‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എഴുതിയ ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു

ഇന്ത്യയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന ഫ്രഞ്ച് സാഹിത്യകാരന്‍ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡൊമിനിക് കോങ്കോൺ-ലാപിയറാണ് ഞായറാഴ്ചയാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. 1931 ജൂലൈ 30-ന് ചാറ്റെലൈലോണിൽ ജനിച്ച ലാപിയർ ഇന്ത്യയെക്കുറിച്ച് എഴുതിയ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’, ‘സിറ്റി ഓഫ് ജോയ്’ തുടങ്ങിയ പുസ്തകങ്ങള്‍ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. 2008ൽ അദ്ദേഹത്തെ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായി ബർമ്മയിലെ മൗണ്ട് ബാറ്റൺ പ്രഭു നിയമിതനായി തുടങ്ങി മഹാത്മാഗാന്ധിയുടെ വധത്തിലും ശവസംസ്കാരത്തിലും അവസാനിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വസ്തുതാ വിവരണമാണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. 1985-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന പുസ്തകം കൊൽക്കത്തയിലെ ഒരു റിക്ഷാക്കാരന്റെ കഷ്ടപ്പാടുകൾ വിവരിക്കുന്നു. പിന്നീടത് 1992-ൽ പാട്രിക് സ്വെയ്‌സ് അഭിനയിച്ച സിനിമയായി രൂപാന്തരപ്പെടുത്തി. ‘സിറ്റി ഓഫ് ജോയ്’ൽ നിന്ന് ലഭിക്കുന്ന…

ഷിക്കാഗോ കെ.സി.എസ്സിന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഡിസംബർ 10 ശനിയാഴ്ച

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ജെയിൻ മാക്കിലിന്റെ നേത്ര്യുത്വത്തിൽ പുതിയ കെ. സി. എസ്. ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ സിഎസ് എക്സിക്യൂട്ടീവും ഡയറക്ടർ ബോർഡും നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കെ. സി. എസ്. ബോർഡ് ഓഫ് ഡയറക്‌ടർമാരെയും പരിചയപ്പെടുത്തുകയും 2022-24 വർഷത്തേക്കുള്ള ആസൂത്രിത പരിപാടികളും പ്രവർത്തനങ്ങളും സംക്ഷിപ്തമായി ചർച്ച ചെയ്യുകയും ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിലെ നിങ്ങളുടെ സാന്നിദ്ധ്യം മഹത്തായ ബഹുമതിയാണ്, കൂടാതെ കെസിഎസിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിൽ കുടുംബത്തോടൊപ്പം സായാഹ്നത്തിൽ പങ്കെടുക്കാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ ക്ഷണിക്കുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട KCS ബോർഡിനായി, ജെയിൻ മാക്കിൽ (പ്രസിഡന്റ്) ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്) സിബു കുളങ്ങര (സെക്രട്ടറി) തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി) ബിനോയ്…

മിസ്സോറി സിറ്റി വ്യവസായ സംരംഭക സൗഹൃദ നഗരം: മേയർ റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും നല്ല നഗരങ്ങളിൽ ഒന്നായ മിസ്സോറി സിറ്റി വളർ യുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കയാണെന്ന് രണ്ടാമൂഴവും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനമായ മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് താല്പര്യപെടുന്നവർക്കു ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ അതിനു സാധിക്കുന്നതിനു കഴിയുന്നു. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ധാരാളമായി താമസത്തിനും ചെറുകിട വ്യവസായങ്ങൾ തുടങ്ങന്നതിനുമായി മിസ്സോറി സിറ്റിയെ തിരഞ്ഞെടുക്കന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് മേയർ പറഞ്ഞു. പൊതുജനാരോജ്യം, വിദ്യാഭ്യാസം, സുരക്ഷാ അടിസ്ഥാന വികസന മേഖലകളിൽ വൻ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിസ്സോറി സിറ്റിയിൽ കാർട്ട് റൈറ്റ് റോഡിനു സമീപം ആരംഭിച്ച TWFG (The Woodlands Financial Group) ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസിന്റെ പുതിയ ഓഫീസിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. മിസോറി സിറ്റി ഡിസ്ട്രിക്ട് ‘സി’ കൗൺസിൽ മാൻ ആന്തണി മൊറാലിസ്, സിറ്റിയിൽ തന്റെ…

ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ചതിന് ഇറാനിയൻ നടി മിത്ര ഹജ്ജാർ അറസ്റ്റിൽ

