നോർത്ത് കരോലിനയിലെ റാലിയിൽ 15 വയസുകാരൻ നടത്തിയ വെടിവെയ്പില്‍ 5 പേർ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

റാലി: നോർത്ത് കരോലിനയുടെ തലസ്ഥാന നഗരിയിൽ വ്യാഴാഴ്ച ഒരു 15 വയസ്സുകാരന്‍ നടത്തിയ കൂട്ട വെടിവെയ്പില്‍ ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടി വെച്ചെന്ന് പോലീസ് ആരോപിക്കുന്ന കൗമാരക്കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ നിയുസ് നദി (Neuse River) ഗ്രീൻ‌വേയിൽ ഒന്നിലധികം ആളുകൾക്ക് വെടിയേറ്റതായും ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും റാലി മേയർ മേരി-ആൻ ബാൾഡ്‌വിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെയെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മേയര്‍ പറഞ്ഞു. നിരവധി പോലീസ് ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തുകയും റോഡുകൾ അടച്ച് തോക്കുധാരിയെ തിരയുന്നതിനിടയിൽ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാൻ മുന്നറിയിപ്പ് നൽകുകയും…

ജനമനസുകളിൽ അജയ്യനായി ഡോ. ശശി തരൂർ; തോറ്റാലും കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂർ ഒന്നാമനാകും

പ്രവാചകൻ സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നുവെന്നത് എത്ര സത്യമാണ്. കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാനിരിക്കുന്ന ഡോ.ശശി തരൂരിന്റെ അവസ്ഥ അതിലും പരിപാതപകരമാണ്. ഇന്ത്യ മുഴുവനുമുള്ള യുവാക്കളും വിദ്യാസമ്പന്നരും ഡോ. ശശി തരൂർ എന്ന നാമം വാഴ്ത്തുമ്പോൾ കേരളത്തിലെ സീനിയർ നേതാക്കന്മാർ വിറളി പൂണ്ടിരിക്കുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞടുപ്പ് കാലത്ത് വിശ്വപൗരൻ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ശശി തരൂരിനെ സ്വന്തം മണ്ഡലങ്ങളിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ കാട്ടിയ മത്സരം എല്ലാവരും മറക്കുകയാണ്. കാര്യം കാണാൻ തരൂർ വേണം, എന്നാൽ തങ്ങളെ ഭരിക്കാൻ തരൂർ വരികയുമരുത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് എന്തുകൊണ്ട് നി്ങ്ങളാരും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നില്ല എന്ന്. എന്തോ ഒരു മടുപ്പ് കോൺഗ്രസ്സുകാരെയെല്ലാം നിഷ്‌ക്രിയരാക്കുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. എല്ലാ കാര്യങ്ങളിലും…

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങൾക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക , മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾക്ക് നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ഏഴാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമരത്ന പുരസ്‌കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 മാധ്യമപ്രവർത്തകർക്കും പുരസ്‌കാരങ്ങൾ നൽകും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവർക്ക് ലഭിക്കുക. മികച്ച പത്രപ്രവർത്തകൻ (അച്ചടി ദൃശ്യമാധ്യമങ്ങൾ-2), മികച്ച വാർത്ത – 2) – അച്ചടി/ ദൃശ്യമാധ്യമങ്ങൾ, മികച്ച ക്യാമറാമാൻ (ദൃശ്യ മാധ്യമം), മികച്ച ഫോട്ടോഗ്രാഫർ (അച്ചടി) , മികച്ച വാർത്ത അവതാരകൻ/അവതാരക, മികച്ച അന്വേഷണാത്മക വാർത്ത (2) (അച്ചടി-ദൃശ്യ മാധ്യമങ്ങൾ), മികച്ച യുവമാധ്യമ പ്രവർത്തകൻ/പ്രവർത്തക എന്നിവർക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുക.…

എലോൺ മസ്‌കിന്റെ ട്വിറ്റര്‍ വാങ്ങല്‍ ഇടപാട്: ഫെഡറല്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടൺ: ടെസ്‌ല സിഇഒ എലോൺ മസ്‌കിന്റെ 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറൽ അധികൃതർ അന്വേഷണം ആരംഭിച്ചതായി മൈക്രോബ്ലോഗിംഗ് സൈറ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്റര്‍ കോടതിയില്‍ ഫയല്‍ ചെയ്ത വ്യവഹാര പ്രകാരം വ്യാഴാഴ്ചയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ബിസിനസ്സ് മാഗ്നറ്റിന്റെ എന്ത് നടപടികളാണ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത് എന്നതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങളിലേക്ക് ട്വിറ്റര്‍ പോയിട്ടില്ല എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കോടതി ഫയലിംഗിൽ, വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, ഇടപാടുമായി ബന്ധപ്പെട്ട മസ്‌കിന്റെ “നടപടി” തങ്ങൾ അന്വേഷിക്കുകയാണെന്നാണ് ട്വിറ്റർ പറയുന്നത്. “സൂക്ഷ്മപരിശോധനയ്ക്കായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായുള്ള കരട് ആശയവിനിമയങ്ങളും ഫെഡറൽ ട്രേഡ് കമ്മീഷന്റെ സ്ലൈഡ് അവതരണവും ഹാജരാക്കുന്നതിൽ മസ്‌കിന്റെ നിയമസംഘം പരാജയപ്പെട്ടുവെന്ന് ട്വിറ്റർ കുറ്റപ്പെടുത്തി. മസ്‌കിന് ഇടപാടിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുമോ എന്നതിനെച്ചൊല്ലി ഇരുപക്ഷവും തുടരുന്ന വ്യവഹാരത്തിന്റെ ഭാഗമാണിത്”, സിഎൻഎൻ…

