മലപ്പുറം : ഫൈസൽ കൊടിഞ്ഞി വധകേസിൽ കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാവാത്തത് പ്രതികൾക്ക് വേണ്ടിയുള്ള സഹായം ചെയ്യൽ ആണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. ആർഎസ്എസുകാർ പ്രതികളായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണ്. നേരത്തെ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വൈകിയത് മൂലം ഇനിയും കേസ് തീർന്നിട്ടില്ല. ആർഎസ്എസുകാർ ആയ പ്രതികളെ സഹായിക്കുന്ന ഇത്തരം നടപടി ആഭ്യന്തരവകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. കുടുംബം ആവശ്യപ്പെട്ട അഡ്വക്കറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി വെക്കാൻ സർക്കാറിന് എന്താണ് തടസ്സം. ആർഎസ്എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടികൾ നൽകും എന്ന് ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
Year: 2024
സർക്കാരിൽ സമുദായാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം സംബന്ധിച്ച് ധവളപത്രം ആവശ്യപ്പെട്ട് കാന്തപുരം
കോഴിക്കോട്: രാഷ്ട്രീയ അധികാര സ്ഥാനങ്ങളിലും സർക്കാർ ജോലികളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് കേരള സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽഡിഎഫ്) തിരിച്ചടി നേരിട്ടത് “മുസ്ലിം പ്രീണനമാണെന്ന” ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലെ അതൃപ്തി മൂലമാണെന്ന ശ്രീനാരായണ ധർമ പരിപാലന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ഈയിടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണിത്. “കേരളത്തിൽ മുസ്ലീങ്ങൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന പ്രസ്താവന ദൗർഭാഗ്യകരമാണ്. നിരീക്ഷണം വസ്തുതാപരമല്ലെന്ന് വ്യക്തമാണ്. എങ്കിലും ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കേണ്ടത് സർക്കാരാണ്,” ജൂൺ 26-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ ആരും നടത്തരുതെന്ന് പിന്നീട് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. “സംസ്ഥാന സർക്കാരിന് ന്യൂനപക്ഷങ്ങൾക്കായി ഒരു വകുപ്പും അവരുടെ ക്ഷേമത്തിനായി ഒരു കമ്മീഷൻ…
മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി
കുന്ദമംഗലം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ റാലി നടത്തി. എൻ എസ് എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് അദ്ധ്യാപകരായ ഷംന, റഷീജ തുടങ്ങിയവർ നേതൃത്വം നൽകി. റാലി സ്കൂളിൽ നിന്നാരംഭിച്ച് കുന്ദമംഗലം വഴി മർകസിൽ സമാപിച്ചു.
ഇടതുമുന്നണി മുസ്ലീം അനുകൂലികളാണെന്ന് വെള്ളാപ്പള്ളി നടേശന്‍; മറുപടിയുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കെതിരെ മുസ്ലീങ്ങളെ അനുകൂലിക്കുന്നുവെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം. ‘പലമതസാരവുമേകം’ എന്ന ഗുരുദേവദർശനമാണോ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി ഉയർത്തിപ്പിടിക്കുന്നതെന്നും, സിപിഎമ്മിൻ്റെ ന്യൂനപക്ഷ സംവരണത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ തിരുത്തണമെന്നും, വെള്ളാപ്പള്ളിയെപ്പോലുള്ളവരുടെ പ്രസ്താവന ബിജെപിക്ക് വോട്ട് നേടിക്കൊടുത്തെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ വിമർശനം. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഎം കാണുന്നതെന്നും, ആരെങ്കിലും തെറ്റായി ഈ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നേതാക്കളും പാർട്ടിയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് വിശ്വാസം തിരിച്ചുപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവര്‍ത്തിച്ചു. രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതില്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടു തുടങ്ങിയ തുടങ്ങിയ…
