രാജസ്ഥാൻ കോൺഗ്രസിലെ സംഘർഷത്തിനിടയിൽ അശോക് ഗെലോട്ട് സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. പ്രതിപക്ഷത്തിന്റെ മാത്രമല്ല, പാർട്ടിയിലെ വിമത വിഭാഗത്തിന്റെയും ആക്രമണങ്ങൾ ഗെലോട്ട് സർക്കാർ നേരിടുന്നതിനാൽ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. ഈ വർഷം ഡിസംബറിലാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്, ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ നീണ്ട സമ്മേളനമാണ് ഈ ബജറ്റ് സെഷൻ. തിങ്കളാഴ്ച ഗവർണർ കൽരാജ് മിശ്രയുടെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും, ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ അവസാന ബജറ്റ് അവതരിപ്പിക്കും. ആരോഗ്യത്തിനുള്ള അവകാശം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമുള്ള റെഗുലേറ്ററി അതോറിറ്റി, രാജസ്ഥാൻ പബ്ലിക് സർവീസ് ഗ്യാരന്റി, അക്കൗണ്ടബിലിറ്റി എന്നിവ സംബന്ധിച്ച ബില്ലുകളും സർക്കാർ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ആക്ഷൻ നിറഞ്ഞ ബജറ്റ് സമ്മേളനം ചോദ്യപേപ്പർ ചോർച്ച, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം സജീവമാകാനാണ് സാധ്യത. വാഗ്ദാനം…
Author: .
മോദി ബിബിസി ഡോക്യുമെന്ററി: സെൻസർഷിപ്പിൽ പ്രതിഷേധിച്ച് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ പരമ്പരകൾ യുഒഎച്ച് വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധിച്ച് ഹൈദരാബാദ് സർവകലാശാലയിലെ (യുഒഎച്ച്) വിദ്യാർത്ഥികൾ ശനിയാഴ്ച കാമ്പസിൽ സിനിമയുടെ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥി കൂട്ടായ്മയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ UoH ചാപ്റ്റർ സംഘടിപ്പിച്ച ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്തിന്റെ പ്രദർശനത്തിൽ 200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. “ഡോക്യുമെന്ററിയെ അപകീർത്തിപ്പെടുത്താൻ സർക്കാർ നഗ്നമായി ശ്രമിക്കുന്നു. സിനിമ ഭരണാധികാരികൾക്ക് രാജ്യത്തിന്റെ കണ്ണാടിയും വൃത്തികെട്ട യാഥാർത്ഥ്യവും കാണിക്കുന്നതിനാൽ അത് വളരെ അരക്ഷിതമായി. സിനിമയുടെ മാത്രമല്ല, എല്ലാവരുടെയും സെൻസർഷിപ്പിനെതിരായ പ്രസ്താവനയായിരുന്നു പ്രദർശനം. ഭരണവ്യവസ്ഥയ്‌ക്കെതിരായ വിമർശന ശബ്ദങ്ങൾ,” ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അംഗം പറഞ്ഞു. ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ) യുടെ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി പരമ്പര ‘India: The Modi Question‘ 2002-ലെ ഗുജറാത്ത് കലാപത്തിൽ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ലക്ഷങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു, പ്രത്യേകിച്ച് മുസ്ലീം…
ഇന്‍ഫാം കര്‍ഷക ദിനാചരണവും ഭിന്നശേഷി അവാര്‍ഡു വിതരണവും
