എടത്വ: ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ (86) അന്തരിച്ചു. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയുടെ മകൻ ബാബു പുളിക്കത്രയുടെ സഹധർമ്മിണിയാണ് പരേതയായ മോളി ജോൺ. സംസ്ക്കാരം മാർച്ച് 1ന് ശനിയാഴ്‌ച രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ :ആലീസ് , ലൈലാമ്മ(ഒ.ഇ.എൻ , എറണാകുളം ),സോഫി, ജോർജ്ജി( ഷോട്ട് പുളിക്കത്ര ഗ്രൂപ്പ് ), പരേതയായ അനില. മരുമക്കൾ :മല്ലപ്പള്ളി വാളക്കുഴി കോതപ്ളാക്കൽ പാപ്പച്ചൻ, ചേപ്പാട് മണപ്പാട്ട് റോയി, ആലപ്പുഴ എഴുപുരയിൽ റെജി (ദുബൈ), കോട്ടയം കൊല്ലാട് കുളഞ്ഞികൊമ്പിൽ രജ്ഞന (കൊയിനോണിയ ഗ്രൂപ്പ് – യുകെ),പരേതനായ ഇരവിപേരൂര്‍ ശങ്കരമംഗലം പോൾ. മലങ്കര സഭയിലെ…
Year: 2025
ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു, വാനുവാട്ടുവിൽ നിന്ന് പുതിയ പാസ്‌പോർട്ട് നേടി
ന്യൂഡല്‍ഹി: ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ, മുൻ ഐപിഎൽ മേധാവിയും പ്രശസ്ത വ്യവസായിയുമായ ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമായ വാനുവാട്ടുവിന്റെ പൗരത്വം നേടി. ലളിത് മോദിയുടെ പുതിയ പാസ്‌പോർട്ടിന്റെ പകർപ്പ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ലളിത് മോദി വാനുവാട്ടു പൗരത്വം എടുത്തത്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പാസ്‌പോർട്ട് നേടിയതോടെ അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്ന പ്രക്രിയ ഇപ്പോൾ വളരെ സങ്കീർണ്ണമായി മാറിയിരിക്കുന്നു. ലളിത് മോദി വാനുവാട്ടുവിൽ പൗരത്വം നേടിയത് ഇവിടെ നികുതി ഇല്ലാത്തതുകൊണ്ടാണ്. വാനുവാട്ടു സർക്കാരാണ് ഗോൾഡൻ വിസ പ്രോഗ്രാം നടത്തുന്നത്. ഗോൾഡൻ വിസ പ്രോഗ്രാമിന് കീഴിൽ, പണം നൽകി ആര്‍ക്കു വേണമെങ്കിലും എളുപ്പത്തിൽ പൗരത്വം നേടാം. വാനുവാട്ടു പൗരത്വം ലഭിക്കാൻ കോടിക്കണക്കിന് രൂപ നൽകണം. ഇന്ത്യയുമായോ മറ്റേതെങ്കിലും…
പ്രിയദർശിനി ലൈബ്രറി (ബോൾട്ടൻ) യുടെ ആഭിമുഖ്യത്തിൽ ‘ബുക്ക് ഡേ’ ആഘോഷം മാർച്ച് 8 ശനിയാഴ്ച
ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറിയുടെ(ബോൾട്ടൻ) ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ വിജ്ഞാന – വിനോദ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ‘ബുക്ക് ഡേ’ സംഘടിപ്പിക്കുന്നു. മാർച്ച് 8 ശനിയാഴ്ച രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് ശ്രീമതി ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയൻസിനെ ആസ്പദമാക്കി കുട്ടികൾക്കായി ഒരുക്കുന്ന സ്പെഷ്യൽ മാജിക് ഷോ ‘സയൻസ് ഇൻ മാജിക്’, ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകൾ, വിവിധ ഗെയ്മുകൾ, മറ്റ് വിനോദ – വിജ്ഞാന പരിപാടികൾ, റിഫ്രഷ്മെന്റ്സ് എന്നിവ കൂട്ടിചേർത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദർശിനി ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കുള്ള വിനോദ – വിജ്ഞാന സെഷനുകൾക്ക് മുൻ അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നൽകും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളിൽ…
കെ. ഓ. ജോസ് (79) നിര്യാതനായി
