സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 15 വയസുകാരന്‍ ബിരുദം നേടി

ഡാളസ്: സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി 15-കാരനായ നെഹമ്യ ജൂനില്‍ കരസ്ഥമാക്കി. ഹെല്‍ത്ത് സയന്‍സില്‍ പഠനം പൂര്‍ത്തിയാക്കി ആഗസ്റ്റില്‍ നടക്കുന്ന ബിരുദ ദാനച്ചടങ്ങില്‍ നെഹമ്യ തന്റെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. ഏറ്റവും വെല്ലുവിളി നിറഞ്ഞ വലിയൊരു ദൗത്യമാണ് താന്‍ ഏറ്റെടുത്തതെന്നും, അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നും നെഹീമിയ പറഞ്ഞു. ഇപ്പോള്‍ എം കാറ്റിനു വേണ്ടി ശ്രമിക്കുകയാണ്. എട്ടാം വയസ്സിലാണ് കാര്‍ഡിയോളജിസ്റ്റ് ആകണമെന്ന മോഹം മനസ്സില്‍ ഉദിച്ചിരുന്നു. അതിന് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍, അതിന്റെ ആദ്യപടി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി നെഹമ്യ പറഞ്ഞു. എന്റെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നാം ഒന്ന് ആഗ്രഹിച്ചാല്‍ ആ ലക്ഷ്യം നിറവേറ്റാന്‍ കഴിയും. ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ അനവധി കടമ്പകള്‍ പിന്നിടേണ്ടി വരുമെന്നും നിരാശരാകരുതെന്നും നെഹമ്യ…

പിറവം കിഴക്കനടിയിൽ സുശീല ഷാജിമോൻ (51) നിര്യാതയായി

പെരിയപ്പുറം: കിഴക്കനടിയിൽ ഷാജിമോന്റെ ഭാര്യ സുശീല നിര്യാതയായി. ശവസംസ്‌കാരം ജൂലൈ 19 ചൊവ്വാഴ്ച 3 മണിക്ക് പിറവം വി. രാജാക്കന്മാരുടെ ക്നാനായ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. മക്കൾ: സ്റ്റീവ് (കാനഡ) & സാം. പരേതരായ ഞീഴൂർ മേക്കാട്ടേൽ കുരുവിളയുടേയും ഗ്രേസിയുടെയും മകളും, തോമസ് & പ്രിയ (കാരണംകോട്ട്), ജോസ്, ജെയിംസ്, സോഫിയ & സണ്ണി പാറേൽ, സിൽവിയ & സലിം ഉറുമ്പിൽ, ലിസ് & ജെറി അറക്കൽ എന്നിവർ സഹോദങ്ങളുമാണ്. കുടുംബസമേതം 4 വർഷം ഫ്ലോറിഡയിൽ ബിസിനസ് ചെയ്ത് തിരിച്ച് നാട്ടിൽ ബിസിനസ്സ് ചെയ്യുന്ന ഷാജിമോൻ പരേതരായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനും ജോയ് & മോളി, പരേതയായ ആൻസി ബേബി ആകശാലയിൽ, ജോസ് & ഷൈനി (ഫ്ലോറിഡ), ഡോ. മേരി സിറിയക് ചെട്ടിയാകുന്നേൽ, ഫിലോമിന ബാബു ചെട്ടിയാത്ത് (ലോസ് ആഞ്ചലസ്‌), ബിനോയി & രഞ്ജിത (ഷിക്കാഗോ),…

കൊല്ലം പ്രവാസി അസോസിയേഷൻ – 2022-24 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു

ബഹ്‌റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷന്റെ പുതിയ ഭരണസമിതിയെ രണ്ടു വർഷക്കാലത്തെ പ്രവർത്തനങ്ങൾക്ക് ശേഷം ചേർന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 34 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിൽ അംഗീകരിച്ച ഭരണഘടനാ ഭേദഗതികയോടെ അഞ്ചു സെക്രട്ടറിയേറ്റ് അംഗങ്ങളിൽ നിന്നും ഏഴായി അംഗങ്ങളുടെ എണ്ണം ഉയർത്തി. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലത്തെ പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞടുത്തു. കൂടാതെ രാജ് കൃഷ്ണൻ (ട്രഷറർ) കിഷോർ കുമാർ (വൈ.പ്രസിഡന്റ്) സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ (സെക്രട്ടറിമാർ) ബിനു കുണ്ടറ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ജിസിസി തലത്തിൽ കൊല്ലം അസോസിയേഷൻ രൂപീകരിക്കാനും…

