തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 2 ഞായറാഴ്ചത്തെ വിവാഹ ബുക്കിംഗുകൾ 200 കവിഞ്ഞു. തന്മൂലം ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയാണ്. ബുക്കിംഗിൽ കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ദേവസ്വം ഈ തീരുമാനം എടുത്തത്. നാളെ ഞായറാഴ്ച പൊതു അവധിയായതിനാൽ ഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ദേവസ്വത്തിന്റെ ഈ തീരുമാനത്തിന് കാരണം. ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനവും സമയബന്ധിതമായ വിവാഹ ചടങ്ങുകളും ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. രാവിലെ 5 മണി മുതലാണ് വിവാഹങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ ഒരുക്കും. താലികെട്ട് ചടങ്ങ് നടത്താൻ ക്ഷേത്രം കൂടുതൽ കോയ്മകളെ മണ്ഡപത്തിലേക്ക് നിയോഗിക്കും. വധൂവരന്മാർ അടങ്ങുന്ന വിവാഹ ഗ്രൂപ്പുകൾക്ക് നേരത്തെ എത്തി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ പട്ടർ കുളത്തിന് അടുത്തുള്ള സ്വീകരണ കൗണ്ടറിൽ പോയി രജിസ്റ്റർ ചെയ്ത് ടോക്കൺ വാങ്ങി പ്രത്യേക…
Year: 2025
നക്ഷത്ര ഫലം (01-02-2025 ശനി)
ചിങ്ങം : ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനപ്രയാസം ഉണ്ടാക്കും. പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി : വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ് പുറത്തുവരൂ. തുലാം : മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹൃത്ത് നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക് ഒരു കൂട്ടുകച്ചവടസംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും. വൃശ്ചികം : നിങ്ങൾക്കിന്ന് മേലുദ്യോഗസ്ഥന്‍റെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും സ്നേഹപൂർവമായ സാമീപ്യമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. പുതുക്കക്കാരനായി ജോലിക്ക് ശ്രമിക്കലും, വൈകിയുള്ള അഭിമുഖവിജയങ്ങളും, അന്തിമതെരഞ്ഞെടുക്കലും ഉണ്ടാകും.…
ഇന്‍സ്റ്റാഗ്രാമില്‍ ലൈക്കടിച്ചും കമന്റ് ചെയ്തും പെണ്‍കുട്ടിയുമായി അടുത്തു; ഒടുവില്‍ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തി
കൊച്ചി: ചോറ്റാനിക്കരയിൽ കാമുകന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരിച്ച പെൺകുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് പൊതുദർശനത്തിന് ശേഷം തൃപ്പൂണിത്തുറയിലെ മാർത്ത മറിയം പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. കാമുകന്റെ ക്രൂരമായ ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 19 വയസ്സുള്ള പെൺകുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് പ്രതിയായ അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കൊലപാതകശ്രമത്തിനും ബലാത്സംഗത്തിനും അനൂപ് നിലവിൽ കേസ് നേരിടുന്നുണ്ട്. പെൺകുട്ടിയിൽ നിന്ന് പണം തട്ടിയെടുത്ത് ലൈംഗികമായി ഉപയോഗിക്കുക എന്നതായിരുന്നു പ്രതിയായ അനൂപിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് പെൺകുട്ടി അമ്മയുമായി പോലും വഴക്കിട്ടിരുന്നു. ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചാണ്…
യൂണിയൻ ബജറ്റ് 2025: പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ?