ടെഹ്‌റാൻ : രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് പ്രമുഖ കലാകാരിയും നടിയുമായ മിത്ര ഹജ്ജാറിനെ ഇറാനിയൻ സുരക്ഷാ സേന ശനിയാഴ്ച അറസ്റ്റ് ചെയ്തു. “ഇറാൻ നടിയും പരിസ്ഥിതി പ്രവർത്തകയുമായ #മിത്ര_ഹജ്ജറിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.#Iran #IranProtests.” ശനിയാഴ്ച, ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANa) ട്വിറ്ററിൽ എഴുതി. സിനിമ-ടെലിവിഷൻ അഭിനേതാവായ മിത്ര ഹജ്ജാറിന്റെ അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അറസ്റ്റിലായതെന്ന് കലാകാരന്മാരെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഫോളോ-അപ്പ് കമ്മിറ്റി അംഗം മെഹ്ദി കോഹിയാൻ സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2022 നവംബറിൽ, സെപ്റ്റംബറിൽ ഉണ്ടായ ജനകീയ പ്രതിഷേധത്തിനിടയിൽ തടവിലാക്കപ്പെട്ട 22 കാരിയായ ഒരു സ്ത്രീയുടെ മരണം സംബന്ധിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത “പ്രകോപനപരമായ” ഉള്ളടക്കത്തെക്കുറിച്ച് ചോദ്യം ചെയ്യാന്‍ പ്രോസിക്യൂട്ടർമാർ വിളിച്ചുവരുത്തിയ കലാകാരന്മാരിൽ ഒരാളാണ് ഹജ്ജർ. സെപ്റ്റംബർ 16 മുതൽ, ഇറാനിൽ കർശനമായ വസ്ത്രധാരണ…

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധി നയിക്കുന്ന വനിതാ മാർച്ച്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വനിതാ മാര് ച്ച് സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് പറഞ്ഞു. പ്രിയങ്ക ഗാന്ധി യാത്ര നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിനോടനുബന്ധിച്ച് രണ്ട് മാസം നീണ്ടുനിൽക്കുന്ന കോണ്‍ഗ്രസിന്റെ വനിതാ മാർച്ച് 2023 ജനുവരി 26 മുതൽ മാർച്ച് 26 വരെ സംസ്ഥാന തലസ്ഥാനങ്ങളിൽ എത്തിച്ചേരും. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് രാഹുലിന് പിന്നാലെ പ്രിയങ്കയും മാർച്ച് നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലൂടെ മറ്റൊരു യാത്ര സംഘടിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

12 ദിവസം കൊണ്ട് മധ്യപ്രദേശ് പൂർത്തിയാക്കി ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക്

ഡോംഗർഗാവ് : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ 12 ദിവസത്തെ യാത്ര പൂർത്തിയാക്കി ഞായറാഴ്ച വൈകുന്നേരം 380 കിലോമീറ്റർ പിന്നിട്ട് രാജസ്ഥാനിൽ പ്രവേശിച്ചു. നവംബർ 23 ന് മധ്യപ്രദേശിൽ എത്തിയ യാത്ര, എംപിയിലെ അഗർ മാൽവ ജില്ലയിൽ നിന്ന് വൈകിട്ട് 6.40 ഓടെ ചാൻവാലി നദിക്ക് കുറുകെയുള്ള പാലം കടന്ന് അയൽ സംസ്ഥാനത്തേക്ക് പ്രവേശിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഡെപ്യൂട്ടി സച്ചിൻ പൈലറ്റും തമ്മിലുള്ള വഴക്കിനെത്തുടർന്ന് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രക്ഷുബ്ധമായ രാജസ്ഥാനിൽ പ്രവേശിക്കുമ്പോൾ കോൺഗ്രസ് എംപി യൂണിറ്റ് മേധാവി കമൽനാഥും മറ്റ് പാർട്ടി നേതാക്കളും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. എംപിയിലെ യാത്രയുടെ അവസാന പാദം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സോയറ്റ്കലനിൽ നിന്ന് ആരംഭിച്ച് അഗർ മാൽവയിലെ ഡോംഗർഗാവിൽ എത്തിയതിന് ശേഷമാണ് അവസാനിച്ചത്. ജനങ്ങള്‍ റോഡിനിരുവശവും നിരന്നു നിന്ന് പടക്കം…

നിയമസഭാ സമ്മേളനത്തിൽ വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതടക്കം ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലും അവതരിപ്പിക്കും