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ) വാര്‍ഷിക പിക്നിക് ജൂലൈ 23-ന്

ന്യൂജേഴ്‌സി : കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആനുവൽ പിക്നിക് ജൂലൈ 23 ശനിയാഴ്ച എഡിസൺ ഫോർഡ്സ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു, ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ കാൻജ് സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്പോർട്സ് മത്സരങ്ങൾ നടത്തപ്പെടും, വടംവലി അടക്കമുള്ള വിവിധമത്സരങ്ങളിൽ പങ്കെടുക്കുന്ന വിജയികൾക്ക് കാൻജ് ട്രോഫികളും മെഡലുകളുമടക്കമുള്ള സമ്മാനങ്ങൾ നൽകപ്പെടും, ബാർബിക്യു അടക്കമുള്ള പരിപാടികൾ ഡിന്നറോടു കൂടി 8 മണിക്ക് അവസാനിക്കും, പ്രവേശനം പൂർണമായും സൗജന്യമാണ്, പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ദയവായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്) അറിയിച്ചു. എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌,…

മെക്സിക്കോയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് 14 പേർ മരിച്ചു

വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ വെള്ളിയാഴ്ച സൈനിക ഹെലികോപ്റ്റർ തകർന്ന് 14 പേർ മരിച്ചതായി നാവികസേന അറിയിച്ചു. ഹെലികോപ്റ്ററില്‍ 15 പേരുണ്ടായിരുന്നുവെന്നും സിനലോവ സംസ്ഥാനത്ത് തകർന്നുവീണ് രക്ഷപ്പെട്ട ഏക വ്യക്തി ചികിത്സയിലാണെന്നും പറയുന്നു. വ്യക്തതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്, കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. യുഎസ് രഹസ്യാന്വേഷണ ഏജന്റിനെ കൊലപ്പെടുത്തിയതിന് അമേരിക്ക അന്വേഷിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്ന് രാജാവിനെ വെള്ളിയാഴ്ച പിടികൂടിയതുമായി ഈ അപകടത്തിന് ബന്ധമില്ലെന്ന് നാവികസേന അറിയിച്ചു. 1985-ൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (ഡിഇഎ) സ്‌പെഷ്യൽ ഏജന്റ് എൻറിക് “കികി” കാമറീനയെ തട്ടിക്കൊണ്ടു പോകാനും പീഡിപ്പിക്കാനും കൊലപ്പെടുത്താനും ഉത്തരവിട്ടതിന് റാഫേൽ കാരോ ക്വിന്റേറോയെ അമേരിക്ക കുറ്റപ്പെടുത്തി. സിനലോവയിലെ ചോയിക്സ് പട്ടണത്തിൽ മെക്സിക്കൻ നാവികർ അദ്ദേഹത്തെ തടഞ്ഞുവച്ചു.

തർക്കത്തിലിരിക്കുന്ന ദക്ഷിണ ചൈനാ കടൽ ദ്വീപുകൾക്ക് സമീപം യു എസ് നാവികസേനയുടെ കപ്പൽ വീണ്ടും യാത്ര ചെയ്തു

