വാഷിംഗ്ടണുമായുള്ള സഹകരണം പുനഃസ്ഥാപിക്കാൻ യുഎസ് പ്രതിനിധി ചൈനയോട് അഭ്യർത്ഥിച്ചു

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിർണായക വിഷയങ്ങളിൽ ചൈന യുഎസുമായുള്ള സഹകരണം പുനഃസ്ഥാപിക്കണമെന്ന് ബെയ്ജിംഗിലെ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസ് ആവശ്യപ്പെട്ടു. “നമുക്ക് സംസാരിക്കാം, തുറന്ന ചര്‍ച്ചകളുമായി മുന്നോട്ട് പോകാം എന്നതാണ് ചൈനക്കാരോടുള്ള ഞങ്ങളുടെ സന്ദേശം,” സിംഗപ്പൂരിൽ വ്യാഴാഴ്ച നടന്ന മിൽക്കൺ ഇൻസ്റ്റിറ്റ്യൂട്ട് ഏഷ്യ ഉച്ചകോടിയിൽ ബേൺസ് സദസ്സിനോട് പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്തു. ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ചൈനീസ് തായ്പേയ് സന്ദർശനത്തെത്തുടർന്ന് ഓഗസ്റ്റ് ആദ്യം നിർണായക വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള സഹകരണം ബീജിംഗ് വിച്ഛേദിച്ചിരുന്നു. 1990-കൾക്ക് ശേഷം, ചൈനയുടെ ശക്തമായ മുന്നറിയിപ്പുകൾ അവഗണിച്ച്, ലോകത്തിലെ രണ്ട് വൻശക്തികൾ തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും, യുഎസ് പ്രതിനിധി സഭയിലെ സ്പീക്കർ തായ്പേയ് സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള അമേരിക്കൻ ഉദ്യോഗസ്ഥയായി. സ്വയംഭരണ പ്രദേശത്ത് നിന്ന്, പെലോസി ബെയ്ജിംഗിനെയും അതിന്റെ നേതൃത്വത്തെയും വിമർശിച്ചു. അതേസമയം, ദ്വീപിനെ പ്രതിരോധിക്കാനുള്ള യുഎസ്…

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്: ഏബട്ട് – റൂർക്കെ സംവാദം ഇന്ന്

ഓസ്റ്റിൻ: ടെക്സസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും മത്സരിക്കുന്ന ഗവർണർ ഗ്രോഗ് ഏബട്ടും ഡമോക്രാറ്റിക് പാർട്ടിയുടെ യുവനേതാവും തീപ്പൊരി പ്രാസംഗികനുമായ ബെറ്റൊ ഒ റൂർക്കെയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് സംവാദം ഇന്ന് (വെള്ളി). എഡിൻബർഗ് റിയൊ ഗ്രാന്റ് വാലിയിലുള്ള ടെക്സസ് യൂണിവേഴ്സിറ്റിയിലാണ് ഇരുവരുടേയും സംവാദം. വെള്ളിയാഴ്ച രാത്രി ഏഴു മുതൽ എട്ടു വരെ നടക്കുന്ന തിരഞ്ഞെടുപ്പു സംവാദത്തിന്റെ തൽസമയ പ്രക്ഷേപണം ടെക്സസ് കൗണ്ടികളിലെല്ലാം ടെലിവിഷനിലൂടേയും റേഡിയോയിലൂടേയും ശ്രവിക്കാം. ദേശീയ പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്സസിൽ ഈയിടെ നടത്തിയ സർവേകൾ ഗ്രോഗ് ഏബട്ടിന്റെ ലീഡ് വർധിച്ചുവരുന്നതായാണ് ചൂണ്ടികാണിക്കുന്നത്. ഏറ്റവും ഒടുവിൽ നടത്തിയ സർവേ 50–43 ലീഡാണ് ഗ്രോഗിനു നൽകിയിരിക്കുന്നത്. നവംബർ തിരഞ്ഞെടുപ്പിൽ ഇമ്മിഗ്രേഷൻ, ഗൺവയലൻസ്, ഗർഭചിദ്രാവകാശം എന്നിവ ഗൗരവമായി ചർച്ച ചെയ്യപ്പെടും. ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ് സംവാദത്തിലും ഈ വിഷയങ്ങൾ തന്നെയായിരിക്കും ചർച്ച ചെയ്യപ്പെടുകയെന്നാ…

