ഫ്ളോറിഡ: വിമാനങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ). വിമാനങ്ങൾ, ട്രെയ്നുകൾ, ബസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണമെന്ന ഫെഡറൽ സർക്കാർ തീരുമാനം ഫ്ളോറിഡ ഫെഡറൽ ജഡ്ജി തള്ളിയതോടെയാണ് പുതിയ തീരുമാനം. ടാന്പ യുഎസ് ഡിസിട്രിക്ട് ജഡ്ജി കാതറിൻ കിംബൽ ഫെബ്രുവരി 18 നാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. സെപ്റ്റംബർ 13 വരെയാണ് ഇതിനു പ്രാബല്യം. 2021 ഫെബ്രുവരിയിലാണ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിഡി) മാസ്ക് ഉപയോഗം നിർബന്ധമാക്കിയത്. ഈ ഉത്തരവാണ് ഇപ്പോൾ കോടതി എടുത്തു കളഞ്ഞത്. ഇതോടെ സിഡിഡിയുടെ പബ്ലിക് ട്രാൻസ്പോർട്ടേഷൻ മാസ്കിംഗ് ഉത്തരവ് അസാധുവായി. ഹെൽത്ത് ഫ്രീഡം ഡിഫൻസ് ഫണ്ട് എന്ന സംഘടനയാണ് ഇതു സംബന്ധിച്ച് കേസ് ഫയൽ ചെയ്തത്. മാസ്ക് ധരിക്കാൻ നിർബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. അതേസമയം…
Year: 2022
ഡാളസില്‍ നിന്നു കാണാതായ 15 കാരിയെ കണ്ടെത്തി; മൂന്നു പേര്‍ അറസ്റ്റില്‍
ഓക്‌ലഹോമ: ഡാളസില്‍ ബാസ്‌കറ്റ് ബോള്‍ മത്സരത്തിനു ശേഷം കാണാതായ 15 വയസ്സുകാരിയെ കണ്ടെത്തി. ഏപ്രില്‍ 8നു കാണാതായ നാറ്റ്‌ലി ക്രാമറെ എന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 18 തിങ്കളാഴ്ച ഒക്‌ലഹോമ സിറ്റിയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൃത്യ സ്ഥലം പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം 10 ദിവസമായി ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. ഡാളസ് റിച്ച്‌ലാന്റില്‍ നിന്നുള്ള കുട്ടിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ ഒക്‌ലഹോമ പൊലിസ് അറസ്റ്റ് ചെയ്തു. കേരണ്‍ ഗൊണ്‍സാലസ്, സാറാ ഹെയ്‌സ്, കെന്നത്ത് നെല്‍സന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഹൂമണ്‍ ട്രാഫിക്കിങ്ങ്, ഗൂഢാലോചന, കംപ്യൂട്ടര്‍ ക്രൈംസ് എന്നീ വകുപ്പുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. നെല്‍സനെതിരെ ചൈല്‍ഡ് പൊണോഗ്രാഫിയുമായി ബന്ധപ്പെട്ടു കേസുകള്‍ നിലവിലുണ്ട്. കുട്ടിയെ തിരിച്ചു കിട്ടിയതില്‍ ഡാളസിലുള്ള കുടുംബാംഗങ്ങള്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കു നന്ദി രേഖപ്പെടുത്തി.
വര്‍ഗീസ് യോഹന്നാന്‍ (73) നിര്യാതനായി
ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറി ഡോ. ബാബു തോമസിന്റെ സഹോദരീ ഭർത്താവ് വര്‍ഗീസ് യോഹന്നാൻ (73) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക് ഹെബ്രോൻ ഐപിസി സഭാംഗമായിരുന്നു. പുനലൂർ പേപ്പർ മില്ലിന് സമീപം മിൽവ്യൂ എസ്റ്റേറ്റിൽ വര്‍ഗീസ് ഫിലിപ്പോസിന്റെയും പെണ്ണമ്മ ഫിലിപ്പോസിന്റെയും നാലാമത്തെ മകനാണ്. 2012 ലാണ് കുടുംബവുമായി അമേരിക്കയിലേക്ക് കുടിയേറുന്നത്. ഭാര്യ: ലീലാമ്മ യോഹന്നാൻ, ആവണീശ്വരം തേക്കുംവിള കുടുംബാംഗം. മക്കൾ: ഷീലാ യോഹന്നാൻ (ഓസ്ട്രേലിയ), ഷീബ ജോസ് (ഇന്ത്യ ), ലിബു യോഹന്നാൻ (ന്യൂയോർക്ക്)). മരുമക്കൾ: സന്തോഷ് ബി, ജോസ് തോമസ്, പ്രസി ലിബു. കൊച്ചുമക്കൾ: അക്‌സ, വർഷ, അബിയാ, ഐഡൻ പൊതുദര്‍ശനം: ഏപ്രിൽ 22 വെള്ളിയാഴ്ച വൈകിട്ട് 5:30 (EST) മുതൽ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (PARK FUNERAL CHAPELS, 217-5 Jericho Tpke, Garden City Park, NY 11040). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍…