ദക്ഷിണ ചൈനാ കടലിലെ തർക്കത്തിലിരിക്കുന്ന സ്‌പ്രാറ്റ്‌ലി ദ്വീപുകൾക്ക് സമീപം തങ്ങളുടെ ഡിസ്ട്രോയറുകളിൽ ഒന്ന് കയറിയതായി യുഎസ് നാവികസേന. ഒരാഴ്ചയ്ക്കിടെ തന്ത്രപ്രധാനമായ ജലപാതയിലെ രണ്ടാമത്തെ പ്രകോപനപരമായ നീക്കമാണിത്. “ജൂലൈ 16 ന്, യുഎസ്എസ് ബെൻഫോൾഡ് (ഡിഡിജി 65) സ്പ്രാറ്റ്ലി ദ്വീപുകൾക്ക് സമീപമുള്ള ദക്ഷിണ ചൈനാ കടലിൽ നാവിഗേഷൻ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പിച്ചു, അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി,” യുഎസ് നാവികസേന ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ ചൈനാ കടലിലെ നാവിഗേഷൻ പ്രവർത്തനങ്ങളുടെ സ്വാതന്ത്ര്യം എന്ന് അവകാശപ്പെടുന്നത് അമേരിക്ക സ്ഥിരമായി നടപ്പിലാക്കുന്നു, ചൈനയും മറ്റ് അവകാശവാദികളും ചുമത്തിയ നാവിക പാതയിലെ നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്നു. ദക്ഷിണ ചൈനാ കടലിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തെ തങ്ങൾ തടസ്സപ്പെടുത്തുന്നില്ലെന്ന് ബെയ്ജിംഗ് ആവർത്തിച്ച് ഉറപ്പിച്ചുപറയുകയും അമേരിക്ക മനഃപൂർവം അവിടെ സംഘർഷം ഉണ്ടാക്കുകയാണെന്ന് പറയുന്നു. തർക്കമുള്ള പാരസെൽ ദ്വീപുകൾക്ക് സമീപം യു.എസ്.എസ് ബെൻഫോൾഡ് എന്ന അതേ കപ്പൽ യാത്ര ചെയ്തപ്പോൾ…

ഉത്തരാഖണ്ഡിലെ സാധാരണക്കാർക്ക് മറ്റൊരു പ്രഹരം! ബസ്, ടാക്സി, ഓട്ടോ എന്നിവയുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

ഡെറാഡൂൺ: വിലക്കയറ്റത്തിലും പ്രകൃതിക്ഷോഭത്തിലും വലയുന്ന ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് ഇപ്പോൾ യാത്ര ചെലവേറിയിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ യാത്രാ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും നിരക്ക് 15 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിച്ചു. മാത്രമല്ല, ചാർധാം യാത്രയും ചെലവേറിയതായി മാറിയിരിക്കുന്നു. ടാക്‌സി നിരക്ക് 22 ശതമാനവും ചാർധാം യാത്രയ്‌ക്കായി സർവീസ് നടത്തുന്ന ബസുകൾക്ക് 27 ശതമാനവും വർധിപ്പിച്ചു. കൂടാതെ, മുച്ചക്ര വാഹനങ്ങളുടെ നിരക്ക് 15 മുതൽ 18 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. യാത്രാ, ചരക്ക് വാഹനങ്ങളുടെ നിരക്ക് രണ്ട് വർഷത്തിന് ശേഷമാണ് വര്‍ധിപ്പിച്ചത്. നേരത്തെ, 2020 ഫെബ്രുവരി 18 നാണ് നിരക്ക് വർധിപ്പിച്ചത്. ഇതിനുപുറമെ, ഇ-റിക്ഷകൾ, വാടകയ്ക്ക് ഓടുന്ന ഇരുചക്ര വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവയ്ക്കും പുതിയ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. യാത്രാനിരക്ക് വർധിപ്പിക്കുന്ന വിഷയത്തിൽ സംസ്ഥാന ഗതാഗത അതോറിറ്റി (എസ്‌ടിഎ) രണ്ടു ദിവസം മുമ്പ് യോഗം ചേർന്നു. റോഡ്‌വേ…

ഒമാൻ പ്രളയം: ദുബായിൽ നിന്നുള്ള 9 വയസ്സുകാരി ഇന്ത്യന്‍ ബാലികയ്ക്കായി തിരച്ചിൽ തുടരുന്നു

മസ്‌കത്ത് : ഒമാനിലെ സലാ അൽ മുഗ്‌സൈൽ തീരത്ത് ശക്തമായ തിരമാലയിൽ അകപ്പെട്ട ദുബായിൽ നിന്നു വന്ന 9 വയസ്സുള്ള ഇന്ത്യൻ പ്രവാസി ബാലികയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് ഒമാൻ പോലീസ് അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ 42 കാരനായ ശശികാന്ത് മഹനേയും കുടുംബവും ദുബായിലാണ് താമസം. ഈദ് അവധിക്കാലത്ത് ഒരു ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഞായറാഴ്ചയാണ് അയൽരാജ്യമായ ഒമാനിലെത്തിയത്. കൂറ്റൻ തിരമാലകൾ മുഗ്‌സെയിൽ തീരത്ത് അടിച്ച് കുടുംബത്തെ വിഴുങ്ങുന്ന ഞെട്ടിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശശികാന്തും രണ്ട് മക്കളായ 6 വയസുള്ള മകൻ ശ്രേയസും 9 വയസുകാരി ശ്രേയയും ശക്തമായ തിരമാലകളിൽ അകപ്പെട്ടു. ശശികാന്തിന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. ശശികാന്തിന്റെ മൂത്ത മകൾ ശ്രാവണിയും ഭാര്യ സരികയും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതായി സൂചനയുണ്ട്. ഈദ് നീണ്ട വാരാന്ത്യത്തിൽ കനത്ത മഴയെത്തുടർന്ന്…

ആറ് മാസത്തിനുള്ളിൽ ‘മലബാർ ബ്രാണ്ടി’ ബെവ്കോ വിപണിയിലെത്തിക്കും

തിരുവനന്തപുരം: ‘ജവാന്’ ശേഷം ‘മലബാർ ബ്രാന്‍ഡി ‘ എന്ന പേരിൽ പുതിയ വില കുറഞ്ഞ മദ്യം നിർമ്മിച്ച് പുറത്തിറക്കാൻ ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ പുതിയ മദ്യ നിർമ്മാണത്തിനൊരുങ്ങുകയാണ് കോർപ്പറേഷൻ. ‘മലബാർ ബ്രാണ്ടി’ എന്ന പേരിലായിരിക്കും അത് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ബെവ്‌കോ നേരിട്ട് മദ്യനിർമ്മാണത്തിലേക്ക് കടക്കുന്നത്. പുതുതായി ചുമതലയേറ്റ എംഡി യോഗേഷ് ഗുപ്ത സർക്കാരിന് സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് ബെവ്‌കോയ്ക്ക് മദ്യം നിർമിക്കാൻ അനുമതി നൽകിയത്. ബിവറേജസ് കോർപ്പറേഷന്റെ ഉപസ്ഥാപനമായാണ് മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് പ്രവർത്തിക്കുക. ഒരു ലിറ്റര്‍ മദ്യത്തിന് 600 രൂപ: മദ്യം നിര്‍മിക്കുന്നതിനാവശ്യമായ പ്ലാന്‍റിന്‍റെ നിര്‍മാണം ആറുമാസത്തിനുള്ളില്‍ ആരംഭിക്കും. പ്രതിദിനം 10,000 മുതല്‍ 15,000 കേസ് (ഒരു കേസ് ഒന്‍പത് ലിറ്റര്‍) മദ്യം നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ഒരു ലിറ്റര്‍ മദ്യത്തിന്…

സംസ്ഥാനത്തെ കുരങ്ങു പനി: രോഗപ്രതിരോധ പ്രവർത്തനം ശക്തമാക്കി; ചിക്കൻ പോക്സിന് സമാനമായ ലക്ഷണങ്ങളും നിരീക്ഷിക്കപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ചിക്കന്‍ പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാനും കുരങ്ങുപനി ഇല്ലെന്ന് ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. സമാന ലക്ഷണങ്ങളുള്ള സാമ്പിളുകൾ ക്രമരഹിതമായി പരിശോധിക്കാനും തീരുമാനിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതർ വിമാനത്താവള അധികൃതരുമായി ചർച്ച നടത്തും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ വേര്‍തിരിക്കാനുള്ള സംവിധാനം ഒരുക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. രോഗികളെയും രോഗം സംശയിക്കുന്നവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാക്കും. മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഇതുവരെ 1200-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കി. കൂടാതെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദഗ്‌ധ പരിശീലനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണ്.…