ഹൂസ്റ്റൺ: കുറുപ്പുംതറ മാൻവെട്ടം കലയന്താനം കെ. ഒ. ജോസ് (79) നിര്യാതനായി. ഭാര്യ:വത്സമ്മ ജോസ് ഏറ്റുമാനൂർ മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജഫിനാ, ജസിനാ,(ഇരുവരും ഹൂസ്റ്റൺ, സെൻറ്.മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് അംഗങ്ങൾ) ,ജോവിൻ (ഏറ്റുമാനൂർ). മരുമക്കൾ: ജോയ്മോൻ പള്ളിപ്പറമ്പിൽ , സെർനി പുത്തൻപുരയിൽ (ഇരുവരും ഹൂസ്റ്റൺ), റ്റീന കുന്നക്കാട്ടുതറ (കോട്ടയം). കൊച്ചുമക്കൾ: ജെറിൽ, ജോയൽ, ജൂഡ്, ജസ്റ്റസ്, ഇവാന, എംലിൻ, ജനിറ്റ, ജൂബെൽ, ജോവീറ്റ.
റമദാനിൽ ഈത്തപ്പഴത്തിന് ആവശ്യകത വർദ്ധിക്കുന്നു; സൗദി അറേബ്യയുടെ കയറ്റുമതി 1.28 ബില്യൺ റിയാലിലെത്തി
റിയാദ്: ഇസ്ലാമിന്റെ ഏറ്റവും പുണ്യമാസമായ റമദാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാൻ പോകുന്നു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഇതിനായി തയ്യാറെടുക്കുന്ന തിരക്കിലാണ്. ഈ മാസം ആരാധനയുടെ മാസം എന്ന് വിളിക്കപ്പെടുമ്പോൾ, പല ബിസിനസുകൾക്കും ഇത് ലാഭകരമായ ഒരു മാസം കൂടിയാണ്. 30 ദിവസം നീണ്ടുനിൽക്കുന്ന വ്രതങ്ങളിൽ ഈത്തപ്പഴം ഒരു പ്രത്യേക ഫലമായി കണക്കാക്കപ്പെടുന്നു. റമദാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇനങ്ങളുടെ പട്ടികയിൽ ഈത്തപ്പഴമാണ് മുന്നിൽ. സൗദി അറേബ്യ എണ്ണ വിൽക്കുന്നത് മാത്രമല്ല, ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യവുമാണ്. സൗദി അറേബ്യയിൽ നിന്നുള്ള ഈത്തപ്പഴം ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നു, റമദാൻ കാലത്ത് അവയുടെ വാങ്ങൽ പലമടങ്ങ് വർദ്ധിക്കും. റിപ്പോർട്ട് പ്രകാരം സൗദി അറേബ്യ റമദാനിൽ മാത്രമാണ് 70 ശതമാനം ഈത്തപ്പഴവും കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യയുടെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം റിപ്പോർട്ട് ചെയ്തത് 2022 ൽ സൗദി അറേബ്യയിൽ…
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ‘മധ്യസ്ഥന്‍’ ചമയുന്ന ട്രംപിന്റെ ലക്ഷ്യം ഉക്രെയ്‌നിന്റെ ധാതു സമ്പത്ത് : റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഉക്രെയ്ന്‍-റഷ്യന്‍ മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് നിരന്തരം പ്രസ്താവനകളിറക്കുന്ന യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഉക്രെയിനിന്റെ പ്രകൃതിവിഭവങ്ങളും ധാതു സമ്പത്തും കൈവശപ്പെടുത്താനാണെന്ന് റിപ്പോര്‍ട്ട്. ഉക്രെയ്നിനിന്റെ ഈ ‘നിധി ശേഖരം’ പരമ്പരാഗത സമ്പത്തല്ല, മറിച്ച് പ്രകൃതിവിഭവങ്ങൾ, ധാതുക്കൾ, വ്യാവസായിക ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇതിനെക്കുറിച്ച് വാഷിംഗ്ടണും കീവും തമ്മിൽ രഹസ്യ കരാർ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പ്രസിഡന്റ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം ഈ കരാർ പ്രാധാന്യമർഹിക്കുന്നു. കാരണം, റിപ്പോർട്ടുകൾ പ്രകാരം ട്രംപ് കരാറിൽ ഒപ്പിടാൻ തയ്യാറായേക്കാം. ഈ കരാർ ഉക്രെയ്‌നിന്റെ പരമാധികാരത്തെ ബാധിക്കുമോ അതോ ഒരു പുതിയ ഭൗമരാഷ്ട്രീയ കളി ആരംഭിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. മൂന്ന് വർഷമായി നീണ്ടുനില്‍ക്കുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മധ്യസ്ഥത വഹിക്കുകയാണ്. മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് അദ്ദേഹം വാദിക്കുന്നുണ്ടെങ്കിലും, റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഉക്രെയ്നിന്റെ പ്രകൃതിവിഭവങ്ങളുടെ…
