ലോക കേരള സഭ മറ്റൊരു മലയാളി സംഘടനയായി മാറുമോ?

ഏപ്രില്‍ നാലിന്‌ ഏഷ്യാനെറ്റ്‌ ചര്‍ച്ചയില്‍ ഷാര്‍ജയില്‍ നിന്നുള്ള അഡ്വ. വൈ.എ. റഹിം ആവശ്യപ്പെട്ടത്‌ പാവപ്പെട്ട മലയാളിക്ക്‌ പ്രയോജനമില്ലാത്ത ലോക കേരള സഭ മലയാളി സംഘടനയായി അധഃപതിച്ചെന്നും പാവപ്പെട്ട പ്രവാസിയുടെ കണ്ണില്‍ പൊടിയിടാനായി സൃഷ്ടിക്കപ്പെട്ട ഈ സഭ പിരിച്ചുവിടണമെന്നുമാണ്‌. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ വിറ്റു തുലച്ചു. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ നേരാംവണ്ണം നടത്താനറിയാത്തവര്‍ എങ്ങനെയാണ്‌ ചാര്‍ട്ടേര്‍ഡ്‌ വിമാനങ്ങള്‍ പറപ്പിക്കുന്നതെന്നും അഡ്വ. റഹിം ചോദിച്ചു. (ബിട്ടനില്‍ നിന്ന്‌ പങ്കെടുത്ത ജനസേവകനും, സോളിസിറ്ററും, കണ്‍സിലറുമായ ബൈജു വര്‍ക്കി തിട്ടാല അറിയിച്ചത്‌ യു.കെയിലേക്ക്‌ സര്‍ക്കാര്‍ അറിയിച്ചതിന്‍ പ്രകാരമുള്ള നേഴ്‌സുമാര്‍ വന്നിട്ടില്ല. അവര്‍ വരുന്നത്‌ ആരോഗ്യ വകുപ്പായ നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസ്‌ വഴി യാതൊരു പണച്ചിലവില്ലാതെയാണ്‌. വിമാനക്കൂലി, താത്കാലിക താമസ സൌാകര്യമൊക്ക അവര്‍ ഒരുക്കി കൊടുക്കുന്നു. വെയില്‍സ്‌ സര്‍ക്കാരുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയെന്ന്‌ പറയുന്ന ധാരണാപ്രതം സത്യവിരുദ്ധമാണ്‌. സത്യവിരുദ്ധമായ കാര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍…

വേൾഡ് മലയാളി കൗൺസിലിന്റെ പതിമൂന്നാമത് ബൈനീയൽ കോൺഫറൻസിന് മെഗാ സ്പോൺസർ തോമാർ ഗ്രൂപ്പ് തോമസ് മൊട്ടക്കൽ

ഫിലാഡൽഫിയ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ പതിമൂന്നാമത് ബൈനിൽ കോൺഫറൻസിന് 2023 ഏപ്രിൽ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂജേഴ്സിയിലുള്ള എപിഎ ഹോട്ടലിൽ തിരശ്ശീല ഉയരും. ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് അവസാനിക്കുന്ന കോൺഫറൻസിന്റെ മെഗാ സ്പോൺസർ ആയി തോമാർ ഗ്രൂപ്പ് ഉടമ ശ്രീ തോമസ് മുട്ടയ്ക്കൽ. കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷം ആദ്യമായി നടക്കുന്ന കോൺഫറൻസിനെ വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചെയർമാൻ ഹരി നമ്പൂതിരിയും, പ്രസിഡന്റ് ഡോ. തങ്കം അരവിന്ദും, ജനറൽ സെക്രട്ടറി ബിജു ചാക്കോയും, കോൺഫ്രൻസ് ചെയർമാൻ തോമസ് മുട്ടയ്ക്കൽ, കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി, കോൺഫ്രൻസ് കോ ചെയർമാൻ റെനി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. തങ്ങൾ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി അവർ പറഞ്ഞു. ബിസിനസ്സുകാരും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും സ്പോൺസേർസ് ആയി മുന്നോട്ടു…

ടെക്സ്റ്റ് അയക്കുന്നതിനിടെ വാഹനാപകടം; രണ്ടു പേർ കൊല്ലപെട്ട കേസിൽ യുവാവ് അറസ്റ്റിൽ

