പട്ടയം ലഭിച്ചിട്ടും ആറളം പുനരധിവാസ ഭൂമിയില്‍ താമസമാക്കാത്തവരുടെ പട്ടയം റദ്ദാക്കുന്നു

കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ പട്ടയം ലഭിച്ചിട്ടും അവിടെ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കാൻ സർക്കാർ ഉത്തരവായി. താമസിപ്പിക്കേണ്ടവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വ്യക്തമായ ഉത്തരം നൽകാത്ത 303 പേരുടെ ഭൂമി റദ്ദാക്കാൻ കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരുന്നു. നാല് പേർ പട്ടയം തിരിച്ചേല്പിച്ചിരുന്നു. ഇവരുടെ കൈവശമുള്ള രേഖയും റദ്ദാക്കാൻ പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തു. കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഗുണഭോക്താക്കൾ ജൂലൈ അഞ്ച് മുതൽ 30 ദിവസത്തിനകം ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകൾ റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവായി. കൈവശരേഖ റദ്ദ് ചെയ്യുന്ന ഗുണഭോക്താക്കളിൽ നിന്നും അസ്സൽ കൈവശരേഖ, സ്കെച്ച്, മഹസ്സർ എന്നിവ കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ അടിയന്തിരമായി…

ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി രാം ബുക്സാനി അന്തരിച്ചു

ദുബായ്: ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ഇന്ത്യൻ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ ഡോ. രാം ബുക്‌സാനി ജൂലൈ 7 ഞായറാഴ്ച രാത്രി അന്തരിച്ചു. 83 വയസ്സായിരുന്നു. പുലർച്ചെ ഒരു മണിയോടെ വീട്ടിൽ വച്ചാണ് ബുക്സാനി മരിച്ചത്. കുളിമുറിയിൽ വീണതാകാമെന്നാണ് റിപ്പോർട്ട്. 1959 നവംബറിൽ 125 രൂപ ശമ്പളത്തിന് ഐടിഎല്ലിൽ ഓഫീസ് ക്ലാർക്കായി ജോലി കിട്ടിയതനുസരിച്ച് പതിനെട്ടാം വയസ്സിലാണ് അദ്ദേഹം കടൽമാർഗ്ഗം ദുബായിൽ എത്തിയത്. 2014ൽ കോസ്‌മോസ് ഐടിഎൽ ഗ്രൂപ്പിൻ്റെ ചെയർമാനായി അദ്ദേഹം ഉയർന്നു. 1983-ൽ നോൺ റെസിഡൻഷ്യൽ ഇന്ത്യൻ (എൻആർഐ) കമ്മ്യൂണിറ്റിക്ക് നൽകിയ സുപ്രധാന സംഭാവനകൾക്ക് ബുക്സാനിക്ക് ഇന്ത്യൻ രാഷ്ട്രപതി ഷീൽഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. 1985 ൽ എസ്റ്റേറ്റ് ഡ്യൂട്ടി നിർത്തലാക്കണമെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യൻ സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. 2000 മുതൽ 2004 വരെ ദുബായിലെ ഇന്ത്യൻ ഹൈസ്‌കൂൾ ചെയർമാനായും ഓവർസീസ് ഇന്ത്യൻസ്…

സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കുറാ വഫാത്തായി (അന്തരിച്ചു)

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും കാസർകോഡ് ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ എട്ടിക്കുളം വഫാത്തായി. 64 വയസ്സായിരുന്നു. സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും ശരീഫ ഫാത്വിമ കുഞ്ഞിബീവിയുടെയും മകനായി 1960 മെയ് 1നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്‌ലിയാർ, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ഉള്ളാള്‍ ബാവ മുസ്‌ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ല്‍ ഇസ്‌ലാമിക് സെന്ററിലെ പ്രധാന…