പത്രസംസ്കാരത്തിന് മൂല്യച്യുതിയോ? : പി.പി. ചെറിയാന്‍
പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്കാരത്തെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്ന യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്നും ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജനമദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ ഇത് അനിവാര്യമാണ്. വാര്‍ത്താമാധ്യമങ്ങള്‍ ഒരു സംസ്കാരത്തിന്റെ മുഖംമൂടിയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഒരു മാറാവ്യാധിപോലെ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മൂല്യഛുതികളിലേക്ക് വെളിച്ചംവീശിയവയെ നേര്‍വഴിയിലേക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. പത്രധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥംപോലും ഇന്ന് ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്ന പത്ര ധര്‍മ്മം പാലിക്കുന്നവരായിരിക്കും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ എന്നായിരുന്നു ഇതുവരെയുള്ള അറിവ്. ഇതില്‍നിന്നും വ്യതിചലിച്ചു തരംതാഴ്ന്ന നിലയില്‍ നമ്മുടെ പത്രസംസ്കാരം എത്തിനില്‍ക്കുന്നു. പ്രാരംഭകാലഘട്ടത്തില്‍ നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പത്രധര്‍മ്മം എന്ന് വിശ്വസിക്കുകയും അതിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനതത്വങ്ങളില്‍ നിന്നും…
കാനഡയുടെ 2025 വിസ നിയമങ്ങൾ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് ദോഷകരമാകും
2025 ജനുവരി 31 മുതൽ പ്രാബല്യത്തിൽ വന്ന കാനഡയുടെ പുതുക്കിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ, പഠന പെർമിറ്റുകൾ, വർക്ക് വിസകൾ, താൽക്കാലിക താമസ രേഖകൾ എന്നിവ റദ്ദാക്കാൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അഭൂതപൂർവമായ അധികാരം നൽകുന്നു. ഈ നീക്കം 420,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെയും ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കുമെന്നും, ഇത് പെട്ടെന്നുള്ള നാടുകടത്തലിനെയും ഭാവിയെയും തടസ്സപ്പെടുത്തുമെന്ന ആശങ്ക ഉയർത്തുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാനഡയുടെ 2025 വിസ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ വിപുലീകരിച്ച റദ്ദാക്കൽ അധികാരങ്ങൾ : അപേക്ഷകർ അധികകാലം താമസിക്കുന്നതായി സംശയിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താൽ, പഠനത്തിനിടയിലോ തൊഴിൽ സമയത്തോ ഉള്ള പെർമിറ്റുകൾ ഇപ്പോൾ അതിർത്തി ഏജന്റുമാർക്ക് റദ്ദാക്കാം. ഫാസ്റ്റ്-ട്രാക്ക് എസ്ഡിഎസ് പ്രോഗ്രാമിന്റെ അവസാനം : ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസകൾ വേഗത്തിലാക്കുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) 2024 അവസാനത്തോടെ നിർത്തലാക്കി. പഠനാനുമതി പരിധി : ഭവന,…
ട്രംപ് അനുകൂലികളുടെ സമ്മർദ്ദം: ന്യൂയോർക്ക് നഗരത്തിലെ പാക്കിസ്താന്‍ ഹോട്ടൽ കരാർ റദ്ദാക്കി!
