ഹ്യൂസ്റ്റൺ: യു എൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രി വി മുരളീധരൻ ഹ്യൂസ്റ്റൺ സന്ദർശിച്ചു. ന്യൂ യോർക്ക് ലോസ് ആഞ്ചെലെസ് എന്നീ സിറ്റികൾ സന്ദർശിച്ച ശേഷമാണു മന്ത്രി ഹ്യൂസ്റ്റനിൽ എത്തിയത്. ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം ശ്രി മുരളീധരന് ഊഷ്മളമായ വരവേൽപ്പ് നൽകി. ഇന്ത്യാ ഹൌസിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ബഹു. മഹാജൻ അധ്യക്ഷത വഹിച്ചു. അതിനു മുൻപ് ഹ്യൂസ്റ്റൺ ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. തന്റെ മറുപടി പ്രസംഗത്തിൽ ഇന്ത്യക്കെതിരെ സംഘടിതമായി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ സമൂഹം ജാഗരൂകരായിരിക്കണമെന്നു മന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം കുതിച്ചെത്തുകയാണെന്നും 2047 ആകുമ്പോഴേക്കും ലോകത്തിലെ വൻ ശക്തികളിൽ ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി അടുത്ത 25 വർഷം വികസനത്തിന്റെ അമൃത വർഷങ്ങളായി ആചരിക്കാൻ പ്രധാനമന്ത്രി ശ്രി…
Year: 2022
“തൃക്കാക്കര ഉമാ തോമസിനൊപ്പം”; ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (യുഎസ്എ)യുടെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
ന്യൂയോർക്ക്: വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മുന്നേറ്റം കുറിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സൂം പ്ലാറ്റ് ഫോമിൽ നടത്തിയ സമ്മേളനം പ്രൗഢ ഗംഭീരമായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉമാ തോമസിന്റെ വിജയം സുനിശ്ചിതമാകുന്നതിനുള്ള തെരഞ്ഞെടുപ്പ് സമ്മളേണം കൂടിയായിരുന്നു ഈ സമ്മേളനം. മേയ് 21 ന് ശനിയാഴ്ച രാവിലെ 10:30 മുതൽ 1 മണി വരെ നീണ്ടുനിന്ന സമ്മേളനം വൈവിധ്യമാര്ന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേശഭക്തി ഗാനം “വന്ദേമാതരം’ ആലപിച്ച് സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും ആധുനിക ഭാരതത്തിന്റെ ശില്പിയുമായി അറിയപ്പെടുന്ന…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം മെയ് 29-ന്
ഡാളസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകർ ഒത്തുചേർന്നു രജിസ്റ്റര്‍ ചെയ്ത് ആദ്യമായി പ്രവർത്തനം ആരംഭിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പൊതുയോഗം മെയ് 29 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റിലെ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. ഐ പി സി എൻ ടിയുടെ 2022-23 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനം സണ്ണിവെയിൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് നിർവഹിക്കും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേർണലിസ്റ്റുമായ എബ്രഹാം തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും മുൻ പ്രസിഡന്റുമായ എബ്രഹാം തെക്കേമുറി, മുൻ പ്രസിഡന്റുമാരായ ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ, ടി.സി. ചാക്കോ, മാധ്യമ പ്രവത്തകൻ ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, രാഷ്ട്രീയ…
എന്തിനായിരുന്നു സില്‍വര്‍ ലൈനിന്റെ പേരില്‍ കോലാഹലം സൃഷ്ടിച്ചതെന്ന് സര്‍ക്കാരിനോട് കോടതി
കൊച്ചി: സംസ്ഥാന സർക്കാർ വികസന പദ്ധതിയായി പ്രഖ്യാപിച്ച് സിൽവർ ലൈൻ പദ്ധതിയുടെ സർവേ മരവിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇനി മുതല്‍ ജിയോ ടാഗ് സർവേ നടത്തുമെന്നും സർക്കാർ അറിയിച്ചു. സര്‍വേ കല്ലുകള്‍ ഇനി സ്ഥാപിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വേ കല്ലിടലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. എങ്കില്‍ നേരത്തെ ജിയോ ടാഗ് നടത്തിക്കൂടായിരുന്നോ?, എന്തിനായിരുന്നു ഈ കോലാഹലമെന്ന് ഹൈക്കോടതി ചോദിച്ചു. ജിയോ ടാഗ് സര്‍വേ നേരത്തെ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. എന്തിനാണ് കല്ലിടുന്നതെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ വന്‍ കോലാഹലമാണ് നടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുക എന്നതായിരുന്നു കോടതിയുടെ ശ്രമം. എന്നാല്‍ മുഴുവന്‍ വസ്തുതകളും അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു.