ന്യൂഡല്‍ഹി: യൂണിയൻ ബജറ്റ് 2025 ഇന്ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ധനമന്ത്രി വസതിയിൽ നിന്ന് നോർത്ത് ബ്ലോക്കിലേക്ക് പുറപ്പെടുന്ന എട്ടരയ്ക്ക് ബജറ്റ് നടപടികൾ ആരംഭിക്കുകയും ബജറ്റിൻ്റെ പകർപ്പ് രാഷ്ട്രപതിക്ക് കൈമാറിയ ശേഷം മന്ത്രിസഭാ യോഗത്തിൽ അംഗീകരിക്കുകയും ചെയ്യും. ഇതിന് ശേഷം ഈ ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും. 2025ലെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ: 1. കർഷകർ: കർഷകരുടെ വരുമാനം വർധിപ്പിക്കാൻ പ്രധാനമന്ത്രി മോദി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തവണ ബജറ്റിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും എംഎസ്പിയും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകാം. കൂടാതെ കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ വായ്പാ പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്താനും സാധ്യതയുണ്ട്. 2. വനിത: കഴിഞ്ഞ ബജറ്റിൽ സ്ത്രീകൾക്കായി സർക്കാർ 3 ലക്ഷം കോടി അനുവദിച്ചിരുന്നു, ഇത്തവണ അത്…
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വിമാനാപകടം; ഫിലഡൽഫിയയിലെ ഷോപ്പിംഗ് മാളിന് സമീപം ചെറുവിമാനം തകര്‍ന്നു വീണ് 6 പേർ മരിച്ചു.
ഫിലഡല്‍ഫിയ: വാഷിംഗ്ടണ്‍ ഡിസിയിലെ വിമാനാപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ മറ്റൊരു ദുരന്തം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ആറ് പേരുമായി പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ഒരു മെഡിക്കൽ ട്രാൻസ്പോർട്ട് ജെറ്റ് വടക്കുകിഴക്കൻ ഫിലഡൽഫിയയിലെ മാളിനു സമീപം തകര്‍ന്നു വീണ് തീഗോളമായത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷമാണ് കോട്ട്മാൻ അവന്യൂവിനും റൂസ്‌വെൽറ്റ് ബൊളിവാർഡിനും സമീപം വിമാനം തകര്‍ന്നു വീണത്. ഫെഡറല്‍ ഏവിയേഷന്‍ അഥോറിറ്റി (എഫ്എഎ) യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്കുള്ള യാത്രാമധ്യേയാണ് ലിയർജെറ്റ് 55 വിമാനം തകർന്നുവീണത്. നാല് ക്രൂ അംഗങ്ങൾ, രോഗിയായ ഒരു കുട്ടി, കുട്ടിയുടെ അമ്മ എന്നിവരുൾപ്പെടെ ആറ് പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് മെക്സിക്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള എയർ ആംബുലൻസ് സേവനങ്ങൾ നൽകുന്ന കമ്പനിയായ ജെറ്റ് റെസ്ക്യൂ എയർ ആംബുലൻസ് പറഞ്ഞു. കുട്ടിക്ക് ചികിത്സ…
