പ്രണയം നടിച്ച് 17-കാരിയെ വനത്തിലെത്തിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; നാലു പേരും കുറ്റക്കാരാണെന്ന് കോടതി

കോഴിക്കോട്: പ്രണയം നടിച്ച് 17-കാരിയായ പെണ്‍കുട്ടിയെ ജാനകിക്കാട്ടിലെത്തിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത നാലു പേരും പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാദാപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരാണ് കേസിലെ പ്രതികള്‍.

2021 സെപ്തംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17-കാരിയുമായി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിച്ചത് കേസിലെ ഒന്നാം പ്രതിയായ സായൂജ് ആണ്. കാട്ടിലെത്തിച്ച പെണ്‍കുട്ടിക്ക് ഇയാള്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇവര്‍ വീടിനടുത്തുള്ള പ്രദേശത്ത് ഉപേക്ഷിച്ചു. ആദ്യനാളുകളില്‍ പരാതി പുറത്തുപറയുന്നതിന് കുട്ടി തയ്യാറായിരുന്നില്ല. പിന്നീട്, ഒരു മാസത്തിന് ശേഷമാണ് പോലീസിൽ പരതി നൽകിയത്. നാദാപുരം എഎസ്പിയാണ് കേസ് അന്വേഷിച്ചത്.

കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News