രാമനവമി, ഹനുമാൻ ജയന്തി സംഘർഷങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: രാമനവമി, ഹനുമാൻ ജയന്തി ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹിന്ദു സമൂഹത്തിനെതിരായ ഗൂഢാലോചന ആരോപിച്ച് അഭിഭാഷകനായ വിനീത് ജിൻഡാൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ (പിഐഎൽ) രാമനവമി, ഹനുമാൻ ജയന്തി ദിവസങ്ങളില്‍ സമാധാനപരമായ ഘോഷയാത്രകൾ നടത്തിയ ഹിന്ദുക്കളെ തിരിച്ചടിക്കാൻ പ്രേരിപ്പിക്കുന്നതിനായി ഐസിസിന്റെയോ മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയോ സാധ്യമായ ബന്ധങ്ങൾ അന്വേഷിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 16 ന് ഡൽഹി ജഹാംഗീർ പുരിയിലും അതിനുമുമ്പ് രാജസ്ഥാൻ, ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാമനവമി ആഘോഷങ്ങളിലും ജെഎൻയു കാമ്പസിലും സമാധാനപരമായ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായി. ആഘോഷവേളയിൽ ഭക്തർ ആക്രമിക്കപ്പെട്ടു,” ഹർജിയിൽ പറയുന്നു. ഹനുമാൻ ജയന്തി ദിനത്തിലും രാമനവമി ദിനത്തിലും നിരവധി സംസ്ഥാനങ്ങളിൽ ഘോഷയാത്രകളിൽ ഭക്തർക്ക്…
ക്ഷേത്രങ്ങൾക്ക് മുന്നിൽ ഖുർആൻ വായിക്കുമെന്ന് ഭീഷണിപ്പെടുത്തിയ എസ്പി നേതാവിനെതിരെ കേസെടുത്തു
അലിഗഡ് : ആസാൻ-ഹനുമാൻ ചാലിസയെ ചൊല്ലിയുള്ള ഉച്ചഭാഷിണി തർക്കം ദിനംപ്രതി രൂക്ഷമാകുന്നു. നേരത്തെ പ്രഖ്യാപിച്ചതുപോലെ അലിഗഡിലെ 21 ക്രോസിംഗ് പോയിന്റുകളിൽ ഹിന്ദു പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിയാൽ മുസ്ലീം സ്ത്രീകൾ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഖുർആൻ വായിക്കുമെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) വനിതാ വിഭാഗം നേതാവ് റുബീന ഖാൻ പറഞ്ഞു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് റുബീന ഖാനെതിരെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായത്തെ ബോധപൂർവം ലക്ഷ്യം വയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബജ്‌റംഗ്ദൾ പോലുള്ള വലതുപക്ഷ സംഘടനകളോട് സംസ്ഥാന സർക്കാർ ‘മൃദു’ സമീപനമാണെന്നും അവർ ആരോപിച്ചു. ബാബറി വാദിയായ ഇഖ്ബാൽ അൻസാരി റുബീന ഖാനെ വിവാദ പ്രസ്താവന നടത്തിയതിന് വിമർശിച്ചു. “തന്ത്രപ്രധാനമായ വിഷയങ്ങൾക്ക് മൈലേജ് നേടാനുള്ള ശ്രമം രാഷ്ട്രീയ…
ഇവർ നിയമത്തിന് അതീതരാണോ; വിഎച്ച്പി ഭീഷണിയെക്കുറിച്ച് കെടിആർ അമിത് ഷായോട്
ഹൈദരാബാദ്: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യത്തെ നിയമത്തിന് അതീതമാണോയെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ചൊവ്വാഴ്ച അമിത് ഷായോട് ചോദിച്ചു. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവർത്തകർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ഡൽഹി പോലീസിനെതിരെ പോരാടുമെന്ന് വിഎച്ച്പി ഭീഷണിപ്പെടുത്തിയെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി പോലീസിനെതിരെയുള്ള അസംബന്ധം പൊറുപ്പിക്കുമോയെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദിച്ചു. “ഇവർ രാജ്യത്തെ നിയമത്തിനും ഐപിസി ആഭ്യന്തര മന്ത്രി അമിത് ഷാ ജിക്കും മുകളിലാണോ?”, ചൊവ്വാഴ്ച ഒരു ട്വീറ്റിലൂടെയാണ് രാമറാവു ഈ ചോദ്യം ചോദിച്ചത്. “ഡൽഹി പോലീസിനെതിരെ നിങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന അത്തരം ക്രൂരമായ അസംബന്ധങ്ങൾ നിങ്ങൾ പൊറുക്കുമോ?” ടിആർഎസ് നേതാവ് ജനപ്രിയനായ കെടിആർ ചോദിച്ചു. അനുവാദമില്ലാതെ ഘോഷയാത്ര നടത്തിയതിന് സംഘാടകർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ…
കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ വൈദ്യുതി ഭവന്‍ വളയല്‍ മാര്‍ച്ച്
