ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ തൊഴിലാളിയെ മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാടത്ത് മരുന്ന് തളിക്കാൻ 500 രൂപ ആവശ്യപ്പെട്ട തൊഴിലാളിയോടാണ് മനുഷ്യത്വരഹിതമായ പ്രവര്‍ത്തി ചെയ്തത്. സംഭവത്തിന് ശേഷം പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിലെത്തിയ തൊഴിലാളിയെ പോലീസ് തിരിച്ചയച്ചതിനെത്തുടര്‍ന്ന് ഭീം ആർമി പ്രതിഷേധപ്രകടനം നടത്തി. അതിനു ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതും കുറ്റകൃത്യം ചെയ്ത ആളെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കരേര പോലീസ് സ്‌റ്റേഷനിലെ ബാഗേദാരി ഗ്രാമത്തിൽ ജൂലൈ 14നായിരുന്നു സംഭവം. രാം സിംഗ് ഠാക്കൂര്‍ എന്ന വ്യക്തിയെയാണ് അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം, രാജേഷ് എന്നാണ് ഇരയുടെ പേരെന്ന് പോലീസ് പറഞ്ഞു. വയലിൽ കീടനാശിനി തളിക്കുന്നതിന് രാജേഷ് 500 രൂപ രാം സിംഗ് താക്കൂറില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ കുപിതനായ ഠാക്കൂര്‍ രാജേഷിനെ ഒരു പാഠം…
Year: 2024
അച്ഛൻ മുഖ്യമന്ത്രി, ഇനി മകൻ ഉപമുഖ്യമന്ത്രിയാകും; ഉദയനിധി സ്റ്റാലിൻ്റെ കിരീടധാരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകാനുള്ള സാധ്യതയേറുന്നു. യുവജനക്ഷേമ കായിക വികസന മന്ത്രിയായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 22ന് മുമ്പ് സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുണ്ട്. ഉദയനിധി സ്റ്റാലിൻ ഈ പദവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിനുമേൽ അടിച്ചേൽപ്പിക്കുന്നതല്ലെന്നും സര്‍ക്കാരിലെ ഒരു മുതിർന്ന മന്ത്രി പറഞ്ഞു. ചെന്നൈ: വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്ന യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന് ഇനി വലിയ പദവിയാണ് ലഭിക്കാൻ പോകുന്നതെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് സംസ്ഥാനത്തിൻ്റെ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 22ന് മുമ്പ് ഡിഎംകെ സർക്കാരിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാമെന്നാണ് റിപ്പോർട്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉപമുഖ്യമന്ത്രിയായ പിതാവ് എംകെ സ്റ്റാലിൻ്റെ സ്ഥാനക്കയറ്റത്തിന് സമാനമാണ് ഈ സ്ഥാനക്കയറ്റം. സർക്കാരിനുള്ളിൽ ഉദയനിധി അവകാശവാദം ശക്തമാക്കിയെന്നാണ് റിപ്പോർട്ട്. തൻ്റെ പിതാവ് എംകെ…
തലസ്ഥാനത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ മാലിന്യ സംസ്‌കരണ യോഗം തീരുമാനിച്ചു
തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുകയും ജലാശയങ്ങളും കനാലുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജൂലൈ 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ തലസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കൂടിയ യോഗത്തില്‍ തീരുമാനമായി. അടുത്തിടെ തലസ്ഥാനത്ത് ആമയിഴഞ്ചാന്‍ കനാൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ശുചീകരണ തൊഴിലാളി എൻ.ജോയ് മുങ്ങി മരിച്ച സംഭവത്തിൻ്റെ വെളിച്ചത്തിലാണ് യോഗം വിളിച്ചത് . ആമയിഴഞ്ചാന്‍ കനാലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കുന്നത് സംബന്ധിച്ച് കളക്ടർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരോട് കേരള ഹൈക്കോടതി വിശദീകരണം തേടി. തലസ്ഥാന നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രയോജനപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സബ് കളക്ടറെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ വകുപ്പ്, സിറ്റി കോർപ്പറേഷൻ, റെയിൽവേ എന്നിവയുടെ ഏകോപനം…
ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോളിവുഡ് താരം ജാൻവി കപൂറിനെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇന്നാണ് (വ്യാഴാഴ്ച) തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ജാൻവിക്ക് ബലഹീനതയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു എന്നും, ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. ജാൻവിക്ക് ഭക്ഷ്യവിഷബാധയുണ്ടെന്ന് ജാൻവിയുടെ അടുത്ത സുഹൃത്ത് പറഞ്ഞതായി വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാന്‍വി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും, എന്നാലും ഇപ്പോഴും ബലഹീനതയുണ്ടെന്നും സുഹൃത്ത് പറഞ്ഞു. വെള്ളിയാഴ്ച നടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കുമെന്ന് സുഹൃത്ത് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഇതേക്കുറിച്ച് ജാൻവി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വാർത്ത വരുന്നതിന് മുമ്പ്, ജൂലൈ 15 ന് തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘ഉൾജ്’ ൻ്റെ പ്രമോഷനിടെയാണ് നടിയെ കണ്ടത്. ഈ സമയം അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അംബാനിയുടെ മകന്‍…
സ്കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്കേറ്റു
