വിവാഹരാത്രിയിൽ വധുവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

ഷിക്കാഗോ: വിവാഹരാത്രിയിൽ നവദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട വധുവിന്റെ കേസിൽ ഒളിവിൽ പോയ ഭർത്താവ് 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി. 2012-ൽ നടന്ന ഈ ദാരുണ സംഭവത്തിൽ അർണോൾഡോ ജിമെനെസ് (44) എന്നയാളെയാണ് ഇന്റർപോളിന്റെയും മെക്സിക്കൻ അധികൃതരുടെയും സഹായത്തോടെ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത് യു.എസിൽ എത്തിച്ചത്.

2012 മേയ് 11-നായിരുന്നു അർണോൾഡോ ജിമെനെസും എസ്ട്രെല്ല കരേര (26) എന്ന യുവതിയും തമ്മിലുള്ള വിവാഹം. വിവാഹ സൽക്കാരത്തിന് ശേഷം കരേരയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ, ഇലිනോയിസിലെ ബർബങ്കിലുള്ള അപ്പാർട്ട്‌മെന്റിലെ ബാത്ത് ടബ്ബിൽ കരേരയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹ റിസപ്ഷൻ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മരണസമയത്തും യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.

യുവതിയെ കാറിനുള്ളിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത് ടബ്ബിലേക്ക് മാറ്റിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മെക്സിക്കോയിലേക്ക് കടന്ന ജിമെനെസിനെ 2025 ജനുവരിയിലാണ് മെക്സിക്കൻ അധികൃതർ പിടികൂടിയത്. തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ ഷിക്കാഗോയിൽ എത്തിച്ചു. കുക്ക് കൗണ്ടി കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Leave a Comment

More News