‘റോക്കി ഔർ റാണി കി പ്രേം കഹാനി’യിലെ ‘വാട്ട് ജും‌ക’ ഗാനം റിലീസ് ചെയ്തു

കരൺ ജോഹറിന്റെ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യിലെ ‘വാട്ട് ജുംക’ എന്ന പെപ്പി നമ്പർ ഗാനം ബുധനാഴ്ച റിലീസ് ചെയ്തു. ചിത്രത്തിലെ നായികാനായകന്മാരായ രൺവീർ സിംഗും ആലിയ ഭട്ടും ചേർന്ന ഗാനത്തിന്റെ ടീസർ സം‌വിധായകന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കു വെച്ചത്. മദൻ മോഹനും പ്രീതവും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇത് പാടിയിരിക്കുന്നത് അരിജിത് സിംഗും ജോനിതാ ഗാന്ധിയും ചേർന്നാണ്. റാപ്പ് ഭാഗം പാടിയിരിക്കുന്നത് രൺവീർ സിംഗ് ആണ്. ചിത്രത്തിലെ ആൽബത്തിലെ രണ്ടാമത്തെ ഗാനമാണ് ‘വാട്ട് ജുംക.’ അതിഗംഭീരമായ ഒരു സെറ്റിൽ ചിത്രീകരിച്ച ആഘോഷ നൃത്ത നമ്പറാണിത്. ഇതിന് മുമ്പ്, നിർമ്മാതാക്കൾ തും ക്യാ മൈൽ എന്ന പ്രണയഗാനം പുറത്തിറക്കിയിരുന്നു. യാഷ് രാജ് ശൈലിയിലുള്ള റൊമാൻസ് നമ്പറായിരുന്നു അത്. കൂടാതെ, രൺവീറും ആലിയയും മഞ്ഞുമൂടിയ പർവതങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയിക്കുന്ന രംഗമാണ് അവതരിപ്പിച്ചത്. രൺവീറിനെയും ആലിയയെയും കൂടാതെ,…

ബോബന്‍ സാമുവേലിന്റെ പുതിയ ചിത്രത്തില്‍ സൗബിനും നമിത പ്രമോദും

സൗബിൻ ഷാഹിറും നമിത പ്രമോദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, സംവിധായകൻ ബോബൻ സാമുവലിന്റെ പുതിയ ചിത്രം വ്യാഴാഴ്ച ലോഞ്ച് ചെയ്യും. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ജനപ്രിയൻ, റോമൻസ്, വികടകുമാരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ബോബൻ സാമുവൽ. നമിത പ്രമോദ് അഭിനയിച്ച അൽ മല്ലുവാണ് അദ്ദേഹം അവസാനമായി നിർമ്മിച്ചത്. ഇനിയും പേരിട്ടിട്ടില്ലാത്ത വരാനിരിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, മനോജ് കെ യു, ശാന്തി കൃഷ്ണ, വിനീത് തട്ടിൽ, മീനാക്ഷി എന്നിവരും അഭിനയിക്കുന്നുണ്ട്. അതേസമയം, സൗബിനും ടോവിനോ തോമസും അഭിനയിക്കുന്ന നടികർ തിലകത്തിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചു. ജാൻ-എ-മൻ ഫെയിം ചിദംബരത്തിന്റെ വരാനിരിക്കുന്ന മൾട്ടി-സ്റ്റാർ ചിത്രമായ ‘മഞ്ഞുമ്മേൽ ബോയ്‌സി’ലും സൗബിന്‍ അഭിനയിക്കുന്നുണ്ട്.

ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. സാമൂഹിക സുരക്ഷയ്ക്ക്‌ 768 കോടിയും ക്ഷേമ പെന്‍ഷനുമായി 106 കോടിയും ഉള്‍പ്പെടെ 874 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്ത്‌ 60 ലക്ഷത്തിലധികം ആളുകള്‍ക്ക്‌ പ്രതിമാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്‌. അതേസമയം, നടപ്പ്‌ സാമ്പത്തിക വര്‍ഷം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന്‌ കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ സംസ്ഥാനത്തിന്‌ ഫണ്ട്‌ ലഭിക്കാനുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്രത്തിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മണിപ്പൂർ പെലീസ് നടപടി ഭരണകൂട ഭീകരത: റസാഖ് പാലേരി

മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന സത്യം വിളിച്ചു പറഞ്ഞതിന് സി പി ഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മണിപ്പൂർ പൊലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംഘ്പരിവാർ വേട്ടയാടുന്ന ആനി രാജക്കും നിഷ സിദ്ധുവിനും ദീക്ഷ ദ്വിവേദിക്കും വേണ്ടി ജനാധിപത്യ സമൂഹം ഐക്യദാർഢ്യപ്പെടേണ്ടതാണ്. മണിപ്പൂരിൽ നടക്കുന്ന വംശഹത്യയുടെ പിറകിലെ യാഥാർഥ്യങ്ങൾ മറച്ചു പിടിക്കേണ്ടത് ബി ജെ പി യുടെ ആവശ്യമാണ്‌. മാധ്യമങ്ങളിലൂടെ പുറത്തറിയുന്നതിലും ഭീകരമായ അവസ്ഥകളാണ് അവിടെയുള്ളതെന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ മണിപ്പൂർ സന്ദർശിച്ച വിവിധ സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വസ്തുതകളെയും അതിന്റെ പിറകിലുള്ള ഭരണകൂട ആസൂത്രണങ്ങളെയും മറച്ചു വെക്കാനാണ് ബി ജെ പി ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയെ കുറിച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ, സഞ്ജീവ്…

ഡെങ്കിപ്പനി: രോഗലക്ഷണങ്ങളും ഫലപ്രദമായ പ്രതിവിധികളും

കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇത് ഒരു പ്രധാന പൊതുജനാരോഗ്യ ആശങ്കയാണ്. പ്രധാനമായും ഈഡിസ് കൊതുകുകൾ വഴി പരത്തുന്ന ഡെങ്കി വൈറസാണ് ഡെങ്കിപ്പനിക്ക് കാരണം. ഈ കൊതുകുകൾ പകൽ സമയത്താണ് ഏറ്റവും സജീവമാകുന്നത്. ഈ കൊതുകുകളുടെ കടിയേറ്റാല്‍ ഡെങ്കി വൈറസ് വ്യക്തികളെ ബാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ മിതമായത് മുതൽ കഠിനമായത് വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഇത് ജീവന് തന്നെ ഭീഷണിയായേക്കാം. ഡെങ്കിപ്പനി മനസ്സിലാക്കൽ ഡെങ്കിപ്പനി സാധാരണയായി പെട്ടെന്നുള്ള ലക്ഷണങ്ങളോടെയാണ് ആരംഭിക്കുന്നത്. അതിൽ കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ചുണങ്ങു എന്നിവ ഉൾപ്പെടുന്നു. വൈറസിന് നാല് വ്യത്യസ്ത സെറോടൈപ്പുകൾ ഉണ്ട്, ഒരു സെറോടൈപ്പിലുള്ള അണുബാധ ആ പ്രത്യേക സെറോടൈപ്പിന് ആജീവനാന്ത പ്രതിരോധശേഷി നൽകുന്നു. എന്നിരുന്നാലും,…

“മഹാരാജ” വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് റിലീസ് ചെയ്തു. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ കൈകോർക്കുന്ന ചിത്രത്തിന് മഹാരാജ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്.പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാന്താര ഉൾപ്പെടെ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി.അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു .മാനഗരം, കൈതി, മാസ്റ്റർ,…

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത്: പ്രസിഡന്റ് ദ്രൗപതി മുർമു

ഇന്ത്യ ഒരു ബഹു-സാംസ്‌കാരിക, ബഹുഭാഷ, ബഹു-വംശീയ, ബഹു-മത സമൂഹമെന്ന നിലയിൽ, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്നുവെന്ന് രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ന്യൂഡൽഹി: ഇന്ത്യ, ബഹു-സാംസ്‌കാരികവും ബഹുസ്വരവുമായ സമൂഹമെന്ന നിലയിൽ, നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്നുവെന്നും അതിലെ 200 ദശലക്ഷത്തിലധികം മുസ്‌ലിംകൾ രാജ്യത്തെ സമൂഹത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമാക്കി മാറ്റുന്നുവെന്നും പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ സന്ദർശിച്ച മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസയെ സ്വാഗതം ചെയ്ത മുർമു, സഹിഷ്ണുത, ബോധത്തിന്റെ മിതത്വം, മതങ്ങൾ തമ്മിലുള്ള സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ മുസ്‌ലിം വേൾഡ് ലീഗിന്റെ പങ്കിനെയും ലക്ഷ്യങ്ങളെയും ഇന്ത്യ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യ ഒരു ബഹു-സാംസ്‌കാരിക, ബഹുഭാഷ, ബഹു-വംശീയ, ബഹു-മത സമൂഹമെന്ന നിലയിൽ, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്നുവെന്ന് രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “നമ്മുടെ 200 ദശലക്ഷത്തിലധികം ഇന്ത്യൻ…

