വിദ്യാർത്ഥികളുടെ ‘പെരുമാറ്റം’ ചൂണ്ടിക്കാട്ടി ഡൽഹി സർവകലാശാല പ്രശാന്ത് ഭൂഷന്റെ പരിപാടി റദ്ദാക്കി

ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ ഫാക്കൽറ്റിയിൽ സംഘടിപ്പിച്ച ‘ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളികൾ’ എന്ന സെമിനാറിൽ മുഖ്യ പ്രഭാഷകനായിരുന്നു മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പ്രോഗ്രാമിന് ഒരു ദിവസം മുമ്പ് വിദ്യാർത്ഥികളുമായുള്ള ചില പ്രശ്നങ്ങള്‍ കാരണം, അവരുടെ “അനിയന്ത്രിതമായ പെരുമാറ്റം” കണക്കിലെടുത്ത് പ്രോഗ്രാം റദ്ദാക്കിയതായി യൂണിവേഴ്സിറ്റി മാനേജ്മെന്റ് അറിയിച്ചു. അതേസമയം, ഈ സർക്കാരിനെതിരെ അഭിപ്രായമുള്ള തന്നെ ഈ സർവകലാശാലയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ഭൂഷൺ ആരോപിച്ചു.

ന്യൂഡൽഹി: ‘ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളികൾ’ എന്ന തലക്കെട്ടിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ സെമിനാർ ഡൽഹി സർവകലാശാലയിലെ നിയമ ഫാക്കൽറ്റി ശനിയാഴ്ച പരിപാടിക്ക് 20 മിനിറ്റ് മുമ്പ് റദ്ദാക്കി. നിയന്ത്രണാതീതമായ പെരുമാറ്റമാണ് ഇതിന് പിന്നിലെ കാരണമായി വിദ്യാർത്ഥികൾ പറയുന്നത്. വിഷയത്തിനും നിലവിലെ സർക്കാരിനും എതിരായ നിലപാട് കണക്കിലെടുത്ത് പരിപാടി റദ്ദാക്കാൻ സമ്മർദം ഉണ്ടായതായി ഭൂഷൺ ആരോപിച്ചു.

ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ സെന്ററിൽ (സിഎൽസി) ശനിയാഴ്ച സെമിനാർ നടക്കേണ്ടതായിരുന്നു.
ലോ ഫാക്കൽറ്റി കാമ്പസിനുള്ളിൽ സംസാരിക്കാൻ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പ്രശാന്ത് ഭൂഷൺ തെരുവിൽ ഒരു ചെറിയ പ്രഭാഷണം നടത്തി.

ശനിയാഴ്ച രാവിലെയാണ് പ്രോഗ്രാം റദ്ദാക്കാനുള്ള തീരുമാനം ഫാക്കൽറ്റി ഓഫ് ലോ ഡീൻ ഉഷാ ടണ്ടൻ അറിയിച്ചത്.

പരിപാടിക്ക് മുന്നോടിയായി സെമിനാർ റൂം ഒരുക്കുന്നതിന് താക്കോൽ നൽകുന്നതിനെ ചൊല്ലി വെള്ളിയാഴ്ച സിഎൽസി അധികൃതർ വിദ്യാർത്ഥികളുമായി ഏറ്റുമുട്ടിയതായി റിപ്പോർട്ടുണ്ട്. താക്കോൽ നൽകാൻ അധികൃതർ വിസമ്മതിച്ചതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.

സെമിനാറും കോൺഫറൻസ് റൂം ബുക്കിംഗും സംബന്ധിച്ച കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം മാർച്ച് 25 മുതലുള്ള വിദ്യാർത്ഥികളുടെ അസഹനീയമായ പെരുമാറ്റവും സംഭവവികാസങ്ങളും കണക്കിലെടുത്ത് പ്രോഗ്രാം റദ്ദാക്കിയതായി ഡീൻ നൽകിയ നോട്ടീസിൽ പറയുന്നു.

‘സെമിനാർ ഹാളിൽ പരിപാടി സംഘടിപ്പിക്കാൻ ഞങ്ങളെ അനുവദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞങ്ങൾ താക്കോൽ ആവശ്യപ്പെട്ടിരുന്നു, പക്ഷേ ഞങ്ങൾക്ക് അത് നിഷേധിക്കപ്പെട്ടു. പകർച്ചവ്യാധി കാരണം കഴിഞ്ഞ രണ്ട് വർഷമായി മുറി അടച്ചിട്ടിരിക്കുകയാണെന്ന് ഞങ്ങൾ അവരോട് പറഞ്ഞു, അതിനാൽ മുറി വൃത്തിയാക്കാനും ശരിയാക്കാനുമാണ് ഞങ്ങൾക്ക് താക്കോൽ ആവശ്യപ്പെട്ടത്. പക്ഷെ തരാതിരുന്നതിനെത്തുടര്‍ന്ന് ഞങ്ങൾ പ്രതിഷേധം ആരംഭിച്ചു. അതോടെ ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചു,” വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വെള്ളിയാഴ്ച ബഹളത്തിനിടെ, പ്രോഗ്രാം റദ്ദാക്കാനുള്ള തീരുമാനം മാനേജ്‌മെന്റാണ് എടുത്തതെന്ന് ഡെപ്യൂട്ടി പ്രോക്ടർ ഗുഞ്ജൻ ഗുപ്ത ഞങ്ങളോട് പറഞ്ഞതായി അവര്‍ ആരോപിച്ചു. നോട്ടീസിൽ പറയുന്നത് ഞങ്ങളുടെ പെരുമാറ്റം കൊണ്ടാണെന്നാണ്. പരിപാടി റദ്ദാക്കിയതിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ, “ഞാനല്ല ശരിയായ വ്യക്തി” എന്ന് ഡെപ്യൂട്ടി പ്രൊക്ടർ ഗുപ്ത പ്രതികരിച്ചതായി അവര്‍ പറഞ്ഞു.

ഭൂഷൺ സ്ഥലത്തെത്തിയെങ്കിലും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയൻ (എബിവിപി) ഡൽഹി യൂണിറ്റ് പ്രസിഡന്റ് അഭിഗ്യാൻ പറഞ്ഞു. തുടർന്ന് ഭൂഷൺ പാർക്കിംഗ് ഏരിയയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ തുടങ്ങി. പക്ഷേ, അഡ്മിനിസ്ട്രേഷൻ അദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും, ക്യാമ്പസിൽ ഒത്തുചേരലുകൾ അനുവദനീയമല്ലെന്ന് പറയുകയും ചെയ്തു. തുടര്‍ന്നാണ് മുതിർന്ന അഭിഭാഷകൻ കോളേജ് പരിസരത്ത് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തത്.

“അഭിപ്രായ സ്വാതന്ത്ര്യമില്ല. ഇന്നലെ നടന്ന കാര്യങ്ങളെക്കുറിച്ച് എന്നോട് സമാധാനപരമായി സംസാരിക്കാൻ വിദ്യാർത്ഥികൾ ആഗ്രഹിച്ചു, പക്ഷേ ക്യാമ്പസിൽ ചർച്ചകൾ അനുവദനീയമല്ലെന്ന് പറഞ്ഞ് അവർ ഞങ്ങളോട് പോകാൻ ആവശ്യപ്പെട്ടു,” ഭൂഷൺ പറഞ്ഞു.

വിദ്യാർഥികൾ സൃഷ്ടിച്ച വിവാദത്തെ തുടർന്നാണ് പരിപാടി റദ്ദാക്കിയതെന്ന് ഡൽഹി സർവകലാശാല പ്രോക്ടർ രജനി അബിയും പറഞ്ഞു. സെമിനാറിന്റെ വിഷയമോ അത് റദ്ദാക്കാനുള്ള കാരണമോ ഭൂഷണല്ലെന്ന് ബി.ജെ.പിയുടെ മുൻ മേയർ പ്രൊക്ടർ രജനി അബി പറഞ്ഞു.

അവസാന നിമിഷങ്ങളിൽ ഇത്തരമൊരു തീരുമാനം സ്പീക്കറുടെ കാഴ്ചപ്പാടിൽ അന്യായമാണോ എന്ന ചോദ്യത്തിന്, സ്പീക്കറുടെ കാഴ്ചപ്പാടിൽ ഇത് ന്യായമല്ലെന്ന് അബി പറഞ്ഞു. എന്നാൽ, പരിപാടിയിൽ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആരാണ് ഉത്തരവാദി? സ്പീക്കർ ആരായാലും അനുവാദം തന്നില്ലെങ്കിൽ അവിടെ പ്രഭാഷണം നടത്തണമായിരുന്നോ എന്ന് ചിന്തിക്കണമായിരുന്നു. റോഡിൽ നിന്നുകൊണ്ട് പ്രഭാഷണം നടത്തിയതും തെറ്റാണ്.

ഈ സർക്കാരിന് എതിരായ അഭിപ്രായമുള്ളവരെ ഈ സർവകലാശാലയിൽ സംസാരിക്കാൻ അനുവദിക്കില്ല എന്നതിന്റെ ഒരു മികച്ച ഉദാഹരണം ഇന്ന് തെളിഞ്ഞതായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News