ആഗോള ഭീകരവാദത്തിന്റെ താവളമാക്കുവാന്‍ കേരളത്തെ വിട്ടുകൊടുക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: മതത്തിന്റെ പേരില്‍ മനുഷ്യജീവനെ വെല്ലുവിളിച്ച് ഉന്മൂലനം ചെയ്യുന്ന ആഗോള ഭീകരവാദപ്രസ്ഥാനങ്ങളുടെ താവളമാക്കാന്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ഭീകരവാദത്തിനെതിരെ ജനമനഃസാക്ഷി ഉണരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരതം ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വത്തിന്റെ മഹത്വം അട്ടിമറിക്കാന്‍ അണിയറയില്‍ അജണ്ടകള്‍ രൂപപ്പെടുമ്പോള്‍ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. തിരിച്ചറിവിന്റെ പ്രായംപോലുമെത്താത്ത കൊച്ചുകുട്ടികളുടെ മസ്തിഷ്‌കത്തില്‍ വര്‍ഗീയവിഷം കുത്തിവെച്ച് തെരുവിലിറക്കി കൊലവിളികള്‍ നടത്തുന്ന ക്രൂരതയ്ക്കുമുമ്പില്‍ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകന്മാരും മൗനം ദീക്ഷിക്കുന്നത് അടിമത്വവും അത്ഭുതപ്പെടുത്തുന്നതുമാണ്. കേരളത്തില്‍ വര്‍ഗ്ഗീയവാദവും ഭീകരപ്രസ്ഥാനങ്ങളും വളര്‍ന്നുവരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്നവെര ജയിലിലടയ്ക്കുക, ഇത്തരം ദുഷ്പ്രവണതകള്‍ക്ക് വഴിയൊരുക്കുന്നവരെ ആശ്ലേഷിക്കുക എന്ന വോട്ടുരാഷ്ട്രീയത്തിന്റെ പിന്നാമ്പുറം തിരിച്ചറിയാനുള്ള ആര്‍ജ്ജവം കേരളസമൂഹത്തിനുണ്ടാകണം. മഹത്തായ സംസ്‌കാരവും പാരമ്പര്യവും പേറുന്ന ജനാധിപത്യമൂല്യങ്ങളുടെ ആത്മാവ് നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയാണിതെന്ന ബോധ്യം തലമുറകള്‍ക്ക്…
കുവൈറ്റില്‍ വേഷം മാറി ഭിക്ഷാടനം നടത്തിയ അദ്ധ്യാപികയെ നാടു കടത്തി
കുവൈറ്റ്: വേഷം മാറി ഭിക്ഷാടനം നടത്തിയതിന് കുവൈറ്റ് സർക്കാർ സ്‌കൂൾ അദ്ധ്യാപിക ധ്യാപകൻ അറസ്റ്റിൽ ഭിക്ഷാടനത്തിനിടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ കെമിസ്ട്രി അദ്ധ്യാപികയാണ് അറസ്റ്റിലായത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും കുവൈറ്റിൽ നിന്ന് നാടുകടത്തുകയും ചെയ്തു. 18 വർഷമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന അദ്ധ്യാപികയാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ കുവൈറ്റിൽ അധ്യാപകനാണ്. ദമ്പതികളുടെ മക്കൾ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നു. രാജ്യത്തുടനീളമുള്ള പള്ളികളിലും കടകളിലുമായിരുന്നു അദ്ധ്യാപിക ഭിക്ഷാടനം നടത്തിയിരുന്നത്. ഭിക്ഷാടനം സംബന്ധിച്ച് ഒരു കുവൈറ്റ് പൗരന്‍ നല്‍കിയ പരാതി പിന്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. മുഖം മറച്ചും തിരിച്ചറിയപ്പെടാത്ത തരത്തില്‍ സംശയകരമായ വസ്‍ത്രം ധരിച്ചുമായിരുന്നു ഇവര്‍ ഭിക്ഷാടനം നടത്തിയിരുന്നത്. ഇവരെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തപ്പോഴാണ് ദീര്‍ഘനാളായി സര്‍ക്കാര്‍ സ്‍കൂളിലെ അധ്യാപികയാണെന്ന് തിരിച്ചറിഞ്ഞത്. തങ്ങള്‍ക്ക് ചില കുടുംബ…
ലൈംഗികാതിക്രമക്കേസ്: നടൻ വിജയ് ബാബുവിന്റെ ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് അഭിഭാഷകൻ ഹൈക്കോടതിയിൽ സമർപ്പിച്ചു
കൊച്ചി: ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് ഹാജരാക്കാൻ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ, നടനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൊവ്വാഴ്ച അത് ഹാജരാക്കി. മെയ് 30-ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റുകൾ ഹാജരാക്കാൻ ഇന്നലെ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അധികാരപരിധിയിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ഹർജിക്കാരന്റെ അഭിഭാഷകൻ വിമാന ടിക്കറ്റ് ഹാജരാക്കിയാൽ വ്യാഴാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. നടിയുടെ പരാതിയിൽ നേരത്തെ എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. തുടർന്ന്, പരാതിക്കാരിയുടെ വ്യക്തിവിവരങ്ങൾ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതിന് ഇയാൾക്കെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞയാഴ്ച നടന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. മെയ് 24 ന് ഓഫീസിൽ ഹാജരാകാമെന്ന് വിജയ് ബാബു പാസ്‌പോർട്ട്…
