കോഴിക്കോട്: ലോക സമാധാനത്തിനായി വിവിധ രാജ്യങ്ങളിലുള്ള മുഫ്തിമാർ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി. കെയ്റോയിൽ നടന്ന ആഗോള ഫത്‌വ സമ്മേളനത്തിൽ വിഷയമവതരിപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം, തീവ്രവാദ ആക്രമണങ്ങൾ എന്നീ സന്ദർഭങ്ങളിൽ സമാധാനത്തിനും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ലോകസമൂഹം ഒന്നിക്കണം. സമൂഹ്യ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ മുഫ്തിമാരുടെ സക്രിയ ഇടപെടലിലൂടെ സാധിക്കും- സി മുഹമ്മദ് ഫൈസി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി മുസ്‌ലിയാർ ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി ആശയ വിനിമയം നടത്തിയതും പ്രധാനമന്ത്രിയോട് ഇടപെടൽ ആവശ്യപ്പെതും വിഷയാവതരണത്തിനിടെ പരാമർശിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുത്തു. ഇന്ത്യൻ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി…
Author: മര്‍ക്കസ് മീഡിയ
ഹിന്ദുത്വവും സയണിസവും ഒരേ തൂവൽ പക്ഷികൾ : സിദീഖ് കാപ്പൻ
ഫലസ്ഥീനിൽ മുസ്ലിംകളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സയണിസവും ഇന്ത്യയിൽ വംശീയത നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികളും ഒരേ തൂവൽ പക്ഷികൾ ആണെന്ന് സിദ്ധീഖ് കാപ്പൻ പറഞ്ഞു. ഹിന്ദുത്വ സയണിസ്റ്റ് വംശീയതക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ.പി നയിക്കുന്ന പ്രചരണ ജാഥയ്ക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായ്രുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് , സെക്രട്ടറി സാബിക് വെട്ടം തുടങ്ങിയവർ പങ്കെടുത്തു
യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം ഫണ്ടിന്‍റെ 69 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലാണ്. 18 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, എപിഎല്‍ അപ്പോളോ ട്യൂബ്സ്, ഭാരത് ഫോര്‍ജ്, പോളികാബ് ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ്സ് ഓഫ് ഇന്ത്യ, കോഫോര്‍ജ്, ആസ്ട്രല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ള കമ്പനികള്‍. ഇടത്തരം കമ്പനികളുടെ വളര്‍ച്ചാ സാധ്യതകളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഫണ്ടിന്‍റെ നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ഇസ്രായേൽ ഗാസ ജില്ലയിലെ ഓർത്തഡോക്സ് കൃസ്ത്യന്‍ പള്ളി ബോംബിട്ട് തകര്‍ത്തു; അഭയം തേടിയെത്തിയ നിരവധി പേര്‍ കൊല്ലപ്പെട്ടു
ഗാസ: കുടുംബങ്ങൾക്ക് രക്ഷപ്പെടാൻ അരമണിക്കൂർ മുന്നറിയിപ്പ് നൽകിയ ശേഷം വെള്ളിയാഴ്ച വടക്കൻ ഗാസ ജില്ലയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗാസ ആക്രമിക്കുമെന്ന അറിയിപ്പ് പ്രതീക്ഷിച്ചിരുന്നതിനാല്‍ ആളുകള്‍ അഭയം പ്രാപിച്ച ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയിലാണ് വ്യോമാക്രണം നടത്തിയത്. അതേസമയം, വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലില്‍ നിന്ന് തിരിച്ചു വന്ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും, അമേരിക്കക്കാരോട് ഹമാസിനെതിരെ പോരാടുന്നതിന് ഇസ്രായേലിനെ സഹായിക്കാൻ ബില്യൺ കണക്കിന് ഡോളർ ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹമാസ് ഇസ്രായേലിന്റെ ജനാധിപത്യത്തെ “നശിപ്പിക്കാൻ” ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ഗാസയെ വ്യോമാക്രമണത്തിലൂടെ തകർക്കുകയും 2.3 ദശലക്ഷം ഫലസ്തീനികളെ ഭവനരഹിതരാക്കുകയും ചെയ്തു. അവര്‍ക്ക് സഹായഹസ്തവുമായി മുന്നോട്ടുവന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണം, ഇന്ധനം, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ കയറ്റുമതി പോലും നിരോധിച്ചു. ഒക്‌ടോബർ 7 മുതൽ 1,500-ലധികം കുട്ടികൾ ഉൾപ്പെടെ 3,785…
ഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവ്
