ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്നാനായ കമ്മ്യൂണിറ്റി സെൻട്രലിൽ ഒത്തുകൂടിയ കനാനായ മക്കൾ നിലവിലെ കോടതി വിധി തള്ളിക്കളയുകയും കോട്ടയം രൂപതാ മെത്രാന്റെ അനാസ്ഥ മൂലം ഈ വിധി ചോദിച്ചു വാങ്ങിയതാണ് എന്ന ആശയത്തോട് കൂടുതൽ പേരും സംസാരിക്കുകയും ഇനിയും കൂടുതൽ പണം മുടക്കി അപ്പീലിന് പോകുന്നതിൽ യാതൊരു കഴമ്പും ഇല്ല എന്നും അഭിപ്രായപ്പെട്ടു.
കൊടുത്തിരിക്കുന്ന അഫിഡാവിറ്റ് മാറ്റാതെ യാതൊരു കാരണവശാലും അപ്പീലിനു പോയാൽ വിജയിക്കില്ല എന്ന് എല്ലാവരും തന്നെ സംസാരിച്ചു.
ഇന്നിവിടെ കൂടിയ ക്നാനായ സമൂഹത്തിലെ മക്കൾ ചേർന്നു കോട്ടയം രൂപതാ നേതൃത്വം എടുത്ത നടപടിയെ അപലപിക്കുകയും മെത്രാപ്പോലീത്ത തൽസ്ഥാനത്തുനിന്നും മാറി നിൽക്കുന്നതാണ് ഈ അവസരത്തിൽ ഉചിതം എന്നും അഭിപ്രായം വന്നു. ക്നാനായ മക്കളുടെ മുഖമുദ്രയായ
“ജന്മവും കർമ്മവും” അംഗീകരിക്കാത്ത ആത്മീയ നേതൃത്വതെത അംഗീകരിക്കേണ്ട എന്ന് പ്രമേയം തദവസരത്തിൽ പാസാക്കുകയും ചെയ്തു.
ജോജോ തറയിൽ, ഫിൽസ് മാത്യു മാപ്പിളശ്ശേരി, ജിമ്മി കുന്നശ്ശേരി, ഷിജു കണ്ണച്ചാൻപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജോജോ തറയിൽ അറിയിച്ചതാണിത്.
