മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (MANJ) ക്ക് നവ നേതൃത്വം

ന്യൂജെഴ്സി: ന്യൂജെഴ്സിയിലെ പ്രമുഖ സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (MANJ) ക്ക് നവ നേതൃത്വം. ന്യൂജെഴ്സിയിലെ പാഴ്‌സിപ്പനിയിലുള്ള ലേക് ഫയർ കമ്പനി ഹാളിൽ ട്രസ്റ്റീ ബോർഡ് ചെയർ ഷാജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വെച്ചാണ് 2025 -2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. MANJ സ്ഥാപക നേതാക്കളിലൊരാളും ട്രസ്റ്റീ ബോർഡ് മെമ്പറുമായ രാജു ജോയിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് അനീഷ് ജയിംസ്, സെക്രട്ടറി ഷിജിമോൻ മാത്യു, ജോയിന്റ് സെക്രട്ടറി ലിന്റോ മാത്യു, ട്രഷറർ ഷിബു മാത്യു, ജോയിന്റ് ട്രഷറർ വിനോദ് ദാമോദരൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. കമ്മിറ്റി അംഗങ്ങള്‍: മനോജ് വാട്ടപ്പള്ളിൽ, ജൂബി സാമുവേൽ, രഞ്ജിത് പിള്ള, ഷൈൻ കണ്ണമ്പിള്ളി, ടോമി ഫ്രാൻസിസ്, മഞ്ജു ചാക്കോ (വിമൻസ് ഫോറം ചെയർ), ഷീന സജിമോൻ (വിമൻസ് ഫോറം പ്രസിഡന്റ്), ബ്ലെസി മാത്യു…

പ്രണയക്കെടുതിയില്‍ കരയുന്ന മനുഷ്യര്‍: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭൂമിയില്‍ ഏറ്റവും ആകര്‍ഷകമായ സംഭവം എന്തെന്ന് ചോദിച്ചാല്‍ അത് പ്രണയമാണ്. അത്അമൃതും അനശ്വരവും വിശുദ്ധവുമാണ്. ആ പ്രണയത്തെ ചില സ്വാര്‍ത്ഥന്മാര്‍ എത്തിച്ചിരിക്കുന്നത് ശ്മശാനത്തിലാണ്. അവിടെ നിന്നുയരുന്നത് ദുഃഖാര്‍ത്തരുടെ നാവുകളാണ്.  ആ കുഴിമാടത്തിലേക്ക് നോക്കി ധാരാളം മാതാപിതാക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഇന്ന്കേരളത്തില്‍ വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്ന ഒരു വിഷയമാണ് ലൗജിഹാദ് എന്ന ഭൂതം. ഈ ഭൂതത്തിന്‍റെ മുന്നില്‍ പെണ്‍കുട്ടികള്‍ തളര്‍ന്നുവീഴുന്നു. ഹൃദയം പൊട്ടിക്കരയുന്നു അതിനെ കടപുഴക്കി എറിയാന്‍ സാധിക്കാതെ നിസ്സഹായവസ്ഥയില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍. ചിലരാകട്ടെ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം നിശ്ശബ്ദരാകുന്നു. മതത്തിന്‍റെ മറവില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കുരുടന് ചൂട്ടു പിടിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തുന്നു. ലോക സുഖം തേടി മത തീവ്രവാദികള്‍ക്കൊപ്പം ഒളിച്ചോടുന്ന പെണ്‍മക്കളെപ്പറ്റി ലോകത്തോട് വിളിച്ചു പറയാന്‍ മാതാപിതാക്കള്‍ എന്തിന് മടിക്കുന്നു? ബ്രിട്ടനില്‍ 2010 -2012 കളില്‍ ആയിരത്തിലധികം പന്ത്രണ്ട് വയസ്സു മുതലുള്ള പെണ്‍കുട്ടികളുടെ ജീവിതമാണ് പാകിസ്താനി…

കാനഡയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കാനഡയിൽ, മാർക്ക് കാർണി വെള്ളിയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ വംശജരായ രണ്ട് വനിതകളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അവരിൽ ഒരാൾ ഡൽഹിയിലാണ് ജനിച്ചത്. അനിത ആനന്ദിനെ ഇന്നൊവേഷൻ മന്ത്രിയായും കമൽ ഖേഡയെ ആരോഗ്യ മന്ത്രിയായും നിയമിച്ചു. കാനഡ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ 30-ാമത് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒട്ടാവയിൽ ഗവർണർ ജനറൽ മേരി സൈമണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. ലിബറൽ പാർട്ടിയുടെ മുൻ സെൻട്രൽ ബാങ്കറായ കാർണിയുടെ മന്ത്രിസഭയില്‍ 13 പുരുഷന്മാരും 11 സ്ത്രീകളുമുണ്ട്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ 37 അംഗ മന്ത്രിസഭയേക്കാള്‍ ചെറുതാണ് കാര്‍ണിയുടെ മന്ത്രിസഭ. ഇന്ത്യൻ വംശജയായ കനേഡിയൻ അനിത ആനന്ദും ഡൽഹിയിൽ ജനിച്ച കമൽ ഖേഡയും ഈ മന്ത്രിസഭയിലെ…

എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ അനുശോചിച്ചു

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റുമായിരുന്ന എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ അസോസിയേഷന്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്‍റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുശോചന മീറ്റിംഗില്‍ അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്ത് അനുശോചനം അറിയിച്ചു. നമ്മുടെ സമുദായ നേതാവിന്‍റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രസിഡന്‍റ് അരവിന്ദ് പിള്ള പറഞ്ഞു. അദ്ദേഹത്തോടൊപ്പം അമേരിക്കയിലും നാട്ടിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ള പ്രസന്നന്‍ പിള്ള അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെ അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വപാടവവും ജനസമ്പര്‍ക്കവും വിധേയത്വവും ഒരുപിടി മുന്നിലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും സതീശന്‍ നായര്‍ പറഞ്ഞു. കൂടാതെ സുരേഷ് നായര്‍ മിനിസോട്ട, രാജ് നായര്‍, ദീപക് നായര്‍, വിജി നായര്‍,…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ലോറിഡ പ്രൊവിന്‍സ് ടാമ്പായില്‍ സംഘടിപ്പിച്ച ദ്വിവത്സര സമ്മേളന കിക്കോഫ് ശ്രദ്ധേയമായി

ഫ്ളോറിഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രൊവിന്‍സിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് വൈകുന്നേരം ആറു മണിക്ക് നടത്തിയ ദ്വിവത്സര സമ്മേളനത്തിന്‍റെ കിക്കോഫ് ശ്രദ്ധേയമായി. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ഫ്ളോറിഡ പ്രോവിന്‍സ് പ്രസിഡന്റ് ബ്ലസന്‍ മണ്ണില്‍, തന്‍റെ ആമുഖ പ്രസംഗത്തില്‍ ജൂലൈ 25 മുതല്‍ മൂന്നു ദിവസം ബാങ്കോക്കില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പതിന്നാലാമത് ദ്വിവത്സര സമ്മേളനത്തെപ്പറ്റിയുള്ള ഒരു വിവരണം നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സിലിനെ ഉന്നതങ്ങളിലെത്തിച്ച ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കലും കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫനും ഈ സമ്മേളനത്തെ ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ നടത്തിവരികയാണെന്ന് പ്രസ്താവിച്ചു. പ്രത്യേക ക്ഷണിതാവായി എത്തിയ രാജു മൈലപ്ര വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ന്യൂജെഴ്സിയില്‍ നടന്ന പ്രഥമ സമ്മേളനത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ദുബായില്‍ നിന്നെത്തിയ സാജൂ തുരുത്തേല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ…

അമേരിക്കയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറെ ഇനി രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

