യുഎസ് നേതൃത്വത്തിലുള്ള പുതിയ സാമ്പത്തിക ചട്ടക്കൂടിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ദക്ഷിണ കൊറിയ

സിയോൾ: ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) ആരംഭിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ യുഎസ് നടത്തിയതായി സിയോളിലെ വ്യാപാര മന്ത്രാലയം അറിയിച്ചു. യുഎസിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക ചട്ടക്കൂടിൽ ഭാവിയിൽ ഇടപെടുന്നതിന് ദക്ഷിണ കൊറിയ ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകും. വർദ്ധിച്ചുവരുന്ന ചൈന-യുഎസ് വൈരാഗ്യത്തിനിടയിൽ, ഡിജിറ്റൽ വ്യാപാരം, വിതരണ ശൃംഖലകൾ, മറ്റ് പ്രധാനപ്പെട്ട വളരുന്ന വ്യാപാര ആശങ്കകൾ എന്നിവയിൽ ഏഷ്യ-പസഫിക് പങ്കാളികളുമായി അടുത്ത സഹകരണം വളർത്തുന്നതിന് IPEF സ്ഥാപിക്കാനാണ് ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമം. വാണിജ്യ, വ്യവസായ, ഊർജ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, സിയോൾ ഭരണകൂടം ഐപിഇഎഫിലെ അംഗത്വം പോസിറ്റീവായി പരിശോധിക്കുന്നുണ്ട്. ആഭ്യന്തര വ്യവസായങ്ങളിലും വലിയ സമ്പദ്‌വ്യവസ്ഥയിലും ഉണ്ടായേക്കാവുന്ന ആഘാതം വിലയിരുത്തുന്നതിനിടയിൽ ബന്ധപ്പെട്ട രാജ്യങ്ങളുമായി സംഭാഷണം നടത്തിവരുന്നു. വാഷിംഗ്ടണിലും മറ്റിടങ്ങളിലും അടുത്തിടെ നടന്ന ചർച്ചകളുടെ വെളിച്ചത്തിൽ, വാണിജ്യ മന്ത്രാലയത്തിന് കീഴിൽ ഒരു പുതിയ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കാൻ സിയോൾ ഗവൺമെന്റ് തീരുമാനിച്ചു. അത്…

അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ ബോംബ് സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന് സമീപമുള്ള സ്‌കൂളിൽ ചൊവ്വാഴ്ച നടന്ന ബോംബ് സ്ഫോടനങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാബൂളിനടുത്തുള്ള അബ്ദുൾ റഹീം ഷാഹിദ് ഹൈസ്‌കൂളിലാണ് സ്‌ഫോടനം നടന്നത്. കാബൂളിലെ ഷിയാ വിഭാഗമായ ഹസാര ആധിപത്യമുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്ന് കാബൂൾ പോലീസ് പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനിൽ ഷിയ-സുന്നി പോരാട്ടം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഭീകര സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം സ്ഥാപിച്ചതിന് ശേഷം അവിടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കായി അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ വീടുകൾതോറും അലയേണ്ടിവരുന്നു. ഇത്രയും പ്രശ്‌നങ്ങൾക്കിടയിലും ബോംബ് സ്‌ഫോടനങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. 2021 ഓഗസ്റ്റ് 15-നാണ് അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ പിടിച്ചെടുത്തത്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്തിന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങളുണ്ടായി. ഈ സ്ഫോടനങ്ങളിൽ 100-ലധികം…

മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ ജീവനോടെ ചുട്ടുകൊന്ന കേസിൽ 6 പേർക്ക് വധശിക്ഷ

