ചരിത്രവും ഐതിഹ്യവും: പുരാതന ഇന്ത്യയുടെ വാസ്തുവിദ്യാ വൈഭവം വിളിച്ചോതുന്ന വാമന ക്ഷേത്രം

മധ്യപ്രദേശിലെ ഖജുരാഹോയിലാണ് വാമന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. കുള്ളൻ ബ്രാഹ്മണനായി വിഷ്ണു പൂർണ മനുഷ്യ രൂപത്തിൽ വന്ന ആദ്യ അവതാരമാണിത്. പുരാതന ഇന്ത്യയുടെ വാസ്തുവിദ്യാ വൈഭവത്തിന്റെ ശ്രദ്ധേയമായ സാക്ഷ്യമായി വാമന ക്ഷേത്രം നിലകൊള്ളുന്നു. മഹാവിഷ്ണുവിന്റെ വാമന അവതാരത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം, സങ്കീർണ്ണമായ ശിൽപ സൃഷ്ടികൾ, അതിമനോഹരമായ കൊത്തുപണികൾ, ആത്മീയ പ്രതീകങ്ങൾ എന്നിവയുടെ സമന്വയമാണ്, കലാപ്രേമികൾക്കും ചരിത്രസ്നേഹികൾക്കും ഒരുപോലെ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്. മറ്റ് ഖജുരാഹോ ക്ഷേത്രങ്ങളെപ്പോലെ വാമന ക്ഷേത്രവും ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള നാഗര വാസ്തുവിദ്യാ ശൈലിയാണ് പിന്തുടരുന്നത്. ഇത് ഒരു മണൽക്കല്ല് ക്ഷേത്രമാണ്, ഒരു ശ്രീകോവിൽ, ഒരു മണ്ഡപം (അസംബ്ലി ഹാൾ), ഒരു അർദ്ധമണ്ഡപം (മുൻമുറി), ഒരു പൂമുഖം, എല്ലാം ഒരു അതിർത്തി മതിലിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ഉദയസൂര്യന്റെ ദിശയെ സൂചിപ്പിക്കുന്ന,…

പാമ്പുകടിയേല്പിച്ച് മുൻ കാമുകനെ കൊലപ്പെടുത്തിയ യുവതി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നു

നൈനിറ്റാൾ: യുവ വ്യവസായിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. പുതിയ കാമുകനൊപ്പം പോകുന്നതിന് വേണ്ടിയാണ് യുവാവിനെ കാമുകി പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. നൈനിറ്റാളിലെ ഹൽദ്വാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അങ്കിത് ചൗഹാന്‍ (32) എന്ന യുവാവിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം അങ്കിതിന്റെ കാമുകി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജൂലൈ 15 നാണ് രാംബാഗ് കോളനി സ്വദേശിയായ അൻകിത് ചൗഹാൻ എന്ന യുവാവിനെ രാംപുർ റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൻറെ എസിയിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ചാകാം മരണം എന്നായിരുന്നു പോലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ പാമ്പ് കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വ്യക്തമായി. യുവാവിന്റെ രണ്ട് കാലുകളിലും…

ജനങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിട; കുഞ്ഞൂഞ്ഞിന്റെ അന്ത്യവിശ്രമം ഇനി പുതുപ്പള്ളിയിൽ

കോട്ടയം: സ്നേഹം കൊണ്ട് ജനമനസുകളില്‍ ഇടം നേടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയുടെ മണ്ണില്‍ അന്ത്യവിശ്രമം. രാവും പകലും ജനങ്ങൾക്കുവേണ്ടി ജീവിച്ച സ്വന്തം നേതാവിന് കേരളം വിട നൽകി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയെ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അദ്ദേഹം ഇനി അന്ത്യവിശ്രമം കൊള്ളുന്നത്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ആയിരക്കണക്കിനാളുകളുടെ അകമ്പടിയോടെയാണ് മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര പള്ളിയിൽ എത്തിയത്. തുടർന്ന് പള്ളിയിലെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഇതെല്ലാം കണ്ടുനിന്ന ജനങ്ങൾക്ക് വെറുതെ നിൽക്കാനായില്ല. അവർ നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു. ‘ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…’ എന്നവർ ഒരേ ശബ്ദത്തോടെ പറഞ്ഞു. സാധാരണക്കാരനായി ജനിച്ച ഞാൻ സാധാരണക്കാരനായി ജീവിക്കും, സാധാരണക്കാരനായി…

മണിപ്പൂരിലെ സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ ട്വിറ്ററിനെതിരെ സർക്കാർ നടപടി

