ഐസ് കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

നാഷ്വിൽ : അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം  കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ് ജാമ്യത്തിലിറങ്ങിയ ശേഷം താൻ അനുഭവിച്ച ദുരനുഭവങ്ങൾ വെളിപ്പെടുത്തി. തനിക്ക് നിയമപരമായ വർക്ക് പെർമിറ്റ് ഉണ്ടെന്നും, മേഖലയിലെ ഐസ്  പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിലെ പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും റോഡ്രിഗസ് ആരോപിക്കുന്നു.

മാർച്ച് 4-ന് ജിമ്മിന് പുറത്ത് വെച്ചാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. തുടർന്ന് 16 ദിവസത്തോളം തടങ്കലിലായിരുന്നു.

തടങ്കലിൽ കഴിഞ്ഞിരുന്ന ജയിലിലെ സാഹചര്യം അതീവ മോശമായിരുന്നുവെന്ന് അവർ പറഞ്ഞു. തല ചൊറിയുന്നു എന്ന് പറഞ്ഞതിന് പേൻ ഉണ്ടെന്ന് സംശയിച്ച് അഞ്ച് ദിവസം ഒറ്റപ്പെട്ട സെല്ലിൽ അടയ്ക്കുകയും, കണ്ണുകൾ നീറുന്ന തരത്തിലുള്ള രാസലായനി തലയിലൂടെ ഒഴിക്കുകയും ചെയ്തതായി അവർ വെളിപ്പെടുത്തി.

കുടുംബത്തോടോ അഭിഭാഷകനോടോ സംസാരിക്കാൻ ആദ്യ ദിവസങ്ങളിൽ അനുവാദം നൽകിയിരുന്നില്ല. ശുദ്ധവായു ശ്വസിക്കാനോ കൃത്യമായി ഭക്ഷണം കഴിക്കാനോ പോലും പ്രയാസകരമായ സാഹചര്യമായിരുന്നു അവിടെയെന്നും അവർ കൂട്ടിച്ചേർത്തു.

10,000 ഡോളർ ബോണ്ടിലാണ് അവർ നിലവിൽ മോചിതയായത്. തനിക്ക് ജോലി ചെയ്യാൻ നിയമപരമായ അനുമതിയുണ്ടെന്നും ഉടൻ തന്നെ റിപ്പോർട്ടിംഗിലേക്ക് മടങ്ങുമെന്നും റോഡ്രിഗസ് വ്യക്തമാക്കി.

സംഭവത്തിൽ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പ്രതികരണത്തിനായി മാധ്യമങ്ങൾ കാത്തിരിക്കുകയാണ്.

Leave a Comment

More News