ഇയാൻ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായിരിക്കുമെന്ന് ബൈഡന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇയാൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ എക്കാലത്തെയും “മാരകമായ” കൊടുങ്കാറ്റായി മാറിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം “ഗണ്യമായ” മരണങ്ങൾ ഉണ്ടായേക്കാമെന്ന ഭയവും അദ്ദേഹം പങ്കുവെച്ചു. “ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ചുഴലിക്കാറ്റായിരിക്കും ഇത്”, വാഷിംഗ്ടണിലെ ഫെമ എമർജൻസി മാനേജ്‌മെന്റ് ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന ഒരു ബ്രീഫിംഗിന് ശേഷം അദ്ദേഹം പറഞ്ഞു. “സംഖ്യകൾ… ഇപ്പോഴും വ്യക്തമല്ല, പക്ഷേ കാര്യമായ ജീവഹാനിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കേൾക്കുന്നു,” അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം താന്‍ ഫ്ലോറിഡയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഫിയോണ ചുഴലിക്കാറ്റിൽ നിന്ന് കരകയറുന്ന യുഎസ് കരീബിയൻ ദ്വീപായ പ്യൂർട്ടോ റിക്കോ സന്ദർശിക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഫ്ലോറിഡയുടെ അടിയന്തര സേവനങ്ങളെ ബൈഡൻ പ്രശംസിച്ചു. കാറ്റും വെള്ളപ്പൊക്കവും നശിപ്പിച്ച മേഖലകളിൽ അത്യാഹിത വിഭാഗവും രക്ഷാപ്രവര്‍ത്തകരും അഭിമുഖീകരിക്കുന്ന ദൗത്യത്തിന്റെ വലിയ തോതിനെക്കുറിച്ചും…

അമേരിക്കയിൽ പലിശ നിരക്ക് കുതിച്ചുയരുന്നു; വീടു വിൽപ്പന സ്തംഭനാവസ്ഥയിൽ

വാഷിംഗ്ടണ്‍:  അമേരിക്കയിൽ വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കിൽ റെക്കോർഡ് വർധന. കഴിഞ്ഞവാരം പലിശ നിരക്ക് ഏഴു ശതമാനം കടന്നുവെന്നു മോർട്ട്‌ഗേജ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു. വീടു വാങ്ങുന്നതിനു 30 വർഷത്തെ കടത്തിനു 7.08 ശതമാനം വരെയായിരുന്നു ചൊവ്വാഴ്ച പലിശ നിരക്ക്. 2008 നു ശേഷം ഇത്രയും പലിശ നിരക്കു ഉയർന്നതു ആദ്യമായിട്ടാണെന്ന് മോർട്ട്‌ഗേജ് ബാങ്കേഴ്സ് അസോസിയേഷൻ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേസമയം പലിശ നിരക്കിൽ നിന്നും 3.01 ശതമാനം കുറവായിരുന്നു. പലിശ നിരക്കു ഉയർന്നതോടെ വീടു വാങ്ങുന്നവരും വീട് വിൽക്കുന്നവരും വേവലാതിയിലാണ്. കച്ചവടം നടക്കുന്നില്ല എന്നതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്. അര മില്യൺ ഡോളറിന്റെ വീടു വാങ്ങുന്നവർ കഴിഞ്ഞ വർഷം നൽകിയതിനേക്കാൾ ആയിരം ഡോളർ കൂടുതൽ മോർട്ട്‌ഗേജിന് നൽകേണ്ടി വരുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് പെട്ടെന്ന് വർധിപ്പിച്ചതാണ് പലിശ നിരക്ക് ഇത്രയും ഉയരാൻ കാരണമായത്. നാണ്യപെരുപ്പം…

അമേരിക്കയിൽ മറ്റൊരു കൂട്ട വെടിവയ്പ്പ്: സെൻട്രൽ ടെക്‌സാസിൽ അഞ്ച് പേർ വെടിയേറ്റ് മരിച്ചു

