ദോഹ: ചായയുടെ രുചിപ്പെരുമയുമായി സ്വദേശികളുടേയും വിദേശികളുടേയും മനം കവര്‍ന്ന ഖത്തറിലെ പ്രമുഖ കഫേ ബ്രാന്‍ഡായ ടീ ടൈം ഗ്രൂപ്പിന്റെ ‘അമ്പത്തിയാറാമത് ശാഖ’ ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പിന്റെ ‘പ്രീമിയം’ വിഭാഗത്തിലെ ആറാമത് ശാഖയാണ് ദോഹ ഫെസ്റ്റിവല്‍ സിറ്റി സൗത്ത് ഫുഡ് കോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മാനേജിങ് ഡയറക്ടറായ അബ്ദുല്‍ കരീം, സ്വദേശികളായ ബിസിനസ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജമാല്‍ നാസര്‍ അല്‍ കഅബിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിഭവ വൈവിധ്യത്തോടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഖത്തറിലെ ഭക്ഷണപ്രേമികളുടെ നാവില്‍ ഇടംപിടിച്ച ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിനുള്ള വില്ലാജിയോ മാള്‍, സിറ്റി സെന്റര്‍, ലുസൈല്‍ ക്രെസെന്റ് പാര്‍ക്ക്, ലുസൈല്‍ മെറീന, സല്‍വാ റോഡ് എന്നിവിടങ്ങളിലെ മറ്റ് ബ്രാഞ്ചുകള്‍ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചവയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സ്വദേശികളുടേയും വിദേശികളുടേയും പ്രിയങ്കരമായ ബ്രാന്‍ഡായി…
Author: അമാനുല്ല വടക്കാങ്ങര
സൗദിയില്‍ ബുധനാഴ്ച വരെ ശക്തമായ ഇടിമിന്നലുണ്ടാകും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍
റിയാദ് : ഒക്‌ടോബർ 18 ബുധനാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലുണ്ടാകുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, മക്ക അൽ മുഖറമ മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴ ബാധിക്കുമെന്നും അത് പേമാരി, ആലിപ്പഴം, മണൽക്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പും നല്‍കി. അസീർ, അൽ-ബാഹ, മദീന, നജ്‌റ എന്നിവിടങ്ങളിലാണ് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് ബാധിത പ്രദേശങ്ങൾ. അൽ-ജൗഫ്, തബൂക്ക്, ഷർഖിയ മേഖലകളിലെ വടക്കൻ അതിർത്തി പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ മാധ്യമ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഡയറക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഗര്‍ബയില്‍ നിന്ന് അഹിന്ദുക്കളെ പുറത്തു നിർത്താൻ അവരെ ഗോമൂത്രം തളിക്കുക; വിചിത്ര ഉത്തരവുമായി വി എച്ച് പി
ഹൈന്ദവരുടെ ഉത്സവമായ ഒൻപത് ദിവസത്തെ നവരാത്രി ആഘോഷം ഒക്ടോബർ 15 ന് ആരംഭിച്ചു. ഈ അവസരത്തിൽ, മത വിശ്വാസികള്‍ ഉത്സവ ആവേശത്തിൽ പങ്കെടുക്കുന്നു. എന്നാല്‍, തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് വിചിത്രമായ ഒരു നിര്‍ദ്ദേശവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. അതായത്, ഗർബ ആഘോഷങ്ങളിൽ ഹിന്ദുക്കൾ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുക. ഗുജറാത്തിലെ വിഎച്ച്പി പ്രസിഡന്റ് ഹിതേന്ദ്ര സിംഗ് രജ്പുത് ആണ് വിചിത്രമായ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദുക്കളെ അഹിന്ദുക്കളിൽനിന്ന് വേർതിരിക്കാനുള്ള ഒരേയൊരു പോംവഴി, പരമ്പരാഗത തിലകത്തോടൊപ്പം അഹിന്ദുക്കളെ ഗോമൂത്രം തളിച്ച് ഗർബയില്‍ പങ്കെടുപ്പിക്കണമെന്നാണ് ഹിതേന്ദ്ര സിംഗ് രജ്പുത് പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, പങ്കെടുക്കുന്നവരുടെ ആധാർ കാർഡുകൾ സൂക്ഷ്മമായി പരിശോധിക്കാനും കൈത്തണ്ടയിൽ ധരിക്കുന്ന പവിത്രമായ ചുവന്ന നൂലായ കൽവ പരിശോധിക്കാനും പറയുന്നു. ഈ വിചിത്രമായ നീക്കം “ലൗ ജിഹാദ് തടയൽ എന്ന മഹത്തായ ഉദ്ദേശ്യം” നിറവേറ്റാനാണെന്ന് രജ്പുത്…