ഇസ്ലാമാബാദ്: ശ്രീലങ്കൻ പൗരനായ പ്രിയന്ത കുമാറിനെ ജീവനോടെ ചുട്ടുകൊന്ന കേസിൽ പാക്കിസ്താനിലെ ഭീകരവിരുദ്ധ കോടതി (എടിസി) തിങ്കളാഴ്ച (ഏപ്രിൽ 18) 89 പ്രതികളെ ശിക്ഷിച്ചു. അവരില്‍ ആറ് പേർക്ക് വധശിക്ഷയും, ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ബാക്കിയുള്ള 72 പ്രതികള്‍ക്ക് 2 വർഷം വീതം തടവും വിധിച്ചിട്ടുണ്ട്. മറ്റൊരാൾക്ക് അഞ്ച് വർഷം തടവും ഒരാളെ വെറുതെ വിടുകയും ചെയ്തു. പഞ്ചാബ് പ്രോസിക്യൂഷൻ വകുപ്പ് സെക്രട്ടറി നദീം സർവാർ ലാഹോറിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് കോടതിയുടെ തീരുമാനം അറിയിച്ചത്. അതേസമയം, മരിച്ച പ്രിയന്തയുടെ നിയമപരമായ അവകാശികൾക്ക് രണ്ട് ലക്ഷം രൂപ പ്രതികൾ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. എടിസി കോടതിയിലെ ജസ്റ്റിസ് നടാഷ നസീം ആണ് ഈ കേസ് കേട്ടത്. എല്ലാ പ്രതികൾക്കും…

ഹജ്ജ് ക്വാട്ടയില്‍ ഇന്ത്യയില്‍ നിന്നും 79,237 പേര്‍ക്ക് അവസരം

റിയാദ്: ഹജ്ജ് ക്വാട്ടയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 79,237 തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ചു. സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് ലഭിച്ചതാണ് വിവരം. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതനുസരിച്ച് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നുമായി ഈ വര്‍ഷം 10 ലക്ഷം തീര്‍ഥടകര്‍ക്ക് ഹജ്ജിന് അവസരമുണ്ടാകും. എട്ടര ലക്ഷം തീര്‍ഥാടകരും വിദേശ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.  

അബുദാബിയില്‍ വാടക നിരക്കില്‍ വന്‍ വര്‍ധനവ്

അബുദാബി: കെട്ടിടങ്ങളുടെ വാടക നിരക്കില്‍ അബുദാബിയില്‍ വന്‍ വര്‍ധനവ്. 20 മുതല്‍ 35 ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറിയതാണ് നിരക്ക് വര്‍ധനയ്ക്കുള്ള പ്രധാന കാരണം. താമസക്കാര്‍ക്കുള്ള ഇടങ്ങളില്‍ ഫ്ലാറ്റുകള്‍ക്കും കടമുറികള്‍ക്കുമാണ് ഡിമാന്റ്. അബുദാബി കോര്‍ണിഷ് ഏരിയയിലെ ശരാശരി വാടക 7.2 ശതമാനം ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ചു നല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തതും പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് പണമയക്കുന്നതിനു സൗദി പരിധി ഏര്‍പ്പെടുത്തി

റിയാദ്: ഓണ്‍ലൈന്‍ വഴി വിദേശത്തേക്ക് പണം അയയ്ക്കുന്നതിനുള്ള പരിധി സൗദി അറേബ്യ പുനര്‍നിര്‍ണയിച്ചു. ഇതനുസരിച്ച് ഒരു ദിവസം പരമാവധി 60,000 റിയാലായി കുറച്ചു. സെന്‍ട്രല്‍ ബാങ്കാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കുള്ള പണമിടപാടുകള്‍ക്കാണ് ഈ പരിധി ബാധകമാകുക. ബാങ്കിംഗ് രംഗത്ത് നടന്നുവരുന്ന ആവര്‍ത്തിച്ചുള്ള തട്ടിപ്പുകള്‍ കണക്കിലെടുത്താണ് തീരുമാനമെങ്കിലും നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.  

ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് സ്മാര്‍ട്ട് തിയറി ടെസ്റ്റ്

