ഫാദർ സ്റ്റാൻ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു: ശശി തരൂർ

ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മുംബൈയിലെ ആശുപത്രിയിൽ മരണമടഞ്ഞിരുന്നു. അവഗണിക്കപ്പെട്ട ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ അനുസ്മരണ പരിപാടിയിൽ പറഞ്ഞു.

ന്യൂദൽഹി: ഫാദർ സ്റ്റാൻ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.

‘മനുഷ്യാവകാശങ്ങൾ സാർവത്രികമാണോ?’ എന്ന വിഷയത്തിൽ ഫാദർ സ്റ്റാൻ സ്വാമി സ്മാരക പ്രഭാഷണത്തിലാണ് തിരുവനന്തപുരം എംപി തരൂർ ഇക്കാര്യം പ്രതിപാദിച്ചത്.

ദാരിദ്ര്യത്തിനും അവഗണനയ്ക്കും ഇരയാകുന്ന ആദിവാസികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതാണ് ഫാദർ സ്വാമിയുടെ ദുരന്തം, അദ്ദേഹം പറഞ്ഞു.

രണ്ട് വർഷം മുമ്പ് ഒക്‌ടോബർ എട്ടിന് റാഞ്ചിയിലെ വീട്ടിൽ നിന്നാണ് അന്തരിച്ച ഫാദർ സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. ഭീമ-കൊറേഗാവ് ജാതി അക്രമക്കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെയും (യുഎപിഎ) നിരവധി വകുപ്പുകൾ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്.

2021 ജൂലൈ 5 ന് അദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയിലെ കോവിഡ് -19 തീവ്രപരിചരണ വിഭാഗത്തിൽ മരണപ്പെട്ടു. പാർക്കിൻസൺസ് രോഗബാധിതനായ അദ്ദേഹത്തിന് രണ്ട് ചെവികളുടെയും കേൾവിശക്തി നഷ്ടപ്പെട്ടിരുന്നു.

‘മനുഷ്യാവകാശങ്ങളുടെ ആത്മാവ് പോസിറ്റീവായിരിക്കണം, വ്യക്തിക്ക് സംസ്ഥാനത്ത് നിന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെ സുരക്ഷയുടെയും സുരക്ഷയും ലഭിക്കണം, അങ്ങനെ മനുഷ്യവികസനം നടക്കുന്നു’- തരൂർ പറഞ്ഞു.

ഫാദർ സ്റ്റാന്റെ മരണം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലേക്കും പ്രതിബദ്ധതയിലേക്കും ലോകശ്രദ്ധ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു. അതേസമയം, മനുഷ്യാവകാശങ്ങൾക്കെതിരായ ആക്രമണങ്ങളും അപരിചിതരെ / വിദേശികളെ ഭയക്കുന്ന പ്രവണതയും ലോകമെമ്പാടും കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടയിൽ, ഫാദർ സ്റ്റാന്റെ അടുത്ത ബന്ധു ഫാദർ ഫ്രേസർ മസ്‌കരേനസ് പറഞ്ഞു, “ഫാദർ സ്റ്റാൻ പൂർണ്ണമായും മനുഷ്യാവകാശങ്ങളിൽ പ്രതിജ്ഞാബദ്ധനായിരുന്നു, അദ്ദേഹത്തിനെതിരെയുള്ള മുഴുവൻ കേസും അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങളുടെയും മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളുടെയും ലംഘനമായിരുന്നു എന്നത് നിർഭാഗ്യകരമാണ്.”

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന് തൊട്ടുമുമ്പ്, പ്രത്യേക എൻഐഎ കോടതി മെഡിക്കൽ കാരണങ്ങളാൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിക്കുകയും നിരോധിത സംഘടനകളിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഫാദർ സ്വാമിയും
രാജ്യത്ത് അശാന്തി സൃഷ്ടിക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്താനും ഗുരുതരമായ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും നിരീക്ഷിച്ചിരുന്നു.

എൽഗാർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധ കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം അറസ്റ്റിലായ ആദിവാസി അവകാശ പ്രവർത്തകനായ 84 കാരനായ സ്റ്റാൻ സ്വാമി കഴിഞ്ഞ വർഷം ജൂലൈ 5 ന് മെഡിക്കൽ ജാമ്യത്തില്‍ മുംബൈയിലെ ആശുപത്രിയില്‍ കഴിയവേ മരണപ്പെട്ടു.

എൽഗർ പരിഷത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ഏറ്റവും മുതിർന്നയാളും കേസിൽ അറസ്റ്റിലായ 16 പേരിൽ ഒരാളുമാണ് സ്റ്റാൻ സ്വാമി. 2020 ഒക്ടോബർ മുതൽ സ്റ്റാൻ സ്വാമി ജയിലിലായിരുന്നു.

പാർക്കിൻസൺസ് രോഗബാധിതനായ അദ്ദേഹം ഗ്ലാസിലെ വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാൽ, മെഡിക്കൽ കാരണങ്ങളാൽ നിരവധി അപേക്ഷകൾ നൽകിയിട്ടും സ്റ്റാൻ സ്വാമിക്ക് ജാമ്യം ലഭിച്ചില്ല.

2017 ഡിസംബർ 31-ന് പൂനെയിൽ നടന്ന ഒരു സെമിനാറിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതാണ് എൽഗർ പരിഷത്ത് കേസ്. പ്രസംഗം പിറ്റേന്ന് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊറേഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിലേക്ക് നയിച്ചെന്നും സെമിനാറിന്റെ സംഘാടകർക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News