പാലക്കാട്: ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബസ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞത്. ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ നിസാര പരിക്കുകളോടെ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടസമയം ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല. ബസിൽ കയറുമ്പോൾ നാൽപ്പതോളം കുട്ടികളുണ്ടായിരുന്നു. പാടത്ത് പണിയെടുക്കുന്നവർ യഥാസമയം കുട്ടികളെ രക്ഷപ്പെടുത്തി. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. ബസിൻ്റെ ചില്ല് തകർത്താണ് കുട്ടികളെ പുറത്തെടുത്തത്. അതേസമയം, കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർത്ഥികളെ ഇറക്കിവിട്ടതായി പരാതി. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ്…
സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജിലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴ തുടരും. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്നു ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നേരത്തെയുണ്ടായ പ്രവചനം. വടക്കൻ കേരളത്തിൽ സാധാരണയിലും കൂടുതൽ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി…
ഉത്തർപ്രദേശില്‍ മുഹറം ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് ഒരാള്‍ മരിച്ചു; 13 പേര്‍ക്ക് പരിക്കേറ്റു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ മുഹറം ഘോഷയാത്രയ്ക്കിടെയുണ്ടായ ദാരുണമായ സംഭവത്തിൽ ലൈവ് ഇലക്ട്രിക് ഷോക്കേറ്റ് ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഘോഷയാത്രയിൽ പങ്കെടുത്തവർ വഹിച്ചിരുന്ന ‘താസിയ’ 33,000 വോൾട്ട് ഓവർഹെഡ് കേബിളിൽ അബദ്ധത്തിൽ സ്പർശിച്ചതാണ് അപകടത്തിന് കാരണം. . മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈൻ്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന മുഹറം ഘോഷയാത്രകൾ രാജ്യത്തുടനീളം മുസ്ലീം സമുദായം നടത്തുന്നു. ഈ പ്രത്യേക ഘോഷയാത്രയ്ക്കിടെ, ഹൈ-വോൾട്ടേജ് വയറുമായുള്ള സമ്പർക്കം ഒരു വ്യക്തിയുടെ മരണത്തിലേക്ക് നയിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ ലഭിച്ചയുടൻ, ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഉടൻ എത്തി പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റി. തുടർന്ന്, പരിക്കേറ്റ ഒമ്പത് പേരെ കൂടുതൽ ചികിത്സയ്ക്കായി ഷാജഹാൻപൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. “പ്രദേശത്ത് നടന്നുകൊണ്ടിരുന്ന ഘോഷയാത്രയില്‍ ഒരു ‘താസിയ’ ഒരു ഹൈ…
ഇന്നത്തെ രാശിഫലം (ജൂലൈ 18 വ്യാഴം 2024)
ചിങ്ങം: ഇന്ന് നിങ്ങൾ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. അമ്മയുമായും പ്രിയപ്പെട്ടവരുമായും കലഹിക്കാൻ സാധ്യതയുണ്ട്. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിന് കാരണം. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. ഇന്ന് നിങ്ങൾക്ക് മത്സരങ്ങളെ മറികടക്കാനാകും. നിങ്ങളുടെ തൊഴിൽവൃന്ദത്തിന്‍റെ ഏറ്റവും മികച്ച സ്ഥാനം നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസം ആയിരിക്കില്ല. നിങ്ങൾ ഇന്ന് യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്ത് ഇന്ന് പ്രതികൂല സാഹചര്യമായിരിക്കും. വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ നിങ്ങള്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര…
മൊബൈല്‍ നിരക്ക് വര്‍ധന: ജിയോയില്‍ നിന്ന് ഉപഭോക്താക്കള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നു; സാഹചര്യം മുതലാക്കി ബി എസ് എന്‍ എല്‍
സ്വകാര്യ ടെലികോം കമ്പനികളുമായുള്ള പോരിൽ ബിഎസ്എന്‍എല്ലിന് കരുത്തു നൽകാൻ വിപണിയിലേക്കിറങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ടെലും ജിയോയും റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ ഉയർത്തിയതോടെ ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. ജിയോ ആണ് ആദ്യം കഴിഞ്ഞ മാസം റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെ എയര്‍ടെല്ലും വിയും (വോഡഫോണ്‍, ഐഡിയ) നിരക്കു വര്‍ധന പ്രഖ്യാപിച്ചു. 12% മുതല്‍ 25% വരെയാണ് ജിയോയുടെ നിരക്ക് വർധന. 11% മുതല്‍ 21% വരെ എയര്‍ടെല്ലും, 10% മുതല്‍ 21% വരെ വിയും നിരക്കുകള്‍ വർധിപ്പിച്ചു. സാധാരണക്കാരന്റെ കീശ കളിയാക്കുന്ന താരിഫ് വര്‍ധനയാണ് നടപ്പാക്കിയതെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ കൈപിടിച്ച് ടാറ്റ ടെലികോം സര്‍വീസിലേക്ക് ചുവടുവെക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എല്ലും തമ്മില്‍…
മഴയിലും കാറ്റിലും കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും ട്രാക്കിലേക്ക് മറിഞ്ഞു; കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു
കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ റെയിൽ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ശക്തമായ കാറ്റിൽ ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിർത്തലാക്കേണ്ടി വന്നു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന്…