ഇസ്രായേല്‍- ഗാസ: സഹായ ചർച്ചകളെ സഹായിക്കാൻ യുഎൻ എയ്ഡ് ചീഫ് മിഡിൽ ഈസ്റ്റിലേക്ക്
ജനീവ: ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ചർച്ചകൾക്ക് പിന്തുണ നൽകുന്നതിനായി താൻ തിങ്കളാഴ്ച മിഡിൽ ഈസ്റ്റിലേക്ക് പോകുമെന്ന് യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു. തന്റെ ഓഫീസ് ഇസ്രായേൽ, ഈജിപ്ത് തുടങ്ങിയവരുമായും ആഴത്തിലുള്ള ചർച്ചകളിലാണെന്നും ഗ്രിഫിത്ത്സ് പറഞ്ഞു. “ചർച്ചകളിൽ സഹായിക്കാനും സാക്ഷ്യം വഹിക്കാനും, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ആളുകൾക്ക് ഇപ്പോഴും സഹായ ഹസ്തവുമായി മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധ സഹായ പ്രവർത്തകരുടെ അസാധാരണമായ ധൈര്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞാൻ നാളെ ആ പ്രദേശത്തേക്ക് പോകും, ”അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്‌ച കെയ്‌റോയിൽ എത്താൻ ഗ്രിഫിത്ത്‌സ് പദ്ധതിയിട്ടിരിക്കുകയാണെന്നും ദിവസങ്ങൾ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന യാത്ര മേഖലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യാലയത്തിന്റെ വക്താവ് പറഞ്ഞു. ഈജിപ്ഷ്യൻ വൃത്തങ്ങൾ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കരാറൊന്നും നിലവിലില്ലെന്ന് ഇസ്രായേലും ഹമാസും അറിയിച്ചതിനെത്തുടർന്ന് ഇസ്രായേൽ നിയന്ത്രിക്കാത്ത ഗാസയിലേക്കുള്ള ഏക…
ജനങ്ങളെ കഷ്ടപ്പെടുത്തുന്ന യുദ്ധങ്ങള്‍ സമാധാനത്തിനുവേണ്ടിയോ?: ബ്ലെസന്‍ ഹ്യൂസ്റ്റന്‍
ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം കൊടുംമ്പിരിക്കൊണ്ട് നടക്കുകയാണ്. അടിച്ചുകൊണ്ടും തിരിച്ചടിച്ചുകൊണ്ടും ഇരുകൂട്ടരും പോരാട്ടം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് തുടങ്ങിവച്ച പോരാട്ടം ഇസ്രയേല്‍ തിരിച്ചടിച്ചതോടെ അത് ഇരുകൂട്ടരും തമ്മിലുള്ള യുദ്ധമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഒരു കൂട്ടര്‍ സര്‍വ്വാധിപത്യമോചനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ തീവ്രചിന്താഗതിക്കെതിരെയാണ് നിലപാടെടുക്കുന്നത്. ഇതില്‍ ആരുടെ നിലപാടാണ് ശരിയെന്നത് ആര്‍ക്കും നിര്‍വ്വചിക്കാനാവില്ല. എന്നാല്‍ അമേരിക്കയും ഇന്ത്യയും യുറോപ്യന്‍ യൂണിയനും ഇസ്രയേലിനൊപ്പമാണ്. കാരണം ഇസ്രയേല്‍ യു.എന്‍. അംഗീകരിച്ച രാജ്യവും ഹമാസ് ഒരു തീവ്രവാദ സംഘടനയുമാണ്. ഇസ്രയേല്‍ പാലസ്തീന്‍ പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളായി. യാസര്‍ അരാഫത്ത് എന്ന പാലസ്തീന്‍ നേതാവിന്‍റെ കാലത്ത് ആ പോരാട്ടം ശക്തി പ്രാപിച്ചു. പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമെന്ന ആശയത്തിന് അരാഫത്തിന്‍റെ നേതൃത്വത്തിന് സാധിച്ചെങ്കിലും ഇസ്രയേല്‍ പൂര്‍ണ്ണാധിപത്യം വിട്ടുനല്‍കിയിട്ടില്ല. അരാഫത്തിന്‍റെ കാലശേഷം ആ പോരാട്ടം തീരുമെന്ന് ചിന്തിച്ചെങ്കിലും അത് മറ്റൊരു തലത്തിലേക്ക് മാറുകയാണുണ്ടായത്. ഇസ്രയേലിനെ ചൊടിപ്പിച്ചുകൊണ്ട് പാലസ്തീന്‍…
ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ (കവിത): ജയൻ വർഗീസ്
യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി ചുവന്ന ഭൂമി മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ മനുഷ്യ മോഹങ്ങളുടെ ചുടലക്കളം ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന് പറന്നുയരുന്ന ഫീനിക്സ് പക്ഷി. വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന ആഗ്നേയാസ്ത്രങ്ങളുടെ സീൽക്കാരങ്ങൾ. സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ തകർന്നടിയുന്ന തലമുറകൾ ! ആറടി മണ്ണിനുള്ള അവകാശ തർക്കത്തിൽ ആധി പിടിക്കുന്ന മനുഷ്യ പുത്രാ, അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ സംഗീതം. നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച ആധുനികതയുടെ അടയാള മമുദ്ര 666 ! ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ. അവൻ തന്നെയോ അന്തിക്രിസ്തു? അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ അഴിഞ്ഞു വീഴുന്ന ദൈവീകത. നിനക്ക് നിന്നെ നഷ്ടമാവുന്നു ! മതത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന മര മണ്ടൻ നീ തന്നെയല്ലേ? അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ…
റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ ആഘോഷിച്ചു
കനേഡിയൻ മിറാർ ന്യൂസ് ലെറ്റെറിന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ നടത്തപ്പെട്ടു. കനേഡിയൻ മിററിന്റെ ആദ്യ പ്രതി 2019 ൽ മലങ്കര കത്തോലിക്ക സഭയുടെ അഭിവന്ദ്യ സ്തേപ്പാനോസ് മെത്രാപ്പോലീത്ത ബഹുമാനപ്പെട്ട ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ അമർജീത് സോഹിക്കു നൽകി നിർവഹിക്കുകയുണ്ടായി. ചീഫ് എഡിറ്റർ ഡോക്ടർ അനു സ്റ്റെല്ല മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ റവറന്റ് ഫാദർ ബേബി ജോൺ ഉത്‌ഘാടനം നിർവഹിക്കുകയും ആൽബെർട്ട ക്രൗൺ പ്രോസിക്യൂട്ടർ ശ്രീ.ജോസഫ് സെബാസ്റ്റ്യൻ, ഡോക്ടർ പി.വി. ബൈജു ,ശ്രീ. ജിജോ ജോർജ് എന്നിവർ ആശംസാപ്രസംഗം നടത്തുകയും ചെയ്തു. ചടങ്ങിൽ ആൽബെർട്ടയിലെ സാഹിത്യ രചയിതാക്കളായ ഡോക്ടർ പി.വി. ബൈജു, രാജീവ് നായർ , ജോസഫ് ജോൺ കാൽഗറി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് എഡ്‌മിന്റൺ മുദ്ര ഡാൻസ് സ്കൂളിന്റെ കലാപരിപാടികളും , എഡ്‌മിന്റൺ റിഥം മെലോഡിയ അവതരിപ്പിച്ച ഗാനമേളയും…
ഓര്‍മ്മച്ചെപ്പു തുറക്കുമ്പോള്‍: ജോണ്‍ ഇളമത
ഇതു പണ്ടു നടന്ന കഥയാണ്, എന്റെ കൗമാരകലത്ത്. മത്തായി പുറപ്പെട്ടു പോയി. പോയതെങ്ങോട്ടാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. തെക്കോട്ടോ, വടക്കോട്ടോ? ബോട്ടില്‍ കയറിയാല്‍ തെക്ക് ആലപ്പുഴ എത്താം. അല്ലേല്‍ വടക്കോട്ടു പേയാല്‍ കോട്ടയത്തെത്താം. അക്കാലത്ത് ആര് അതൊക്കെ അതന്വേഷിക്കാന്‍! ങാ, എങ്ങോട്ടേലും പോട്ടെ, കൊള്ളരുതാത്തവന്‍. അല്ലേലും ഇവിടെ നിന്നാ നന്നാവില്ല. അന്യ സ്ഥലത്തെങ്കിലും