കേരളത്തിന് അര്‍ഹതപ്പെട്ട 332 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിച്ചെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരളത്തിന് നവംബറിൽ ലഭിക്കേണ്ട 332 കോടി രൂപ കേന്ദ്രം നിഷേധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, എന്ത് അടിസ്ഥാനത്തിലാണ് വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് ഞായറാഴ്ച പെരുമ്പാവൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച നവകേരള സദസിൽ മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലമെടുപ്പിനായി സംസ്ഥാന സർക്കാർ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് 5,854 കോടി രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് ലഭ്യമാകുന്ന വായ്പാ പരിധിയിൽ നിന്ന് ആ തുക കുറയ്ക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസിൽ 5000 പരാതികളാണ് ലഭിച്ചത്. പരാതികള്‍ സ്വീകരിക്കാന്‍ 26 കൗണ്ടറുകൾ സജ്ജീകരിച്ചതായി സംഘാടകർ അറിയിച്ചു. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരുന്നു. സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരാതികള്‍ സ്വീകരിച്ചു. നിവേദനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും സമയബന്ധിതമായി നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News