വാക്കോ (ടെക്സസ്) അമേരിക്കയിൽ നടന്ന മറ്റൊരു കൂട്ട വെടിവെപ്പിൽ സെൻട്രൽ ടെക്‌സസിലെ മക്‌ഗ്രെഗറിൽ അഞ്ച് പേർ മരിച്ചു. വാക്കോയുടെ തെക്കുപടിഞ്ഞാറൻ ചെറുപട്ടണത്തിൽ നടന്ന വെടിവെപ്പിൽ ഒരു അമ്മയും രണ്ട് കുട്ടികളും രണ്ട് അയൽക്കാരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിർത്തയാളെന്ന് സംശയിക്കുന്നത് അമ്മയുടെ സുഹൃത്താണ്. ഇയാളെ പോലീസുമായുള്ള ഏറ്റുമുട്ടലിനു ശേഷം അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7:35 ന് റെസിഡൻഷ്യൽ ഏരിയയിൽ വെടിവയ്പ്പുണ്ടായെന്ന റിപ്പോർട്ടിനോട് പോലീസ് പ്രതികരിച്ചതായി മക്ഗ്രെഗർ മേയർ ജിമ്മി ഹെറിംഗ് പ്രസ്താവനയിൽ പറഞ്ഞു. “ഭീകരവും വിവേകശൂന്യവുമായ ഈ അക്രമം ഞങ്ങളുടെ നഗരത്തെ തകർത്തു,” ഹെറിംഗ് പറഞ്ഞു. ഇരകളുടെ കുടുംബങ്ങളെയും ഉദ്യോഗസ്ഥരെയും മക്ഗ്രെഗറിന്റെ സമൂഹത്തെയും നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. വിശദമായ വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെടുന്നതിനനുസരിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരകളെക്കുറിച്ചും അക്രമിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതൊരു…

നാദ് അല്‍ ഹമര്‍ മാള്‍ തുറന്നു; ഉപഭോക്താക്കള്‍ക്കായി മികച്ച വിലക്കിഴിവ്

നാദ് അല്‍ ഹമര്‍ മാളിലെ 24-ാമത് ശാഖ തുറന്നതിനോട് അനുബന്ധിച്ച് യൂണിയന്‍ കോപ് അഞ്ചു ദിവസത്തെ ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. വിവിധ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും. ദുബൈ: യൂണിയന്‍ കോപിന്റെ ദുബൈയിലെ നാദ് അല്‍ ഹമര്‍ ഏരിയയിലുള്ള മാള്‍ തുറന്നു. ഹൈപ്പര്‍മാര്‍ക്കറ്റും 43 കടകളും ഉള്‍പ്പെടുന്ന മാളിന് 169,007 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കോഓപ്പറേറ്റീവിന്റെ ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പദ്ധതിയില്‍പ്പെട്ടതാണ് പുതിയ മാള്‍. പുതിയ മാള്‍ കൂടി തുറന്നതോടെ ദുബൈയില്‍ വിവിധ സ്ഥലങ്ങളിലുള്ള യൂണിയന്‍ കോപ് ശാഖകളുടെ എണ്ണം 24 ആയി. യൂണിയന്‍ കോപിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ഷംസി, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി, എന്നിവര്‍ ചേര്‍ന്നാണ്…

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: അശോക് ഗെഹ്‌ലോട്ട് മത്സരത്തിൽ നിന്ന് പിന്മാറി

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നിന്ന് നാമനിർദേശ പത്രിക വാങ്ങി വെള്ളിയാഴ്ച പത്രിക സമർപ്പിക്കുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ് (75) പ്രഖ്യാപിച്ചു. തിരുവനന്തപുരം എംപി ശശി തരൂർ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിന്റെ ഉന്നത സ്ഥാനത്തേക്കുള്ള മത്സരം ദിഗ്‌വിജയ് സിംഗും തമ്മിലായി ചുരുങ്ങി. സെപ്തംബർ 30 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. വെള്ളിയാഴ്ചയ്ക്കകം മൂന്നാമത്തെ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് നിർത്തിയില്ലെങ്കിൽ, അടുത്ത കോൺഗ്രസ് അദ്ധ്യക്ഷൻ ദിഗ്‌വിജയ് സിംഗ് ആയിരിക്കും. മധ്യപ്രദേശിൽ നിന്നുള്ള മിക്കവാറും എല്ലാ കോൺഗ്രസ് എംഎൽഎമാരും ദിഗ്‌വിജയ സിംഗിന്റെ സ്ഥാനാർഥിത്വം നിർദേശിക്കുന്നതിനായി തിരഞ്ഞെടുപ്പിലെ വോട്ടർമാരായ പിസിസി പ്രതിനിധികൾക്കൊപ്പം വെള്ളിയാഴ്ച ഡൽഹിയിലെത്തും. എന്നാൽ, അവസാന നിമിഷം ഒരു ദളിത് സ്ഥാനാർത്ഥിയുടെ പ്രവേശനത്തിനുള്ള സാധ്യത വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ നിരവധി പാർട്ടി നേതാക്കളുടെ പേരുകൾ പരാമർശിക്കുന്നുണ്ട്. അവരിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ…