തിരുവനന്തപുരം: വിലക്കുകള്‍ മറികടന്ന് വൈദ്യുതി വകുപ്പില്‍ ജീവനക്കാരുടെ സമരം തുടരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയല്‍ സമരമാണ് നടക്കുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനം വളഞ്ഞ പ്രതിഷേധക്കാര്‍ വിവിധ കവാടങ്ങളില്‍ നിലയുറപ്പിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നല്‍കി. ആസ്ഥാന മന്ദിരത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ജീവനക്കാരെ പോലീസ് പ്രധാന കവാടത്തില്‍ തടഞ്ഞു. തങ്ങളെല്ലാം ജീവനക്കാരാണെന്നും ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. േപാലീസ് ഇതിനു അനുവദിക്കാതെ വന്നതോടെ മറ്റു കവാടങ്ങളിലേക്ക് പ്രകടനം നീങ്ങി. വിവിധ ജില്ലകളില്‍ നിന്നും ആയിരത്തിലേറെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വൈദ്യുതിമന്ത്രി ചര്‍ച്ചയ്ക്ക വിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്തെത്തുന്ന മന്ത്രി വര്‍ക്കേഴ്‌സ് യൂണിയനുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍…
എന്റെ ദുരനുഭവം മറ്റ് മാതാപിതാക്കള്‍ക്ക് ഉണ്ടാകരുത്: ജോയ്‌സ്‌നയുടെ പിതാവ്
കൊച്ചി: കോടഞ്ചേരി പ്രണയ വിവാഹത്തില്‍ പ്രതികരിച്ച് പെണ്‍കുട്ടി ജോയ്‌സ്‌നയുടെ പിതാവ് ജോസഫ്. എന്റെ ദുരനുഭവം മറ്റ് മാതാപിതാക്കള്‍ക്ക് ഉണ്ടാകരുത്്. മക്കള്‍ ചതിയില്‍ പെടാതിരിക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം. എന്തുവന്നാലും മക്കള്‍ക്കു മുന്നില്‍ താന്‍ തോല്‍ക്കില്ല. നിയമവും കോടതിയും അവര്‍ക്ക് അനുകൂലമാണ്. മകളുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.
കോടഞ്ചേരി മിശ്ര വിവാഹം: ഷെജിനൊപ്പം ജീവിക്കാന്‍ ജോയ്‌സ്‌നയ്ക്ക് ഹൈക്കോടതി അനുമതി
കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹത്തിലെ ദമ്പതികള്‍ ഹൈക്കോടതിയില്‍ ഹാജരായി. ജോയ്‌സ്‌നയും ഷെജിനുമാണ് ഹാജരായത്. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് ജോയ്‌സ്‌നയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും തടവിലാക്കിയിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. ഷെജിനൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു. മാതാപിതാക്കളോട് സംസാരിക്കുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും പിന്നീടാകാമെന്നും ജോയ്‌സ്‌ന അറിയിച്ചു. ഇതോടെ ജോയ്‌സ്‌നയെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമായെന്ന് അറിയിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പെണ്‍കുട്ടിയുടെ മൗലികാവകാശം തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും…
കെ റെയില്‍ നേട്ടം വിവരിക്കാന്‍ മന്ത്രിമാര്‍ വീടുകളിലേക്ക്
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അനുകൂല പ്രചരണവുമായി മന്ത്രിമാരെ ഇറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണം നടത്താന്‍ മന്ത്രിമാര്‍ നേരിട്ടു രംഗത്തിറങ്ങുമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതിയാണ് കെ റെയില്‍. പദ്ധതിയുമായി മുന്നോട്ടു പോകും. റെയില്‍ നിര്‍മാണത്തിനു വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കു തടസം നില്‍ക്കുന്നതു പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിമാര്‍ വീടു കയറുക മാത്രമല്ല പദ്ധതിക്കു വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണ്. ഇപ്പോള്‍ നടക്കുന്നത് ഭൂമിയേറ്റെടുക്കല്‍ സര്‍വേയല്ല. അതിനാല്‍ ബാങ്കുകള്‍ വായ്പ നല്‍കാത്ത സാഹചര്യമുണ്ടാകരുത്. അതു സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
