ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജെഴ്സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്

ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 1 വെള്ളിയാഴ്‌ച്ച വൈകീട്ട് 6 മണിക്ക് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സിന്റെ ചുമതലയുള്ള കോൺസൽ എ.കെ. വിജയകൃഷ്‌ണൻ നിർവഹിക്കും. ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിറ്റാർ പാലസ് റെസ്റ്റോറന്റിൽ ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.സി.എൻ.എ നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ തുടങ്ങിയ ദേശീയ ഭാരവാഹികളും പങ്കെടുക്കും. റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും ട്രഷറർ ഷോളി കുമ്പിളിവേലിൽ നന്ദിയും പറയും. വൈസ് പ്രസിഡന്റ് സജി ഏബ്രഹാം, ജോയിന്റ് സെക്രെട്ടറി ജേക്കബ് മാനുവേൽ, ജോയിന്റ്…

ഇന്ത്യയുടെ ഭാവി അപകടത്തിൽ; കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യം: രമേശ് ചെന്നിത്തല

ഗാര്‍ലന്റ് (ഡാളസ്): വർഗീയതയെ ഊട്ടിവളർത്തി ,മൃഗീയ ഭൂരിപക്ഷത്തിന്റെ മറവിൽ എന്തും പ്രവര്‍ത്തിക്കാം എന്ന് കരുതുന്ന മോദി സർക്കാർ ഇന്ത്യയുടെ ഭാവിയെ അപകടത്തിലേക്കാണ് നയിക്കുന്നതെന്നും ഇതിൽ നിന്നും മോചനം ലഭിക്കണക്കമെങ്കിൽ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ ഭരണത്തിൽ തിരിച്ചു വരേണ്ടത് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല അസ്സന്നിഗ്ദ്ധമായി പറഞ്ഞു . ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം ഡാളസിൽ നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല .വർഗീയത മാത്രം പറഞ്ഞു അധികാരത്തിൽ വന്ന് ജനാഭിലാഷങ്ങൾ മറന്നു പ്രവർത്തിക്കുന്ന ബിജെപിയും മോദിയും ഇന്ത്യയെ വലിയ അപകടത്തിലേക്കാണ് കൊണ്ട് പോകുന്നത്. ജനാധിപത്യ രീതിയിൽ ഭരണകൂടത്തെ വിമർശിക്കുന്നവരെ കൽത്തുറുങ്കിലടക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ദിവസങ്ങളോളം ഈഡിയെ…

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മധ്യവയസ്കരും പ്രായമായവരുമായ ഇന്ത്യക്കാരില്‍ കോവിഡ് മരണങ്ങൾ കൂടുതൽ: പഠനം

ന്യൂഡൽഹി: ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലെ സമാന പ്രായത്തിലുള്ളവരേക്കാൾ മധ്യവയസ്‌ക്കർ മുതൽ പ്രായമായ ഇന്ത്യക്കാർ വരെ കൊവിഡുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ ജീവൻ നഷ്ടപ്പെടുന്നതായി പുതിയ പഠനം. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് വേൾഡ് ഹാർട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, ഇന്ത്യക്കാരിൽ പ്രമേഹവും രക്താതിമർദ്ദവും കൂടുതലായി കാണപ്പെടുന്നത് മരണനിരക്ക് വർദ്ധിക്കുന്നതിന്റെ പ്രധാന പ്രേരകങ്ങളാണെന്ന് വെളിപ്പെടുത്തി. പഠനത്തിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 40 ആശുപത്രികൾ ഉൾപ്പെടുന്നു. താഴ്ന്നതും ഉയർന്ന വരുമാനമുള്ളതുമായ രാജ്യങ്ങൾ തമ്മിലുള്ള ഗവേഷണ വിടവ് നികത്താൻ ലക്ഷ്യമിട്ട് 5,313 കോവിഡ് ബാധിതരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു,. ഗ്ലോബൽ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ കാണിക്കുന്നത്, പകർച്ചവ്യാധിയുടെ സമയത്ത് ഇന്ത്യക്കാർക്ക് കോവിഡ് ആശുപത്രിയിലെ മരണനിരക്ക് യൂറോപ്യൻ ജനസംഖ്യയേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നാണ്. എന്നാല്‍, ഹിസ്പാനിക്കുകളേക്കാളും കറുത്തവരേക്കാളും എണ്ണം കുറവായിരുന്നു. “പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുടെ പശ്ചാത്തലത്തിൽ ഗണ്യമായ വർദ്ധനവ് കാരണം, മദ്ധ്യവയസ്കർ…

