ഡെങ്കിപ്പനി ഭീഷണിയിൽ കേരളം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിപ്പ ഭീതിയെ തുടർന്ന് കേരളത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. 2013-ലും 2017-ലും ഉണ്ടായിരുന്നതുപോലെ, ഈ വർഷവും ഡെങ്കിപ്പനി ബാധയെ കുറിച്ച് ഉയർന്ന ആശങ്കകൾ ഉയര്‍ന്ന സാഹചര്യത്തിലാണ് നേരത്തെയുള്ള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കേസുകൾ കാര്യമായി വർധിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് പ്രസ്താവനയിൽ പറഞ്ഞു. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും രോഗം പരത്തുന്ന കൊതുകുകളുടെ സമഗ്ര നിയന്ത്രണം തുടരണം. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗവും നടന്നു. തദ്ദേശസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും പരസ്പരം സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ വാർഡ് തലത്തിൽ ജില്ലാ കളക്ടർമാരുമായി സഹകരിച്ചും വിവിധ വകുപ്പുകളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. എല്ലാ ജില്ലകളിലെയും ഹോട്ട്‌സ്‌പോട്ടുകൾ ജില്ലകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറുകയും പ്രസിദ്ധീകരിക്കുകയും വേണം. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം.

അടുത്ത 8 ആഴ്‌ചകളിൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ഡ്രൈ ഡേ ആയി ആചരിക്കണമെന്നും നിർദ്ദേശങ്ങളിൽ
പറയുന്നു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. ഇത് ജില്ലാതലത്തിൽ ഇത് ഉറപ്പാക്കുകയും വേണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News