പുതിയ മൾട്ടിവാർഹെഡ് മിസൈല്‍ പരീക്ഷണം വിജയിച്ചെന്ന് ഉത്തര കൊറിയ; അത് വന്‍ പരാജയമാണെന്ന് ദക്ഷിണ കൊറിയ
പുതിയ മൾട്ടിവാർഹെഡ് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നു എന്ന് ഉത്തരകൊറിയ വ്യാഴാഴ്ച പ്രഖ്യാപിച്ചു. യുഎസിൻ്റെയും ദക്ഷിണ കൊറിയയുടെയും മിസൈൽ പ്രതിരോധങ്ങളെ മറികടക്കാൻ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉൻ പണ്ടേ ആഗ്രഹിച്ചിരുന്ന ഒരു വികസന ആയുധത്തിൻ്റെ അറിയപ്പെടുന്ന ആദ്യത്തെ വിക്ഷേപണമാണിത്. എന്നാല്‍, ദക്ഷിണ കൊറിയ ഈ അവകാശവാദം തള്ളിക്കളയുകയും, അതൊരു പരാജയപ്പെട്ട വിക്ഷേപണത്തിനുള്ള മറവാണെന്ന് പറയുകയും ചെയ്തു. മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ് റീഎൻട്രി വെഹിക്കിളുകളുടെ (എംഐആർവി) ശേഷി ഉറപ്പാക്കുന്നതിന് വ്യക്തിഗത മൊബൈൽ വാർഹെഡുകളുടെ വേർതിരിവും മാർഗനിർദേശ നിയന്ത്രണവും ബുധനാഴ്ച നടത്തിയ പരീക്ഷണം വിലയിരുത്തിയതായി ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. വാർഹെഡുകൾ “മൂന്ന് കോർഡിനേറ്റ് ടാർഗെറ്റുകളിലേക്ക് ശരിയായി നയിക്കപ്പെട്ടു” എന്നും, മിസൈലിൽ നിന്ന് വേർപെടുത്തിയ ഒരു ഡിക്കോയ് റഡാർ പരിശോധിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ അവകാശവാദങ്ങൾ കൃത്യമാണെങ്കിൽ, ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഒരു മൾട്ടിവാർഹെഡ് മിസൈൽ…
തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ ഫീ കുത്തനെ ഉയര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉപയോക്തൃ ഫീസ് വർദ്ധിപ്പിച്ചു. ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രക്കാർ 1540 രൂപയും യൂസർ ഫീസായി നൽകണം. വരും വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ഇനി ചെലവ് കൂടും. ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി വർധിപ്പിച്ചത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി ഉയർത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി അടയ്‌ക്കണം. പുതുക്കിയ നിരക്ക് ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. എയർപോർട്ട് ഇക്നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് പ്രകാരമാണ് യൂസർ ഫീ നിരക്ക് വർധിപ്പിച്ചത്. അദാനി…
പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല; ജനങ്ങൾക്ക് വേണ്ടി പോരാടാനുള്ള ഉത്തരവാദിത്തമാണ്: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവി മാത്രമല്ല, ജനങ്ങളുടെ ശബ്ദമായി മാറുകയും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പോരാടുകയും ചെയ്യേണ്ടത് വലിയ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും ഏറ്റവും വലിയ ആയുധമാണ് നമ്മുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിന് നേരെയുള്ള എല്ലാ ആക്രമണങ്ങൾക്കും പൂർണ്ണ ശക്തിയോടെ പ്രതികരിച്ചുകൊണ്ട് ഞങ്ങൾ അതിനെ സംരക്ഷിക്കും. ഞാൻ നിങ്ങളുടേതാണ്, നിങ്ങൾക്കായി മാത്രം. എന്നിൽ വിശ്വാസം അർപ്പിച്ചതിന് രാജ്യത്തെ ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യൻ അലയൻസ് സഖ്യകക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി, അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഹരിയാന നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തി. ഹരിയാനയിലെ കർഷകരെയും യുവാക്കളെയും ബിജെപി വഞ്ചിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഹരിയാനയിലെ വിജയത്തിന്…
നീറ്റ് പേപ്പർ ചോർച്ച: ഹസാരിബാഗ് ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തു; സിബിഐ അന്വേഷണം തുടരുന്നു.