ന്യൂഡല്‍ഹി: മണിപ്പൂരിലെ സേനാപതി ജില്ലയിലെ ഒരു ഗ്രാമത്തിൽ രണ്ട് ആദിവാസി സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി പരേഡ് ചെയ്ത് അപമാനിച്ച സംഭവം രാജ്യത്തിനകത്ത് മാത്രമല്ല, ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായി. ഈ ഹീനമായ സംഭവത്തിന്റെ വീഡിയോ വൈറലായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ഐടി നിയമങ്ങൾക്ക് കീഴിൽ “ന്യായമായ നിയന്ത്രണങ്ങൾ” ഉപയോഗിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് വിവരസാങ്കേതിക മന്ത്രാലയം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി. ഈ ഭയാനകമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി, “മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും നാണക്കേടാണ്. കുറ്റവാളികൾ നീതിയിൽ നിന്ന് രക്ഷപ്പെടില്ല; അവർ നിയമത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് നേരിടും. മണിപ്പൂരിലെ പെൺമക്കൾക്കെതിരായ ഇത്തരം പൊറുക്കാനാവാത്ത പ്രവൃത്തികൾ ക്ഷമിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.…

ഉമ്മൻ ചാണ്ടി ഒരു മികച്ച നേതാവ്; മറ്റ് നേതാക്കൾക്കുള്ള അഗാധമായ പാഠം (എഡിറ്റോറിയല്‍)

ഏറ്റവും ആദരണീയനും സ്വാധീനവുമുള്ള നേതാക്കളിലൊരാളായ ഉമ്മൻചാണ്ടിയുടെ വേർപാടിൽ കേരളം ഇന്ന് ദു:ഖിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ ഭൂപ്രകൃതിയിലും അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വത്തിനും പൊതുസേവനത്തിനുള്ള സമർപ്പണത്തിനും അദ്ദേഹത്തെ അഭിനന്ദിച്ച ദശലക്ഷക്കണക്കിന് ഹൃദയങ്ങളിലും അഗാധമായ ശൂന്യത സൃഷ്ടിക്കുന്നു. ഈ മഹാത്മാവ് വിടപറയുമ്പോൾ, അദ്ദേഹത്തിന്റെ പൈതൃകത്തെയും മറ്റ് നേതാക്കൾക്ക് അനുകരിക്കാൻ അദ്ദേഹം അവശേഷിപ്പിച്ച വിലപ്പെട്ട പാഠങ്ങളെയും കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു തവണ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ ജന്മനാടായ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ തിരുനക്കര മൈതാനത്ത് അവസാനിച്ചു. വേർപിരിഞ്ഞ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം പ്രതീക്ഷിച്ച് ജനക്കൂട്ടം വ്യാഴാഴ്ച തടിച്ചുകൂടി. ജൂലൈ 18ന് ബംഗളൂരുവിൽ വെച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ആദ്യകാല ജീവിതവും രാഷ്ട്രീയ പ്രവേശനവും: 1943 ഒക്ടോബർ 31 ന് പുതുപ്പള്ളിയിൽ ജനിച്ച ഉമ്മൻചാണ്ടിയുടെ ചെറുപ്രായത്തിൽ തന്നെ…

വിമൻ ജസ്റ്റിസ് സ്ഥാപക ദിനാചരണം

മലപ്പുറം: വിമൻ ജസ്റ്റിസ് സ്ഥാപക ദിനമായ ജൂലൈ 20 സംസ്ഥാന തലത്തിൽ “നീതിയുടെ സ്ത്രീ പക്ഷം പോരാട്ടത്തിന്റെ നാലാണ്ട് ” എന്ന തലക്കെട്ടിൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വ്യത്യസ്ത പരിപാടികൾ നടത്തി. ജില്ലാ അസ്ഥാനത്ത് പതാക ഉയർത്തി. മലപ്പുറം കുന്നുമ്മൽ പരിസരത്ത് കർക്കിടക കഞ്ഞി വിതരണം ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രക്തദാനം നടത്തി. എടവണ്ണ എ എം യു പി സ്കൂളിൽ ഔഷധ ത്തോട്ടം നിർമ്മിച്ചു നൽകി. കരുവാരക്കുണ്ട് , വേങ്ങര, ഊരകം പഞ്ചായത്തുകൾ പെയിൻ& പാലിയേറ്റിവ് വൃത്തിയാക്കൽ എടയൂർ കൃഷി ഭവൻ പരിസരം അരീക്കോട് റോഡ് വൃത്തിയാക്കൽ തടപ്പറപ്പ് കരിയാരം കോളനി നിവാസികളോടൊപ്പം ഉച്ചഭക്ഷണവും ആരോഗ്യ ക്ലാസ്സും , സൽവ കെയറിലെ അന്തേവാസികൾക്കൊപ്പം ഒരു സായാഹ്നം, പ്രമുഖ വ്യക്തികളെ കണ്ട് വിമൻ ജസ്റ്റിസിനെ പരിചയ പ്പെടുത്തൽ…