പോയി പെഴക്കട്ടെ. ചാക്കോയുടെ ഏഴു പെമ്പിള്ളേരുടെ താഴെയുള്ള ഏക പുത്രനാണ് മത്തായി, പീലിപ്പോസ് ചേട്ടന്റെ പൗത്രനും. അപ്പന്‍ ചാക്കോക്കും, വല്ല്യപ്പന്‍ പീലിപ്പോസ് ചേട്ടനും അതേപ്പറ്റി ദുഃഖമുണ്ടായില്ല, മറിച്ച് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, അവന്‍ പോയി രക്ഷപ്പെടട്ടെയെന്ന്. പുറപ്പെട്ടു പോയ ചിലരൊക്കെ കോടീശ്വരരായി തിരിച്ചു വന്ന ചരിത്രം എന്റെ ഗ്രാമത്തിനുണ്ട്. പാക്കു മോഷണം നടത്തി വന്ന ഭാര്‍ഗ്ഗവന്‍ ഒരു മുതലാളിയുടെ അടികൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടി. പിന്നെ കാലമതു മറന്നു. ഒരു പത്തു വര്‍ഷം കഴിഞ്ഞ്…
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വഷളാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കരുതെന്ന് പുടിൻ
ഇന്ത്യയും റഷ്യയും തമ്മിൽ സംഘർഷമുണ്ടാക്കാൻ ഒരു രാജ്യവും ശ്രമിക്കരുതെന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ തുറന്നടിച്ചു പറഞ്ഞു. ഇന്ത്യൻ സർക്കാർ പൗരന്മാരുടെ താൽപ്പര്യങ്ങൾക്കായി സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന് പുടിൻ പറഞ്ഞു. ഇതിനുശേഷം മോസ്‌കോയ്ക്കും ന്യൂഡൽഹിക്കും ഇടയിൽ വിള്ളലുണ്ടാക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങൾ പാഴായിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ താളത്തിനൊത്തു തുള്ളാത്ത എല്ലാവരെയും ശത്രുക്കളാക്കാൻ ശ്രമിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് ബ്ലാക്ക് സീ റിസോർട്ടിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. എല്ലാവരും അപകടത്തിലാണ്, ഇന്ത്യ പോലും, എന്നാൽ ഇന്ത്യൻ നേതൃത്വം അതിന്റെ രാജ്യത്തിന്റെ താൽപ്പര്യത്തിനായി സ്വതന്ത്രമായി പ്രവർത്തിക്കുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങൾ വ്യർത്ഥമാണെന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടും ഇന്ത്യൻ റിഫൈനറി കമ്പനികൾ റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ…
ജാതി സെൻസസ് വിവരങ്ങൾ നിരോധിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ബിഹാറിലെ ജാതി സെൻസസ് സംബന്ധിച്ച് സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം നടന്നു. ജാതി സർവേയുടെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബീഹാർ സർക്കാരിനെ തടയാൻ കോടതി വെള്ളിയാഴ്ച വിസമ്മതിക്കുകയും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ തടയാൻ കഴിയില്ലെന്നും പറഞ്ഞു. ബീഹാറിലെ ജാതി സർവേ അംഗീകരിച്ച പട്‌ന ഹൈക്കോടതിയുടെ ഓഗസ്റ്റ് 1ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഔദ്യോഗിക നോട്ടീസ് അയച്ചു. കേസിൽ അടുത്ത വാദം ജനുവരിയിൽ നടക്കും. ഒക്‌ടോബർ മൂന്നിന് ബിഹാർ സർക്കാർ ജാതി സർവേ വിവരങ്ങൾ പ്രസിദ്ധീകരിച്ചതായി ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ വാദം കേൾക്കാൻ ഒക്ടോബർ ആറിന് കോടതി സമയം അനുവദിച്ചിരുന്നു. സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ബീഹാർ സർക്കാർ നേരത്തെ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് പ്രസിദ്ധീകരിച്ചത്.…