കെ.എം. ജോസഫ് കണ്ണച്ചാംപറമ്പിൽ നിര്യാതനായി

ഹൂസ്റ്റൺ: കുറുപ്പംതറ കണ്ണച്ചാംപറമ്പിൽ കെ.എം. ജോസഫ് (ഔസേപ്പച്ചൻ – 87) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ജോസഫ് എടക്കോലി കിഴക്കെപ്പുറത്ത്‌ കുടുംബാംഗമാണ്. മക്കൾ: ഷാജു (ടോം) ജോസ് & മീന (പുൽപ്പള്ളി പൂവത്തിന്മൂട്ടിൽ), ഓസ്ട്രേലിയ. ഷൈനി & എലിയാസ് മാത്യൂ (ചിങ്ങവനം – മാലത്തുശ്ശേരി), ന്യൂയോർക്ക്. ഷിജു ജോസഫ് & സോണി (പഴയ കല്ലറ ചെറുകാട്ടുപറമ്പിൽ – ചെരുവിൽ), ഹൂസ്റ്റൺ. ഷീന & ജോബി ഫിലിപ്പ് (കോട്ടയം എസ് എച്ച് മൗണ്ട് – മള്ളിയിൽ ), ഓസ്ട്രേലിയ. കൊച്ചുമക്കൾ: ബ്ലസ് & നീതു, ഷാരോൺ, രാഹുൽ, സാഗർ, പ്രിയ, സാരംഗ്, സത്യ, സിയാൻ, റിയാൻ, ഇസ ശവസംസ്കാര ശുശ്രൂഷയും സംസ്‌കാരവും – ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറുപ്പംതറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: ഷിജു ഹൂസ്റ്റൺ 713 517 4346…

ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് വിദ്യാർത്ഥി യുവജനങ്ങൾ നേതൃത്വം നൽകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

അരിക്കുളം: ലഹരി വിരുദ്ധ പോരാട്ടങ്ങൾക് വിദ്യാർത്ഥി യുവജനങ്ങൾ നേതൃത്വം നൽകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയൂർ പറഞ്ഞു ഫ്രറ്റേണിറ്റി മൂവ്മെന്റ് കെ.പി.എം.എസ്‌.എം. സ്‌കൂൾ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃതത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെട്ട് പോവുന്ന സാഹചര്യം ഇല്ലാതാക്കാൻ രക്ഷിതാക്കളും അധ്യാപകരും സദാ ജാഗ്രതയിലായിരിക്കണമെന്ന് പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം മുബഷിർ ചെറുവണ്ണൂർ അഭിപ്രായപ്പെട്ടു.സ്‌കൂൾ പരിസരത്തു നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാമ്പ്ര മണ്ഡലം കൺവീനർ മുഹമ്മദലി ഊട്ടേരി,കെ.പി.എം.എസ്.എം സ്‌കൂൾ യൂണിറ്റ്‌ പ്രസിഡൻ്റ് അമൻ തമീം എന്നിവർ സംസാരിച്ചു. സ്‌കൂൾ വിദ്യാർത്ഥി നിസ നിസാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച രണ്ടു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് അനുകൂല മുദ്രാവാക്യം വിളിച്ച രണ്ടു പേര്‍ക്കെതിരെ തിരുവനന്തപുരം കല്ലമ്പലം പോലീസ് കേസെടുത്തു. പി.എഫ്.ഐയുടെ കൊടിമരത്തിന് സമീപമാണ് കല്ലമ്പലം സ്വദേശികളായ നസീം, മുഹമ്മദ് സലിം എന്നിവർ മുദ്രാവാക്യം വിളിച്ചത്. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ അഞ്ച് വർഷത്തേക്ക് വിലക്കിന് വിധേയമായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരെയാണ് റിമാൻഡ് കാലാവധി. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് അബ്ദുൾ സത്താറിനെ റിമാൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളിൽ അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാൽ മാത്രം പ്രതികൾക്ക്…