മകളുടെ യാത്രാ ഇളവ് ചോദിച്ചറിയാന്‍ ശ്രമിച്ച പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മര്‍ദ്ദിച്ചു

തിരുവനന്തപുരം: മകളുടെ യാത്രാ ഇളവ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരം കാട്ടാക്കട കെ‌എസ്‌ആര്‍‌ടി‌സി ബസ് സ്റ്റേഷനിൽ മകളുടെ മുന്നിൽ വെച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ മകളുടെ കൺസഷൻ കാർഡ് പുതുക്കാൻ വൈകിയതിനെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ആമച്ചൽ സ്വദേശി പ്രേമൻ രാവിലെ ബസ് ഡിപ്പോയിലെത്തിയപ്പോഴാണ് സംഭവം. കൗണ്ടറിലുണ്ടായിരുന്ന ഒരു ജീവനക്കാരൻ കോഴ്‌സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും അത് അടുത്ത ദിവസം ഹാജരാക്കാമെന്ന് പ്രേമൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നതായി രക്ഷിതാവ് പരാതിപ്പെട്ടതാണ് ജീവനക്കാരനെ പ്രകോപിപ്പിച്ചത്. മൂന്നു മാസമായി താന്‍ കണ്‍സെഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമലനെ…

ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം; സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ല: കെ സി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് മുന്നോട്ട് പോകുന്നത്. രാഹുൽ ഗാന്ധി മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. ഡൽഹിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാൽ. സോണിയാ ഗാന്ധിയെ കണ്ടതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്നു രാവിലെയാണ് കെ.സി. വേണുഗോപാലിനെ സോണിയാഗാന്ധി അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചത്. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ ഒപ്പമുള്ള വേണുഗോപാല്‍ ആദ്യമായാണു ഡല്‍ഹിയില്‍ നിന്നും ഇത്രയധികം ദിവസം വിട്ടുനില്‍ക്കുന്നത്. അടുത്ത ദിവസം വീണ്ടും യാത്രയില്‍ ചേരും. നിര്‍ണ്ണായക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കി ഡല്‍ഹിക്കുപോകുന്നുണ്ട്.

“എന്റെ മരണശേഷം മൃതദേഹം സംസ്കരിക്കാൻ ഭാര്യയെയും മകളെയും അനുവദിക്കരുത്”; വിചിത്ര ഹര്‍ജിയുമായി 56-കാരന്‍ ഹൈക്കോടതിയില്‍

ന്യൂഡൽഹി: തന്റെ മരണശേഷം ഭാര്യയെയും മകളെയും മരുമകനെയും അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കരുതെന്ന ഹര്‍ജിയുമായി 56-കാരന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടുന്ന ഹരജിക്കാരൻ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കുടുംബം തന്നോട് ക്രൂരമായി പെരുമാറിയെന്നും ഇത് തനിക്ക് വലിയ ദുഃഖമുണ്ടാക്കിയെന്നും പറഞ്ഞു. അതിനാലാണ് മരണശേഷം മൃതദേഹം കുടുംബത്തിനോ ബന്ധുക്കള്‍ക്കോ വിട്ടുകൊടുക്കരുതെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. മരണശേഷം തന്റെ മൃതദേഹം ഒരു മകനെപ്പോലെ പരിചരിച്ച ആള്‍ക്ക് വിട്ടുനൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാത്ത അവസ്ഥയിൽ ഇയാൾ തന്റെ കക്കൂസ് പോലും വൃത്തിയാക്കിയിട്ടുണ്ട്. ഹരജിക്കാരനും കുടുംബാംഗങ്ങളും തമ്മിലുള്ള മോശം ബന്ധം കണക്കിലെടുത്ത്, മരിച്ചയാളുടെ ബന്ധുക്കൾക്ക് മരിച്ചവരുടെ അവകാശം നൽകുന്ന മോർച്ചറികളുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്യുന്ന ഹർജിയിൽ നിർദ്ദേശം നൽകാൻ ജസ്റ്റിസ് യശ്വന്ത് വർമ ​​ഡൽഹി സർക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. അഭിഭാഷകരായ വിശ്വേശ്വർ…

തമിഴ് നടി പോളിൻ ജെസീക്ക (ദീപ) ചെന്നൈയിൽ ആത്മഹത്യ ചെയ്തു

ചെന്നൈ: സെപ്തംബർ 18ന് ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്ലാറ്റിൽ ദീപ എന്നറിയപ്പെടുന്ന പ്രമുഖ തമിഴ് നടി പോളിൻ ജെസീക്ക ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിനിയായിരുന്നു പോളിൻ. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘വൈദ’യിൽ അവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ, വിവിധ തമിഴ് സിനിമകളിലും സീരിയലുകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. സെപ്തംബർ 18 ഞായറാഴ്‌ചയാണ് ജനപ്രിയ താരത്തെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ, താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കോയമ്പേട് പോലീസിന് അയൽവാസികളിൽ നിന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് താരത്തിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയും മൃതദേഹം ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ജനപ്രിയ നടി പോളിൻ ജെസീക്കയുടെ ആത്മഹത്യയെക്കുറിച്ച് എല്ലാ ഭാഗത്തുനിന്നും അന്വേഷിക്കുകയും സിസിടിവിയുടെ സഹായം തേടുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ദീപയുടെ…