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ മലങ്കര മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവുകൾ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു. ന്യൂയോർക്കിൽ എത്തിച്ചേർന്ന ഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസന അരമനയിൽ എത്തിയാണ് ബിഷപ് ഡോ. മാർ ഫിലക്സിനോസ് ഭദ്രാസനത്തിന്റെ ആദരവുകൾ അറിയിച്ചത്. ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറയും ഒപ്പം ഉണ്ടായിരുന്നു. മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനെയും, ഭദ്രാസന സെക്രട്ടറിയെയും മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്താ സ്വീകരിച്ചു. ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് മുൻപ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായോടൊപ്പം കോട്ടയത്തെ FFRRC തിയോളജിക്കൽ സെമിനാരിയിൽ ഫാക്കൽറ്റികൾ…
കാലിഫോര്‍ണിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദൈവാലയം കൂദാശ ചെയ്തു
ലോസ്ആഞ്ചലസ് : സതേണ്‍ കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസ്, ഓറഞ്ച്, സാന്‍ഡിയാഗോ, റിവര്‍സൈഡ്, സാന്‍ബെര്‍ണാഡിനോ എന്നീ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ കാത്തലിക് വിശ്വാസികള്‍ക്കായുള്ള പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പും കൂദാശാ കര്‍മ്മവും പ്രഥമ വിശുദ്ധ കുര്‍ബാനയും ഒക്‌ടോബര്‍ ഒന്നിന് നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ആയിരുന്നു മുഖ്യ കാര്‍മികന്‍. ഭക്തിസാന്ദ്രവും വര്‍ണ്ണാഭവുമായ തിരുകര്‍മ്മങ്ങളില്‍ ചിക്കാഗോ രൂപതയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് അങ്ങാടിയത്ത്, ചാന്‍സിലര്‍ റവ.ഡോ. ജോര്‍ജ് ദാനവേലില്‍, പ്രൊക്യുറേറ്റര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, വികാരി റവ.ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, മുന്‍ വികാരി റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട്, റവ.ഡോ. പോള്‍ പൂവത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അലങ്കരിച്ച ദൈവാലയ കവാടത്തില്‍ വച്ച് സഭാദ്ധ്യക്ഷന്മാരെ വികാരി ക്രിസ്റ്റിയച്ചന്‍ മെഴുകുതിരികള്‍ നല്‍കി സ്വീകരിച്ചു. ബഹുമാനപ്പെട്ട വൈദീകരെ ട്രസ്റ്റിമാരായ ജിമ്മി ജോസഫ്, ബിജു ജോര്‍ജ്, സോണി…
നാല് പെപ്പർഡൈൻ വിദ്യാർത്ഥിനികൾ കാറിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
മാലിബു (കാലിഫോർണിയ ):ചൊവ്വാഴ്ച പെപ്പർഡൈൻ സർവകലാശാലയിലെ നാല് വിദ്യാർത്ഥിനികൾ കാലിഫോർണിയയിലെ മാലിബുവിലെ പസഫിക് കോസ്റ്റ് ഹൈവേയുടെ വളവിൽ കാറിടിച്ച് മരിച്ചു. രാത്രി 8.30 ഓടെയാണ് അപകടം. PCH ന്റെ 21500 ബ്ലോക്കിൽ ചൊവ്വാഴ്ച പടിഞ്ഞാറ് ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിലെങ്കിലും ഇടിക്കുകയും അത് വിദ്യാർത്ഥികളുടെ കൂട്ടത്തിലേക്ക് ഇടിചു കയറുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.നാലു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാലിബുവിലെ പസഫിക് കോസ്റ്റ് ഹൈവേയിലുണ്ടായ അപകടത്തിൽ നാല് പെപ്പർഡൈൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് 22 കാരനായ കാര് ഡ്രൈവർ ഫ്രേസർ ബോമിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അശ്രദ്ധയോടെ വാഹനങ്ങൾ കൊണ്ടുള്ള നരഹത്യയുടെ പേരിൽ ഫ്രേസർ ബോമിനെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.ബോമിനെതിരെ കേസെടുത്തു, എന്നാൽ ഇയാളെ കസ്റ്റഡിയിൽ…
സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം
കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 30ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ എന്‍ഡിഎ സംസ്ഥാന നേത്യയോഗം തീരുമാനിച്ചു. എന്‍ഡിഎ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്കുള്ള ശില്‍പശാല നവംബര്‍ ആറിന് ചേര്‍ത്തലയില്‍ നടക്കും. ബിഡിജെഎസ് സംസ്ഥാന കമ്മിറ്റിയാണ് ശില്‍പശാല നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പദയാത്രകള്‍, മുഴുവന്‍ പഞ്ചായത്തുകളിലും പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ ശില്‍പശാലയില്‍ ആസൂത്രണം ചെയ്യും. ഘടകകക്ഷികളുടെ അനുബന്ധ സംഘടനകളുടെ സംസ്ഥാനതല ഏകോപന സംവിധാനം നടപ്പാക്കും. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ ഏകോപനത്തിനായുള്ള ആദ്യ യോഗം തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേന്ദ്രനും വൈസ് ചെയര്‍മാനായി തുഷാര്‍ വെള്ളാപ്പള്ളിയുമാണ്. മറ്റ് ഭാരവാഹികള്‍: പി.കെ.കൃഷ്ണദാസ്, കെ. പത്മകുമാര്‍, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുരുവിള മാത്യൂസ്, വി.വി. രാജേന്ദ്രന്‍ (വൈസ് ചെയര്‍മാന്‍മാര്‍), പി.എച്ച്. രാമചന്ദ്രന്‍, നിയാസ് വൈദ്യരകം (ജോയിന്റ് കണ്‍വീനര്‍മാര്‍). സംസ്ഥാന ചെയര്‍മാനും ബിജെപി…
കേരളത്തില്‍ കനത്ത മഴ തുടരുന്നു; തലസ്ഥാന നഗരം വെള്ളത്തിനടിയിൽ; അനധികൃത നിർമാണമാണ് ടെക്‌നോപാർക്ക് മുങ്ങാന്‍ കാരണമെന്ന്
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഐടി നഗരമായ കഴക്കൂട്ടം ടെക്നോപാര്‍ക്ക് മഴക്കെടുതിയില്‍ വെള്ളത്തിനടിയിലായത് ഏവരും അമ്പരപ്പോടെയാണ് കാണുന്നത്. ഒന്നാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. താമസസ്ഥലത്ത് കുടുങ്ങിയ ടെക്കികളെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. 2018ലെ മഹാപ്രളയത്തിലും സുരക്ഷിത താവളമായിരുന്ന ടെക്നോപാര്‍ക്ക് വെള്ളത്തിനടിയിലാകാനുള്ള പ്രധാന കാരണം സമീപത്തെ തെറ്റിയാര്‍ നദി കരകവിഞ്ഞൊഴുകിയതാണ്. കഴക്കൂട്ടത്തെ 110 കെവി സബ്സ്റേഷന്‍ വെള്ളത്തിനടിയിലായതിന്റെ കാരണവും ഇതാണ്. തെറ്റിയാര്‍ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിര്‍മാണങ്ങള്‍ ഭാവിയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബൈപ്പാസ് നിര്‍മാണ ഘട്ടത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രമുഖ ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ പറഞ്ഞു. തെറ്റിയാര്‍ പുഴയില്‍ മുന്‍പും വെള്ളം നിറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. സമീപകാലത്തുണ്ടായ നിര്‍മാണങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണം. ബൈപാസ് നിര്‍മാണവും സമീപത്തെ പ്രധാന നിര്‍മാണങ്ങളും ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. സമീപത്തെ ഓടകളില്‍ പലതും അടഞ്ഞതായി നാട്ടുകാര്‍ പറയുന്നു.…
ഗഗൻയാൻ: ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കി ഐഎസ്ആർഒ ഒക്ടോബർ 21ന് ആദ്യ പരീക്ഷണ പറക്കൽ നടത്തും
ബെംഗളൂരു: ഗഗൻയാൻ ദൗത്യത്തിന് കീഴിൽ ഒക്ടോബർ 21 ന് പരീക്ഷണ പറക്കൽ നടത്തുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) തിങ്കളാഴ്ച അറിയിച്ചു. ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ-1 (ടിവി-ഡി1) ഉപയോഗിച്ച് ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ഇൻഫ്ലൈറ്റ് അബോർട്ട് ടെസ്റ്റ് നടത്തും. പരീക്ഷണ സമയത്ത് മൊഡ്യൂൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകും. പിന്നീട് ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കും. മൂന്ന് ബഹിരാകാശയാത്രികരുടെ സംഘത്തെ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കും. അതിനുശേഷം, മനുഷ്യനെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന് ഇന്ത്യ ബഹിരാകാശ യാത്രയുടെ കഴിവ് തെളിയിക്കും. TV-D1 പരീക്ഷണ പറക്കൽ 2023 ഒക്ടോബർ 21-ന് രാവിലെ 7 മുതൽ 9 വരെ ശ്രീഹരിക്കോട്ടയിലെ SDSC-SHAR-ൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു. ആദ്യ പരീക്ഷണ പറക്കലിന് ശേഷം ഡി2, ഡി3, ഡി4…
