ഇവർ നിയമത്തിന് അതീതരാണോ; വിഎച്ച്പി ഭീഷണിയെക്കുറിച്ച് കെടിആർ അമിത് ഷായോട്

ഹൈദരാബാദ്: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യത്തെ നിയമത്തിന് അതീതമാണോയെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ചൊവ്വാഴ്ച അമിത് ഷായോട് ചോദിച്ചു. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവർത്തകർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ഡൽഹി പോലീസിനെതിരെ പോരാടുമെന്ന് വിഎച്ച്പി ഭീഷണിപ്പെടുത്തിയെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി പോലീസിനെതിരെയുള്ള അസംബന്ധം പൊറുപ്പിക്കുമോയെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദിച്ചു. “ഇവർ രാജ്യത്തെ നിയമത്തിനും ഐപിസി ആഭ്യന്തര മന്ത്രി അമിത് ഷാ ജിക്കും മുകളിലാണോ?”, ചൊവ്വാഴ്ച ഒരു ട്വീറ്റിലൂടെയാണ് രാമറാവു ഈ ചോദ്യം ചോദിച്ചത്. “ഡൽഹി പോലീസിനെതിരെ നിങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന അത്തരം ക്രൂരമായ അസംബന്ധങ്ങൾ നിങ്ങൾ പൊറുക്കുമോ?” ടിആർഎസ് നേതാവ് ജനപ്രിയനായ കെടിആർ ചോദിച്ചു. അനുവാദമില്ലാതെ ഘോഷയാത്ര നടത്തിയതിന് സംഘാടകർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ…

കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ വൈദ്യുതി ഭവന്‍ വളയല്‍ മാര്‍ച്ച്

തിരുവനന്തപുരം: വിലക്കുകള്‍ മറികടന്ന് വൈദ്യുതി വകുപ്പില്‍ ജീവനക്കാരുടെ സമരം തുടരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയല്‍ സമരമാണ് നടക്കുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനം വളഞ്ഞ പ്രതിഷേധക്കാര്‍ വിവിധ കവാടങ്ങളില്‍ നിലയുറപ്പിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നല്‍കി. ആസ്ഥാന മന്ദിരത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ജീവനക്കാരെ പോലീസ് പ്രധാന കവാടത്തില്‍ തടഞ്ഞു. തങ്ങളെല്ലാം ജീവനക്കാരാണെന്നും ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. േപാലീസ് ഇതിനു അനുവദിക്കാതെ വന്നതോടെ മറ്റു കവാടങ്ങളിലേക്ക് പ്രകടനം നീങ്ങി. വിവിധ ജില്ലകളില്‍ നിന്നും ആയിരത്തിലേറെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വൈദ്യുതിമന്ത്രി ചര്‍ച്ചയ്ക്ക വിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്തെത്തുന്ന മന്ത്രി വര്‍ക്കേഴ്‌സ് യൂണിയനുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍…

എന്റെ ദുരനുഭവം മറ്റ് മാതാപിതാക്കള്‍ക്ക് ഉണ്ടാകരുത്: ജോയ്‌സ്‌നയുടെ പിതാവ്

കൊച്ചി: കോടഞ്ചേരി പ്രണയ വിവാഹത്തില്‍ പ്രതികരിച്ച് പെണ്‍കുട്ടി ജോയ്‌സ്‌നയുടെ പിതാവ് ജോസഫ്. എന്റെ ദുരനുഭവം മറ്റ് മാതാപിതാക്കള്‍ക്ക് ഉണ്ടാകരുത്്. മക്കള്‍ ചതിയില്‍ പെടാതിരിക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം. എന്തുവന്നാലും മക്കള്‍ക്കു മുന്നില്‍ താന്‍ തോല്‍ക്കില്ല. നിയമവും കോടതിയും അവര്‍ക്ക് അനുകൂലമാണ്. മകളുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.

കോടഞ്ചേരി മിശ്ര വിവാഹം: ഷെജിനൊപ്പം ജീവിക്കാന്‍ ജോയ്‌സ്‌നയ്ക്ക് ഹൈക്കോടതി അനുമതി

കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹത്തിലെ ദമ്പതികള്‍ ഹൈക്കോടതിയില്‍ ഹാജരായി. ജോയ്‌സ്‌നയും ഷെജിനുമാണ് ഹാജരായത്. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് ജോയ്‌സ്‌നയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും തടവിലാക്കിയിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. ഷെജിനൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു. മാതാപിതാക്കളോട് സംസാരിക്കുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും പിന്നീടാകാമെന്നും ജോയ്‌സ്‌ന അറിയിച്ചു. ഇതോടെ ജോയ്‌സ്‌നയെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമായെന്ന് അറിയിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പെണ്‍കുട്ടിയുടെ മൗലികാവകാശം തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും…

കെ റെയില്‍ നേട്ടം വിവരിക്കാന്‍ മന്ത്രിമാര്‍ വീടുകളിലേക്ക്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അനുകൂല പ്രചരണവുമായി മന്ത്രിമാരെ ഇറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണം നടത്താന്‍ മന്ത്രിമാര്‍ നേരിട്ടു രംഗത്തിറങ്ങുമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതിയാണ് കെ റെയില്‍. പദ്ധതിയുമായി മുന്നോട്ടു പോകും. റെയില്‍ നിര്‍മാണത്തിനു വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കു തടസം നില്‍ക്കുന്നതു പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിമാര്‍ വീടു കയറുക മാത്രമല്ല പദ്ധതിക്കു വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണ്. ഇപ്പോള്‍ നടക്കുന്നത് ഭൂമിയേറ്റെടുക്കല്‍ സര്‍വേയല്ല. അതിനാല്‍ ബാങ്കുകള്‍ വായ്പ നല്‍കാത്ത സാഹചര്യമുണ്ടാകരുത്. അതു സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ അയല്‍വാസിയുടെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

