡി ജൂനിയർ എൻജിനീയർ അജയ് കുമാർ ശുക്ലയുടെ നിർദേശപ്രകാരം ‘ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതി’ എന്നെഴുതിയ സൈൻ ബോർഡിന്റെ നിറം കാവിയിൽ നിന്ന് പച്ചയിലേക്ക് മാറ്റുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ പങ്കുവെക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചിലർ ഉത്തർപ്രദേശിലെ ഭരണമാറ്റത്തിന് മുമ്പുള്ള മാറ്റമാണെന്ന് വിശേഷിപ്പിച്ച് പോസ്റ്റുകളും എഴുതാൻ തുടങ്ങി. ഭാവി രാഷ്ട്രീയ സമവാക്യങ്ങൾ കണക്കിലെടുത്താണ് ഉദ്യോഗസ്ഥരും ഇത്തരം…

മാധ്യമങ്ങൾ പലതരത്തിൽ ആക്രമിക്കപ്പെടുന്നു; അതിനെ ചെറുക്കാന്‍ മാധ്യമ പ്രവർത്തകർ കൂട്ടായി നിൽക്കണം: ജസ്റ്റിസ് ലോകൂർ

മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും, സ്വതന്ത്രമായി അവരുടെ ജോലി ചെയ്തതിന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ മാധ്യമ പ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ പറഞ്ഞു. ന്യൂഡൽഹി: രാജ്യത്ത് മാധ്യമങ്ങൾ പലതരത്തിൽ ആക്രമിക്കപ്പെടുകയാണെന്നും മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും അത് സംരക്ഷിക്കാൻ മാധ്യമ പ്രവർത്തകർ ഒത്തൊരുമിച്ച് നിൽക്കണമെന്നും സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ പറഞ്ഞു. ജേർണലിസത്തിലെ മികവിനുള്ള ഐപിഐ-ഇന്ത്യ അവാർഡുകൾ സമ്മാനിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും അവരുടെ പ്രവർത്തനത്തിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യുന്നതും ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ മാധ്യമപ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്നതായി നിരീക്ഷിച്ചു,” അദ്ദേഹം പറഞ്ഞു. “മാധ്യമങ്ങൾക്ക് നേരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക്…

അതിമാനുഷിക ശിശുക്കൾ വരവായി

ഫുങ് വിൻ അന്ന് ജോലിയിൽ എത്തിയപ്പോൾ വളരെ വിഷാദവതിയായിരുന്നു. എപ്പോഴും പുഞ്ചിരി പൊഴിച്ച്പ്രസരിപ്പോടെ സഹപ്രവർത്തകർക്കെല്ലാം ആഹ്‌ളാദം പകർന്നു നൽകിയിരുന്ന ഫുങിന് എന്തുസംഭവിച്ചു? ജോലിത്തിരക്കൊഴിഞ്ഞ സമയത്ത് വ്യസനകാരണം അന്വേഷിച്ചപ്പോൾ. അവർ ഗദ്ഗദകണ്ഡയായി അറിയിച്ചു. “എനിക്കുള്ള ഒരേയൊരു മകളുടെ വിവരങ്ങൾ നിങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ? ആനി കഴിഞ്ഞ മാസമാണ് റെസിഡൻസി എല്ലാം കഴിഞ്ഞ് ഡോക്‌റായി ജോലിയിൽ പ്രവേശിച്ചത്. ആറുമാസം കഴിഞ്ഞ് അവളുടെ സഹപാഠിയുമായിട്ടുള്ള വിവാഹവും നിശ്ചയിച്ചിരിക്കുകയാണ്. ആനിയുടെ മുപ്പതാമത്തെ ജന്മദിനം അടുത്തയാഴ്ച വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇന്നലെ, ഇന്നലെയാണ് ആ ദുരന്ത വാർത്ത സ്ഥിരീകരിച്ചത്. അവൾക്ക് സ്തനാർബുദം പിടിപെട്ടിട്ടുണ്ട്..” വ്യസനം പൊതുസ്ഥലങ്ങളിൽ പ്രകടിപ്പിക്കാതിരിക്കുക എന്ന അമേരിക്കൻ സ്വഭാവം, വിയറ്റ്നാമിൽ ജനിച്ച ഫ്യൂങ്ങിനുണ്ടായിരുന്നതിനാൽ, കണ്ണുനീരിനെ തടകെട്ടി നിറുത്താൻ പ്രയാസപ്പെടുന്നതായി കാണപ്പെട്ടു. ആനിയുടെ ഉയർച്ചയുടെ ഓരോ പടവുകളും സഹപ്രവർത്തകരുമായി ഒത്തുചേർന്ന് വലിയ പാർട്ടികളാക്കി ഫുങ്ആഘോഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ആനിയുടെ രോഗം, സ്വന്തം കുടുംബാംഗത്തിന് സംഭവിച്ച്…

പ്രവാസിശ്രീക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിയുടെ ഉത്ഘാടനം നടന്നു. ആദ്യ ഘട്ടത്തില്‍ 10 യൂണിറ്റുകള്‍ നിലവില്‍ വന്നു. കഴിഞ്ഞ ദിവസം ബാങ്ക്സാങ്ക്തായി പാര്‍ട്ടി ഹാളില്‍ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഉത്ഘാടന സമ്മേളനം ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. കേരള പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ സ്ത്രീശാക്തീകരണ പ്രഭാഷണം നടത്തി. പ്രവാസിശ്രീയുടെ പ്രവര്‍ത്തന രേഖ യൂണിറ്റു കണ്‍വീനര്‍മാര്‍ക്ക് രാജി ഉണ്ണികൃഷ്ണന്‍ കൈമാറി. തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കുമെന്നു പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ച.…

കോവിഡ്-19: രണ്ടാം വര്‍ഷം ഡാളസ് കൗണ്ടിയില്‍ മരണം 6000 കവിഞ്ഞു

ഡാളസ്: കോവിഡ് വ്യാപനം രണ്ടാം വാര്‍ഷികത്തിലേക്കു കടക്കുമ്പോള്‍ ഡാളസ് കൗണ്ടിയില്‍ മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. കൗണ്ടിയില്‍ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2020 മാര്‍ച്ച് 10 നു ശേഷം മാര്‍ച്ച് 4 വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് കൗണ്ടി ജഡ്ജി ക്ലേ ജംഗിന്‍സ് പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 10ന് തൊട്ടടുത്ത ദിവസം ആഗോളതലത്തില്‍ കോവിഡ് വ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു .വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും മാര്‍ച്ച് 11ന് വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ‘ഓരോ ജീവനും വിലയേറിയതാണെന്ന് പ്രിയപ്പെട്ടവര്‍ക്ക് പകരംവെക്കാനില്ലാത്ത ഒന്നാണ് മരണം മൂലം നഷ്ടപ്പെടുന്നത്’ എന്ന് രണ്ടാം വാര്‍ഷിക ത്തിലേക്ക് പ്രവേശിക്കുന്ന സമയം സ്‌കൗട്ട് ജഡ്ജി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു കോവിഡ് മഹാമാരിയില്‍ ടെക്‌സസില്‍ മാത്രം 84,000 പേര്‍ മരിച്ചതില്‍ 14,000 പേര്‍ ഡാളസ് ,ഡെന്റണ്‍ ,കോളിന്‍ കൗണ്ടിയിലെ ആയിരുന്നു വെന്നും ജഡ്ജി പറഞ്ഞു നോര്‍ത്ത്…

വിസ, മാസ്റ്റർ കാർഡ് റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി

ഉപരോധം നേരിടുന്ന റഷ്യയിൽ കാർഡ് പേയ്‌മെന്റ് ഭീമൻമാരായ വിസയും മാസ്റ്റർ കാർഡും പ്രവർത്തനം നിർത്തിവച്ചതായി കമ്പനികൾ ശനിയാഴ്ച പറഞ്ഞു. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിന് ശേഷം നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിൽ മൈക്രോസോഫ്റ്റും ആപ്പിളും പോലുള്ള മറ്റ് കമ്പനികളുമായി ചേരുന്ന ഏറ്റവും പുതിയ യുഎസ് ബഹുരാഷ്ട്ര കമ്പനികളായി രണ്ട് പേയ്‌മെന്റ് കമ്പനികളും മാറി. “റഷ്യയുടെ ഉക്രെയ്നിലെ പ്രകോപനരഹിതമായ അധിനിവേശത്തിനും ഞങ്ങൾ സാക്ഷ്യം വഹിച്ച അസ്വീകാര്യമായ സംഭവങ്ങൾക്കും ശേഷം പ്രവർത്തിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു,” വിസ ഇങ്ക് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അൽ കെല്ലി പ്രസ്താവനയിൽ പറഞ്ഞു. വരും ദിവസങ്ങളിൽ എല്ലാ വിസ ഇടപാടുകളും അവസാനിപ്പിക്കാൻ റഷ്യയിലെ ക്ലയന്റുകളുമായും പങ്കാളികളുമായും പ്രവർത്തിക്കുമെന്ന് വിസ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാകില്ല. റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ആ സ്ഥാപനങ്ങള്‍…

മലയാളി വിദ്യാർത്ഥിനിക്ക് പ്രശസ്ത പുരസ്‌കാരം

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രസിദ്ധമായ റീജനറോൺ ആൻഡ് സൊസൈറ്റി ഫോർ സയൻസ് സംഘടിപ്പിച്ച സയൻസ് ടാലെന്റ്റ് സെർച്ചിൽ ന്യൂജേഴ്‌സിയിലെ ബെർഗെൻ കൗണ്ടി അക്കാദമിയിലെ മലയാളി വിദ്യാർത്ഥിനി ജൂലി അലൻ ഉന്നത വിജയം കരസ്ഥമാക്കി സയൻസ് ആൻഡ് മാത്ത് വിഷയങ്ങളെ ആസ്പദമാക്കി അമേരിക്കയിലെ നാല്പത്തിയാറു സ്റ്റേറ്റുകളിൽ നിന്നായി രണ്ടായിരത്തിൽ പരം സീനിയർ വിദ്യാർത്ഥികൾ സമർപ്പിച്ച ഗവേഷണ വിഷയങ്ങളിൽ നിന്നാണ് ജൂലീ അലൻ ആദ്യത്തെ മുന്നൂറു റിസർച്ച് സ്കോളർമാരിൽ സ്ഥാനം നേടി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. പാർക്കിൻസൺ രോഗാവസ്ഥയിൽ തലച്ചോറിലെ പ്രോടീൻ സെല്ലുകളുടെ സ്വാധീനം എന്ന വിഷയത്തിലായിരുന്നു ജൂലി അലന്റെ ഗവേഷണം ബെർഗെൻ കൗണ്ടി എക്സിക്യൂട്ടീവ് ജിം ടെടെസ്‌കോ ,ജൂലി അലൻ ഉൾപ്പെടെ ബെർഗെൻ അക്കാദമിയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിക്കുകയും, ബെർഗെൻ കൗണ്ടി കമ്മീഷണേഴ്‌സ് ഓഫീസ് വിജയികളെ പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി .റീജനറോൺ ആൻഡ് സൊസൈറ്റി…