കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനനെതിരെ കൈയ്യേറ്റ ശ്രമം നടന്നതായും ഉടുമുണ്ട് അഴിച്ചെടുക്കാന്‍ ശ്രമിച്ചതായും കുടുംബശ്രീ പ്രവർത്തകർക്കെതിരെ പരാതി. കോർപറേഷൻ ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൊളിക്കുന്നതിനെതിരെ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തിനിടെയാണ് കൈയേറ്റശ്രമം. സമരം നടക്കുന്നതിനിടെ എത്തിയ മേയറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ തടഞ്ഞു. പ്രതിഷേധത്തിനിടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മേയറുടെ ഉടുമുണ്ട് വലിച്ചൂരാന്‍ നോക്കിയത്. പ്രതിഷേധം കടുപ്പിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. സമരക്കാരും വനിത പോലീസും തമ്മില്‍ പിടവലിയും ഉന്തും തള്ളും നടന്നു. തുടര്‍ന്ന് സമരം ചെയ്തവരെ തൂക്കിയെടുത്തും വലിച്ചഴച്ചുമാണ് പോലീസ് വണ്ടിയില്‍ കയറ്റി കൊണ്ടു പോയത്. അപമാനിക്കാനും ദേഹോപദ്രവമേല്‍പിക്കാനും ശ്രമിച്ചതിന് മേയര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും രണ്ട് പ്രതിപക്ഷ വനിത നേതാക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ബലപ്രയോഗത്തിനിടെ പരുക്കേറ്റ കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ല…
Year: 2022
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു; അഡ്വ. ബിനോയ് തോമസ് ചെയര്‍മാന്‍
കോട്ടയം: സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു. ചെയര്‍മാനായി ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐഫ) ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിനെയും ജനറല്‍ കണ്‍വീനറായി മലനാട് കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ ഡോ: ജോസ്‌കുട്ടി ഒഴുകയിലിനേയും തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വര്‍ഷമായി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വന്ന ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ കൂടിയായ അഡ്വ. വി.സി സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ സമിതി അംഗമായതിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ കണ്‍വീനറായിരുന്ന അഡ്വ. ബിനോയ് തോമസിനെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തത്. നേരത്തേ കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സഹിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രൂപീകരിച്ച ഒന്നാം കര്‍ഷക കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയാണ് അഡ്വ.ബിനോയ് തോമസ്. വൈസ്…
കോൺഗ്രസ് നേതാവിനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അങ്കമാലി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി.വൈ. വർഗീസിനെ (72) വ്യാഴാഴ്ച വൈകുന്നേരം മൂക്കന്നൂർ പഞ്ചായത്തിലെ ഏഴാറ്റുമുഖം പ്രദേശത്തെ കൃഷിയിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വർഗീസ് അടുത്തിടെ രാജിവച്ചതിനെ തുടർന്ന് മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. വിവിധ രോഗങ്ങള്‍ മൂലം ഏറെ നാളായി വര്‍ഗീസ് അസ്വസ്ഥനായി കഴിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സഹോദരീ ഭര്‍ത്താവിനൊപ്പം ഫാമില്‍ എത്തിയതായിരുന്നു. സഹോദരീ ഭര്‍ത്താവിനെ കടയില്‍ പറഞ്ഞ് വിട്ട ശേഷം ഫാമിലെ ഷെഡില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. ദീര്‍ഘകാലം നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, വാര്‍ഡംഗവുമായിരിക്കെയാണ് സ്ഥാനങ്ങള്‍ സ്വയം രാജിവെച്ചത്. ഭാര്യ: ജെസി. മക്കള്‍: അരുണ്‍ വര്‍ഗീസ്, ആശ വര്‍ഗീസ്.
വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
കൊച്ചി: യുവനടിയുടെ പരാതിയിൽ മാനഭംഗക്കേസ് രജിസ്റ്റർ ചെയ്തയുടന്‍ യുഎഇയിലേക്ക് കടന്നുകളഞ്ഞ നടൻ വിജയ് ബാബുവിനെ കണ്ടെത്തുന്നതിൽ വരും ദിവസങ്ങളിൽ വഴിത്തിരിവുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ്. വിജയ് ബാബുവിനെ കണ്ടെത്തുന്നതിന് ഇന്റർപോളിന്റെ സഹായം തേടിയതിന് ശേഷം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വേനലവധിക്ക് ശേഷം ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വരെ നടൻ തന്ത്രപൂർവം അറസ്റ്റ് ഒഴിവാക്കിയതിനെ തുടർന്നാണ് ഇയാളെ പിടികൂടാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കിയത്. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷം അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റര്‍പോള്‍ ബാബുവിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ തുടങ്ങിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ച് പോലീസ് അയച്ച ഇമെയിൽ നോട്ടീസിന് ബാബു മെയിൽ ചെയ്ത…
വന്യജീവി ആക്രമണം; കേന്ദ്രനയം നടപ്പിലാക്കാന്‍ കേരളം തയ്യാറാകണം: ഇന്‍ഫാം
കൊച്ചി: വന്യമൃഗങ്ങളെ നാട്ടിലിറക്കി കര്‍ഷകരെയും പ്രദേശവാസികളെയും കുരുതി കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയമാണന്നും, ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളെ നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്ന കേന്ദ്ര നയം നടപ്പിലാക്കണമെന്നും ഇന്‍ഫാം നേതൃസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭമുള്‍പ്പെടെ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുവാന്‍ ചേര്‍ന്ന ഇന്‍ഫാം സംസ്ഥാനതല നേതൃസമ്മേളനമാണ് സര്‍ക്കാര്‍ നയത്തെ അപലപിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇത് അസാധ്യമാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. വനംവകുപ്പും ജനപ്രതിനിധികളും കര്‍ഷകരെ ഇനിയും വിഡ്ഢികളാക്കാമെന്ന് കരുതരുത്. നടപടികള്‍ അനുകൂലമായില്ലെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ സംഘടിതരായി ഇതിനെതിരേ തിരിയേണ്ട സമയം അതിക്രമിച്ചതായും സമ്മേളനം അഭിപ്രായപ്പെട്ടു.കര്‍ഷക സംരക്ഷണത്തിനായി ക്രമാതീതമായി പെരുകുന്ന വന്യ ജീവികളെ നിര്‍മാര്‍ജനം ചെയ്യണമെന്ന ഗാഡ്ഗിലിന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന്യ ജീവികള്‍ക്കായി വിദേശ സാമ്പത്തിക…
മഥുര ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ വിധി പറയുന്നത് മെയ് 19ലേക്ക് മാറ്റിവെച്ചു
ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി തർക്ക കേസിൽ വാദം കേട്ട ശേഷം മഥുര കോടതി വിധി പറയാൻ മാറ്റി. 13.37 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ മെയ് 19 ന് കോടതി അന്തിമ വിധി പറയും. കോടതിയുടെ മേൽനോട്ടത്തിൽ തർക്കഭൂമിയിൽ കുഴിയെടുക്കണമെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഖനനം നടന്നാൽ കൃഷ്ണൻ ജനിച്ച അതേ ജയിൽ കാണുമെന്നാണ് വാദം. മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാ മസ്ജിദ് നീക്കം ചെയ്യണമെന്ന ആവശ്യവും ഏറെ നാളായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെയും കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. തർക്കഭൂമി കുഴിച്ച് അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് കേസിലെ ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജിയിലൂടെ ശ്രീകൃഷ്ണ ജന്മഭൂമിയുടെ 13.37 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് തേടുന്നത്. അതിൽ ഈദ്ഗാഹും ഉൾപ്പെടുന്നു. കൃഷ്ണ ജന്മഭൂമിയുടെ ഭൂമി കരാറിലൂടെ…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് പ്രശസ്തനായ ഹാസ്യനടൻ ശ്യാം രംഗീല ആം ആദ്മി പാർട്ടിയിൽ ചേർന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിമിക്രിയിലൂടെ അനുകരിച്ച് പ്രശസ്തനായ ഹാസ്യനടൻ ശ്യാം രംഗീല ആം ആദ്മി പാർട്ടിയിൽ ചേർന്നു. രാജസ്ഥാന്റെ എഎപി ചുമതലയുള്ള വിനയ് മിശ്രയാണ് ശ്യാം രംഗീലയ്ക്ക് പാർട്ടി അംഗത്വം നൽകിയത്. ഈ അവസരത്തിൽ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും ശ്യാം രംഗീല പ്രശംസിച്ചു. എന്റെ ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ അടുത്ത തവണ എനിക്ക് വോട്ട് ചെയ്യരുത് എന്ന് പറയുന്ന ആം ആദ്മി പാർട്ടിയല്ലാതെ ഇത്തരമൊരു നേതാവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലെന്നും രംഗീല പറഞ്ഞു. അദ്ദേഹത്തിൽ ആകൃഷ്ടനായാണ് ഞാൻ പാർട്ടിയിൽ ചേരുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അഭ്യർത്ഥിച്ച തനിക്ക് ഇപ്പോൾ പാർട്ടി ഒരു ഉത്തരവാദിത്തവും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്യാം രംഗീല പാർട്ടിയിൽ ചേരുന്ന കാര്യം ആം ആദ്മി പാർട്ടിയും അറിയിച്ചു. തന്റെ കലയിലൂടെ, ആം ആദ്മി പാർട്ടിയുടെ പേരിൽ ആരോഗ്യ-വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് ജനങ്ങളോട് പറയുകയും അവരെ…