തിരുവനന്തപുരം : തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ വിവിധ ബില്ലുകളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാൻസലറുടെ അധികാരം ഗവർണറിൽ നിന്ന് എടുത്തുമാറ്റാൻ ലക്ഷ്യമിട്ടുള്ള ബില്ലുകൾ, വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധന, വിഴിഞ്ഞം തുറമുഖ പ്രതിഷേധം, തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന വിവാദം എന്നിവ ഉൾപ്പെടുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ പ്രവർത്തനവും അതിലെ നിയമനങ്ങളും സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭരണകക്ഷിയായ എൽഡിഎഫും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം വിളിക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനത്തെ സർവ്വകലാശാലകളുടെ തലപ്പത്ത് ഗവർണറെ മാറ്റി പ്രമുഖ അക്കാദമിക് വിദഗ്ധരെ നിയമിക്കുന്നതിനുള്ള ബിൽ ഡിസംബർ 15 ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 20 ലധികം ബില്ലുകളിൽ ഒന്ന് മാത്രമാണ്. അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതുമൂലമുള്ള വരുമാനനഷ്ടം നികത്താൻ വിദേശമദ്യത്തിന്മേലുള്ള കേരള ജിഎസ്ടി നാലുശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കേരള…

കേരളം വ്യവസായികൾക്ക് സാത്താന്റെ നാടാണെന്ന രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. വ്യവസായികളെ സംബന്ധിച്ചിടത്തോളം സാത്താന്റെ നാടായി കേരളം മാറിയെന്നും കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചുവരികയാണെന്നും തരൂർ പറഞ്ഞു. താൻ കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും അംഗമല്ലെന്നും തരൂർ വ്യക്തമാക്കി. എ, ഐ ഗ്രൂപ്പുകൾ ഇനി ആവശ്യമില്ലെന്നും യോജിച്ച കോൺഗ്രസാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റ് നാടകം സുരേഷിനും തരൂർ മറുപടി നൽകി. തന്റെ സന്ദർശനം കോട്ടയം ഡി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും ആരൊക്കെ ആരെ എപ്പോൾ വിളിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പോകാൻ പ്രതിപക്ഷ നേതാവ് തനിക്ക് നിർദേശം നൽകിയതനുസരിച്ചാണ് ജില്ലകളിലെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തെക്കുറിച്ച് അത് ഉണ്ടാക്കുന്നവരോട് ചോദിക്കണമെന്നും തരൂർ വ്യക്തമമാക്കി.

വിഴിഞ്ഞം സമരം: സമവായത്തിന് വഴിയൊരുക്കി സിപിഎം; ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി

വിഴിഞ്ഞത്ത് സമവായത്തിന് വഴിയൊരുക്കാന്‍ സിപി‌എം ശ്രമം തുടങ്ങി. അതിന്റെ തുടര്‍ച്ചയായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ചർച്ച നടത്തി. രാവിലെ വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു ചർച്ച. സംഘര്‍ഷം ഒഴിവാക്കണമെന്ന് ആനാവൂര്‍ ഫാ. തോമസ് നെറ്റോയെ അറിയിച്ചതായാണ് വിവരം. സമവായ ചർച്ചകൾ വരും ദിവസങ്ങളിലും തുടരും. അതേസമയം വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആനാവൂര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 7, 8, 9 തീയതികളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.ജാഥയുടെ സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജാഥ വർക്കലയിൽ നിന്ന് ആരംഭിച്ച് വിഴിഞ്ഞത്ത്…

യുഎഇ ദേശീയ ദിനാഘോഷം: ഒരു ടിക്കറ്റിന് 51 ദിര്‍‌ഹം പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിസ് എയർ അബുദാബി 51 ദിർഹത്തിന് വിമാന ടിക്കറ്റ് പദ്ധതി ആരംഭിച്ചു. 5100 വിമാന ടിക്കറ്റുകളാണ് ഈ പദ്ധതി വഴി നല്‍കുന്നത്. ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ ജിസിസിക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ ടിക്കറ്റുകൾ ഉപയോഗിക്കാം. ദമാം (സൗദി അറേബ്യ), കുവൈത്ത് സിറ്റി (കുവൈത്ത്), മസ്‌കത്ത്, സലാല (ഒമാൻ), മനാമ (ബഹ്‌റൈൻ), അലക്സാണ്ട്രിയ, സോഹാഗ് (ഈജിപ്ത്), അൽമാട്ടി, നൂർ സുൽത്താൻ (ഖസാക്കിസ്ഥാൻ), അമ്മാൻ, അക്കാബ (ജോർദാൻ), അങ്കാറ (തുർക്കി), ഏതൻസ് (ഗ്രീസ്), ബാക്കു (അസർബൈജാൻ), ബെൽഗ്രേഡ് (സെർബിയ), കുട്ടൈസി (ജോർജിയ), മാലിതുടങ്ങിയ സെക്ടറുകളിലേക്കാണ് സർവീസുള്ളത്.