രാഹുൽ ഗാന്ധി ഇംഫാലിലെത്തി

ഇംഫാൽ: ജിരിബാം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിൽചാർ വിമാനത്താവളത്തിൽ നിന്ന് ഇംഫാൽ വിമാനത്താവളത്തിലെത്തി. തുടർന്ന് അദ്ദേഹം റോഡ് മാർഗം ചുരാചന്ദ്പൂരിലേക്ക് പോയി. വംശീയ കലാപത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ താമസിക്കുന്ന ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ അദ്ദേഹം സന്ദർശിക്കും. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെയ്‌ഷാം മേഘചന്ദ്ര, സിഎൽപി നേതാവ് ഒ ഇബോബി സിംഗ് എന്നിവരും രാഹുല്‍ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു. “രാഹുൽ ഗാന്ധിയുടെ സന്ദർശനം ജനങ്ങൾക്ക് പിന്തുണ നൽകാനും ഭൂമിയിലെ സ്ഥിതിഗതികൾ വിലയിരുത്താനും ലക്ഷ്യമിടുന്നു. സമീപകാല അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള പാർട്ടിയുടെ പ്രതിബദ്ധതയാണ് അദ്ദേഹത്തിൻ്റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്,” മേഘചന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.  

ഹത്രാസ് സംഭവം: നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു

ലഖ്‌നൗ: ഹത്രാസ് തിക്കിലും തിരക്കിലും പെട്ട് ജനങ്ങള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇരകളുടെ കുടുംബങ്ങളുടെ പ്രശ്‌നങ്ങൾ രാഹുൽ ഗാന്ധി കത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് എത്രയും വേഗം നൽകണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാവ് ജൂലൈ 6 ന് എഴുതിയ കത്ത് ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അലിഗഢ്, ഹത്രാസ് എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനത്തെ കുറിച്ച് സംസാരിച്ച രാഹുൽ ഗാന്ധി, കുടുംബങ്ങൾക്കുണ്ടായ നഷ്ടത്തിന് എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാകില്ലെന്ന് എഴുതി. 121 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ വീഴ്ച തിരിച്ചറിയാൻ നിഷ്പക്ഷമായ അന്വേഷണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഇത് സഹായിക്കും, കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ട്, അദ്ദേഹം…

ഇന്തോനേഷ്യയില്‍ സ്വർണഖനിയിലെ മണ്ണിടിച്ചിലില്‍ നിരവധി പേർ മണ്ണിനടിയിൽപ്പെട്ടു; പന്ത്രണ്ട് പേർ മരിച്ചു; 18 പേരെ കാണ്മാനില്ല

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ അനധികൃത സ്വർണ്ണ ഖനിയിൽ മണ്ണിടിഞ്ഞു. മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. 18 പേരെ ഇപ്പോഴും കാണാനില്ല. ഗൊറോണ്ടലോ പ്രവിശ്യയിലെ സുമാവ ജില്ലയിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ ഖനിത്തൊഴിലാളികളും താമസക്കാരും മരിച്ചതായി പ്രാദേശിക റെസ്ക്യൂ ഏജൻസി മേധാവി ബസാർനാസ് ഹെര്യാൻ്റോ പറഞ്ഞു. അപകടത്തിൽ മണ്ണിനടിയിൽപ്പെട്ട അഞ്ചുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. എന്നാൽ, കാണാതായ 18 പേർക്കായി രക്ഷാപ്രവർത്തകർ തിങ്കളാഴ്ച തിരച്ചിൽ നടത്തി. കാണാതായവർക്കായി തെരച്ചിൽ നടത്തുന്നതിനായി ദേശീയ റെസ്‌ക്യൂ ടീം, പോലീസ്, സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 164 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് റെസ്ക്യൂ മേധാവി പറഞ്ഞു. അതേസമയം, ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെത്താൻ രക്ഷാപ്രവർത്തകർക്ക് ഏകദേശം 20 കിലോമീറ്റർ അതായത് 12.43 മൈൽ ദൂരം താണ്ടണം. റോഡിലെ ചെളിയും തുടർച്ചയായി മഴയും മൂലം രക്ഷാപ്രവർത്തനം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സാധ്യമെങ്കിൽ ആളുകളെ…

കുഞ്ഞിനെ വളര്‍ത്താന്‍ പണമില്ല; പാക്കിസ്താനില്‍ നവജാത ശിശുവിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

പെണ്‍കുഞ്ഞിനെ വളര്‍ത്താന്‍ കഴിവില്ല എന്ന കാരണത്താല്‍ പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ സ്വന്തം പിതാവ് ജീവനോടെ കുഴിച്ചുമൂടി. പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ക്രൂരമായ സംഭവം നടന്നത്. ക്രൂരകൃത്യം ചെയ്ത പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് തയ്യബ് കുറ്റം സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാണിച്ചാണ് നവജാത ശിശുവിനെ ചികിത്സിക്കാൻ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു. നവജാതശിശുവിനെ കുഴിച്ചിടുന്നതിന് മുമ്പ് ചാക്കിൽ കെട്ടിയതായി തയ്യബ് സമ്മതിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശപ്രകാരം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കുമായി പുറത്തെടുക്കുമെന്ന് അധികൃതർ അറിയിച്ചു.  