സ്വാശ്രയ ബി എഡ് – കോടതി ഉത്തരവിന്റെ മറവിൽ വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് പിരിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ് കോളേജുകളിൽ ഫീസ് വർധന നടപ്പിലാക്കാനുള്ള ഹൈ കോടതി ഉത്തരവിന്റെ മറവിൽ വിദ്യാർത്ഥികളിൽ നിന്ന് കൊള്ളലാഭം പിഴിഞ്ഞെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. എട്ടു വർഷത്തെ കാലാവധിയും അധിക സാമ്പത്തിക ബാധ്യതയുടെയുമെല്ലാം ന്യായങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം സെൽഫ് ഫൈനൻസിങ് ടീച്ചേഴ്സ് എജുക്കേഷൻ ഹൈ കോടതി ഉത്തരവിലൂടെ 29000 രൂപ വരെ വാർഷിക ഫീസ് വരുന്നിടത്ത് 60,000 രൂപ വരെ വരുന്ന 100 ശതമാനം ഫീസ് വർധനവ് നടപ്പിലാക്കുന്നത്. 2021-2023 ബി എഡ് ബാച്ചുകളിലേക്ക് അഡ്മിഷൻ നടന്നത് അതാതു യൂണിവേഴ്സിറ്റികൾ പ്രസ്തുത സമയത്തു പുറത്തിറക്കുന്ന പ്രോസ്പെക്ട്സ് പ്രകാരമാണ്. 2021 സെപ്റ്റംബറിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയും കണ്ണൂർ യൂണിവേഴ്സിറ്റിയും പുറത്തിറക്കിയ പ്രോസ്പെക്ട്സ് പ്രട്യൂഷൻ ഫീ ഈടാക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. 2021 സെപ്റ്റംബർ മാസം കേരള യൂണിവേഴ്സിറ്റി ഇഷ്യൂ ചെയ്ത പ്രോസ്‌പെക്ട്സിലും 29000 രൂപയാണ് ഇതേ വിഭാഗത്തിൽ വരുന്നത്.…

ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതർക്കും നേരെയുള്ള ആക്രമണങ്ങൾക്കെതിരായ ഹർജി പരിശോധിക്കാൻ സുപ്രീം കോടതി സമ്മതിച്ചു

ന്യൂഡൽഹി: രാജ്യത്തുടനീളം ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതർക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നു എന്നാരോപിച്ചുള്ള ഹരജി തിങ്കളാഴ്ച പരിശോധിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവയ്‌ക്കൊപ്പം ബാംഗ്ലൂർ രൂപതയുടെ ആർച്ച് ബിഷപ്പുമാണ് ഹർജിക്കാർ. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന് മുമ്പാകെ വിഷയം പരാമർശിക്കുകയും വിഷയം അടിയന്തരമായി പട്ടികപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനായി 2018 ലെ വിധിന്യായത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്തിയതിനാൽ, രാജ്യത്തുടനീളം ഓരോ മാസവും ശരാശരി 40 മുതൽ 50 വരെ അക്രമാസക്തമായ ആക്രമണങ്ങൾ രാജ്യത്തുടനീളം നടക്കുന്നതായി അദ്ദേഹം സമർപ്പിച്ചു. തെഹ്‌സീൻ പൂനാവാല വിധിയിൽ (2018) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടപ്പോൾ മെയ് മാസത്തിൽ 50-ലധികം അക്രമാസക്തമായ ആക്രമണങ്ങൾ നടന്നതായി ഗോൺസാൽവസ് ഊന്നിപ്പറഞ്ഞു.…

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെ ഏകദേശം 6 മണിക്കൂർ ഇഡി ചോദ്യം ചെയ്തു

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ജൂൺ 27 തിങ്കളാഴ്ച വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. ആറു മണിക്കൂറോളം ചോദ്യം ചെയ്ത ഇഡി ജൂൺ 28 ന് വീണ്ടും ഹാജരാകാന്‍ സമൻസ് അയച്ചു. കെ ടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലും, സരിത എസ് നായരെപ്പോലുള്ള മാന്യ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് ക്രൈംബ്രാഞ്ച് ഇന്ന് എന്നെ വിളിപ്പിച്ചതെന്നും, എന്നാൽ ഇഡി ചോദ്യം ചെയ്യുന്നതിനാൽ ഇന്ന് പോകാൻ കഴിയില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. “ഇന്നും ഞാൻ ഇഡിയിലേക്ക് പോകുകയാണ്. അവരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഞാൻ ക്രൈംബ്രാഞ്ചിലേക്ക് പോകും. ഞാൻ ഇതിനകം പോലീസ് സൂപ്രണ്ടിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടുണ്ട്,” സ്വപ്ന സുരേഷ് പറഞ്ഞു. കഴിഞ്ഞ ആഴ്ച (ജൂൺ 22, 23) ഇഡി സ്വപ്‌ന സുരേഷിനെ വിളിച്ചുവരുത്തി രണ്ട് ദിവസങ്ങളിലും അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തു. എംഎൽഎയും…

പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു. തായിനേരി സ്വദേശി ടി. അമല്‍, മുരിക്കൂവല്‍ സ്വദേശി എം.വി. അഖില്‍ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു. അക്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ രണ്ടാഴ്ചയായിട്ടും ഒരാളെപ്പോലും പിടികൂടാനാകാത്ത കേരള പോലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍, ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദൃക്സാക്ഷികള്‍ നല്‍കിയിട്ടും അറസ്റ്റിലേക്ക് പോലീസ് നീങ്ങിയിരുന്നില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന വിശദീകരണമായിരുന്നു പയ്യന്നൂര്‍ പോലീസ് നല്‍കിയിരുന്നത്. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍…

അമ്മ ഒരു ക്ലബ്ബല്ല; പീഡന ആരോപണം നേരിടുന്ന വിജയ് ബാബു രാജിവെയ്ക്കണെമെന്ന് ഗണേഷ്കുമാര്‍

തിരുവനന്തപുരം: ദിലീപ് ചെയ്തതുപോലെ പീഡന ആരോപണം നേരിടുന്ന നറ്റന്‍ വിജയ് ബാബുവും രാജിവെക്കണമെന്ന് മുൻ മന്ത്രിയും സിനിമാ നടനുമായ ഗണേഷ് കുമാർ പറഞ്ഞു. ‘സാധാരണ ക്ലബ്ബുകളിലേതുപോലെ ബാര്‍ സൗകര്യവും ചീട്ടുകളി സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടില്ല. അമ്മ ഒരു ലാഭരഹിത ജീവകാരുണ്യ, നോൺ-ക്ലബ് ആയിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയാണ്. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അമ്മ പ്രസിഡന്റ് മോഹൻലാല്‍ വ്യക്തമാക്കണം. ഇടവെള ബാബുവിന്റെ പ്രസ്താവന വേദനാജനകമായി തോന്നി. അമ്മയിലെ അംഗങ്ങൾ വാർദ്ധക്യത്തിൽ കഷ്ടപ്പെടാതിരിക്കാൻ താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ സൊസൈറ്റി രൂപീകരിച്ചതെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. ക്ലബ്ബാണെന്ന് ഇടേവള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നുവെന്നും ക്ലബ്ബ് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍, ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതു സമൂഹത്തോടും മാപ്പുപറയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ദിലീപ് രാജിവെച്ചതു പോലെ, വിജയ് ബാബുവും രാജിവെക്കണമെന്നും ഗണേഷ്…

രണ്ട് കോടി രൂപയ്ക്ക് 5% പലിശ: വ്യവസായ മേഖലയിൽ പിണറായി സർക്കാരിന്റെ പുതിയ ചുവടു വെയ്പ്

തിരുവനന്തപുരം: സംരംഭക മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി എല്‍ഡി‌എഫ് സർക്കാർ. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ മേഖലകളിലെ സംരം‌ഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ തീരുമാനത്തിന് അനുമതി നൽകി. സംരംഭങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പരമാവധി വായ്പാ പരിധി 2 കോടി രൂപയായി ഉയർത്തി. 2022-23 സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്ന് ശതമാനവും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ 2 ശതമാനവും ഉൾപ്പടെ സബ്സിഡി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും.…

ഗുജറാത്ത് മുസ്ലീം വംശഹത്ര്യ: ടീസ്റ്റ സെറ്റല്‍‌വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും ഭരണകൂടം വേട്ടയാടുന്നതിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധ മാര്‍ച്ച്

വണ്ടൂർ: ഗുജറാത്ത് മുസ്ലീം വംശഹത്യയിൽ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ടീസ്റ്റ സെറ്റൽവാദിനേയും ആർ ബി ശ്രീകുമാറിനേയും അന്യായമായി വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷമീമ സക്കീർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഹിംസാത്മക ഹിന്ദുത്വ ഭീകരതക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനിൽക്കുന്നത് ആശങ്കയോടെ വീക്ഷിക്കണം. ഭരണകൂടത്തിൽ നിന്ന് നീതിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്നവരേയും എതിർ ശബ്ദമുയർത്തുന്നവരേയും ഭരണകൂടം തന്നെ തടവറകളിലേക്ക് തള്ളുന്നത് അത്യന്തം ഭയാനകമാണ്. നിയമവാഴ്ചയേയും ഭരണഘടനയേയും നോക്കുകുത്തിയാക്കി ജൂഡീഷ്യറിയുടെ കടക്കൽ കത്തിവെച്ച് നടത്തുന്ന ഇത്തരം പ്രവണതകളെ അപകടകരമായി കണ്ട് പ്രതിഷേധിക്കാനും ചോദ്യമുയർത്താനും കഴിഞ്ഞില്ലെങ്കിൽ ഈ രാജ്യം സംഘ്പരിവാർ ഹിന്ദുത്വക്ക് അടിമപ്പെടാൻ അധിക നാളുകൾ കാത്തിരിക്കേണ്ടി വരില്ലെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ ഷമീമ സക്കീർ സൂചിപ്പിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ കോഡുർ , ജനറൽ കൗൺസിൽ…