8 പുതിയ ഐഐടി ഡയറക്ടർമാരുടെ നിയമനത്തിന് പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകാരം നൽകി

ന്യൂഡൽഹി: എട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)കളിലേക്ക് ഡയറക്ടർമാരെ നിയമിക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പാലക്കാട്, തിരുപ്പതി, ധാർവാഡ്, ഭിലായ്, ഗാന്ധിനഗർ, ഭുവനേശ്വർ, ഗോവ, ജമ്മു എന്നിവയുൾപ്പെടെ 8 ഐഐടികളിലേക്കുള്ള ഡയറക്ടർമാരുടെ നിയമനത്തിനാണ് പ്രസിഡന്റ് മുർമു തിങ്കളാഴ്ച അംഗീകാരം നൽകിയത്. നിലവിൽ ഐഐടി മദ്രാസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പ്രൊഫസർ എ ശേഷാദ്രി ശേഖറിനെ പാലക്കാട് ഐഐടി ഡയറക്ടറായും, ഐഐടി മദ്രാസിലെ പ്രൊഫസർ കെ എൻ സത്യനാരായണയെ ഐഐടി തിരുപ്പതിയിലും നിയമിച്ചു. ഐഐടി (ബിഎച്ച്‌യു) പ്രൊഫസർ രാജീവ് പ്രകാശിനെ ഐഐടി ഭില്ലായിയിലെ ഡയറക്ടറായും, പ്രൊഫസർ രജത് മൂന ഐഐടി ഗാന്ധിനഗറിലും നിയമിതനായി. പ്രൊഫസർ പശുമർത്തി ശേഷു (ഐഐടി ഗോവ), പ്രൊഫസർ വെങ്കപ്പയ്യ ആർ ദേശായി (ഐഐടി ധാർവാഡ്), പ്രൊഫസർ ശ്രീപദ് കർമാൽക്കർ (ഐഐടി ഭുവനേശ്വർ), പ്രൊഫസർ…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ; പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും മുഖ്യ പ്രാസംഗികർ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 7 വെള്ളി, 8 ശനി, 9 ഞായർ ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടത്തപ്പെടും. പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും വിവിധ ദിവസനങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം ഉത്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ് അധ്യക്ഷത വഹിക്കും. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ…

പി.ടി ചാക്കോ (മലേഷ്യ) യുടെ നവതി ജന്മദിനം ആഘോഷിച്ചു

ന്യൂജെഴ്സി: വര്‍ത്തമാനങ്ങളില്‍ പി.ടി ചാക്കോച്ചായന്‍ തന്റെ എഴുത്തിന്റെയും വായനയുടെയും ആദ്യ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി എയര്‍ഫോഴ്‌സ്ന്റെയും, മലേഷ്യയുടെയും അമേരിക്കയുടെയും കഥ കേള്‍പ്പിക്കാന്‍ ‘അമ്മ’യുടെ പ്രിയ സംഘാടകന്‍ എന്ന നിലയില്‍ വളര്‍ത്തിയെടുത്ത സുവര്‍ണകാലം. അച്ചന്‍‌കോവിലാറ്റിലെ മഴയുടെ തണുപ്പും തുടിപ്പും അനുഭവിച്ചു പുസ്തകത്താളുകളില്‍ ഓര്‍മ്മകളില്‍ ഒളിപ്പിച്ച കാലം. ഒരു ഗൃഹാതുരതയുമായി ഓര്‍മ്മകള്‍ ചാക്കോച്ചായന്‍ പങ്കുവെക്കുകയാണ്. ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടായിരുന്ന 2 മാസക്കാലം ഇക്കഴിഞ്ഞയിടെ ആശുപത്രിയില്‍ ആയിരുന്നു. മോളിയെ വിവാഹം ചെയ്തിട്ട് 63 വര്‍ഷങ്ങളായി. അന്നും, ഇന്നും, എപ്പോഴും തുണയായി കൂടെ. ആദ്യം പെണ്ണു കാണാന്‍ അന്നത്തെ ആലോചന പെണ്ണ് വേണ്ട, ഊണു വേണം. മോളിയെ കണ്ടപ്പോള്‍ പെണ്ണു വേണം ഊണ് വേണ്ട എന്നായി. പിറന്ന നാടിനോടുള്ള സ്‌നേഹം ഇപ്പോഴും മനസ്സിലുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ആണ് ഇഷ്ടം 42 വര്‍ഷം മലേഷ്യയില്‍ ആരുടേയും മുമ്പില്‍ ആളായിട്ടില്ല. ഇനി ആളാവുകയും…