പത്തനംതിട്ട: വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. ഇടയാറന്മുഴ സ്വദേശി സജി(46)യാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ റോബിനെ(26) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി റോബിന്‍ സജിയെ കമ്പിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ സജിയെ പ്രവേശിപ്പിച്ചുവെങ്കിലും തലയ്ക്കേറ്റ പരിക്കു ഗുരുതരമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്ന

പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി വില്‍പ്പനയ്ക്ക് ശ്രമം; ത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്

f=തിരുവനന്തപുരം: പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി. വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ ചേരിയാമുട്ടത്തെ മത്സ്യത്തൊഴിലാളികളാണ് കൊന്നത്. ഡോള്‍ഫിന്റെ മാംസം വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. സംഭവമറിഞ്ഞെത്തിയ പൂന്തുറ പോലീസ് മാംസ വില്‍പ്പന തടഞ്ഞു. സംരക്ഷിത ഇനത്തില്‍പ്പെട്ട ഡോള്‍ഫിനെയാണ് കൊന്നതെന്നും വനംവകുപ്പ് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

23 മിനിറ്റില്‍ ഒരു മിനി മൂവി ‘കറ’

23 മിനിറ്റിൽ സിനിമ ക്വാളിറ്റിയിൽ ഒരു മിനി മൂവി “കറ”. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമാ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റിലീസ് ആയി. ലറിഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച കറയുടെ നിർമാണം മോഹൻകുമാർ മുതിരയിൽ ആണ്. കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത്. അതോടൊപ്പം കോഴിയും പ്രധാന ക്യാരക്റ്റര്‍ ആയി കറയിലുണ്ട്. ആളുകളുടെ ചിന്തയ്ക്ക് വിട്ടുകൊടുക്കുന്ന കഥാരീതിയാണ് കറയിൽ അവലംബിച്ചിരിക്കുന്നത്.. സോഷ്യൽ മീഡിയകളിൽ ഒന്നിലധികം തവണ പ്രേക്ഷകർ കറ കണ്ടു കൊണ്ടുള്ള അഭിപ്രായങ്ങളും വന്ന് കൊണ്ടിരിക്കുന്നു. സൗണ്ട് ഡിസൈൻ എടുത്തു പറയേണ്ട ഒന്നാണ്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഷെവ്‌ലിൻ, ക്യാമറ ആശ്രിത്. ആക്ഷൻ രംഗങ്ങളടക്കം ഉൾപ്പെട്ടിട്ടുള്ള മിനി മൂവി ആണിത്. പാട്ടിന്റെ…

ഭവനരഹിതരായ വൃദ്ധജനങ്ങൾ, മാരകമായ മരുന്നുകൾ യുഎസ് തെരുവുകളിൽ ‘മരണങ്ങളുടെ പകർച്ചവ്യാധി’ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയിലുടനീളമുള്ള നഗരങ്ങളുടെ തെരുവുകളിൽ “മരണങ്ങളുടെ പകർച്ചവ്യാധി”ക്ക് സാക്ഷ്യം വഹിക്കുന്നു. കാരണം, ഭവനരഹിതരായ ജനസംഖ്യ വലുപ്പത്തിലും പ്രായത്തിലും വളരുകയും കൂടുതൽ രോഗങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാരകമായ നിരോധിത മരുന്നുകളുടെ, പ്രത്യേകിച്ച് ഫെന്റനൈലിന്റെ, ലഭ്യത തെരുവുകളിൽ വ്യാപകമായത് ഭവനരഹിതരായ ജനങ്ങളിൽ മരണസംഖ്യ വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണെന്ന് ഔദ്യോഗിക വിവരങ്ങളും ഗവേഷണങ്ങളും ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഓസ്റ്റിൻ, ഡെൻവർ, ഇൻഡ്യാനപൊളിസ്, നാഷ്‌വില്ലെ, സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ഭവനരഹിത മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഉദ്യോഗസ്ഥരും അഭിഭാഷക ഗ്രൂപ്പുകളും ആശങ്കാകുലരാണ്. അമേരിക്കയിലെ 500,000 ഭവനരഹിതരായ ജനസംഖ്യയുടെ നാലിലൊന്ന് കാലിഫോർണിയ സംസ്ഥാനത്താണ്. ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ മാത്രം, കഴിഞ്ഞ വർഷം ഒരു ദിവസം ശരാശരി അഞ്ച് ഭവനരഹിതർ മരിച്ചുവെന്ന് കൗണ്ടിയുടെ കൊറോണറുടെ ഡാറ്റ സൂചിപ്പിക്കുന്നു. തെക്കൻ കാലിഫോർണിയ നഗരമായ ലോസ് ഏഞ്ചൽസ് ഉൾപ്പെടുന്ന കൗണ്ടിയിൽ കഴിഞ്ഞ…

Union Coop confirms the continuation of its Ramadan promotional campaign with discounts of up to 75%

Dubai: Dr. Suhail Al Bastaki, Director of Happiness and Marketing Department at Union Coop, confirmed the continuation of the Ramadan Co-op campaign in order to reduce the prices of more than 30,000 basic food / fast moving food and consumer goods during the holy month of Ramadan, in all the cooperative’s branches and malls in Dubai. Al Bastaki said that this Ramadan promotional campaign comes within the objectives of the cooperative and its keenness to launch community initiatives that aim to delight consumers, meet their requirements and provide them with…