ഇന്ന് മോത്തിലാൽ നെഹ്‌റുവിന്റെ ജന്മദിനം
ന്യൂഡൽഹി: ഇന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനി മോത്തിലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ്. 1861 മെയ് 6 ന് ഡൽഹിയിലെ ഒരു കശ്മീരി ബ്രാഹ്മണ കുടുംബത്തിലാണ് മോത്തിലാൽ നെഹ്‌റു ജനിച്ചത്. രണ്ടുതവണ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, സ്വരാജ് പാർട്ടി സ്ഥാപിച്ചു, കേന്ദ്ര അസംബ്ലിയിലെ പ്രതിപക്ഷ നേതാവായിരുന്നു, ഇന്ത്യയ്‌ക്കായി ഒരു ഭരണഘടന തയ്യാറാക്കി. മോത്തിലാൽ നെഹ്‌റു സ്വാതന്ത്ര്യസമരത്തിലെ പ്രധാന സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. രാജ്യത്തെ ഏറ്റവും ബുദ്ധിമാനായ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം. കോൺഗ്രസിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം രണ്ടുതവണ കോൺഗ്രസിന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പിതാവാണ് അദ്ദേഹം. പണ്ഡിറ്റ് മോത്തിലാൽ നെഹ്‌റു എന്നാണ് എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടെ വിളിച്ചിരുന്നത്. പിതാവ് ഗംഗാധരനും അമ്മ ജീവാണിയും. മോത്തിലാൽ നെഹ്രുവിന്റെ പിതാവ് മോത്തിലാൽ ജനിക്കുന്നതിന് മുമ്പേ മരണപ്പെട്ടിരുന്നു. ‘പാശ്ചാത്യ ശൈലിയിൽ’ കോളേജ് വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യ…
വേനൽക്കാലത്ത് വയറിന് പ്രശ്‌നമുണ്ടാകുന്നത് തടയാന്‍ പുതിനയില ഉത്തമം
പുതിന വേനൽക്കാലത്ത് ഏറ്റവും ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. മാത്രമല്ല, അതിന്റെ രുചിയും ഔഷധ ഗുണങ്ങളും കൊണ്ട് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം, എന്നാല്‍, തണുപ്പിക്കൽ ഗുണങ്ങൾ കാരണം വേനൽക്കാലത്ത് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. വേനൽക്കാലത്താണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. വേനൽക്കാലത്ത് പുതിന കഴിക്കുന്നതിന്റെ ഗുണങ്ങളെന്തൊക്കെയാണെന്ന് അറിയാം: * വയറിലെ ചൂട് കുറയ്ക്കാൻ പുതിനയുടെ ഉപയോഗം ഏറെ ഗുണം ചെയ്യും. കൂടാതെ, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിൽ നിന്നും ഇത് പെട്ടെന്ന് ആശ്വാസം നൽകുന്നു. * പകൽ മുഴുവൻ പുറത്ത് തങ്ങുന്നവർ കാല്‍ പൊള്ളുന്നതായി പരാതിപ്പെടാറുണ്ട്. ഇതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന പുതിന അരച്ച് കാലിൽ പുരട്ടിയാൽ പെട്ടെന്ന് ആശ്വാസം ലഭിക്കും. * ഉണങ്ങിയതോ നനഞ്ഞതോ ആയ പുതിന, മോര്, തൈര്, പച്ചമാങ്ങയുടെ നീര് എന്നിവയിൽ കലർത്തുന്നത് വയര്‍ എരിച്ചില്‍ ഇല്ലാതാക്കുകയും തണുപ്പ് നൽകുകയും ചെയ്യുന്നു. കൂടാതെ ചൂട്, കാറ്റ്, ചൂട്…
ഒഡീഷയിലെ ചിലിക്ക തടാകത്തിൽ ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി
ഭുവനേശ്വർ: വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് വീശിയടിച്ച കാറ്റിനെ തുടർന്ന് ചിലിക തടാകത്തിന് സമീപം എട്ട് വിനോദസഞ്ചാരികളുമായ 12 പേർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. തടാകത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കലിജയ് ദ്വീപിൽ നിന്ന് ഖുർദ ജില്ലയിലെ ബാലുഗാവിലേക്ക് മടങ്ങുകയായിരുന്നു ബോട്ട്. ബാലുഗാവിൽ നിന്ന് കാണാതായ രാജ് കിഷോർ ഖുന്തിയ എന്ന 60 കാരനായ കടയുടമയ്ക്കായി തിരച്ചിൽ തുടരുന്നതിനിടെ, പോലീസും താമസക്കാരും 11 പേരെ രക്ഷപ്പെടുത്തി. ഛദ്ദേഗുഹയ്ക്ക് സമീപം വൈകിട്ട് 4.30നാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്നുണ്ടായ കൊടുങ്കാറ്റും ശക്തമായ മഴയും ഇടിമിന്നലുമുണ്ടായതോടെ ബോട്ടിന്റെ ബാലന്‍സ് തെറ്റി ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു എന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ചിലർ തടാകത്തിലേക്ക് ചാടി രക്ഷപ്പെട്ടു. വൈകീട്ട് 5 മണിയോടെ വിവരങ്ങള്‍ അറിഞ്ഞയുടനെ ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. 11 പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി ബാലുഗാവ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ…