ക്രിസ്ത്യൻ മ്യൂസിക്കൽ ഈവൻ്റ് ഒക്ടോബർ ഒന്ന് ശനിയാഴ്ച ടൈസൺ സെന്ററില്‍

ന്യൂയോർക്ക്: സഹ്യദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് “നിത്യ സ്നേഹം 2022” ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെൻറ്ററിൽ (26 N Tyson Ave, Floral Park, NY) വച്ചു നടത്തപ്പെടുന്നു. അമേരിക്കയിൽ അറിയപ്പെടുന്ന ഗായകർ അണിനിരക്കുന്ന ഈ ആത്മീക സംഗീത കൂട്ടായ്മയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടെയാണ് നടത്തപ്പെടുന്നത്. ഈ പ്രോഗ്രാമിലെ മുഖ്യ അതിഥിയായി ഫാദർ ജോണി ചെങ്ങളം പങ്കടുക്കുന്നു. അമേരിക്ക, യുണൈറ്റഡ് കിങ്ഡം, കാനഡ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ക്രിസ്ത്യൻ മ്യൂസിക് ഗ്രൂപ്പുകൾ, ക്രിസ്ത്യൻ ഓൺലൈൻ മീഡിയകൾ, ക്രിസ്ത്യൻ ചാരിറ്റി സംഘടനകൾ ഇതെല്ലാം ചേർന്ന കൂട്ടായ്മയാണ് സഹ്യദയ ക്രിസ്ത്യൻ ആർട്‌സ്. ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ, മ്യൂസിക് പ്രോഗ്രാമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ച് സഹ്യദയ നടത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾ മ്യൂസിക്…

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം നവംബർ 5 ശനിയാഴ്ച

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടേയും, സർവീസിൽ വിരമിച്ചവരുടെയും കുടുംബ സംഗമം 2022 നവംബർ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പോർട്ട്‌ചെസ്റ്ററിലെ നൈറ്റ്സ് ഓഫ് കൊളംബസ്സിൽ (327 വെസ്റ്റ്‌ചെസ്റ്റർ അവന്യു) വെച്ച് നടക്കുന്നതാണ്. കോവിഡ് മഹാമാരി മൂലം ഏതാനും വർഷങ്ങളായി ഈ സംഗമം മുടങ്ങിയിരുന്നു. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർത്ഥിക്കുന്നു. ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് അംഗങ്ങളുടെ ചുമതലയാണ്. അടുത്ത വർഷത്തേക്കുള്ള ഭരണസമിതിയെയും ഈ കുടുംബ സംഗമത്തിൽ തെരഞ്ഞെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.

സമകാലീന രാഷ്ട്രീയ പീഡനങ്ങൾ (നർമ്മ കഥ): ജയൻ വർഗീസ്

കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സിസ് സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ തളിർ വെറ്റില ചവച്ചുകൊണ്ട് സിംഹം ഒന്ന്നീട്ടിത്തുപ്പി. അപ്പോളാണ്, റോയൽ ഫാമിലിയെ തേടി കുറെ ചീത്തവിളി ചീറിയെത്തുന്നത്. ” നീ ഏതു കോപ്പിലെ രാശാവാണെടാ?ഫ! പട്ടി! അവനൊരു രാശാവായിട്ടു കൊറേ വെലസുന്നുണ്ട്. എനിക്ക് നീ പുല്ലാണേടാ…വെറും പുല്ല്” സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു പന്ന കുറുക്കനാണ്. പൂരെ വെള്ളത്തിലാണ് കക്ഷി. കാൽ നിലത്തുറയ്‌ക്കുന്നില്ല. ഒരു കൈയിൽ നമ്മുടെ ബീവറേജ് കോർപ്പറേഷന്റെ അമൃത പാനീയക്കുപ്പി. ഇടയ്ക്കിടെഅതിൽ നിന്ന് അൽപ്പാൽപ്പം അകത്താക്കുന്നുമുണ്ട്. “നീ വല്യ രാജാവാണേൽ നിനക്ക് കൊള്ളാം. കേട്ടോ? ദേ, ഈ എനിക്ക് നീയൊരു പ്രശ്നമല്ലടാ പട്ടീ” കുറുക്കൻ പിന്നെയും പുലമ്പുകയാണ്. ഇതെല്ലാം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ സിംഹം തല തിരിച്ചു കളഞ്ഞു. പക്ഷെ, സിംഹിക്കു…