രാശിഫലം (09-11-2023 വ്യാഴം)

ചിങ്ങം: നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമല്ല. ആഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാതെ അകന്ന് പോയേക്കാം. നിങ്ങള്‍ ഇന്ന് കൂടുതല്‍ ഉത്‌കണ്‌ഠാകുലരാകും. ജോലി സ്ഥലത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കാകില്ല. കന്നി: ഇന്ന് ഏറെ മികച്ച ദിവസമായിരിക്കും നിങ്ങള്‍ക്ക്. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ കേള്‍ക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സംസാരം മറ്റുള്ളവരുടെ സ്‌നേഹം പിടിച്ച് പറ്റാന്‍ സഹായിക്കും. തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായുള്ള നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. കഠിനാധ്വാനം തുടരുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനാകും. വൃശ്ചികം: ജീവിത നിലവാരം മെച്ചപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. എതിരാളികളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാകും. ആരോഗ്യ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ധനു: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. കൂടുതല്‍ ഊര്‍ജസ്വലരാകും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടാന്‍…

രജിസ്റ്റർ ചെയ്ത ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നീട്ടി നല്‍കും: മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം നോർത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 322 ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് നിലവിൽ സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നൽകാൻ തീരുമാനിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇതിനായി 27 കോടി രൂപ മത്സ്യഫെഡിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത അവലോകന യോഗത്തിന് ശേഷം വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായ ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരമായി 2.22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ തുകയും വിതരണം ചെയ്യുന്നുണ്ട്. 2024 മെയ് മാസത്തിൽ തന്നെ പോർട്ട് കമ്മീഷൻ ചെയ്യും. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള രണ്ടാമത്തെ…

ആദ്യരാത്രിയിലെ കുമ്പസാരം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവവധുവിന്റെ എല്ലാ ഭാവഹാദികളോടുംകൂടി മന്ദംമന്ദം നടന്നുവന്ന്‌ അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച്‌ അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു… “നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്‌. നിനക്കത്‌ കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന്‌ ഞാന്‍ ഊഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക്‌ എല്ലാം കേട്ടതിനുശേഷം നിനക്കൊരു തീരുമാനമെടുക്കാം ….” “എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കിരുവര്‍ക്കും പറയാനുള്ളതെല്ലാം ഈ രാത്രി തന്നെ പറഞ്ഞു തീര്‍ക്കാം.” അവള്‍ പറഞ്ഞു. അയാള്‍ തൂടങ്ങി… “എനിക്കൊരു പ്രേമബന്ധമുണ്ട്‌” “ഞാനൂഹിച്ചു.” അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍…

പുനർജന്മത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ച് നടി ലെന

ആത്മീയതയെയും പുനർജന്മത്തെയും കുറിച്ചുള്ള തന്റെ ചിന്തകൾ ഒരു ഇംഗ്ലീഷ് മാധ്യമവുമായി പങ്കു വെച്ച നടി ലെന പുലിവാല് പിടിച്ച പോലെയായി. താന്‍ നടത്തിയ അഭിപ്രായങ്ങളുടെ പേരില്‍ ഈ നടി വിമർശനം ഏറ്റുവാങ്ങി. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ലെന മുംബൈയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. മുഴുവൻ സമയ അഭിനേത്രിയാകാൻ അവര്‍ പ്രാക്ടീസ് ഉപേക്ഷിച്ചു. എന്നാൽ, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയതിനാൽ, പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും, ആത്മീയതയെയും പുനർജന്മത്തെയും കുറിച്ച് അവര്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയതാണ് ‘കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസോസിയേഷനെ’ പ്രകോപിപ്പിച്ചത്. ലെന പ്രാക്ടീസ് ചെയ്യുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നാണ് അവരുടെ വാദം. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസോസിയേഷൻ തന്നെ തെറ്റിദ്ധരിച്ചിരിക്കാമെന്നാണ് ലെന ഇതിനോട് പ്രതികരിച്ചത്. പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് താൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു. പകരം മുഴുവൻ സമയ നടിയാണെന്നും അവർ പറഞ്ഞു.…

കേരളത്തിൽ നിന്ന് 37 പേരെ ഗിന്നസിലെത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു

കോഴിക്കോട്: റിക്കാർഡുകളുടെ അവസാന വാക്കായ ഗിന്നസ് റിക്കാർഡിൽ 37 പേരെ എത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ഗിന്നസ് ജേതാക്കളുടെ സംഘടനയായ ‘ആഗ്രഹി’ ന്റെ സംസ്ഥാന സമ്മേളനത്തിലാണ് ആദരവ് നൽകിയത്. കേണൽ ഡി. നവിൻ ബൻജിത്ത്, മേജർ മധു സേത്ത് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സുനിലിനെ ആദരിച്ചു. കേരളത്തിൽ നിന്ന് 73 പേർ ഉൾപ്പെടെ ഗിന്നസ് റിക്കാർഡിന്റെ 68 വർഷ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് 500-ൽ താഴെ ആളുകളാണ് ജേതാക്കളായത്. ഇതിൽ 37 മലയാളികളെയും 6 ഇതര സംസ്ഥാനക്കാരെയും ഗിന്നസ് റിക്കോർഡ് നേടുന്നതിന് പങ്കു വഹിച്ച വ്യക്തിയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. 2012ലാണ് സുനിൽ ഗിന്നസ് ജേതാവായത്. 245 രാജ്യങ്ങളിലെ ടെലഫോൺ കാർഡുകളുടെ ശേഖരമായിരുന്നു സുനിലിനെ ഗിന്നസിലെത്തിച്ചത്. ‘ആഗ്രഹി’ന്റെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ ജോസഫിനെ യു.ആർ.എഫ് വേൾഡ്…

തിരൂരങ്ങാടി നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണം; അവലോകന യോഗത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണമെന്ന് മന്ത്രി പറഞ്ഞു. അഭിപ്രായ രൂപീകരണം താഴെ തട്ടിൽ നിന്നും വരണമെങ്കിൽ യുവാക്കളെയും സ്ത്രീകളെയും സദസ്സിൻ്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ തിരൂരങ്ങാടി നവകേരള സദസ്സ് കൺവീനറായ മലപ്പുറം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീജയ, ചെയർമാൻ നിയാസ് പുളിക്കലകത്ത്, തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവ വിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്, മുനിസിപ്പൽ കൺവീനർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പിആര്‍ഡി,…

കേരളീയത്തിലെ ജനപങ്കാളിത്തത്തില്‍ മുഖ്യമന്ത്രിക്ക് സം‌തൃപ്തി; അടുത്ത കേരളീയത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങുമെന്ന്

തിരുവനന്തപുരം: കേരളത്തിന്റെ മഹോത്സവമായ കേരളീയത്തിന്റെ ആദ്യത്തെ പതിപ്പിന് പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണുണ്ടായതെന്നും ആയിരക്കണക്കിനാളുകളുടെ ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും കാരണമാണു മികച്ച രീതിയിൽ കേരളീയം നടത്താൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയത്തിന്റെ ദിനങ്ങളിൽ തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ ജനസമുദ്രമായി മാറിയെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര വിപുലമായ ആഘോഷം സംഘടിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന ആശങ്കകളെ അകറ്റി കേരളീയം കേരളീയതയുടെ ആഘോഷമാണെന്ന്, മലയാളികളുടെ മഹോത്സവമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എല്ലാവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നു. സംഘാടനത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വാഭാവികമായ ചെറിയ പിഴവുകൾ തിരുത്തി കൂടുതൽ മികച്ച രീതിയിൽ അടുത്ത വർഷം കേരളീയം സംഘടിപ്പിക്കാനും മറ്റു നാടുകളിൽ നിന്നുകൂടി കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്താനും ഈ വിജയം പ്രചോദനം പകരും. അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ ആരംഭിക്കുകയാണ്. അതിനായി ചീഫ് സെക്രട്ടറി ചെയർമാനായി സംഘാടകസമിതിക്ക് മന്ത്രിസഭാ യോഗം…