ന്യൂഡല്‍ഹി: നീറ്റ് പേപ്പർ ചോർച്ച വിവാദത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനിടയിൽ, ഝാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് നീറ്റ് പേപ്പർ ആദ്യം ചോർന്നതെന്ന് കണ്ടെത്തി. ഹസാരിബാഗിലെ ഒയാസിസ് സ്കൂളിലായിരുന്നു ഒരു നീറ്റ് സെൻ്റർ. നീറ്റ് പേപ്പർ ചോർച്ച കേസിൽ പട്‌നയിലെ ലേൺ പ്ലേ സ്‌കൂളിൻ്റെ മേൽക്കൂരയിൽ നിന്ന് കത്തിച്ച ചോദ്യപേപ്പറുകൾ പോലീസ് കണ്ടെത്തിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ്, പട്‌നയിലെ ഖെംനിചാക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിലെ ഉദ്യോഗാർത്ഥികൾക്ക് ചോദ്യ പേപ്പറും ഉത്തരങ്ങളും നൽകിയിരുന്നു. രാത്രിയിൽ എല്ലാവരെയും ഇവിടെയിരുന്ന് മനപ്പാഠമാക്കിയതിനു ശേഷം ചോദ്യപേപ്പറുകൾ കത്തിച്ചു. ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം എട്ടംഗ സിബിഐ സംഘമാണ് പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ഇന്നും (ജൂൺ 27 വ്യാഴാഴ്ച) സംഘത്തിൻ്റെ അന്വേഷണം തുടരുകയാണ്. ഹസാരിബാഗിലെ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ് ഉൾപ്പെടെ ഏഴുപേരെ സിസിഎൽ ഗസ്റ്റ് ഹൗസിൽ…
വിദ്യർത്ഥികളുടെ ശബ്ദമാകേണ്ട ജലീൽ സംസാരിക്കുന്നത് ഒറ്റുകാരൻ്റെ വേഷത്തിൽ: ഫ്രറ്റേണിറ്റി
മലപ്പുറം: പ്ലസ് വൺ സമരവുമായി ബന്ധപ്പെട്ട് സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾകൊപ്പമാണോ അവസരങ്ങൾ നിഷേധിക്കുന്നവർ കൊപ്പമാണോ കെ.ടി ജലീൽ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കണം. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയതും ഒറ്റുകൊടുത്തതുമാണ് ജലീലിൻ്റെ രാഷ്ട്രീയ പാരമ്പര്യം. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠനം നടത്തിയതിൻ്റെ ആനുകൂല്യത്തിലും, രാഷ്ട്രീയ പിൻബലത്തിലും മാത്രം ജോലി തരപ്പെടുത്തിയയാളാണ് ജലീൽ. പ്ലസ് വൺ സീറ്റ് വിഷയത്തിൽ അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ പറഞ്ഞ് സി.പി.എമ്മിൻ്റെ രക്ഷകനാകാൻ വരുന്ന ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ഗവൺമെൻ്റ് എയ്ഡഡ് സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിന് പകരം സെൽഫിനാൻസ് കോളേജുകളാണ് ജില്ലയിൽ അനുവദിച്ചത്. മലപ്പുറം വിരോധം ഉള്ളിൽ പേറുന്ന വംശീയ വെറിയുടെയും, സംഘ്പരിവാർ കൂട്ടായ്മകളുടെയും വ്യാജ പ്രചരണങ്ങൾക്ക് നിയമസഭാംഗമെന്ന നിലയിൽ ആധികാരികത നൽകാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ പാത ഉപരോധസമരം: ഫ്രറ്റേണിറ്റി ഇന്ന് കലക്ട്രേറ്റിലേക്ക് “മലപ്പുറം പട” ബഹുജന മാർച്ച്
മലപ്പുറം: പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചിട്ടും ജില്ലയിലെ കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളെ സീറ്റില്ലാതെ പുറത്ത് നിർത്തുന്ന സർക്കാർ വിവേചനങ്ങൾക്കെതിരെ തുടർച്ചയായി ദേശീയപാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. പാലക്കാട് – കോഴിക്കോട് റോഡില്‍ ഫ്രറ്റേണിറ്റി വനിതാ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയപാത ഉപരോധത്തിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. എസ്.എഫ്.ഐ സമരത്തിനെതിരെയുള്ള മന്ത്രിയുടെ പരിഹാസം മലപ്പുറത്തെ വിദ്യാർത്ഥികളുടെ അവകാശസമരങ്ങൾക്ക് നേരെയുള്ളതാണ്. സർക്കാർ വാദങ്ങൾക്ക് ന്യായം ചമച്ചിരുന്ന എസ്.എഫ്.ഐ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. ഇടതു സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ഹൈവെ ഉപരോധത്തിൽ നിഷ്‌ല മമ്പാട് (ജില്ലാ വൈസ് പ്രസിഡന്റ്), ഹുസ്ന പി കെ (മങ്കട മണ്ഡലം കമ്മിറ്റി അംഗം), ഫിദ സഹീർ (തിരൂർ മണ്ഡലം സെക്രട്ടറി), ജസ (തിരൂർ മണ്ഡലം കമ്മിറ്റി അംഗം), ഫിദ കാളികാവ് (വണ്ടൂർ…