ഗാർലാൻഡ് (ടെക്സാസ്): ടെക്‌സ്‌റ്റ് അയച്ച് വാഹനമോടികുന്നതിനിടയിൽ ഉണ്ടായ വാഹനാപകടത്തിന് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡാളസിൽ കുറ്റാരോപിതനായ യുവാവിനെതിരെ നരഹത്യ കുറ്റം ചുമത്തി.കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തിനു ഉത്തരവാദിയായ മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ (25) ആണ് വ്യാഴാഴ്ച അറസ്റ്റിലായതെന്ന് ഗാർലൻഡ് പോലീസ് അറിയിച്ചു. മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ ഗാർലൻഡ് ജയിലിലാണെന്നും അദ്ദേഹത്തിന് ഒരു അഭിഭാഷകനുണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു മാർച്ച് 27 ന്, ഏകദേശം 6:50 ന്, ഡെലോസ് സാന്റോസിന്റെ പിക്കപ്പ് ട്രക്ക് 4-ഡോർ സെഡാനിൽ ഇടിച്ച് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ഗിൽബെർട്ടോ കാംപോസ് മൊളിനേറോയും ആർട്ടെമിയോ ലിസിയ ബൊലാനോസും എന്നിവരാണ് കൊല്ലപ്പെട്ടത് വാഹനമോടിച്ചിരുന്ന മൊളിനേറോ സംഭവസ്ഥലത്തും ബൊലനോസ് ആശുപത്രിയിൽ വച്ചും മരിച്ചതായി പോലീസ് അറിയിച്ചു. ഡെലോസ് സാന്റോസ് അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്നുവെന്നും സൗത്ത് ഫസ്റ്റ് സ്ട്രീറ്റിന്റെയും കാസലിറ്റ ഡ്രൈവിന്റെയും കവലയിൽ ചുവന്ന ലൈറ്റ്…

നാസയും സ്പേസ് എക്സും ബഹിരാകാശത്ത് നിന്നു വായു മലിനീകരണം നിരീക്ഷിക്കും

നിലവിലുള്ള മലിനീകരണം നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങൾ താഴ്ന്ന ഭൂമിയുടെ ഭ്രമണപഥത്തിലാണ്, അതായത് അവയ്ക്ക് ഒരു നിശ്ചിത സമയത്ത് ഒരു ദിവസത്തിൽ ഒരിക്കൽ മാത്രമേ നിരീക്ഷണങ്ങൾ നൽകാൻ കഴിയൂ. ഫ്ലോറിഡ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ച് ടെമ്പോ അല്ലെങ്കിൽ ട്രോപോസ്ഫെറിക് എമിഷൻസ് മോണിറ്ററിംഗ് ഓഫ് പൊല്യൂഷൻ ഇൻസ്‌ട്രുമെന്റ് എന്ന എയർ ക്വാളിറ്റി മോണിറ്റർ ഏപ്രിൽ 7-ന് പുറത്തിറക്കി. “അറ്റ്ലാന്റിക് മുതൽ പസഫിക് വരെ നീണ്ടുകിടക്കുന്ന ഒരു പ്രദേശത്ത് നാല് ചതുരശ്ര മൈൽ വരെ – ഉയർന്ന സ്പേഷ്യൽ റെസല്യൂഷനിൽ മണിക്കൂറിൽ പ്രധാന വായു മലിനീകരണം നിരീക്ഷിക്കുന്നതിനുള്ള ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഉപകരണമാണ് നാസ-സ്മിത്സോണിയൻ ഉപകരണം ടെമ്പോ. കനേഡിയൻ ഓയിൽ മണൽ മെക്സിക്കോ സിറ്റിക്ക് താഴെയായി, യുണൈറ്റഡ് സ്റ്റേറ്റ്സ് മുഴുവൻ ഉൾക്കൊള്ളുന്നു,” നാസ പുറത്തുവിട്ട ഒരു മാധ്യമ…

കൊളറാഡോ സ്പ്രിംഗ്സിലെ സ്കൂളുകളിൽ കൂട്ട വെടിവെപ്പിന് പദ്ധതിയിട്ട 19 കാരി അറസ്റ്റിൽ

കൊളറാഡോ സ്പ്രിംഗ്സ് : കൊളറാഡോ സ്പ്രിംഗ്സിലെ ഒന്നിലധികം സ്കൂളുകളിൽ കൂട്ട വെടിവെപ്പിന് പദ്ധതിയിട്ട 19 കാരിയായ പ്രതിയെ കൊളറാഡോ അധികൃതർ അറസ്റ്റ് ചെയ്തതായി 18-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വ്യാഴാഴ്ച പറഞ്ഞു, പ്രതി വില്യം വിറ്റ്വർത്ത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് വില്യം വിറ്റ്വർത്ത് “ലില്ലി”എന്നപേരിൽ ഒരു സ്ത്രീയായി മാറുന്ന പ്രക്രിയയിലാണെന്ന് ഡിഎ വക്താവ് അഭിപ്രായപെട്ടു. കൊലപാതകം, ക്രിമിനൽ അക്രമം, ഭീഷണിപ്പെടുത്തൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഫാക്കൽറ്റികൾ അല്ലെങ്കിൽ വിദ്യാർത്ഥികളോട് ഇടപെടൽ എന്നീ രണ്ട് കേസുകളാണ് വിറ്റ്വർത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ലഭ്യമായ അറസ്റ്റ് സത്യവാങ്മൂലമനുസരിച്ച്, എൽബർട്ട് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ഡെപ്യൂട്ടികൾ കഴിഞ്ഞ വെള്ളിയാഴ്ച എൽബർട്ട് ടൗണിലെ ഡബിൾ ട്രീ റാഞ്ച് സർക്കിളിന്റെ 13900 ബ്ലോക്കിൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത് വില്യം വിറ്റ്വർത്ത് ഒരു സ്‌കൂളിന് നേരെ വെടിയുതിർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദേഷ്യപ്രശ്‌നങ്ങളുണ്ടെന്നും ഒരു കുടുംബാംഗം 911…

