ഡി.വൈ.എഫ്.ഐ നേതാവിന് കിലെയില്‍ അനധികൃത നിയമനം; ഒത്താശ ചെയ്തത് മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇടപെട്ട് സ്വന്തം വകുപ്പിൽ ഡിവൈഎഫ്ഐ നേതാവിനെ നിയമവിരുദ്ധമായി നിയമിച്ചു. സൂര്യ ഹേമനെ കിലെ പബ്ലിസിറ്റി അസിസ്റ്റന്റായി നിയമിക്കുന്നതിൽ മന്ത്രി വി ശിവൻകുട്ടി തുടർച്ചയായി ഇടപെട്ട വിവരമാണ് പുറത്തായിരിക്കുന്നത്.

തൊഴിൽ മേഖലയിൽ പഠനവും ഗവേഷണവും പരിശീലനവും ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ കിലെയിൽ 2021 ജനുവരി നാലിനാണ് ദിവസവേതനക്കാരിയായി സൂര്യ ഹേമൻ എത്തുന്നത്. ഒരു വർഷം പൂർത്തിയായപ്പോഴേക്കും കരാർ നിയമനമായി.
രണ്ടര മാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തൊഴിൽവകുപ്പിന് കത്ത് നൽകി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്ന് വകുപ്പ് വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലെത്തി. നടപടി സാധൂകരിക്കാനാകില്ലെന്നും സൂര്യഹേമാനെ പിരിച്ചുവിടണമെന്നും ജൂലൈ ഏഴിന് ധനവകുപ്പ് വീണ്ടും മറുപടി നൽകി.

താൽകാലിക ജീവനക്കാരെ നിയമിക്കുമ്പോൾ എംപ്ലോയ്‌മെൻറ് എക്‌ചേഞ്ച് വഴി നിയമിക്കണമെന്നാണ് ചട്ടം. ഇനി ഇത് മറികടക്കരുതെന്ന നിർദേശത്തോടെയാണ് സൂര്യഹേമൻറെ നിയമനം സാധൂകരിച്ചത്. 29,535 രൂപ പ്രതിഫല നിരക്കിൽ പബ്ലിസിറ്റി അസിസ്റ്റൻറായാണ് നിയമനം

Print Friendly, PDF & Email

Leave a Comment

More News