എസ്.എന്‍.എം.സി വാഷിംഗ്ടണ്‍ ഡിസി വിഷു സമുചിതമായി ആഘോഷിച്ചു

മെരിലാന്റ്: വിദേശ പെരുമകളിലും ആഘോഷ ആരവങ്ങളുടെ തനിമ നഷ്ടമാകാതെ SNMC ഈ വർഷവും വിഷു ആഘോഷങ്ങൾ പ്രൗഢ ഗാംഭീര്യമായി ആഘോഷിച്ചു. മെരിലാൻഡിൽ സംഘടിപ്പിച്ച വിഷു ആഘോഷങ്ങളിലേക്കു SNMC പ്രസിഡണ്ട് ശ്രീ പ്രേംജിത്ത് എല്ലാവരെയും സ്വാഗതം ചെയ്തു. SNMC യുടെ മുതിർന്ന എല്ലാ കുടുംബാങ്ങളും ഈ വർഷത്തെ വിഷു ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ, ആഘോഷങ്ങൾ അനിർവചനീയമായ അനുഭവമായി മാറി. ഭക്തിസാന്ദ്രമായ പൂജാദി കർമങ്ങൾക്കു ശേഷം എല്ലാവർക്കും വിഷു കൈനീട്ടം നല്കി. പരമ്പരാഗത പൈതൃകത്തിന്റെ മാറ്റുകൂട്ടുന്ന വിഷു സദ്യക്ക് ശേഷം, പ്രായഭേദമെന്യേ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വർണ്ണശബളമായ കലാപരിപാടികൾ വിഷു ആഘോഷങ്ങളുടെ തനിമ നിലനിർത്തി. ചിരകാല സ്മരണകൾക്കു പുതുജീവൻ നൽകികൊണ്ട് തത്സമയം ചിട്ടപ്പെടുത്തിയ തിരുവാതിര അപ്രതീക്ഷിതമായ ഒരു അനുഭവമായി. യൂത്ത് പ്രേസിടെണ്ട് മാസ്റ്റർ പ്രണിതിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങൾ പര്യവസാനിച്ചു വാര്‍ത്ത: സന്ദീപ് പണിക്കര്‍

പ്രസാദ് ഫിലിപ്പോസ് (68) അറ്റ്‌ലാന്റയിൽ അന്തരിച്ചു

അറ്റ്‌ലാന്റ: പാലാരിവട്ടത്ത് വലിയവീട്ടിൽ പരേതനായ പി.കെ. ഫിലിപ്പോസിന്റെയും പരേതയായ വടക്കേടത്ത് ശ്രീമതി രാജമ്മ ഫിലിപ്പോസിന്റെയും മകന്‍ പ്രസാദ് ഫിലിപ്പോസ് (68) ഏപ്രില്‍ 22-ന് അറ്റ്‌ലാന്റയില്‍ അന്തരിച്ചു. ഭാര്യ: ബീന മേരി ഫിലിപ്പോസ് (മേരി ജോർജ്ജ്). മക്കള്‍: ആരതി, അഞ്ജലി, അഭിലാഷ്. മരുമകൻ: എറിക് ജാരറ്റ്. പേരക്കുട്ടികള്‍: ആൻഡി, അന്ന. സഹോദരങ്ങള്‍: Cdr. ജോൺ ഫിലിപ്പോസ് (പ്രകാശ്) (റിട്ട.), പ്രദീപ് ഫിലിപ്പോസ്. 1996-ൽ യുഎസിലേക്ക് താമസം മാറിയ ശേഷം പ്രസാദ് ഫൈസറിൽ ജോലി ചെയ്തു, പിന്നീട് ഐടി സ്റ്റാഫിംഗിലും റിയൽ എസ്റ്റേറ്റിലും പ്രവർത്തിച്ചു. വിനയത്തിനും സന്തോഷത്തിനും പേരുകേട്ട അദ്ദേഹം, സഭാംഗങ്ങളെയും സമൂഹത്തെയും ആവശ്യക്കാരായ മറ്റുള്ളവരെയും ഒരു മടിയും കൂടാതെ സഹായിച്ചിരുന്നു. ശ്രദ്ധേയനായ ഒരു നേതാവിനെയും അസാധാരണ വ്യക്തിയെയും നഷ്ടപ്പെട്ട നമ്മുടെ മലയാളി സമൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം ഒരു വലിയ നഷ്ടമാണ്. എല്ലാവർക്കും അദ്ദേഹം പ്രസാദ് അങ്കിൾ ആയിരുന്നു. പള്ളിയിലും…