ബിനു ഐസക്ക് രാജുവിനെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയായി ബിനു ഐസക്ക് രാജുവിനെ തെരഞ്ഞെടുത്തു. മുന്നണി ധാരണ പ്രകാരം സിപിഐയിലെ എ. ശോഭ രാജിവച്ച ഒഴിവിലാണ് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ നിന്നുള്ള ബിനു ഐസക്ക് രാജുവിനു ഇപ്പോള്‍ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത്. 2015 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ ചമ്പക്കുളം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. 2010-15 കാലയളവില്‍ എടത്വ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗവും പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയുമായി പ്രവര്‍ത്തിച്ചു. 2015 മുതല്‍ ജില്ലാ ആസൂത്രണ സമിതി അംഗമാണ്. തലവടി ടിഎംടി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ബിനു ഐസക്ക് രാജു 2022 ലാണ് ജോലിയില്‍ നിന്നും വിരമിച്ചത്. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എടത്വ വികസന സമിതി വൈസ് പ്രസിഡൻ്റും ആലപ്പുഴ ജില്ലാ…

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ‘സമ്മർ സ്‌മൈലിന്’ തുടക്കം

ഷാർജ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ജൂലൈ 07 മുതൽ ജൂലൈ 28 തിയ്യതി വരെ നീണ്ടുനിൽക്കുന്ന സമ്മർ സ്‌മൈൽ എന്നപേരിൽ സമ്മർക്യാമ്പിന് വർണ്ണാഭമായ തുടക്കം. ക്ലബ് ആക്റ്റിങ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർട്സ് സെക്രട്ടറിയും, പ്രോഗ്രാം കൺവീനറുമായ സുബൈർ എടത്തനാട്ടുകര ആദ്യക്ഷത വഹിച്ചു. ആക്റ്റിങ് പ്രസിഡണ്ട് ആന്റണി സി.എക്സ് ഉൽഘാടനം നിർവഹിച്ചു, ട്രഷറർ വി. ഡി മുരളീധരൻ, ഉപദേശക സമിതി അംഗം എൻ എം അബ്ദുസമദ്, ആർട്‌സ് കൺവീർ കെ പി മുജീബ്‌, സ്പോർട്സ് സെക്രട്ടറി ജോൺസൻ,വനിതാ കൺവീനർ നാൻസി വിനോദ്,ബാലവേദി വനിതാ വിങ് കോർഡിനേറ്റർ ജിദേശ് നാരായൺ എന്നിവർ ആശംസകൾ നേർന്നു. കൾച്ചറൽ സെക്രട്ടറി വി. അഷറഫ് ചടങ്ങിൽ നന്ദിയും പറഞ്ഞു. വേനൽ ചൂടിന്റെ ആലസ്യത്തെ മറികടന്ന് കലാപരവും, സാംസ്ക്കാരികപരവുമായ കുട്ടികളുടെ ഭാവനയെ തൊട്ടുണർത്തും വിധം ഒട്ടേറെ…

തലവടി ചുണ്ടൻ ഓഹരി ഉടമ സിബി ജോർജിൻ്റെ മാതാവ് ലീലാമ്മ ജോർജ്ജ് അന്തരിച്ചു

തലവടി: തോട്ടയ്ക്കാട്ട് പറമ്പിൽ ടി.വി ജോർജ്ജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് (74) അന്തരിച്ചു. പാമ്പാടി കല്ലുപുരയിൽ കുടുംബാംഗമാണ് പരേത. ജൂലൈ 15 ശനിയാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കാരം രണ്ടു മണിക്ക് തലവടി സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: സുജ, സുനി, സിബി (മൂവരും ഷാർജ). മരുമക്കൾ: ചെങ്ങന്നൂർ പാണ്ടനാട് വെങ്ങശ്ശേരിയിൽ റെജി, നിരണം വാണിയപുരയിൽ ലിജോ, അടൂർ പെരിങ്ങനാട് റെജി നിവാസിൽ പരേതനായ റെജി.