പാക്കിസ്താന്റെ ഉടമസ്ഥതയിലുള്ള റൂസ്‌വെൽറ്റ് ഹോട്ടലിനെ കുടിയേറ്റക്കാർക്കുള്ള ഒരു അഭയകേന്ദ്രമാക്കി മാറ്റുന്നതിനുള്ള 220 മില്യൺ ഡോളറിന്റെ കരാർ ന്യൂയോർക്ക് സിറ്റി പെട്ടെന്ന് റദ്ദാക്കി. ട്രംപ് അനുകൂലികളും മാഗ വാദികളും ഈ കരാറിനെ ശക്തമായി എതിർത്തതിനെത്തുടര്‍ന്നാണ് ന്യൂയോര്‍ക്ക് മേയർ എറിക് ആഡംസ് ഇത് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നഗരത്തിലെ പാക്കിസ്താന്റെ ഉടമസ്ഥതയിലുള്ള റൂസ്‌വെൽറ്റ് ഹോട്ടൽ കുടിയേറ്റക്കാരുടെ അഭയകേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി പെട്ടെന്ന് റദ്ദാക്കി. 220 മില്യൺ ഡോളറിന്റെ ഇടപാടായിരുന്നു ഇത്, എന്നാൽ യുഎസ് നികുതിദായകരുടെ പണം ഉപയോഗിച്ച് പ്രവാസികൾക്കായി ആഡംബര ഹോട്ടൽ നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് കരാർ റദ്ദാക്കിയത്. ട്രംപിനെ പിന്തുണയ്ക്കുന്ന മാഗ റാഡിക്കലുകളിൽ നിന്നും ഫെഡറൽ ഗവൺമെന്റിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു. ഡെമോക്രാറ്റായ ന്യൂയോർക്ക് മേയർ എറിക് ആഡംസ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ അദ്ദേഹം ട്രംപുമായി അടുപ്പമുള്ളയാളായി കണക്കാക്കപ്പെടുന്നു. പാക്കിസ്താന്‍…
ചബഹാര്‍ തുറമുഖത്തിന്മേല്‍ ട്രംപിന്റെ നടപടി ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും, ചൈനയ്ക്ക് നേട്ടവും
വാഷിംഗ്ടണ്‍: ഇറാനിലെ ചബഹാർ തുറമുഖത്തിന്മേലുള്ള അമേരിക്കയുടെ ഏറ്റവും പുതിയ നീക്കം ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ചബഹാറിന് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ നൽകിയിട്ടുള്ള ഇളവ് പിൻവലിക്കാനോ പരിഷ്കരിക്കാനോ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാക്കിസ്താനെ ഒഴിവാക്കി മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് ചാബഹാർ തുറമുഖം നിർണായകമാണ്. ഈ തുറമുഖം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം ഇന്ത്യ ഇറാനുമായി 10 വർഷത്തെ കരാറിൽ ഒപ്പു വെച്ചിരുന്നു. അമേരിക്കയുടെ ഈ നീക്കം ഇന്ത്യയ്ക്ക് അസ്വസ്ഥമായ ഒരു സാഹചര്യം സൃഷ്ടിക്കും. അതേസമയം, അവരുടെ എതിരാളിയായ ചൈനയ്ക്ക് നേട്ടവുമുണ്ടാകും. പാക്കിസ്താനില്‍ ഗ്വാദറിലെ ആഴക്കടൽ തുറമുഖത്തിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാനും വ്യാപാര മാർഗങ്ങൾ തുറക്കാനും അവസരമൊരുക്കുന്നു. എന്നിരുന്നാലും, ചൈനയുടെ ഗ്വാദർ പദ്ധതി ഇതുവരെ…
