ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയാക്കി നല്‍കുന്നതിന് പകരമായി സെക്‌സ് ആവശ്യപ്പെട്ടു; വിദ്യാഭ്യാസ വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് പിടിയില്‍

കോട്ടയം: ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയാക്കുന്നതിന് പകരമായി സെക്‌സിന് ആവശ്യപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍. പൊതുവിദ്യാഭ്യാസ വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടര്‍ കാസര്‍ഗോഡ് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രോവിഡന്റ് ഫണ്ട് സംസ്ഥാനനോഡല്‍ ഓഫീസറുമായ കണ്ണൂര്‍ സ്വദേശി വിനോയ് ചന്ദ്രന്‍.സി.ആര്‍ (41) ആണ് പിടിയിലായത്.

കോട്ടയത്തെ പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയാക്കി നല്‍കാന്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട് അധ്യാപികയെ ഹോട്ടലില്‍ വിളിച്ച് വരുത്തിയപ്പോഴാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. സംസ്ഥാന ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറാണ് വിനോയ് ചന്ദ്രന്‍. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.

കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാള്‍ സമീപിക്കുകയായിരുന്നു. വീട് നിര്‍മാണത്തിനായി പിഎഫില്‍നിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷ വിനോയ് ഒരു മാസം തടഞ്ഞുവച്ചു. അപേക്ഷയില്‍ തീരുമാനം ആകാതെ വന്നതോടെ ഫോണില്‍ വിളിച്ച യുവതിയോട് വാട്‌സ് ആപ് കോള്‍ വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. വാട്‌സ് ആപ്പില്‍ കോള്‍ വിളിച്ചതോടെ ‘ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്’ ഇയാള്‍ പറഞ്ഞു.

എനിക്ക് കാര്യം മനസിലായില്ലെന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കോളില്‍ വരാനായിരുന്നു നിര്‍ദേശം. ഇതിന് തയാറാകാതെ വന്നതോടെ താന്‍ അടുത്തദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം കോട്ടയം നാഗമ്പടത്തെ ഐശ്വര്യ അപ്പാര്‍ട്ടുമെന്റില്‍ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെ യുവതി വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.

മുറിയിലേക്കെത്തുന്‌പോള്‍ 44 സൈസുള്ള ഷര്‍ട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് യുവതി വാങ്ങിയ ഷര്‍ട്ടില്‍ ഫിനോഫ്തലില്‍ പൗഡറിട്ടാണു വിജിലന്‍സ് സംഘം കൊടുത്തുവിട്ടത്. ഹോട്ടല്‍ മുറിയില്‍ എത്തിയശേഷം യുവതി ഉള്ളിലേക്ക് കയറിയതിനു പിന്നാലെ വിജിലന്‍സ് സംഘം മുറിക്കുള്ളിലേക്കു കയറി. ഇയാളെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. യുവതിക്കു പ്രതി അയച്ച വാട്‌സ്ആപ് സന്ദേശങ്ങളടക്കം വിജിലന്‍സിന് ലഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News