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം 17 പേരെ വെടിവെച്ചു കൊന്ന യുവാവിന് പരോളില്ലാതെ ജീവപര്യന്തം തടവു ശിക്ഷ

ഫോർട്ട് ലോഡർഡേൽ (ഫ്ലോറിഡ) : പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 2018ൽ 17 പേരെ കൊലപ്പെടുത്തിയ കേസിൽ 24-കാരനായ നിക്കോളാസ് ക്രൂസിന് പരോൾ ഇല്ലാതെ ജീവപര്യന്തം തടവു ശിക്ഷ വിധിക്കും. കോടതി മുറിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ വിതുമ്പി. ഗ്രാഫിക് വീഡിയോകൾ, ഫോട്ടോകൾ, കൂട്ടക്കൊലയുടെ അനന്തരഫലങ്ങൾ, ഇരകളുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ഹൃദയഭേദകമായ സാക്ഷ്യം, ചോരപ്പാടുകള്‍ എന്നിവ ഉൾപ്പെടുന്ന ദൃശ്യങ്ങള്‍ മൂന്ന് മാസത്തെ വിചാരണയില്‍ കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ജൂറിയുടെ ശുപാർശ വന്നത്. ഫ്ലോറിഡയിലെ നിയമമനുസരിച്ച്, വധശിക്ഷയ്ക്ക് കുറഞ്ഞത് ഒരു എണ്ണത്തിലെങ്കിലും ഏകകണ്ഠമായ വോട്ട് ആവശ്യമാണ്. നവംബർ 1-ന് സർക്യൂട്ട് ജഡ്ജി എലിസബത്ത് ഷെറർ ഔപചാരികമായി ജീവപര്യന്തം ശിക്ഷ വിധിക്കും. ശിക്ഷാവിധി കേൾക്കുമ്പോൾ പരിക്കേറ്റ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒപ്പം ബന്ധുക്കൾക്കും സംസാരിക്കാൻ അവസരം നൽകും.…

“ചോർ, ചോർ”! യുഎസ് എയർപോർട്ടിൽ പാക്കിസ്താന്‍ മന്ത്രിക്ക് നേരെ പ്രതിഷേധം

വാഷിംഗ്ടൺ: ലോകബാങ്കിന്റെയും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റേയും (ഐഎംഎഫ്), യോഗങ്ങളിൽ പങ്കെടുക്കാൻ വാഷിംഗ്ടണില്‍ എത്തിയ പാക്കിസ്താനില്‍ പുതുതായി നിയമിതനായ ധനമന്ത്രി ഇഷാഖ് ദാറിനെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ രോഷാകുലരായ പ്രതിഷേധക്കാർ “നുണയൻ”, “ചോർ” (കള്ളൻ) എന്നീ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. എയർപോർട്ടിൽ എത്തിയ ഉടനെ രോഷാകുലരായ പ്രതിഷേധക്കാര്‍ “നിങ്ങൾ ഒരു നുണയനാണ്. നിങ്ങൾ ഒരു നുണയനാണ്”, “ചോർ-ചോർ (കള്ളന്‍, കള്ളന്‍)” എന്ന ആക്രോശത്തോടെയാണ് സ്വീകരിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നു. മന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ അശ്ലീല പ്രയോഗത്തിൽ രോഷാകുലരായ ദാറും അദ്ദേഹത്തിന്റെ സഹായികളും പ്രതികരിക്കുന്നുമുണ്ട്. ഇതാദ്യമായല്ല ഒരു പാക്കിസ്താന്‍ മന്ത്രി വിദേശ സന്ദർശനത്തിനിടെ പരസ്യമായി അധിക്ഷേപം നേരിടുന്നത്. കഴിഞ്ഞ മാസം ലണ്ടനിലെ ഒരു കോഫി ഷോപ്പിൽ വച്ച് ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബിന് നേരെയും പ്രതിഷേധം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പാക്കിസ്താന്‍ പ്രധാനമന്ത്രി…

സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കള്‍ക്ക് 8.7 ശതമാനം വര്‍ദ്ധനവ് 2023 മുതല്‍ ലഭിക്കും