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ തീരുവ ശനിയാഴ്ച മുതൽ ആരംഭിക്കും: വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍: കാനഡ, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളുൾപ്പെടെയുള്ള പ്രധാന യുഎസ് വ്യാപാര പങ്കാളികൾക്ക് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏര്‍പ്പെടുത്തിയ ആക്രമണാത്മക തീരുവ ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് 25% തീരുവയും ചൈനയ്‌ക്ക് 10% തീരുവയും ഏർപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബ്രീഫിംഗ് റൂമിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചില മാധ്യമങ്ങൾ വിശേഷിപ്പിച്ച മാർച്ച് 1 മുതലുള്ള താരിഫ് റിപ്പോർട്ടുകള്‍ ലീവിറ്റ് തള്ളിക്കളഞ്ഞു, അവ തെറ്റാണെന്നും ഫെബ്രുവരി 1 മുതൽ രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കാൻ ട്രംപ് പദ്ധതിയിടുകയാണെന്നും പറഞ്ഞു. ഇവ പ്രസിഡൻ്റ് നൽകിയ വാഗ്ദാനങ്ങളാണെന്ന് ലീവിറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ഫെബ്രുവരി ഒന്നിന് കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി തടയുമെന്ന തൻ്റെ ഭീഷണി പിന്തുടരുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു.…
ഫെബ്രുവരി 1 കൊളംബിയ ദുരന്തത്തിന് 22 വർഷം; ഒളിമങ്ങാത്ത ഓർമകളുമായി കൽപ്പന ചൗള
നാസ : ഫെബ്രുവരി 1 കൊളംബിയ ദുരന്തത്തിന് 22 വർഷം,നാസയിലെ ബഹിരാകാശയാത്രികയായ കൽപ്പന ചൗളയെ അനുസ്മരിക്കുന്നു.ഒരിക്കലും മങ്ങാത്ത കൽപ്പന ചൗളയുടെ ഓർമകൾ. 22 വർഷം മുൻപ് ഇതേ ദിനത്തിലാണു ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വന്ന കൊളംബിയ എന്ന നാസയുടെ സ്‌പേസ് ഷട്ടിൽ തീപിടിച്ച് ആകാശത്ത് കത്തി നശിച്ചത്. ഈ ബഹിരാകാശ ദുരന്തത്തിൽ മരിച്ച 7 യാത്രികരിൽ ഒരാൾ കൽപന ചൗളയായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വംശജ..2003 ലെ രണ്ടാം യാത്രയ്ക്കുശേഷമുള്ള മടക്കത്തിനിടെയാണു മരണം ദുരന്തം നടക്കുമ്പോൾ 40 വയസ്സായിരുന്നു കൽപനയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന പഞ്ചാബ് എൻജിനീയറിങ് കോളജിൽനിന്നു ബിരുദം നേടി യുഎസിലേക്കു കുടിയേറി 1988 ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. 1994 ഡിസംബറിൽ നാസയിൽ നിന്ന് ബഹിരാകാശയാത്രികയായി തിരഞ്ഞെടുക്കപ്പെട്ട ചൗള, ആകെ 30 ദിവസവും 14…
ജോൺ പോളിന്റെ ‘ഒരു യാത്രയുടെ ലക്ഷ്യം’ പുസ്തകം പ്രകാശനം ചെയ്തു
ന്യൂയോർക്ക് : അമേരിക്കൻ മലയാളി ജോൺ പോളിന്റെ ആത്മകഥയായ ‘ഒരു യാത്രയുടെ ലക്ഷ്യം’ കേരള സെന്ററിൽ സര്ഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ. ശശിധരൻ പ്രകാശനം ചെയ്തു. പ്രൊഫ. തെരേസ ആന്റണി ആദ്യ കോപ്പി ഏറ്റു വാങ്ങി. പി.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയിലുള്ള ശ്രീലക്ഷ്മി ബുക്‌സാണ് പ്രസാധകർ. 86 പേജുള്ള പുസ്തകത്തിൽ 12 അദ്ധ്യായങ്ങളാണുള്ളത്. ജീവിതാനുഭവങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ കൊത്തിവച്ച മനോഹരമായ പുസ്തകം എന്നാണ് ഡോ.ശശിധരൻ വിശേഷിപ്പിച്ചത്. പരസ്പരം` അകന്നുനിൽക്കുന്ന കണ്ണികളെ അടുപ്പിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും രാഷ്ട്രീയത്തിനും മതത്തിനും അതീതമായ സ്നേഹമാണ് സാഹിത്യം എന്നതുകൊണ്ട് ലോകത്തെ ബന്ധിപ്പിക്കാൻ അതിന് സാധിക്കുന്നു എന്നും പ്രകാശനകർമ്മം നിർവ്വഹിച്ചുകൊണ്ട് ഡോ.