നടിയെ ആക്രമിച്ച കേസ്: എൽഡിഎഫ് സർക്കാർ പൊലീസ് അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: 2017ലെ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവതയ്ക്കൊപ്പമാണ് തന്റെ സർക്കാർ എന്നും, പോലീസ് അന്വേഷണത്തിൽ ഇടത് ഭരണകൂടം ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് തന്റെ സർക്കാർ പോലീസിനെ തടഞ്ഞിട്ടില്ലെന്നും പ്രമുഖർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. സാമൂഹികമായോ രാഷ്ട്രീയമായോ നോക്കാതെ ആർക്കെതിരെയും നടപടിയെടുക്കാൻ പോലീസിന് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് നടി കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. “പ്രാരംഭ ഘട്ടത്തിൽ തനിക്ക് പിന്തുണ നൽകുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ഈ കേസിൽ നീതിപൂർവമായ അന്വേഷണം അനുവദിക്കുകയും, രാഷ്ട്രീയമായി അന്വേഷണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്ത കേരള സർക്കാർ അതിൽ നിന്ന് പിന്നോട്ട് പോയത് വേദനാജനകമാണ്. കേസിൽ സ്വതന്ത്രവും നീതിയുക്തവും സമ്പൂർണ്ണവുമായ അന്വേഷണം…
വിസ്മയ കേസിൽ പ്രതിക്ക് കിട്ടിയ ശിക്ഷ കുറഞ്ഞുപോയതായി വിസ്മയയുടെ അമ്മ സജിത
കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഭർത്താവ് കിരൺ കുമാറിന് ലഭിച്ച ശിക്ഷ കുറച്ചുവെന്ന് വിസ്മയയുടെ അമ്മ സജിത. ജീവപര്യന്തം തടവ് പ്രതീക്ഷിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും സജിത പറഞ്ഞു. അവസാനം വരെ ഞാൻ കൂടെയുണ്ടായിരുന്നു, എന്റെ മോൾക്ക് വല്ലാത്ത കഷ്ടപ്പാട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. മോളെ കിരൺ വീട്ടിൽ നിന്ന് പുറത്തിറക്കാറുണ്ടായിരുന്നില്ല. കുളിമുറിയിൽ നിന്നാണ് മോള്‍ എന്നെ വിളിച്ചിരുന്നത്. കിരൺ മാത്രം കുറ്റവാളിയാണെന്ന് ഞാൻ കരുതുന്നില്ല, അവനെ മറ്റാരോ പ്രേരിപ്പിച്ചതാണ്. കിരൺ ഇത് ചെയ്തത് അതിന്റെ പ്രചോദനം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്റെ കേസുകൾ വരുന്നുണ്ട്. പ്രോസിക്യൂട്ടറും പോലീസുകാരും പെട്ടെന്ന് അന്വേഷിച്ച് സത്യം കണ്ടെത്തി. അതിന് നന്ദിയുണ്ടെന്ന് അമ്മ പറയുന്നു. വേഗത്തില്‍ ശിക്ഷ നടപ്പാക്കിയത് സമൂഹത്തിന് ഒരു മാതൃകാപരമായ സൂചനയാണ്. അതില്‍ സര്‍ക്കാരിനോടും മാധ്യമപ്രവര്‍ത്തകരോടും നന്ദി പറയുന്നു. കേസില്‍ കൂടുതല്‍ ശിക്ഷ…
വിസ്മയ കൊലക്കേസ്: സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭർത്താവ് കിരണിന് പത്ത് വർഷം തടവ്
കൊല്ലം: വിസ്മയ കേസിൽ എസ് കിരൺ കുമാറിന് (31) കൊല്ലം അഡീഷണൽ സെഷൻസ് കോടതി പത്ത് വർഷം തടവും 12.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഭാര്യ വിസ്മയയുടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. വിസ്മയയുടെ അമ്മ സജിത വിധിയിൽ നീരസം പ്രകടിപ്പിച്ചു. “എന്റെ മകളോട് ചെയ്ത കുറ്റത്തിന് അയാൾക്ക് ജീവപര്യന്തം തടവ് ലഭിക്കേണ്ടതായിരുന്നു. ഞങ്ങൾ ഉയർന്ന കോടതിയിൽ അപ്പീൽ പോകും,” അവർ കൂട്ടിച്ചേർത്തു. ഐപിസി 304(ബി) (സ്ത്രീധന മരണം) പ്രകാരമുള്ള കുറ്റത്തിന് പ്രതിയെ പത്തുവർഷത്തെ തടവിന് ശിക്ഷിച്ച ജഡ്ജി സുജിത്ത് കെഎൻ ശിക്ഷയുടെ അളവ് പ്രഖ്യാപിച്ചു. ഐപിസി 306 (ആത്മഹത്യ പ്രേരണ) പ്രകാരം ആറ് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഐപിസി 498 എ (സ്ത്രീധന പീഡനം) പ്രകാരം രണ്ട് വർഷം അധിക തടവും 50,000…
