തീവ്രവാദ ഫണ്ടിംഗ്: കശ്മീരി ഫോട്ടോ ജേണലിസ്റ്റിനെ കോടതി വെറുതെവിട്ടു

2017ൽ കശ്മീരിൽ നിന്നുള്ള 17 പ്രതികൾക്കെതിരെ എൻഐഎ തീവ്രവാദ ഫണ്ടിംഗ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. കശ്മീരി മാധ്യമ പ്രവർത്തകൻ കമ്രാൻ യൂസഫ്, വെണ്ടർ ജാവേദ് അഹമ്മദ്, വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി എന്നിവരെ കോടതി വെറുതെ വിട്ടു. ബാക്കിയുള്ള 14 പ്രതികൾക്കെതിരെ ഐപിസി, യുഎപിഎ എന്നിവ പ്രകാരം കുറ്റം ചുമത്താൻ ഉത്തരവിട്ടിട്ടുണ്ട്.

ജമ്മു കശ്മീരിലെ ഫോട്ടോ ജേർണലിസ്റ്റ് കമ്രാൻ യൂസഫ്. (ഫോട്ടോ കടപ്പാട്: Facebook)

ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് കമ്രാൻ യൂസഫ്, വെണ്ടർ ജാവേദ് അഹമ്മദ്, വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി എന്നിവരെ കുറ്റവിമുക്തരാക്കി ഡൽഹി കോടതി ഉത്തരവിട്ടു. 2017-ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തീവ്രവാദ ഫണ്ടിംഗ് കേസിൽ ഇയാളെ പ്രതിയാക്കിയിരുന്നു. ഇയാൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

ലഷ്‌കറെ തൊയ്ബ തലവൻ ഹാഫിസ് മുഹമ്മദ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) തലവൻ സയ്യിദ് സലാഹുദ്ദീൻ, മുൻ ജെകെഎൽഎഫ് മേധാവി യാസിൻ മാലിക്, ഷബീർ ഷാ, പരേതനായ സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകൻ അൽത്താഫ് അഹമ്മദ് ഷാ, സഹൂർ അഹമ്മദ് ഷാ വതാലി, ഫാറൂഖ് അഹമ്മദ് ദാർ എന്നിവരുൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.

ബാക്കി 14 പേർക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും പ്രകാരം കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു.

യൂസഫും ഭട്ടും നിരവധി കല്ലേറ് സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ചില തീവ്രവാദ സംഘടനകളുടെ അടിസ്ഥാന പ്രവർത്തകരുമായി ബന്ധമുണ്ടെന്നും എൻഐഎ ആരോപിച്ചിരുന്നു. എന്നാല്‍, രണ്ട് പ്രതികളും ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതിന് മതിയായ തെളിവുകൾ ഇല്ലെന്ന് പ്രത്യേക ജഡ്ജി പർവീൺ സിംഗ് മാർച്ച് 16 ലെ തന്റെ ഉത്തരവിൽ പറഞ്ഞു.

വിഘടനവാദ അജണ്ട പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇവർ എന്നതിന് കോടതിക്ക് മുമ്പാകെ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. രണ്ട് പ്രതികളും 2018 മുതൽ ജാമ്യത്തിലായിരുന്നു.

കശ്മീരിൽ നിന്നുള്ള 17 പ്രതികൾക്കെതിരെയും എൻഐഎ 2017ൽ കേസ് രജിസ്റ്റർ ചെയ്യുകയും ലഷ്കർ-തൊയ്ബ, ഹിസ്ബുൾ-മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കോടതി രേഖകൾ പ്രകാരം, പ്രതികളുമായി ചേര്‍ന്ന് പാക്കിസ്താന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനകൾ പ്രതിഷേധത്തിന് പണം നൽകുന്നതിനായി പ്രാദേശികമായും വിദേശത്തുനിന്നും അനധികൃത മാർഗങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കുന്നതായി എൻഐഎ ആരോപിച്ചു.

യൂസഫ് ‘പുൽവാമ റിബൽസ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണെന്ന് തിരിച്ചറിഞ്ഞതായി അനന്ത്‌നാഗ് ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂസഫ് തീവ്രവാദികളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്തതിന്റെ മറ്റൊരു രേഖ എന്നിവയുൾപ്പെടെയുള്ള വിവിധ രേഖകളാണ് യൂസഫിനും ഭട്ടിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന എൻഐഎ ആശ്രയിച്ചത്. ‘സ്വാതന്ത്ര്യം ഉടൻ വരുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോകള്‍.

തീവ്രവാദ സംഘടനകളിലെ സജീവ അംഗവും ഭട്ട് ഹിസ്ബുൽ മുജാഹിദീന്റെ സജീവ പ്രവർത്തകനുമായിരുന്ന ആദിൽ എന്ന വ്യക്തിയുമായി യൂസഫ് ബന്ധപ്പെട്ടിരുന്നതായി മറ്റൊരു രേഖ അവകാശപ്പെട്ടു. എന്നാൽ, അവയെല്ലാം അടിസ്ഥാനരഹിതമായ ഊഹം മാത്രമാണെന്നും കോടതി പറഞ്ഞു.

“ഈ നിഗമനത്തിൽ എത്തുന്നതിനുള്ള ഒരു കാരണവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല,” കോടതി പറഞ്ഞു. അതിനാൽ തെളിവുകളുടെ അഭാവത്തിൽ ഇതെല്ലാം അടിസ്ഥാനരഹിതമായ ഊഹങ്ങൾ മാത്രമാണ്.

അതേസമയം, ഈ കേസിലെ രണ്ട് സാക്ഷികളുടെ മൊഴികൾ കേട്ട കോടതി രണ്ട് മൊഴികളും അക്ഷരാർത്ഥത്തിൽ സമാനമാണെന്നും വളരെ പതിവ് രീതിയിലാണ് നൽകിയതെന്നും പറഞ്ഞു.

എല്ലാ വസ്തുതകളും കണക്കിലെടുത്ത്, 11, 12 പ്രതികൾക്കെതിരായ തെളിവുകൾ വളരെ ദുർബലമാണെന്ന് നിരീക്ഷിച്ച കോടതി, സംഭവങ്ങളിൽ അവർക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ച് ഗുരുതരമായ സംശയമല്ല, ചെറിയ സംശയം മാത്രമാണ് ഉന്നയിച്ചത്.

Print Friendly, PDF & Email

Leave a Comment

More News