വാഷിംഗ്ടൺ: ആഫ്രിക്കൻ രാജ്യത്തെ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കത്തിൽ, അമേരിക്കയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറെ ഇനി രാജ്യത്ത് സ്വാഗതം ചെയ്യുന്നില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെള്ളിയാഴ്ച പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെറുക്കുന്ന “വംശീയ വിദ്വേഷമുള്ള രാഷ്ട്രീയക്കാരൻ” ആണ് അംബാസഡര്‍ ഇബ്രാഹിം റസൂലെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ റൂബിയോ ആരോപിച്ചു. ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞനെ “പെഴ്‌സണ നോൺ ഗ്രാറ്റ” (persona non grata) എന്ന് റൂബിയോ പ്രഖ്യാപിച്ചു. കാനഡയിൽ നടന്ന ഗ്രൂപ്പ് ഓഫ് 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോൾ പോസ്റ്റ് ചെയ്ത റൂബിയോയോ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റോ തീരുമാനത്തിന് ഉടനടി വിശദീകരണം നൽകിയില്ല. എന്നാൽ, വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കൻ തിങ്ക് ടാങ്കിന്റെ വെബിനാറിന്റെ ഭാഗമായി റസൂൽ നടത്തിയ ഒരു പ്രഭാഷണത്തെക്കുറിച്ചുള്ള ബ്രൈറ്റ്ബാർട്ട് വാർത്ത റൂബിയോ ഉദ്ധരിച്ചു. വെള്ളക്കാർ താമസിയാതെ ഭൂരിപക്ഷമാകാൻ പോകുന്ന അമേരിക്കയുടെ പശ്ചാത്തലത്തിൽ…

പലസ്തീനിനെ പിന്തുണച്ച കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സ്വയം അമേരിക്ക വിട്ടു

വാഷിംഗ്ടണ്‍: കുടിയേറ്റത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കിടയിൽ, “അക്രമവും ഭീകരതയും വാദിക്കുന്നു” എന്നാരോപിച്ച് വിസ റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യൻ വംശജയും കൊളംബിയ സർവകലാശാലയിലെ ഡോക്ടറൽ വിദ്യാർത്ഥിനിയുമായ രഞ്ജനി ശ്രീനിവാസൻ സ്വമേധയാ അമേരിക്ക വിട്ടു. കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ശ്രീനിവാസൻ സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തപ്പെട്ടതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പ്രകാരം, “അക്രമവും ഭീകരതയും വാദിച്ചതിന് വിസ റദ്ദാക്കിയ ഒരു കൊളംബിയൻ വിദ്യാർത്ഥിനി CBP ഹോം ആപ്പും ICE ഉം ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങിയതായും, കാലഹരണപ്പെട്ട F-1 വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിന് ഒരു പലസ്തീൻ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തതായും ഇന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പ്രഖ്യാപിച്ചു.” ‘ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ’ ഏർപ്പെട്ടുവെന്ന് ആരോപിച്ച് മാർച്ച് 5…

ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന ഇന്റർനാഷണൽ) അന്തർദേശീയ വനിതാ ദിനാചരണം വർണ്ണാഭമായി

വാഷിങ്ടൺ ഡി സി: ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറം സംഘടിപ്പിച്ച അന്തർദേശീയ വനിതാദിനാഘോഷം ജനപങ്കളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യത്യസ്തമായ വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വാഷിങ്ടൺ ഡി സി യിലുള്ള സിൽവർ സ്പ്രിങ് സൗത്ത് ഏഷ്യൻ സെവെൻത്‌ഡേ അഡ്വന്റിസ്റ്റ് ചർച്ചിനോട് ചേർന്ന ധീരജ് ഹാളിൽ നടന്ന ചടങ്ങിൽ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷകയും മെരിലാൻഡ് കൌൺസിൽ അംഗം ക്രിസ്റ്റിൻ മിൻകി മുഖ്യാതിഥിയുമായിരുന്നു. വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. നീന ഈപ്പൻ സ്വാഗതമാശംസിച്ചു. എല്ലാ സ്ത്രീകളും കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ത്രീകളുമായി ബന്ധം പുലർത്തുകയും ആശയവിനിമയം നടത്തുകയും പരസ്പരം സഹായിക്കുകയും ചെയ്യണമെന്ന് നീന ഈപ്പൻ തന്റെ പ്രസംഗത്തിൽ അഭ്യർഥിച്ചു. പ്രസിഡണ്ട് സണ്ണി മറ്റമന അധ്യക്ഷനായിരുന്നു. തുടർന്നു നടന്ന കലാപരിപാടികൾക്ക് ആതിര കലാ ഷാഹി മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു. യോഗത്തിൽ അഞ്ജലി പണിക്കർ അമേരിക്കൻ ദേശീയ ഗാനവും…

നിസ്സഹായതയിൽ ജീവിതം ഹോമിച്ചവർ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

ഷൈനിയെന്ന യുവതിയും അവരുടെ രണ്ട് പെൺമക്കളും ട്രെയിനിനുമുന്നിൽച്ചാടി ആത്മഹത്യ ചെയ്തത് കേരളം വേദനയോടെയാണ് കേട്ടത്. ഭർത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും പീഡനങ്ങളും അവഹേളനങ്ങളും സഹിക്കാതെയും ജോലി നഷ്ടപ്പെടുത്തിയ സഭാ നേതൃത്വത്തിന്റെ കാരുണ്യമില്ലാത്ത പ്രവർത്തിയിലും ജീവിതം മുന്നോട്ടു പോകാൻ കഴിയാത്തത്ര വഴിമുട്ടിയപ്പോഴും അതഹത്യയല്ലാതെ മറ്റൊരുമാർഗ്ഗം അവർക്കുമുന്നിൽ ഇല്ലാതെവന്നപ്പോൾ മരണമെന്ന അവസാന ആശ്വാസം കണ്ടെത്തി. ജീവിച്ചാൽ അതിനേക്കാൾ കഷ്ടപ്പാടുകൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്ന ചിന്തയാകാം. സ്വന്തമായ വിധി നടപ്പാക്കിയ അവർ തന്റെ പെൺമക്കളെയും മരണത്തിൽ ഒപ്പം കൂട്ടിയത് എന്തിനാണ്. ഈ ലോകത്ത് താനില്ലാതെ വന്നാൽ തന്റെ പെൺമക്കൾക്ക് ആരുമില്ലായെന്നതുമാത്രല്ലായിരിക്കാം കാരണം തൻ നേരിട്ട അവഹേളനവും അടിമത്തവും പീഡനങ്ങളും അവർക്കും നേരിടേണ്ടി വരുമെന്ന തോന്നലാകാം. അതുമല്ലെങ്കിൽ താനൊരു ബാധ്യതയാണെന്ന് ചിന്തിച്ച ഭർത്താവിനും വീട്ടുകാർക്കും തൻറെ മക്കളും ബാധ്യതയാകുമെന്ന് കരുതിയിരിക്കാം. ബോധം നഷ്ട്ടപ്പെട്ട തൻറെ ഭർത്താവിൽ നിന്ന് ആ മക്കളുടെ ഭാവിയെന്താകുമെന്നും ചിന്തിച്ചിരിക്കാം. അതിലുപരി…

പത്താം നിലയിൽ നിന്ന് വീണ നാല് വയസ്സുക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

ഷിക്കാഗോ:ഷിക്കാഗോയിലെ സൗത്ത് സൈഡിലുള്ള ഒരു അപ്പാർട്ട്മെന്റിന്റെ പത്താം നിലയിലെ ജനാലയിൽ നിന്ന് താഴേക്ക് വീണ  നാല് വയസ്സുള്ള ഒരു പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. മാർച്ച് 11 ചൊവ്വാഴ്ച, പ്രാദേശിക സമയം രാവിലെ 11 മണിക്ക് തൊട്ടുമുമ്പ്, ബ്രോൺസ്‌വില്ലയിലെ സൗത്ത് ഡ്രെക്സൽ ബൊളിവാർഡിലെ 4500 ബ്ലോക്കിലെ 13 നില കെട്ടിടമായ സ്പ്രിംഗ് ഗ്രോവ് അപ്പാർട്ട്മെന്റിൽ നിന്നാണ് കുട്ടി വീണതെന്ന് ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. നിലവിൽ തിരിച്ചറിയാൻ കഴിയാത്ത കുട്ടിയുടെ  തലയ്ക്ക് പരിക്കേറ്റു, കോമർ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, സാധാരണ നിലയിലാണെന്ന് പോലീസ് പറഞ്ഞു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കുട്ടിയുടെ  അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തെക്കുറിച്ച് ഡിറ്റക്ടീവുകൾ അന്വേഷണം നടത്തുകയാണെന്ന് WCW അഫിലിയേറ്റ് ആയ WGN-TV റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ വീഴ്ചയിലേക്ക് നയിച്ചത് എന്താണെന്ന് പോലീസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തമായും, അത്…