ന്യൂയോർക്കിൽ തെരുവിൽ ഉറങ്ങിക്കിടന്ന നാല് നിരാലംബരെ അടിച്ചുകൊന്ന പ്രതിക്ക് 40 വർഷം തടവ്

ന്യൂയോർക്ക്: ഏഴ് വർഷം മുമ്പ് മൻഹാട്ടനിലെ തെരുവിൽ ഉറങ്ങിക്കിടന്ന നാല് നിരാലംബരെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി റാൻഡി സാന്റോസിന് (31) 40 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. എന്നാൽ, കൊലചെയ്യപ്പെട്ട ഫ്ലോറൻസിയോ മോറാൻ, നസാരിയോ വാസ്ക്വസ് വിഗെഗാസ്, ആന്റണി മാൻസൺ, ചുവാൻ കോക്ക് എന്നിവർക്കായി കോടതിയിൽ സംസാരിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ എത്തിയിരുന്നില്ല എന്നത് വികാരനിർഭരമായ രംഗങ്ങൾക്ക് വഴിവെച്ചു.

മയക്കുമരുന്നിന്റെ അമിത ഉപയോഗവും മാനസികരോഗവുമാണ് പ്രതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരെയാണ് പ്രതി ലക്ഷ്യം വച്ചതെന്ന് ജഡ്ജി ലൗറ എ. വാർഡ് നിരീക്ഷിച്ചു. കോടതിയിൽ പ്രതി മാപ്പപേക്ഷിച്ചെങ്കിലും, ഇയാൾ അർഹിക്കുന്ന സ്ഥലത്തേക്കാണ് പോകുന്നതെന്ന് ചൈനാടൗൺ ആക്ടിവിസ്റ്റായ കാർലിൻ ചാൻ പ്രതികരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കുറ്റവും പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്.

Leave a Comment

More News