വാഷിംഗ്ടണ്‍: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഗ്യാസിന്റെ വില വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ, സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യത്തില്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി നിലവിൽ‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം 8.7 ശതമാനം വർദ്ധിപ്പിച്ചതായി സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (എസ് എസ് എ) വ്യക്തമാക്കി. വര്‍ദ്ധിപ്പിച്ച തുക അടുത്ത വർഷം മുതൽ വിതരണം നടത്തുമെന്നും എസ് എസ് എയുടെ അറിയിപ്പില്‍ പറയുന്നു. 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ഇങ്ങനെയൊരു വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. മെഡികെയർ പാർട്ട് ബി പ്രീമിയത്തിൽ 3 ശതമാനം കുറവു വരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. രണ്ട് ആനുകൂല്യങ്ങളും ഒരേസമയം ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് അത് വലിയ ആശ്വാസം നൽകും. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ആക്റ്റിംഗ് കമ്മീഷണർ കിലൊലൊ കിജാക്സിയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷവും സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യത്തില്‍ വര്‍ദ്ധനവ് നൽകിയിരുന്നെങ്കിലും,…

ഡോ. മൻഹർ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു

മിഷിഗൺ: ഗുജറാത്ത് സ്വദേശിയായ ഡോ. മൻഹർ പരേഖ് (88) ഡിട്രോയിറ്റില്‍ അന്തരിച്ചു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി എച്ച്.ബി. ഫുള്ളർ എന്ന സ്ഥാപനത്തിലെ ദീർഘകാല സേവനത്തിനു ശേഷം മിഷിഗണിലെ വാറൻ സിറ്റിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഡിട്രോയിറ്റ് മാർത്തോമ്മ ഇടവകാംഗമാണ്. പൊതുദർശനം ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിക്കും ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിലും വൈറ്റ് ചാപ്പൽ സെമിത്തേരിയിലുമായി നടക്കും. മുളക്കുഴ മക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ പരേഖാണ് ഭാര്യ. മക്കൾ: ഡോ. അനിത വാട്ടർഫോർഡ്, ആൻജിന ജാക്‌സൺ. മരുമക്കൾ: ഡോ. റാന്‍ഡി വാട്ടർഫോർഡ്, ഗ്രെയ്‌ഗ്‌ ജാക്‌സൺ. കൊച്ചുമക്കൾ: അമീറ, ലീല, ജയ്‌ഡൻ, ജയ, ജീവൻ. സഹോദരങ്ങൾ: ഹിരാബൻ സോണി, ബ്രിജ് പരേഖ്, പരേതനായ മൻമോഹൻ പരേഖ്. കൂടുതല്‍ വിവരങ്ങൾക്ക്: ഡോ. അനിത വാട്ടർഫോർഡ് 505-417-3858.

മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം; വഫ ഫിറോസിൻ്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. വാഹനാപകടത്തില്‍ താന്‍ നിരപരാധിയാണെന്നാണ് വഫയുടെ വാദം. കുറ്റപത്രത്തിൽ തനിക്കെതിരെ ഒരു സാക്ഷി പോലും മൊഴി നൽകിയിട്ടില്ല. സംഭവം മോട്ടോർ വാഹന നിയമത്തിന് കീഴിലാണെന്നും വഫ പറയുന്നു. അതേസമയം, ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന്‌ എതിര്‍പ്പ്‌ ഫയല്‍ ചെയ്യും. 2019 ഓഗസ്റ്റ്‌ മൂന്ന്‌ പുലര്‍ച്ച ഒരു മണിക്കാണ്‌ 2013 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്‌.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ ഗവർണർ ആരാഞ്ഞു

തിരുവനന്തപുരം: കേരള സർവകലാശാല വിസി സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞതില്‍ പ്രകോപിതനായി നടപടികൾ കർശനമാക്കാനൊരുങ്ങി ഗവർണർ. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റിന്റെ വിശദാംശങ്ങൾ അദ്ദേഹം തേടിയിട്ടുണ്ട്. യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളുടെ വിവരങ്ങൾ ഉടൻ നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. ഗവർണർ നാമനിർദ്ദേശം ചെയ്ത ഒമ്പത് പേരിൽ ഏഴ് പേർ ഇടത് അംഗങ്ങൾക്കൊപ്പം വിട്ടുനിന്നു. ഇവരെ പിൻവലിക്കുന്നതിനൊപ്പം കർശന നടപടികളും ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫ്‌ സെനറ്റ്‌ അംഗങ്ങളെ കൂടാതെ വിസിയും ഗവര്‍ണറുടെ രണ്ട്‌ പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ്‌ യോഗത്തിനെത്തിയത്‌. 21 പേരാണ്‌ ഹാജരാകേണ്ടിയിരുന്നത്‌. ഇടത്‌ സെനറ്റ്‌ അംഗങ്ങള്‍ സര്‍വകലാശാല ആസ്ഥാനത്ത്‌ ഉണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ വിട്ടുനിന്നത്. നടത്തിയ യോഗം നിയമവിരുദ്ധമാണെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ വിശദീകരണം.