ബംഗ്ലാദേശിലെ ലക്ഷ്മിപൂരിൽ കാളി മാതാ ക്ഷേത്രം തകർത്തു

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ലക്ഷ്മിപൂർ ജില്ലയിലെ ഒരു ഹിന്ദു ക്ഷേത്രം തകർത്തതാണ് ഏറ്റവും പുതിയ സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വിവരമനുസരിച്ച്, ലക്ഷ്മിപൂർ ജില്ലയിലെ റായ്പൂർ മുനിസിപ്പൽ ഏരിയയിലാണ് കാളി മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദു ശ്മശാന ഗ്രൗണ്ടിൻ്റെ ഭാഗമാണ് ക്ഷേത്രം.

ജനുവരി 31ന് രാവിലെയാണ് ക്ഷേത്രം തകർത്തതായി നാട്ടുകാർ കണ്ടെത്തിയത്. മൂർത്തി തകര്‍ത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. കൂടാതെ പൂജയ്ക്ക് ഉപയോഗിക്കുന്ന മറ്റു സാധനങ്ങളും വലിച്ചെറിഞ്ഞു.

ക്ഷേത്രത്തിലെ എല്ലാം തകർന്നതായി ഒരു പ്രദേശവാസി പറഞ്ഞു. മൃതദേഹങ്ങൾ ദഹിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചൂളയും തകർത്തു. ശ്മശാന ഗ്രൗണ്ടിൽ നട്ടുപിടിപ്പിച്ച നിരവധി മരങ്ങൾ മുറിച്ചുമാറ്റി. ആരാണ് ഇത് ചെയ്തതെന്ന് അറിയില്ല.

വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുമായി സംസാരിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. നഗരത്തിലെ രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി. ഇതുവരെ ആരെയും തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News