വാഴക്കുളം: നിലനില്‍പ്പിനായി കര്‍ഷകര്‍ സംഘടിച്ചു നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്‍ഫാം മുന്‍ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം കര്‍ഷക ദിനാചരണം വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ അറയ്ക്കല്‍. കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ഷകര്‍ മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹം ഏതെല്ലാം തരത്തില്‍ ദ്രോഹിക്കപ്പെടുന്നുണ്ടോ അതെല്ലാം കര്‍ഷകര്‍ ഏറ്റുവാങ്ങുകയാണ്. പ്രാദേശിക തലത്തില്‍ നിന്ന് ആഗോള കാഴ്ചപ്പാടോടുകൂടി ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ വരും നാളുകളില്‍ വന്‍ പ്രതിസന്ധിയാവും കര്‍ഷകര്‍ നേരിടേണ്ടി വരിക എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ദേശീയ ചെയര്‍മാന്‍ റവ.മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.കോതമംഗലം രൂപത എമരിറ്റസ് ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍ കുന്നേല്‍,ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.അഡ്വ.വി.സി…
കോടതി നടപടി വിവേചനപരം: സോളിഡാരിറ്റി
പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമങ്ങളിലെ നഷ്ടപരിഹാരത്തുക പ്രതികളിൽ നിന്നും ഈടാക്കാനുള്ള ഉത്തരവിന് മേൽ ഹൈക്കോടതി സ്വീകരിക്കു നടപടി വിവേചനപരമാണ്. സമാനമായ സംഭവങ്ങളിൽ സ്വീകരിക്കാത്ത നടപടികൾ ഇക്കാര്യത്തിൽ ധൃതിയിൽ നടപ്പാക്കുന്നത് ഇരട്ടനീതിയാണ്. ഹർത്താലിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവെച്ചിരുന്നു. അതിനു പുറമെ KSRTC ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്‍റെ വിശദാംശങ്ങൾ ഇത് വരെ കോടതി നിയമിച്ച ക്ലെയിംസ് കമ്മീഷണറോ കേരള സർക്കാരോ സമർപ്പിച്ചിട്ടില്ലാതിരിക്കെ അതേ തുക കണ്ട് കെട്ടുന്നത് ന്യായമല്ല. രാഷ്ട്രീയ പാർട്ടി കളുടേയും നിരവധി ഹർത്താലുകൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ പലതും അക്രമാസക്തമായിരുന്നു. കോടികളുടെ നഷ്ടങ്ങൾ സംഭവിച്ച ആ ഹർത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധൃതി ഇക്കാര്യത്തിൽ കോടതിയിൽ നിന്നുണ്ടാകുന്നത് തികച്ചും അസ്വാഭാവികമാണ്. ഒരു ഹർത്താലിൻ്റെ തുടർ നടപടിയായി വീട് ജപ്തിയും, സ്വത്ത് കണ്ട് കെട്ടലുമൊക്കെ നൂറ് കണക്കിന് ഹർത്താലുകൾ നടന്നിട്ടുള്ള കേരളത്തിൻ്റെ…
നാടിനെ വിറപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ച് നിരീക്ഷിച്ച് ടാസ്ക് ഫോഴ്സ്
പാലക്കാട്: നാലു വർഷമായി നാട്ടിൽ കറങ്ങിനടന്ന് ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പനാനയെ മയക്കു വെടി വെച്ചു. ആന മയങ്ങാന്‍ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിർണായകമാണെന്നും സംഘം അറിയിച്ചു. ആന ഇപ്പോൾ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണത്തിലാണ്. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ കാട്ടുകൊമ്പൻ ധോണിയിൽ എവിടെയാണെന്നതിനെ കുറിച്ച് കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. തുടർന്നാണ് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കാട്ടാനയെ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത്. പിന്നീട് വനം ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മയക്കുവെടി വയ്‌ക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഓഫീസർ എൻ. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ പ്രവർത്തനസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്.