ശശിധരൻ അഭിപ്രായപ്പെട്ടു. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഡെമോക്രാറ്റെന്നോ റിപ്പബ്ലിക്കെന്നോ നോക്കാതെ ഏവരും പുസ്തകപ്രകാശന ചടങ്ങിന് എത്തിച്ചേർന്നത് സാഹിത്യത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷ ആയതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിൽ വിജയിക്കണമെങ്കിൽ…
കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി
ഡാളസ് :കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് നോർത്ത് ടെക്സസിലെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി.കുടുംബങ്ങളെയും അയൽപക്കങ്ങളെയും സ്കൂളുകളെയും ഇളക്കിമറിച്ച കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് നോർത്ത് ടെക്സസിലെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങി തെരുവിലിറങ്ങിയത്. 40 ഓളം വിദ്യാർത്ഥികൾ ഇർവിംഗ് ഹൈസ്കൂളിൽ നിന്ന് സിറ്റി ഹാളിലേക്ക് മാർച്ച് നടത്തി, പലരും മെക്സിക്കോയുടെയും ഹോണ്ടുറാസിന്റെയും പതാകകൾ വീശിയാണ് മാർച്ചിൽ പങ്കെടുത്തത് .തദ്ദേശീയ ഉദ്യോഗസ്ഥർ അവരുടെ ഉത്കണ്ഠ ശ്രദ്ധിക്കണമെന്ന് ആഗ്രഹിച്ചാണ് സിറ്റി ഹാളിലേക്ക് ഒരു മൈലിലധികം കാൽനടയായി പോയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭയമുണ്ടെന്നും ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. “ഇപ്പോൾ ഞങ്ങൾ ജീവിക്കുന്നത് ഇങ്ങനെയാണ് – ഞങ്ങൾ ഭയത്തിലാണ് ജീവിക്കുന്നത്,” സംഘാടകരിൽ ഒരാളായ 15 വയസ്സുള്ള ഐവി പറഞ്ഞു. ചില കൗമാരക്കാർ പറഞ്ഞത്,…
2025-ലെ യുഎസിലെ ആദ്യ വധശിക്ഷ സൗത്ത് കരോലിനയിൽ നടപ്പാക്കി
സൗത്ത് കരോലിന:23 വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട സൗത്ത് കരോലിനയിലെ തടവുകാരൻ മരിയോൺ ബോമാൻ ജൂനിയറിന്റെ വധശിക്ഷ ജനുവരി 31 വെള്ളിയാഴ്ച നടപ്പാക്കി .2025-ലെ യുഎസിലെ ആദ്യ വധശിക്ഷയാണ് .സെപ്റ്റംബർ മുതൽ സൗത്ത് കരോലിന സംസ്ഥാനത്ത് നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത് കഴിഞ്ഞ വർഷം രാജ്യത്ത് ഇരുപത്തിയഞ്ച് വധശിക്ഷകൾ നടപ്പാക്കി. മരിയോൺ ബോമാൻ ജൂനിയറിനെ വൈകുന്നേരം 6:27 നാണു വിഷ മിശ്രിതം കുത്തിവെച്ചു വധശിക്ഷയ്ക്ക് വിധേയനാക്കിയത് .2001 ൽ 21 വയസ്സുള്ള കാൻഡി മാർട്ടിനെ കൊലപ്പെടുത്തിയ കേസിൽ 2002 ൽ ഡോർചെസ്റ്റർ കൗണ്ടിയിൽ 44 കാരനായ ബോമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അറസ്റ്റിനുശേഷം ബോമാൻ നിരപരാധിത്വം ആവർത്തിച്ചു , “ഞാൻ കാൻഡി മാർട്ടിനെ കൊന്നില്ല” എന്ന് പറഞ്ഞുകൊണ്ട് അവസാന പ്രസ്താവന ആരംഭിച്ചത് മരണമുറിയുടെ കർട്ടൻ തുറന്നപ്പോൾ, സാക്ഷി മുറിയിലെ ഗ്ലാസിന്റെ മറുവശത്തുള്ള തന്റെ അഭിഭാഷകനെ ബോമാൻ ഒരു നിമിഷം നോക്കി, പിന്നീട്…
