പരാതി പരിഹാരിക്കാനെത്തി പരിചയമായി; വിവാഹ വാഗ്ദാനം നല്‍കി പീഡനം; എസ്.ഐയ്‌ക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍; സ്ഥലംമാറ്റത്തില്‍ ശിക്ഷയൊതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മലയിന്‍കീഴ് പോലീസ് എസ്എച്ച്ഒ എ.വി. സൈജുവിനെതിരെ നടപടി. സൈജുവിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ഇയാള്‍ നിലവില്‍ അവധിയിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സൈജു വിവാഹിതനാണ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു.

ഭര്‍ത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരിയുടെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്.

2019ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം കടം വാങ്ങുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

പിന്നീട് സൈജുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുമായുള്ള ബന്ധം ഭര്‍ത്താവ് വേര്‍പെടുത്തി. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. റൂറല്‍എസ്പിക്ക് ആദ്യം പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ല. ശനിയാഴ്ച രാത്രി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറും.

Print Friendly, PDF & Email

Leave a Comment

More News