അഞ്ചാം ക്ലാസുകാരന് മയക്കുമരുന്ന് നല്‍കി വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം; അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് മയക്കുമരുന്ന് നല്‍കിയ അതളൂര്‍ സ്വദേശി സ്വാമിയെന്നു അറിയപ്പെടുന്ന സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റു ചെയ്തു. ജ്യൂസിൽ മയക്കുമരുന്ന് കലക്കിയാണ് ഇയാള്‍ കുട്ടിക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇതിനായി വീട്ടിൽ നിന്ന് പണം മോഷ്ടിക്കാനും ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടെന്നും പോലീസ് പറയുന്നു. അഞ്ചാം ക്ലാസുകാരനായ കുട്ടി നിരന്തരമായി സ്‌കൂളിൽ പോകുന്നില്ലെന്നും ഇടയ്ക്കിടെ വീട്ടിൽ നിന്നും കാണാതാകുന്നു എന്നും കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂൾ കൗൺസിലറെ അറിയിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ബന്ധം തെളിഞ്ഞത്. തുടർന്ന് കുട്ടിക്ക് ചികിത്സ ആവശ്യമാണ് മനസിലായതിനെ തുടർന്ന് ഇതിനാവശ്യമായ നടപടികളും സ്വീകരിച്ചു. തുടർന്നാണ് പോലീസ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അയാൾക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

ഉമ്മന്‍ ചാണ്ടി പകരം വെയ്ക്കാനില്ലാത്ത നേതാവ്; സാധാരണക്കാരുടെ കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പം: സുരേഷ് ഗോപി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തി. ജനങ്ങൾ പറയുന്നത് കേൾക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല, ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ സാധാരണക്കാർ പൊഴിക്കുന്ന കണ്ണീരിലാണ് അദ്ദേഹത്തിന്റെ വലിപ്പമെന്നും സുരേഷ് ഗോപി പറഞ്ഞു. താനും ഉമ്മൻചാണ്ടിയും തമ്മിലുളള ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ മകൾക്കും കുടുംബത്തിനും അറിയാവുന്നതാണ്. ആ അടുപ്പം അദ്ദേഹവുമായി ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കും നന്നായി അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മ്മൻചാണ്ടിയുടെ ജീവിതവും, ജനങ്ങൾ അദ്ദേഹത്തോട് പ്രകടിപ്പിക്കുന്ന സ്‌നേഹവും കൂടുതൽ മികച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ മുന്നോട്ടു വെയ്ക്കുന്നതിന് മറ്റ് നേതാക്കൾക്ക് പ്രചോദനമാണെന്ന് നടൻ വ്യക്തമാക്കി. കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഉമ്മൻചാണ്ടി. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ…

സോഷ്യൽ മീഡിയയിലൂടെ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകനെതിരെ പോലീസിൽ പരാതി നല്‍കി

എറണാകുളം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ പോലീസിൽ പരാതി. നടനെതിരെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് പോലീസിൽ പരാതി നൽകിയത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുന്ന വീഡിയോ വിനായകൻ ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കൊച്ചി അസി. പോലീസ് കമ്മീഷണർക്കാണ് അജിത് അമീർ പരാതി നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിൽ നടനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിന് പുറമേ നടന്റെ ലഹരിമാഫിയ- ഗുണ്ടാ ബന്ധങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണ് വിനായകൻ എന്നും പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും അപമാനിച്ച് കൊണ്ടായിരുന്നു നടന്റെ വീഡിയോ. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ മാദ്ധ്യമങ്ങൾ മുഴുവൻ ഇതുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. ഇതാണ് നടനെ…

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ജനസാഗരം ഒഴുകിയെത്തി; ഉമ്മന്‍ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ക്ക് മാറ്റം വരുത്തി

കോട്ടയം: തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഒഴുകിയെത്തിയ ജനസാഗരത്തെ കണക്കിലെടുത്ത്, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് മാറ്റം വരുത്തി. വിലാപ യാത്രയിലും ശവസംസ്‌കാര ചടങ്ങുകളിലേക്കും പൊതുദർശനത്തിലേക്കും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെ സംസ്‌കാര ചടങ്ങുകളുടെ സമയം മാറ്റി വെയ്ക്കേണ്ടി വന്നു. സംസ്‌കാരം വൈകിട്ട് 7.30ന് പുതുപ്പള്ളി പള്ളിയിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സംസ്‌കാരച്ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭൗതികശരീരം ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് 4:30ന് തറവാട്ടിൽ നിന്ന് ഭൗതികദേഹം പുതിയ വീട്ടിലേക്ക് പൊതുദർശനത്തിന് എത്തിക്കും. അതിനുശേഷം ആറരയ്ക്ക് പുതിയ വീട്ടിൽ പ്രാർഥന നടക്കും. തുടർന്ന് ഏഴ് മണിക്ക് വീട്ടിൽ നിന്ന് പുതുപ്പള്ളി പള്ളിയിലേക്ക് മൃതദേഹം…