ഡാളസില്‍ ഗ്യാസിന്റെ വില ഒറ്റ ദിവസം കൊണ്ട് 40 സെന്റ് വര്‍ദ്ധിച്ചു

ഡാളസ്: ഡാളസില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ഒരു ഗ്യാലന്‍ ഗ്യാസിനു 40 സെന്റ് വര്‍ധിച്ചു. വേനല്‍ക്കാലത്തു ഗ്യാസിനു നാലു ഡോളറിനു മുകളില്‍ എത്തിയ ശേഷം കഴിഞ്ഞ ആഴ്ചകളില്‍ വില ക്രമേണ കുറഞ്ഞുവരികയായിരുന്നു. ഒക്ടോബര്‍ അഞ്ചിനു ഡാലസിലെ ഒട്ടുമിക്ക ഗ്യാസ് സ്റ്റേഷനുകളിലും ഒരു ഗ്യാലന്‍ ഗ്യാസിനു 2 ഡോളര്‍ 78 സെന്റ് വരെ എത്തിയതു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. ഇതിനിടെയാണ്, ഒറ്റ രാത്രികൊണ്ടു ബുധനാഴ്ച ഒരു ഗ്യാലന്‍ ഗ്യാസിന്റെ വിലയില്‍ 40 സെന്റിന്റെ വില വര്‍ധനവ് ഉണ്ടായത്.

ഇന്നത്തെ വില സാധാരണ ഗ്യാസിനു ഒരു ഗ്യാലന് 3.19 സെന്റ് എത്തിയത് എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു. ഓയില്‍ ബാരലിന്റെ വില ഒറ്റദിവസം കൊണ്ടു 82 ല്‍ നിന്നും 88 ഡോളറായി മാറിയിരുന്നു.

ഒപെക്ക് ഓയില്‍ ഉല്‍പാദനം കുറക്കുന്നു എന്ന വാര്‍ത്ത വന്നത് ബുധനാഴ്ചയായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ഉല്‍പാദനം ഇത്രയും വെട്ടിക്കുറക്കുന്നത് ആദ്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഓയിലിന്റെ വില 90 95 ഡോളറില്‍ എത്താനാണ് സാധ്യത.

അടുത്ത മാസം മുതല്‍ പ്രതിദിനം 2 മില്യണ്‍ ബാരല്‍ മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ ഒപെക്ക് തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഓയിലിന്റെ 2 ശതമാനം മാത്രമാണിത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ഒപെക്ക് തീരുമാനമെടുത്തത്. ഇനിയും ഗ്യാസ് വില വര്‍ധിക്കാനാണ് സാധ്യതയെന്നു വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും സാധാരണക്കാരുടെ വരുമാനത്തില്‍ യാതൊരു വര്‍ധനയുമില്ലെന്നാണ് ആരോപണം.

Print Friendly, PDF & Email

Leave a Comment

More News