പാറ്റൂർ ആക്രമണ കേസില്‍ സംഘത്തലവൻ ഓം പ്രകാശിന്റെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ്
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓം പ്രകാശിന്റെ കവടിയാറിലെ ഫ്‌ളാറ്റിൽ പൊലീസ് റെയ്ഡ് നടത്തി. പൂട്ടിയിട്ടിരുന്ന ഫ്‌ളാറ്റിന്റെ വാതിൽ തകർത്താണ് സംഘം അകത്ത് കടന്നത്. ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ മൂന്ന് എടിഎം കാർഡുകൾ പോലീസിന് ഫ്ലാറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓം പ്രകാശിൻറെ കൂട്ടാളികൾ ആക്രമണത്തിനായി ഉപയോഗിച്ച വാഹനവും ഇതേ ഫ്ലാറ്റിൻറെ പാർക്കിംഗ് ഏരിയയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഓം പ്രകാശിന്റെ ഡ്രൈവർമാരായ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലെ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഓം പ്രകാശിനൊപ്പം ഇവർ ഒളിവിൽ പോയതെന്നാണ് പോലീസിന്റെ അനുമാനം. എന്നാൽ അഭിഭാഷകരുടെ സഹായത്തോടെ ഇന്നലെ രാവിലെ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.…
ഇന്നത്തെ രാശിഫലം (ജനുവരി 22, ഞായര്‍)
ചിങ്ങം: ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. ജോലിസ്ഥലത്ത് സഹപ്രവർത്തകർ അനിഷ്‌ടം കാണിക്കുകയും നിസ്സഹകരിക്കുകയും ചെയ്‌തേക്കാം. കാര്യങ്ങൾ ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടാകാം. എതിരാളികൾ കൂടുതൽ പ്രതിബന്ധങ്ങളുണ്ടാക്കിയേക്കും. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടിൽനിന്നുള്ള ചീത്ത വാർത്ത നിങ്ങളെ ഉത്കണ്ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. നിരാശയ്ക്ക് കീഴടങ്ങരുത്. കന്നി: ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഭൗതിക ചർച്ചകളിൽ നിന്ന് അകന്നുനിൽക്കുക. ഊഹക്കച്ചവടത്തിനും മുതൽമുടക്കിനും ഇന്ന് അനുയോജ്യമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂർവം സമയം ചെലവിടും. തുലാം: മാനസിക സംഘർഷത്തിൻറെയും അതിവൈകാരികതയുടെയും ദിവസമാണ്. പ്രതികൂലചിന്തകൾ നിങ്ങളെ നിരാശനാക്കാം. കുടുംബ പ്രശ്‌നങ്ങൾ ഉത്കണ്‌ഠയുളവാക്കും. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങൾ, കിണറുകൾ, നദികൾ എന്നിവയിൽ നിന്ന് അകന്ന് നിൽക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്‌തു തർക്കങ്ങളിൽ നിന്ന് അകന്നുനിൽക്കുക. വൃശ്ചികം: ദിവസം മുഴുവൻ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും പ്രവർത്തനങ്ങളും വന്നുചേരും. സഹപ്രവർത്തകർ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനേയോ കണ്ടുമുട്ടാൻ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങൾ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം…
മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) 2023 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘടനം “വർണോത്സവം – An Evening of Colorful Extravaganza ” ജനുവരി 28 നു