“റുപോൾസ് ഡ്രാഗ് റേസ്” മത്സരാർത്ഥി ജിഗ്ലി കാലിയന്റേ 44 വയസ്സിൽ അന്തരിച്ചു-

“റുപോൾസ് ഡ്രാഗ് റേസ്” എന്ന മത്സരാർത്ഥിയായി പ്രശസ്തിയിലേക്ക് ഉയർന്ന പെർഫോമറും നടിയുമായ ജിഗ്ലി കാലിയന്റേ അന്തരിച്ചു.ബിയാൻക കാസ്ട്രോ-അറബെജോ എന്ന യഥാർത്ഥ പേര് ഉള്ള റിയാലിറ്റി ടിവി സ്റ്റാർ  ഞായറാഴ്ച അന്തരിച്ചതായി കുടുംബം പ്രസ്താവനയിൽ അറിയിച്ചു. 44 വയസ്സായിരുന്നു. “വിനോദത്തിന്റെ ലോകങ്ങളിൽ തിളക്കമാർന്ന സാന്നിധ്യമായിരുന്ന ജിഗ്ലി കാലിയന്റേ “തങ്ങളുടെ കലാപരമായ കഴിവ്, ആക്ടിവിസം, ലോകമെമ്പാടുമുള്ള ആരാധകരുമായി അവർ വളർത്തിയെടുത്ത യഥാർത്ഥ ബന്ധം എന്നിവയിലൂടെ അവർ എണ്ണമറ്റ ജീവിതങ്ങളെ സ്വാധീനിച്ചിരുന്നു മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,  കാസ്ട്രോ-അറബെജോയ്ക്ക് “ഗുരുതരമായ ആരോഗ്യപ്രശ്നം അനുഭവപ്പെട്ടു” എന്നും “ഗുരുതരമായ അണുബാധ” കാരണം അവരുടെ വലതു കാൽ മുറിച്ചുമാറ്റി എന്നാണ്.മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് അവരുടെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞത് അവരുടെ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അവരുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. 2012-ൽ “ഡ്രാഗ് റേസ്” സീസൺ 4-ൽ മത്സരിച്ചതിലൂടെയാണ് കാസ്ട്രോ-അറബെജോ ഏറ്റവും പ്രശസ്തയായത്.…

പി‌ഒ‌കെയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ഝലം നദിയിൽ നിന്ന് ഇന്ത്യ വെള്ളം തുറന്നുവിട്ടതായി പാക്കിസ്താന്‍

1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം ഇന്ത്യ ഝലം നദിയിലേക്ക് വെള്ളം തുറന്നുവിട്ടതായി പാക്കിസ്താന്‍ ആരോപിച്ചു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ നടപടിയിലാണ് പാക്കിസ്താന്റെ ആരോപണം. ആക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയുടെ നടപടിയുടെ ഫലമായാണ് പാക് അധിനിവേശ കശ്മീരിലെ (പി‌ഒ‌കെ) മുസാഫറാബാദ് പ്രദേശത്ത് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായതെന്ന് പാക് അധികൃതര്‍ പറഞ്ഞു. 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് പാക്കിസ്താന് വലിയ ആശങ്കയുണ്ടാക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യ ഝലം നദിയിലേക്ക് വെള്ളം തുറന്നുവിട്ടതായും ഇത് നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമായതായും പാക് ഉദ്യോഗസ്ഥർ ആരോപിച്ചു. അന്താരാഷ്ട്ര ജല കരാറുകളുടെ ലംഘനമാണെന്ന് വിശേഷിപ്പിച്ച പാകിസ്ഥാൻ ഇതിനെ ശക്തമായി അപലപിച്ചു. ശനിയാഴ്ചയാണ് പാകിസ്ഥാനിലെ മുസാഫറാബാദിന് സമീപം ഝലം നദിയിലെ ജലനിരപ്പിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടായത്. ഈ…