ഡൽഹിയിലെ വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ പദ്ധതിയിടുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം ‘ഗുരുതര’ വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിൽ, വായു മലിനീകരണം തടയുന്നതിനായി ഈ മാസം ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാൻ ആം ആദ്മി സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബുധനാഴ്ച അറിയിച്ചു. കൃത്രിമ മഴ പെയ്യിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ചർച്ച ചെയ്യാൻ ഗോപാൽ റായ് ഐഐടി-കാണ്‍പൂർ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി. മലിനീകരണ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ക്ലൗഡ് സീഡിംഗ്, അതായത് കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐഐടി കാൺപൂർ ടീമുമായി ഇന്ന് യോഗം ചേർന്നതായി ഗോപാൽ റായ് പറഞ്ഞു. ഐഐടി കാൺപൂർ യോഗത്തിലാണ് ഈ നിർദ്ദേശം ആദ്യം അവതരിപ്പിച്ചത്. നാളെ സർക്കാരിന് വിശദമായ നിർദ്ദേശം നല്‍കും. നവംബർ 20-21 തീയതികളിൽ ക്ലൗഡ് സീഡിംഗുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, കൃത്രിമ മഴയുമായി ബന്ധപ്പെട്ട ഒരു പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കാൻ…

ഹമാസിന്റെ ഘടനാപരമായ ശ്രേണി തകര്‍ന്നു: ഇസ്രായേൽ പ്രതിരോധ മന്ത്രി

ടെൽ അവീവ് : ഹമാസിന്റെ ഘടനാപരമായ ശ്രേണി തകരുകയാണെന്നും സംഘടനയുടെ നേതാക്കൾ ഗ്രൂപ്പിന്റെ താഴേത്തട്ടിൽ നിന്ന് വിച്ഛേദിക്കപ്പെട്ടുവെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹമാസ് നേതാവ് യഹിയ സിൻവാർ മറ്റ് നേതൃത്വങ്ങളിൽ നിന്നും താഴെത്തട്ടിൽ നിന്നും പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഐഡിഎഫ് ഗാസ പിടിച്ചെടുക്കുമെന്നും യഹിയ സിൻവാറിനെ എന്തു വിലകൊടുത്തും ഇല്ലാതാക്കുമെന്നും യോവ് ഗാലന്റ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ഐഡിഎഫ് ആക്രമണത്തിൽ താഴേത്തട്ടിലുള്ള കമാൻഡർമാർ കൊല്ലപ്പെടുമ്പോൾ യഹിയ സിൻവാർ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്നും, ഇസ്രായേൽ സൈന്യത്തിലെ എല്ലാ ഉന്നത സൈനിക കമാൻഡർമാരും ഒളിവിൽ കഴിയുന്ന യഹിയ സിൻവാറിൽ നിന്ന് വ്യത്യസ്തമായി രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ രാഷ്ട്രീയ തലവൻ ഇസ്മയിൽ ഹനിയേ കുടുംബത്തോടൊപ്പം താമസിക്കുന്ന ദോഹയിൽ നിന്ന് ഒരു സ്വകാര്യ ജെറ്റിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് മാറുകയാണെന്ന് നേരത്തെ…

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു

ഇസ്രായേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഇന്നലെ (നവംബർ 7 ചൊവ്വാഴ്ച) വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് നേരെ വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വധശ്രമത്തിന്റെ വീഡിയോ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന വെടിവെയ്പിന്റെ ദൃശ്യങ്ങള്‍ നല്‍കുന്നുണ്ട്. അക്രമികൾക്കെതിരെ പോരാടുന്നതിനിടെ അദ്ദേഹത്തിന്റെ അംഗരക്ഷകരിൽ ഒരാൾ വെടിയേറ്റ് മരിച്ചു. ഇസ്രയേലിനെതിരെ “ആഗോള യുദ്ധം” പ്രഖ്യാപിക്കാൻ അബ്ബാസിന് 24 മണിക്കൂർ സമയം അനുവദിച്ചതിന് ശേഷം, ഫലസ്തീൻ ഗ്രൂപ്പായ ഫതയിലെ അംഗങ്ങളായ ‘സൺസ് ഓഫ് അബു ജൻഡാൽ’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പരാമർശം ഖണ്ഡിക്കാൻ അബ്ബാസിന് നിർദ്ദേശം നൽകി. നിലവിൽ വെസ്റ്റ് ബാങ്കിൽ അതോറിറ്റിക്ക് പരിമിതമായ സ്വയംഭരണാധികാരമുള്ളതിനാൽ, പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കീഴിലുള്ള ഫലസ്തീൻ…