ബീഹാറില്‍ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ടു; കുട്ടി ഉള്‍പ്പടെ രണ്ട് സ്ത്രീകൾ മരിച്ചു

ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിങ്കളാഴ്ച വൈകുന്നേരം ബീഹാറിലെ ഗോപാൽഗഞ്ചിലെ തിരക്കേറിയ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രാജദൾ ദുർഗ്ഗാ പൂജ പന്തലിൽ മഹാനവമി ആഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പന്തലിൽ സുരക്ഷാ വിന്യാസം ഉണ്ടായിരുന്നില്ല, ഇത് തിക്കിലും തിരക്കിലും കലാശിച്ചതായി പോലീസ് പറഞ്ഞു.

“രാത്രി 8.30 ഓടെ രാജ ദൽ പൂജ പന്തലിന്റെ ഗേറ്റിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി നിലത്തു വീണു. കുട്ടിയെ രക്ഷിക്കാന്‍ രണ്ട് സ്ത്രീകൾ ശ്രമിച്ചെങ്കിലും അവരും നിലത്തു വീണു. ജനക്കൂട്ടത്തിന്റെ ചവിട്ടേറ്റ് ശ്വാസം മുട്ടിയ സ്ത്രീകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങി. ലോക്കൽ മജിസ്‌ട്രേറ്റും പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു,” ഗോപാൽഗഞ്ച് എസ്പി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News