ലയൺസ് ഡിസ്ട്രിക്ട് 318 ബി: 2025- 2026 വർഷത്തെ ഗവർണർ ആയി വിന്നി ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു

എടത്വാ ടൗൺ : കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ 2025 – 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗവർണറായി വിന്നി ഫിലിപ്പിനെയും ഒന്നാം വൈസ് ഗവർണർ ജേക്കബ് ജോസഫിനെയും രണ്ടാം വൈസ് ഗവർണറായി മാർട്ടിൻഫ്രാൻസിസിനെയും തിരഞ്ഞെടുത്തു. 21-ാംമത് ഡിസ്ട്രിക്ട് 318ബി കൺവൻഷനിൽ വെച്ചാണ് ബാലറ്റ് സമ്പ്രദായത്തിൽ ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഗവർണർ ആയി തെരെഞ്ഞെടുക്കപ്പെട്ട വിന്നി ഫിലിപ്പ് 2004ൽ ആണ് അടൂർ ലയൺസ് ക്ലബ് അംഗമാകുന്നത്. ഫസ്റ്റ് വിഡിജി ജേക്കബ്‌ ജോസഫ് 1989 ൽ ആണ് കോട്ടയം ഗാന്ധിനഗർ ലയൺസ് ക്ലബ് അംഗമാകുന്നത്. സെക്കൻണ്ട് വിഡിജി ആയി തെരെഞ്ഞെടുക്കപ്പെട്ട മാർട്ടിൻ ഫ്രാൻസിസ് 2008 ൽ ആണ് പന്തളം കിംഗ്സ് ലയൺസ് ക്ലബ് അംഗമാകുന്നത്. 120 ക്ലബുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 304 പേർക്ക് ആയിരുന്നു വോട്ടവകാശം.സുരേഷ് ജോസഫ് ചെയർമാൻ ആയ…

ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: സംവിധായകന്‍ ബ്ലസി തിരുവല്ല

എടത്വ ടൗൺ: അർപ്പണ മനോഭാവവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയായ ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സിനിമാ സംവിധായകന്‍ ബ്ലസി തിരുവല്ല. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ഗവർണർമാരായ വിന്നി ഫിലിപ്, ജേക്കബ് ജോസഫ്, മുൻ ഗവർണർ ഡോക്ടർ ബിനോ ഐ കോശി ,ജോർജു ചെറിയാൻ, കെ കെ കുരുവിള ,സി വി മാത്യു ,ജോസ് തെങ്ങിൽ ,വി കെ സജീവ്, സുരേഷ് ജോസഫ്, സുരേഷ് ജെയിംസ്, കെ എ തോമസ്, റോയ് ജോസ്, എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 120…

എടത്വ പള്ളി തിരുനാളിന് കൊടിയേറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മെയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് രാവിലെ 5.45 ന് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന,…

ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ദേശീയ പദ്ധതികളുമായി മർകസ്

2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു കോഴിക്കോട്: ദേശീയ തലത്തിൽ പ്രത്യേക പ്രാധാന്യം നൽകി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കാൻ മർകസു സഖാഫത്തി സുന്നിയ്യ. 2025-28 വർഷത്തെ മർകസ് ജനറൽ ബോഡിയുടേതാണ് തീരുമാനം. പ്രവർത്തന സൗകര്യത്തിന് രാജ്യത്തെ 16 റീജിയനുകളായി ക്രമീകരിച്ചാണ് പദ്ധതികൾ ഏകോപിപ്പിക്കുക. വിദ്യാഭ്യാസത്തിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിലൂടെ മാത്രമേ ഗ്രാമീണ ജനതയുടെ ഉന്നമനം സാധ്യമാവൂ എന്ന കഴിഞ്ഞ ഏതാനും വർഷങ്ങളുടെ പ്രവർത്തന അനുഭവത്തിൽ നിന്നാണ് വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നത്. സമസ്ത നൂറാം വാർഷിക കർമ പദ്ധതികളുടെ സാക്ഷാത്കാരമായാണ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക റീജിയനുകളിൽ നിലവിലുള്ള ക്യാമ്പസുകൾ ഇന്റഗ്രേറ്റഡ് നോളേജ് ഹബ്ബാക്കി മാറ്റുക, മർകസ് പബ്ലിക് സ്‌കൂളുകൾ, സീക്യൂ നെറ്റ്‌വർക്കുകൾ ദേശിയ തലത്തിൽ വ്യാപിപ്പിക്കുക, ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോ കോളേജുകളും നിയമ സഹായ വേദികളും സ്ഥാപിക്കുക, മെഡിക്കൽ മിഷന്റെ ഭാഗമായി ഹോസ്പിറ്റലുകളും…

“സിന്ധു നദിയിലെ വെള്ളം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യയെ അണുബോംബിട്ട് തകര്‍ക്കും”: ഇന്ത്യക്ക് പാക്കിസ്താന്റെ മുന്നറിയിപ്പ്

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്താനെതിരെ ഇന്ത്യ എടുത്ത നടപടികളില്‍ പ്രകോപിതരായി പാക്കിസ്താന്‍ ഇന്ത്യയെ വെല്ലുവിളിച്ചിരിക്കുകയാണ്. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, പിപിപി നേതാവ് ബിലാവൽ ഭൂട്ടോ, ഇപ്പോൾ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി എന്നിവരുൾപ്പെടെ നിരവധി പാക്കിസ്താന്‍ നേതാക്കൾ ഇതിനെതിരെ രോഷം പൂണ്ട് പ്രസ്താവനകൾ നടത്തി. ഹനീഫ് അബ്ബാസി ഇന്ത്യക്കെതിരെ ആണവ ആക്രമണ ഭീഷണി പോലും മുഴക്കി. ഇന്ത്യ പാക്കിസ്താനിലേക്കുള്ള ജലവിതരണം നിർത്തിയാൽ പാക്കിസ്താന്‍ ഉചിതമായ മറുപടി നൽകുമെന്ന് റാവൽപിണ്ടിയിൽ നടന്ന പത്രസമ്മേളനത്തിലാണ് പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി ഇത് പറഞ്ഞത്. ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ബോംബുകൾ പാക്കിസ്താന്റെ പക്കലുണ്ടെന്നും, എല്ലാ മിസൈലുകളും ഇന്ത്യയെ ലക്ഷ്യം വച്ചുള്ളതാണെന്നും ഹനീഫ് മുന്നറിയിപ്പ് നൽകി. ഗൗരി, ഷഹീൻ, ഗസ്‌നവി തുടങ്ങിയ മിസൈലുകൾ പാക്കിസ്താനിൽ തയ്യാറാണെന്നും 130…

നക്ഷത്ര ഫലം (27-04-2025 ഞായര്‍)

ചിങ്ങം: അഹന്ത കാരണം യഥാർത്ഥ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്‌. പ്രേമപൂർവ്വം കാര്യങ്ങളിൽ മുഴുകണം. പക്ഷേ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം. കന്നി: ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. ഇല്ലേ? എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ സാധിക്കുന്നില്ല. എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. തുലാം: ഈ ലോകത്തിൽ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും.പ്രധാനമയും നിങ്ങളോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. സ്വപ്‌ന ലോകത്ത്‌ ചെലവഴിക്കും. വൃശ്ചികം: എല്ലാ സാദ്ധ്യതകളിലും മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ മനസ്സിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഉപദേശിക്കുന്നു. വൈകുന്നേരം വിശ്രമിക്കും. ധനു: പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. ക്ഷോഭം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക. മകരം: മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. ചുറ്റുപാട്…