രാമനവമി ആഘോഷത്തിൻ്റെ മറവിൽ സംഘ്പരിവാർ ആക്രമണം; സോളിഡാരിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം നടത്തി

കോട്ടക്കൽ : രാമനവമി ആഘോഷത്തിന്റെ മറവിൽ നടന്ന സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകൾക്കെതിരെ കോട്ടക്കലിൽ പ്രതിഷേധ സംഗംമം നടത്തി. രാമനവമി ആഘോഷത്തിന്റെ മറവിൽ മുസ്ലിംങ്ങളുടെ സ്ഥാപനങ്ങൾക്ക് തീയിടുകയും ആക്രമത്തിനിരയാക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ കൃത്യമായ മുസ്ലിം വംശഹത്യശ്രമമാണെന്നും പ്രതികളെ കണ്ടെത്തി വംശഹത്യക്കെതിരെ കേസെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാമനവമി ആഘോഷത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ വലിയ വെല്ലുവിളിയാണെന്നും പ്രതിഷേധ സംഗമങ്ങൾ വിലയിരുത്തി. വിവിധയിടങ്ങളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി , ജനറൽ സെക്രട്ടറി അജ്മൽ കെ എൻ ,വൈസ് പ്രസിഡൻ്റ്മാരായ അജ്മൽ കാരക്കുന്ന് , സെക്രട്ടറിമാരായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നിരണത്ത് പെസഹയുടെ സ്മരണ പുതുക്കി പാദം കഴുകൽ ശുശ്രൂഷ നടന്നു

നിരണം: ക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിൽ പെസഹ ആചരിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്ന പാദം കഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.ദുഖവെള്ളിയാഴ്ച 10ന് ദൈവപുത്രന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും അനുസ്മരണം നടക്കും. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ ഞായാറാഴ്ച രാവിലെ 6ന് അനുസ്മരിക്കുന്നതോടെ പീഡാനുഭവ വാര സ്മരണ ശുശ്രൂഷകൾ സമാപിക്കും.

വടക്കാങ്ങരയിൽ മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ സമൂഹ നോമ്പുതുറയിൽ പ്രദേശത്ത് നിന്നും 800 ഓളം പേർ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റും നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനുമായ സലീം മമ്പാട് റമദാൻ സന്ദേശം നൽകി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, നുസ്റത്തുൽ അനാം ട്രസ്റ്റ് വർക്കിങ് ചെയർമാൻ അബ്ദുസ്സമദ് കരുവാട്ടിൽ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല്‌ കമ്മിറ്റി പ്രസിഡന്റ് കെ നജ്മുദ്ദീൻ, സെക്രട്ടറി കെ.ടി ബഷീർ, ഇഫ്താർ ജനറൽ കൺവീനർ സി.പി കുഞ്ഞാലൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

ജനപ്രിയ നായകന്റെ വോയ്‌സ് ഓഫ് സത്യനാഥന്റെ വരവറിയിച്ച്‌ മോഷൻ പോസ്റ്റർ റിലീസായി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപ് ചിത്രം തിയേറ്ററുകളിലേക്കുള്ള വരവറിയിച്ചു മോഷൻ പോസ്റ്റർ റിലീസായി. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. വൻ താര നിരയാണ് ചിത്രത്തിൽ. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫെയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, അനുശ്രീ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമാകുമെന്നുറപ്പ് നൽകുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹനിർമ്മാണം…

ഷാജി പി ജോർജ്‌ നിര്യാതനായി

ഹൂസ്റ്റൺ: കല്ലൂപ്പാറ പെരിയലത്ത് ഷാജി.പി.ജോർജ് (65 വയസ്സ്) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി (കൊച്ചുമോൾ) തലവടി അമ്പ്രയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.ജിനു മത്തായി (ഓസ്റ്റിൻ) ജിക്കു ജോർജ് (ദുബായ്) മരുമക്കൾ : ഡോ.കോശി മത്തായി (ഓസ്റ്റിൻ) തെങ്ങും തോട്ടത്തിൽ,കോഴഞ്ചേരി), മെർലിൻ ജോർജ് (ദുബായ്), പുലിപ്ര പടിഞ്ഞേറേതിൽ, മുളക്കുഴ) കൊച്ചുമക്കൾ: എലനോർ മേരി മത്തായി, കൊളേറ്റ് സാറ മത്തായി ശവസംസ്കാര ശുശ്രൂഷകൾ: ഏപ്രിൽ 8 നു ശനിയാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷ 1 ന് ഭവനത്തിൽ ആരംഭിക്കുന്നതും 2 മണിക്ക് മടത്തുംഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് പള്ളിയിൽ തുടർശുശ്രൂഷകൾ നടത്തുന്നതുമാണ്. അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും കൂടുതൽ വിവരങ്ങൾക്ക്: സണ്ണി (നൈനാൻ മാത്യു) (91) 9495909797 (ഇന്ത്യ), ജിക്കു ജോർജ് (91)…