ഐഡിയും കണ്‍സെഷന്‍ കാര്‍ഡും സ്കൂള്‍ യൂണിഫോമും ഇല്ലാതെ ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു

കോട്ടയം: യൂണിഫോമും ഐഡി കാർഡും കൺസെഷൻ കാർഡും സ്കൂൾ ബാഗും ഇല്ലാതെ എസ്ടി ടിക്കറ്റിൽ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പനച്ചിക്കടവ് സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മാളിയക്കടവ് – കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. പ്രദീപിനെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്ടി ടിക്കറ്റ് എടുത്ത വിദ്യാര്‍ത്ഥിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു. യൂണിഫോമോ കൺസഷൻ കാർഡോ ഇല്ലാത്ത വിദ്യാർഥിനി ബസ്സില്‍ നിന്നിറങ്ങി ഒരു മണിക്കൂറിനുശേഷം ബന്ധുക്കളോടൊപ്പം ചേർന്ന് ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു. ഹെൽമെറ്റ്‌ കൊണ്ടുള്ള അടിയിൽ പ്രദീപിന്‍റെ തല പൊട്ടി പരിക്കേറ്റു. അച്ഛനെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച 16 വയസുളള മകനെയും ഇവര്‍ അടിച്ചു. ഇരു വിഭാഗവും ചിങ്ങവനം പൊലീസിന് പരാതി നൽകി. കണ്ടക്‌ടർ മാനഹാനി വരുത്തി എന്ന്…

പുതിയ വാഹന പരിശോധന പദ്ധതിയുമായി മന്ത്രി ഗണേഷ് കുമാര്‍; AI ക്യാമറയുടെ പ്രവർത്തനവും MVD വാഹന പരിശോധനയും നിർത്തും

തിരുവനന്തപുരം: പോലീസും എം.വി.ഡിയും ചേർന്ന് നടത്തുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ പോകുന്നു. സംസ്ഥാനത്ത് എഐ ക്യാമറകൾ നിർത്തലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സൂചന നൽകി. പരിശോധനകള്‍ ജനങ്ങൾക്ക് കൈമാറാനാണ് ഗതാഗത വകുപ്പിൻ്റെ പുതിയ പദ്ധതി. നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയക്കുന്നതിനായി ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. പുതിയ പദ്ധതിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ ആളുകൾക്ക് സ്വയം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ആപ്പ് ഉടൻ ലോഞ്ച് ചെയ്യും. നിയമലംഘനങ്ങൾ ഫോണിൽ പകർത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ആപ്പ് വഴി അയക്കാം. ഇത് ഉദ്യോഗസ്ഥർ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗണേഷ് കുമാർ അറിയിച്ചു. നിയമലംഘനങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പിഴ നോട്ടീസായി ആര്‍സി ഓണറുടെ വീട്ടിലെത്തും. നോ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള…

ജീപ്പിന് രൂപ മാറ്റം വരുത്തി ആകാശ് തില്ലങ്കേരിയുടെ നഗരത്തിലൂടെയുള്ള സവാരി; ആര്‍ ടി ഒ അന്വേഷണം ആരംഭിച്ചു

കല്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റില്ലാതെയുമുള്ള ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നഗരത്തിൽ ജീപ്പ് യാത്ര വിവാദമായി. ഇയാൾ വാഹനത്തിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാസ് സിനിമ ഡയലോഗുകൾ ചേർത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ പനമരം ടൗണിലായിരുന്നു സവാരി. മാസ് ബിജിഎമ്മോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ആർടിഎ വ്യക്തമാക്കി. അന്വേഷണത്തിന് എൻഫോഴ്സ്മെൻ്റ് ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ…