ഷാര്‍ജ : ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ മേല്‍നോട്ടത്തിലുള്ള ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഈ വര്‍ഷത്തെ ഹെറിറ്റേജ് അവര്‍ഡ് മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചു. പൈതൃക സംരക്ഷണത്തിന് മികച്ച മാതൃകകള്‍ ഉണ്ടാക്കിയതാണ് മലൈബാറിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. വിപുലമായ പദ്ധതികളോടെ പൗരണികമായ കൈയ്യെഴുത്ത് കൃതികളെ സംരക്ഷിക്കുക, വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും അവ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന മലൈബാറിന്റെ പദ്ധതി പരിഗണിച്ചത് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മലൈബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു ആഗോള അംഗീകാരം കൂടിയാണ്. ഷാര്‍ജയിലെ സെന്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍-ഖാസിമിയില്‍ നിന്ന് മലൈബാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.…
Year: 2025
എതിരാളിയെ ഭീഷണിപ്പെടുത്തിയ മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 3 വർഷം തടവ്
ടാമ്പ, ഫ്ലോറിഡ: പ്രൈമറി തിരെഞ്ഞെടുപ്പിൽ എതിരാളിയെ ഒരു വിദേശ ഹിറ്റ് സ്ക്വാഡ് പിന്തുടരുകയും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് ഫ്ലോറിഡയിലെ മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ബുധനാഴ്ച മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നുള്ള വില്യം റോബർട്ട് ബ്രാഡോക്ക് മൂന്നാമനെയാണ് (41) ടാമ്പ ഫെഡറൽ കോടതി മൂന്ന് വർഷത്തെ ശിക്ഷ വിധിച്ചത്.ഫെബ്രുവരിയിൽ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു 2021-ൽ, യു.എസ്. പ്രതിനിധി സഭയിലെ ഫ്ലോറിഡയിലെ 13-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രൈമറി തിരഞ്ഞെടുപ്പിൽ ബ്രാഡോക്കും യു.എസ്. പ്രതിനിധി അന്ന പൗളിന ലൂണയും സ്ഥാനാർത്ഥികളായിരുന്നു. ഒടുവിൽ ലൂണ പ്രൈമറിയിലും പിന്നീട് പൊതുതെരഞ്ഞെടുപ്പിലും വിജയിച്ചു. കഴിഞ്ഞ വർഷം അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലൂണയെ അവഹേളിക്കുകയും അവളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുവാൻ ശ്രമിക്കുന്നതിന് ബ്രാഡോക്ക് മാസങ്ങൾ ചെലവഴിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2021 ജൂണിൽ ലൂണയുടെ…
ഷാൻ റഹ്മാനും സംഘവും ഒരുക്കുന്ന മാസ്മരിക സംഗീത സായാഹ്നം മെയ് 25 ഞായറാഴ്ച ഡാളസിൽ
ഡാളസ് : പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ ഷാൻ റഹ്മാനും സംഘവും ഒരുക്കുന്ന മാസ്മരിക സംഗീത സായാഹ്നം മെയ് 25 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഡാളസിലെ മാർത്തോമ്മ ഇവന്റ്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234) വെച്ച് ഡാളസ് കരോൾട്ടൻ മാർത്തോമ്മ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഷാൻ റഹ്മാനോടൊപ്പം ഗായകരായ കെ.എസ് ഹരിശങ്കർ, സയനോര ഫിലിപ്പ് , നിത്യാ മാമ്മൻ, മിഥുൻ ജയരാജ്, നിരഞ് സുരേഷ് എന്നിവരും വാദ്യ കലാകാരന്മാരായ ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ ടി. ജോസ്, നവീബ് റെസിൽ, ജോർജ്, ജെറി ബെൻസിയർ എന്നിവരാണ് ഡാളസിൽ മാസ്മരിക സംഗീത സായാഹ്നം ഒരുക്കുന്നത്. ജെസിഎസ് പ്രൊഡക്ഷന്റെ നേതൃത്വത്തിൽ അമേരിക്കയുടെ വിവിധ പ്രദേശങ്ങളിലെ വിജയകരമായ പര്യടനത്തിന് സമാപ്തി കുറിച്ചുകൊണ്ട് ഡാളസിലെ സംഗീതാസ്വാദകരെ സംഗീത വിസ്മയത്തിന്റെ നെറുകയിൽ എത്തിക്കുവാൻ…
ഷിക്കാഗോ സ്കൂളുകളിൽ നിർബന്ധിത ഹിന്ദു ധ്യാനം നടത്തിയെന്ന കേസിൽ 2.6 മില്യൺ ഡോളർ സെറ്റിൽമെന്റിന് അംഗീകാരം
ചിക്കാഗോ(ഇല്ലിനോയ്): ഷിക്കാഗോ പബ്ലിക് സ്കൂളുകളും (CPS) ഡേവിഡ് ലിഞ്ച് ഫൗണ്ടേഷൻ ഫോർ കോൺഷ്യസ്നെസ്-ബേസ്ഡ് എഡ്യൂക്കേഷൻ ആൻഡ് വേൾഡ് പീസും ചേർന്ന് 2.6 മില്യൺ ഡോളർ സെറ്റിൽമെന്റിന് സമ്മതിച്ചു, മാതാപിതാക്കളുടെ സമ്മതമോ പൂർണ്ണ സുതാര്യതയോ ഇല്ലാതെ ഹൈസ്കൂൾ വിദ്യാർത്ഥികളെ ഹിന്ദു-വേരൂന്നിയ ട്രാൻസെൻഡന്റൽ മെഡിറ്റേഷൻ (TM) പരിശീലനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിതരാക്കി എന്നാരോപിച്ച് ഒരു ക്ലാസ്-ആക്ഷൻ കേസിലാണ് ധാരണയായത് ട്വിൻ പീക്സ്, ബ്ലൂ വെൽവെറ്റ് തുടങ്ങിയ സർറിയൽ, മനസ്സിനെ വളച്ചൊടിക്കുന്ന കൃതികൾക്ക് പേരുകേട്ട പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവാണ് പരേതനായ ഡേവിഡ് ലിഞ്ച്. സിനിമയ്ക്കപ്പുറം, അദ്ദേഹം ട്രാൻസെൻഡന്റൽ മെഡിറ്റേഷന്റെ വക്താവായിരുന്നു, അത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ആഗോള ഫൗണ്ടേഷൻ സ്ഥാപിച്ചു. 2015 നും 2019 നും ഇടയിൽ നിരവധി സിപിഎസ് ഹൈസ്കൂളുകളിൽ അവതരിപ്പിച്ച “ക്വയറ്റ് ടൈം” പ്രോഗ്രാം നടപ്പിലാക്കുന്നതിൽ നിന്നാണ് ഈ കേസ് ഉടലെടുത്തത്. ദിവസേന രണ്ടുതവണ ധ്യാന സെഷനുകളിലൂടെ സമ്മർദ്ദം കുറയ്ക്കുന്നതിനാണ്…
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) വാർഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
ടെക്സസ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) മെയ് 17 ശനിയാഴ്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ വാർഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അമേരിക്കയിലെ ആതുരസേവന മേഖലയിലെ പ്രമുഖരായ പത്തോളം ഡോക്ടർമാർ നേതൃത്വം നൽകിയ പരിപാടി, സമൂഹത്തിന് മാതൃകയായി. വിവിധ രോഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. രോഗനിർണയത്തിനായി സൗജന്യ മെഡിക്കൽ പരിശോധനകൾ, ഇസിജി, രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ ഗ്ലൂക്കോസ് നിർണയം, കണ്ണ് പരിശോധന, സ്തനാർബുദ സാധ്യതാ പരിശോധന എന്നിവ ലഭ്യമാക്കി. ലോകോത്തര കാൻസർ ചികിത്സാ കേന്ദ്രമായ എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്, കാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി. കാർഡിയോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ജനറൽ മെഡിസിൻ, പൾമനോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ സേവനം നൽകി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച പരിപാടി,…
പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ തുടക്കം
ദോഹ : ‘നാടിന്റെ നന്മക്ക് നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായുള്ള സാഹോദര്യ യാത്രയ്ക്ക് നാളെ തുടക്കമാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. നാളെ നാല് കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടി നടക്കുക. തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യയാത്ര സ്വീകരണ സംഗമം സി ഐ സി റയ്യാൻ ഹാളിലാണ് നടക്കുക. ടീം വെൽഫെയർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടി പ്രവാസി വെൽഫെയർ ഹാൾ, നാദാപുരം മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം സി ഐ സി തുമാമഹാൾ എന്നിവിടങ്ങളിൽ നടക്കും. ആലത്തൂര്‍ മണ്ഢലം കമ്മറ്റി നൽകുന്ന സ്വീകരണം നാളെ രാത്രി 7 മണിക്ക് പ്രവാസി വെൽഫെയർ ഹാളിലാണ് നടക്കുക. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി പ്രവാസി വെല്‍ഫെയര്‍…
നിങ്ങളും ഉടൻ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രീതികൾ സ്വീകരിക്കുക: ഡോ. ചഞ്ചൽ ശർമ്മ
വിവാഹശേഷം, ഒരു മകൻ ഉണ്ടാകുമ്പോൾ മാത്രമേ ദമ്പതികളുടെ ജീവിതം പൂർണ്ണമായി കണക്കാക്കപ്പെടുകയുള്ളൂ. എന്നാൽ വന്ധ്യതയുടെ വർദ്ധിച്ചുവരുന്ന പ്രശ്നം കാരണം ആളുകൾക്ക് അവരുടെ കുടുംബം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. പ്രധാന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, സമ്മർദ്ദം മുതലായ നിരവധി ഘടകങ്ങൾ വന്ധ്യതയ്ക്ക് കാരണമാകാം. ഗർഭം ധരിക്കുന്നതിനുമുമ്പ് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. ആവർത്തിച്ച് ശ്രമിച്ചിട്ടും നിങ്ങൾക്ക് ഗർഭം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ശീലങ്ങൾ മാറ്റേണ്ടി വന്നേക്കാം. നേരത്തെ ഗർഭം ധരിക്കാൻ കഴിയുന്ന രീതികൾ ഇവിടെ ചർച്ച ചെയ്യുംഃ ഉചിതമായ പ്രായത്തിൽ ഗർഭം ധരിക്കാൻ ശ്രമിക്കുക. പൊതുവേ, 18 നും 28 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും ഫലഭൂയിഷ്ഠർ, അതിനാൽ അവർ ഈ സമയത്ത് ഗർഭം ധരിക്കാൻ ശ്രമിക്കുന്നു. ഇതിനുശേഷം, നിങ്ങളുടെ പ്രത്യുൽപാദനക്ഷമത ക്രമേണ കുറയാൻ…
ശാന്തിനികേതൻ മദ്രസ – വക്‌റ, സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ദോഹ: അല്‍ മദ്രസ അല്‍ ഇസ്ലാമിയ ശാന്തിനികേതൻ, വക്‌റ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 92 ശതമാനം മാർക്കോടെ ആയിഷ മെഹ്‌റിൻ സിവി ഒന്നാം റാങ്കും, 87 ശതമാനം മാർക്ക് നേടി ഈമാൻ ഷമീം രണ്ടാം റാങ്കും, 84 ശതമാനം മാർക്കോടെ അസ മുഹമ്മദ് സാലിം മൂന്നാം റാങ്കും കരസ്ഥമാക്കി. ഏപ്രില്‍ മാസത്തിൽ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം. ഒന്നാം റാങ്കു നേടിയ ആയിഷ മെഹ്‌റിൻ കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ സ്വദേശിയും ഖത്തർ അലൂമിനിയം എക്സ്ട്രഷൻ കമ്പനിയിൽ ജീവനക്കാരനുമായ മഖ്‌ബൂലിന്റെയും ശാന്തിനികേതൻ അല്‍ മദ്രസ അല്‍ ഇസ്ലാമിയ അദ്ധ്യാപികയായ ശബാന മഖ്‌ബൂലിന്റെയും മകളാണ്. രണ്ടാം റാങ്ക് നേടിയ ഈമാൻ ഷമീം പാലക്കാട് ജില്ലയിലെ മുടപ്പല്ലൂർ സ്വദേശിയും ഖത്തർ കെമിക്കൽ കമ്പനി ജീവനക്കാരനുമായ മുഹമ്മദ് ശമീമിന്റെയും ജംഷീദയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അസ മുഹമ്മദ് സാലിം…
കണ്ണൂരില്‍ ദേശീയ പാത 66-ല്‍ വീണ്ടും മണ്ണിടിച്ചിൽ; പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
കണ്ണൂർ: കണ്ണൂരിലും കാസർകോട്ടും പുതുതായി നിർമ്മിച്ച ദേശീയ പാത 66 ന് സമീപം മണ്ണിടിച്ചിൽ. തളിപ്പറമ്പ് കുപ്പത്താണ് വീണ്ടും മണ്ണിടിഞ്ഞത്. ഇന്ന് രണ്ട് തവണയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് അപകടം. രാവിലെയും ഉച്ചയ്ക്കുമാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടർ ഇതുവരെ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ചിട്ടില്ലെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. പ്രശ്‌നം ഇത്രയധികം ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തിയില്ല. ദേശീയപാത നിർമ്മാണത്തിനായി കുന്ന് കുഴിച്ച സ്ഥലത്ത് രണ്ടുതവണ മണ്ണിടിച്ചിൽ ഉണ്ടായി. സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ചെളിയും വെള്ളവും വീടുകളിലെത്തുന്നത് പ്രദേശത്തെ വീടുകളുള്ളവരുടെ ആശങ്ക വർധിപ്പിക്കുന്നു. വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ല. കാസർകോട് കാഞ്ഞങ്ങാട്ട് ദേശീയപാതയുടെ അപ്രോച്ച് റോഡ് തകർന്നു. ഇവിടെ റോഡ് തകരുന്നത് ഇത് രണ്ടാം തവണയാണ്. ഇനി ഉപയോഗിക്കാൻ…
സംസ്ഥാനത്ത് കൊറോണ വൈറസിന്റെ (കോവിഡ്-19) ഭീഷണി; ഫെയ്സ് മാസ്ക് നിര്‍ബ്ബന്ധമാക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 വൈറസിന്റെ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒമിക്രോൺ ജെഎൻ1 വകഭേദങ്ങളായ എൽഎഫ്7, എൻബി1.8 എന്നിവയ്ക്ക് രോഗവ്യാപന സാധ്യത കൂടുതലാണ്. പക്ഷേ ഗുരുതരമല്ല. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ധരിക്കണം. പ്രായമായവർ, ഗർഭിണികൾ, ഗുരുതരമായ രോഗങ്ങളുള്ളവർ പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മാസ്കുകൾ നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്കുകൾ ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നത് നല്ലതാണ്. സംസ്ഥാനത്തെ പൊതുവായ സ്ഥിതി വിലയിരുത്താൻ സംസ്ഥാനതല റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്നു. മെയ് മാസത്തിൽ സംസ്ഥാനത്ത് 182 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത്…