ഫ്ലോറിഡ: 2014 ൽ ഫ്ലോറിഡയിലെ ടാമ്പാ എന്ന കൊച്ചു തുരുത്തിൽ രൂപം കൊണ്ട മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT), 2023 ൽ മറ്റുള്ള കൂട്ടായ്മകൾക്ക് മാതൃക ആക്കാവുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോവുന്നത്. സുനിത ഫ്‌ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ) , ഷിറ ഭഗവാട്‌ല (സെക്രട്ടറി ), അനഘ ഹരീഷ് (ട്രെഷറർ ) പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി ) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (ഗാർഡനിങ് കോഓർഡിനേറ്റർ ) അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ ) എന്നിവർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുമ്പോൾ, സ്ത്രീ സമത്വം, സ്വാതന്ത്രം തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കിക്കൊണ്ടാണ് വനിതകൾ മാത്രം ഉള്ള നേതൃ…
ബൈഡന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട റെയ്ഡ്; രഹസ്യരേഖകൾ പിടിച്ചെടുത്തു
വിൽമിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയർ വിൽമിംഗ്ടണിലുള്ള വസതിയിൽ 12 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിനെ തുടർന്ന് കൂടുതൽ രഹസ്യരേഖകൾ പിടിച്ചെടുത്തു. ജനുവരി 20 വെള്ളിയാഴ്ച രാവിലെ 9.45ന് ആരംഭിച്ച റെയ്ഡ് രാത്രി 10.30 വരെ നീണ്ടു. ബൈഡന്റെ വസതിയിൽ വർക്കിംഗ് ഏരിയ, ലിവിംഗ് റൂം, സ്റ്റോറേജ് സ്പെയ്സ് എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തിയതായി ബൈഡന്റെ പേഴ്സണൽ അറ്റോർണി ബോബു ബോവർ സ്ഥിരീകരിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു രേഖകൾ പിടികൂടിയ വാർത്ത പുറത്തുവന്നതോടെ ബൈഡൻ പ്രതികരിച്ചത്. ബൈഡന്റെ വസതിയിൽ റെയ്ഡ് നടക്കുമ്പോൾ ബൈഡന്റെ പേഴ്സണൽ ലീഗ് ടീമംഗങ്ങളും വൈറ്റ്ഹൗസ് കൗൺസിൽസ് ഓഫിസും സ്ഥലത്തുണ്ടായിരുന്നു. ക്ലാസിഫൈഡ് ഡോക്യുമെന്റ്സ് വിവാദമായതോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസും ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. യുഎസ് ജുഡീഷ്യറി കമ്മിറ്റി പിടിച്ചെടുത്ത രേഖകൾ പരിശോധിക്കണമെന്ന് സ്പെഷൽ കൗൺസിൽ റിച്ചാർഡ് എറിനോട് ആവശ്യപ്പെട്ടു. ജനുവരി…
നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം!
നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം, എന്നതിനെ കുറിച്ചു മനസിലാക്കുന്നതിനുമുമ്പ് എന്താണ് അറിവ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഒരാളുടെ അനുഭവത്തിലൂടെയോ, വിദ്യാഭ്യാസത്തിലൂടെയോ, നേടിയ വസ്തുതകൾ, വിവരങ്ങൾ, അല്ലെങ്കിൽ കഴിവുകൾ, എന്നിവയെല്ലാം അറിവുകളുടെ രീതിയായി പരിഗണിക്കുന്നു. ഇതിനെ പ്രായോഗിക വൈദഗ്ദ്ധ്യം, അല്ലെങ്കിൽ വ്യക്തമായ ഒരു വിഷയത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ധാരണ എന്നിവയായി കണക്കാക്കുന്നു. ഇത്തരം അറിവുകൾ മറ്റുള്ളവരിൽ കാഴ്ചപ്പാട് വളർത്താനും, പ്രൊഫഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, കഴിയും. കൂടാതെ ഇത്തരം അറിവുകൾ മറ്റുള്ളവരുമായി പങ്കിടുമ്പോൾ, അത് നിങ്ങളുടെ സ്വന്തം അറിവിനെ ആഴത്തിലാക്കാനും നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനും സഹായിക്കുന്നു. അറിവ് അല്ലെങ്കിൽ വിവരങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം?. അറിവ് പങ്കുവയ്ക്കുന്നതിൻ്റെ നേട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങൾ യഥാർത്ഥത്തിൽ എന്തിൻ്റെയെങ്കിലും ഡാറ്റയോ വിശദാംശങ്ങളോ മാത്രമാണ്. എന്നാൽ ആ ഡാറ്റ മനസ്സിലാക്കുകയും അത് കൂടുതൽ ഉപയോഗിക്കുകയും ചെയ്ത ഒരാളുടെ അനുഭവത്തിലേക്കും, ജീവിതത്തിലേക്കും,…