ഷാര്‍ജ : ഡ്രൈവിംഗ് സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് ഷാര്‍ജയില്‍ നിന്നും വരുന്നത്. ഡ്രൈവിംഗില്‍ മികച്ച സേവനം നല്‍കുന്നതിനായി ഷാര്‍ജ പോലീസ് സ്മാര്‍ട്ട് തിയറി ടെസ്റ്റിനു തുടക്കം കുറിച്ചു. എന്റോള്‍ ചെയ്ത താമസക്കാര്‍ക്ക് ഷാര്‍ജയില്‍ എവിടെ നിന്നും ഓണ്‍ലൈനായി തിയറി ടെസ്റ്റില്‍ പങ്കെടുക്കാം. തിയറി ടെസ്റ്റിന് ഹാജരാകാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് കസ്റ്റമര്‍ സെന്ററുകളോ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടോ സന്ദര്‍ശിക്കാതെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ഓണ്‍ലൈനായിട്ടോ ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. സ്മാര്‍ട്ട് തിയറി ടെസ്റ്റ്സ് സേവനം രാജ്യത്തെ ലൈസന്‍സിംഗ് വകുപ്പുകളില്‍ ആദ്യത്തേതാണെന്ന് ഷാര്‍ജ പോലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ റാഷിദ് അഹമ്മദ് അല്‍ ഫര്‍ദാന്‍ പറഞ്ഞു  

2026-ഓടെ ചൈനയെ മാറ്റി ഇന്ത്യ രണ്ടാമത്തെ വലിയ SaaS രാജ്യമാകും: റിപ്പോര്‍ട്ട്

ഇന്ത്യൻ സോഫ്‌റ്റ്‌വെയർ-ആസ്-എ-സർവീസ് (The Indian software-as-a-service – SaaS) വ്യവസായം 2026-ഓടെ 100 ബില്യൺ ഡോളറിന്റെ വരുമാനത്തിൽ എത്തുമെന്നും, ചൈനയെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സാസ് രാഷ്ട്രമായി മാറുമെന്നും ചൊവ്വാഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു. Freshworks പോലുള്ള ആദ്യകാല SaaS കമ്പനികൾ യൂണികോൺ മൂല്യനിർണ്ണയം ആകർഷിക്കുകയും പൊതു വിപണികളിൽ വിജയകരമായി ലിസ്റ്റു ചെയ്യുകയും ചെയ്യുന്നു. ചിരതേ-സിനോവിന്റെ (Chiratae-Zinnov) റിപ്പോർട്ട് പ്രകാരം, അടുത്ത വർഷം മാത്രം 6.5 ബില്യൺ ഡോളറിന്റെ ശക്തമായ സ്വകാര്യ മൂലധനം ആകർഷിക്കാൻ വ്യവസായം ലക്ഷ്യമിടുന്നു. ഇത് കഴിഞ്ഞ വർഷത്തെ നിക്ഷേപമായ 4.2 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 55 ശതമാനം വർധനവാണ്. “ഇന്ത്യ ഒരു ആഗോള SaaS നേതാവാണ്, ഞങ്ങളുടെ പോർട്ട്‌ഫോളിയോയിൽ 35-ലധികം SaaS കമ്പനികളുള്ള ചിരതേ വെഞ്ചേഴ്‌സ് ഈ കുതിച്ചുചാട്ടത്തിന്റെ കേന്ദ്രമാകാൻ ഭാഗ്യമുണ്ട്,” ചിരാതേ വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ സുധീർ സേത്തി പറഞ്ഞു.…

സിപിഎം കമ്മറ്റികളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറി- ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സി.പി.എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. വര്‍ഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോള്‍ സി.പി.എം കീഴ്ഘടകകങ്ങളെ നിയന്ത്രിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സി.പി.എം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ മുഖേനയാണ് സി.പി.എം വര്‍ഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണസമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി.പി.എമ്മിന് തിരിച്ചടിയായിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സി.പി.എംന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തില്‍ എം.വി ഗോവിന്ദന്റെ അഭിപ്രായം പാര്‍ട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം വിവാഹംകഴിച്ച നിരവധി ഡി.വൈ.എഫ്.ഐക്കാര്‍ കേരളത്തിലുണ്ട്. ഇവരെ ആരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാന്‍…

ആരോഗ്യനില മെച്ചപ്പെട്ടു, നടന്‍ ശ്രീനിവാസന്‍ ആശുപത്രി വിട്ടു

കൊച്ചി: ഹൃദയസംബന്ധമായ പ്രശ്‌നങ്ങളേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ആശുപത്രി വിട്ടു. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഹൃദയത്തിനും ആകെ ആരോഗ്യത്തിനും കാര്യമായ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. മാര്‍ച്ച് 30-നാണ്. നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് വെന്റിലേറ്റര്‍ നീക്കം ചെയ്തത്. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം.