കാഞ്ഞിരപ്പള്ളി: മനുഷ്യജീവന് സംരക്ഷണം നല്‍കാത്ത ഭരണസംവിധാനങ്ങളുടെ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്നും കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ രണ്ടു മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുമ്പോള്‍ വനംവകുപ്പിനും വനപാലകര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ മനുഷ്യാവകാശകമ്മീഷനോട് ആവശ്യപ്പെട്ടു. വന്യജീവികളെ വനത്തിനുള്ളില്‍ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവര്‍ഗ്ഗവും നീങ്ങിയാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും. മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കാത്ത ജനാധിപത്യഭരണം ആര്‍ക്കുവേണ്ടിയാണെന്ന് മലയോരജനത ഗൗരവമായി ചിന്തിക്കണം. സ്വന്തം കൃഷിഭൂമിയില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും മൃഗങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നീതിപീഠങ്ങളും നാളുകളായി തുടരുന്ന നീതിനിഷേധവും നിസംഗതയും നിഷ്‌ക്രിയത്വവും അവസാനിപ്പിക്കുന്നില്ലെങ്കില്‍ മൃഗങ്ങളുടെ മനുഷ്യവേട്ട ആവര്‍ത്തിക്കപ്പെടുകയും അനേകരുടെ ജീവനെടുക്കുകയും ചെയ്യും. ഇതിനുള്ള സാഹചര്യം മനുഷ്യജീവന് ഹാനികരമാകുന്നതിനെ കൊല്ലാന്‍ നിയമമുള്ള നാട്ടില്‍ സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
Author: പ്രസ് റിലീസ്
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു
ബംഗളൂരു: സംസ്ഥാനമൊട്ടാകെ ശ്രദ്ധ പിടിച്ചുപറ്റിയ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇന്ന് ബെംഗളൂരുവിലെ കണ്ഠീരവ ഔട്ട്‌ഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്തു, കർണാടകയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനവും ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റതോടെ പരിവർത്തനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഭരണത്തിൽ പ്രതീക്ഷകൾ ഉയർന്നു. പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് തുടങ്ങിയപ്പോൾ ആഹ്ലാദപ്രകടനം നടത്തിയ ജനക്കൂട്ടത്തിന്റെ ഊർജം പ്രകടമായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് സാക്ഷ്യം വഹിച്ചത്…
2000 രൂപയുടെ നോട്ട് പിൻവലിച്ച് ആർബിഐ; 2023 സെപ്തംബർ 30 വരെ നിയമാനുസൃതമായി തുടരും
2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി മോദി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ 2000 മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത്. ന്യൂഡല്‍ഹി: പെട്ടെന്നുള്ള നീക്കത്തിലൂടെ ആർബിഐ 2000 രൂപ നോട്ട് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. 2018-19-ലാണ് അവ അച്ചടിക്കുന്നത് സർക്കാർ നിർത്തിയത്. ഒരാളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം അല്ലെങ്കിൽ 2023 സെപ്റ്റംബർ 30 വരെ ഏതെങ്കിലും ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഒരു ദിവസം പരമാവധി പത്ത് നോട്ടുകൾ മാറ്റാം. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കി മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. കറൻസി നോട്ടുകളുടെ അടിയന്തര ആവശ്യം നിറവേറ്റുന്നതിനാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത് ആർബിഐ പറയുന്നതനുസരിച്ച്, 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചതിന്റെ ലക്ഷ്യം നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കറൻസി നോട്ടുകളുടെ അടിയന്തര ആവശ്യം നിറവേറ്റുക എന്നതായിരുന്നു. ഇത് പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ…
പമ്പ അസോസിയേഷൻ മാതൃ ദിനാഘോഷം വർണ്ണാഭമായി
ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ മാതൃ ദിനാഘോഷങ്ങൾ പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പമ്പ അസ്സോസിയേഷൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ വർഷത്തെ മാതൃ ദിനാഘോഷം പങ്കാളിത്തം കൊണ്ടും മികവു കൊണ്ടും ശ്രെധേയമായി. മാതൃ ദിനാഘോഷ പരിപാടിയുടെ കോഡിനേറ്റർ ജോർജ് ഓലിക്കൽ മാതൃ ദിനാഘോഷത്തിൻറ്റെ ഹൃസ്വ ചരിത്രം വിവരിച്ച ശേഷം സദസിനു സ്വാഗതം ആശംസിച്ചു. തുടർന്ന് പമ്പയുടെ പ്രെസിഡൻറ്റ് സുമോദ് തോമസ് നെല്ലിക്കാല അധ്യക്ഷ പ്രെസംഗം നടത്തി പരിപാടികൾ ഉൽഘാടനം ചെയ്തു. മതേഴ്സ് ഡേ ആഘോഷങ്ങളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഉദ്ദേശ ശുദ്ധി പോലെ തന്നെ സ്വന്തം അമ്മമാരേ ആദരിക്കുന്നതോടൊപ്പം തന്നെ അശരണരായ അമ്മമാരേ കണ്ടെത്തി സഹായിക്കുകയും പരിചരിക്കുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെയും ലക്ഷ്യം എന്നദ്ദേഹം സദസിനെ ആഹ്വാനം ചെയ്തു. തുടർന്ന് നീവ…
12 കാരനായ ബെന്യാമിന് അസോസിയേറ്റ് ബിരുദം
12 കാരനായ ബെന്യാമിൻ ബാംബുറാക്ക്, ജോലിയറ്റ് ജൂനിയർ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ അസോസിയേറ്റ് ഓഫ് ആർട്സ് ബിരുദം നേടി 12 വയസ്സുള്ള കോളേജ് ബിരുദധാരി കാലിഫോർണിയ സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് .അതോടൊപ്പം വെറും 10 വയസ്സിൽ കോളേജിൽ ചേർന്നതിന് ശേഷം ജെജെസി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായും ബെന്യാമിൻ മാറി. “ഇതിന് സമർപ്പണം ആവശ്യമാണ്, ഞാനും നേരത്തെ തന്നെ പഠിച്ചു, അതിനാൽ ഇത് എന്നെ ഇന്നത്തെ നിലയിൽ സഹായിച്ചു, കാരണം എനിക്ക് കൂടുതൽ ഗണിതങ്ങൾ ചെയ്യേണ്ടതുണ്ട്,” ബെന്യാമിൻ പറഞ്ഞു. നിയമപരമായി വാഹനമോടിക്കാൻ പോലും കഴിയുന്നതിന് മുമ്പാണ് ബെന്യാമിൻ ബാംബുറാക്ക് ബിരുദം കരസ്ഥമാക്കിയത്‍ ബെന്നിക് 10 വയസ്സായപ്പോഴേക്കും ഹൈസ്കൂൾ ഡിപ്ലോമ ലഭിച്ചതായി ബെനിയുടെ പിതാവ് ജോർഡ്ജെ ബാംബുറാക് പറഞ്ഞു.. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ ബെനിക്ക് മിടുക്കനാണെന്ന് അറിയാമായിരുന്നുവെന്ന് അവന്റെ പിതാവ് പറഞ്ഞു. ഇപ്പോൾ…
മഞ്ചിന്റെ ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച
ന്യൂജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് , ഡിന്നറോഡ് കുടി മെയ് 21 ഞായറാഴ്ച വൈകിട്ട് ആറു മണിമുതൽ സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ (408 Getty Ave , Patterson, NJ)വെച്ച് നടത്തുന്നതാണ് . ലോകപ്രശസ്തരായ വ്യക്തികളുടെ മുമ്പിൽ 18 ഭാഷകളിലായി വിവിധയിനം ഗാനങ്ങൾ ആലപിച്ച് തന്റെതായ മികവ് തെളിയിച്ച വ്യക്തിയാണ് പ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി. ഗാനത്തോടൊപ്പം വിവിധ സംഗീതപകരണങ്ങളും അദ്ദേഹം കൈകാര്യം ചെയ്യാറുണ്ട്. ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ. മറ്റുള്ളവരുടെ പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ കഴിഞ്ഞാൽ അതിൽ പരം ദൈവികമായാ ഒരു പ്രവർത്തി വേറെ ഇല്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹ നന്മയുടെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ…
ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയ്മര്‍ ജിം ബ്രൗൺ 87-ൽ അന്തരിച്ചു
1960 കളിൽ ഒരു അഭിനേതാവായും അതുപോലെ തന്നെ ഒരു പ്രമുഖ പൗരാവകാശ അഭിഭാഷകനായും തിളങ്ങിയ പ്രോ ഫുട്ബോൾ ഹാൾ ഓഫ് ഫെയ്‌മർ ജിം ബ്രൗൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. എനി ഗിവണ്‍ സണ്‍ഡേ, ദി ഡേര്‍ട്ടി ഡസന്‍ എന്നിവയുള്‍പ്പെടെ 30 ല്‍ അധികം ചിത്രങ്ങളിലും ജിം ബ്രൗൺ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അദ്ദേഹം അന്തരിച്ചതെന്നു ബ്രൗണിന്റെ കുടുംബത്തിന്റെ വക്താവ് പറഞ്ഞു. “ലോകത്തിന്, അദ്ദേഹം ഒരു ആക്ടിവിസ്റ്റും നടനും ഫുട്ബോൾ താരവുമായിരുന്നു,” “ഞങ്ങളുടെ കുടുംബത്തിന്, സ്നേഹനിധിയായ ഭർത്താവും പിതാവും മുത്തച്ഛനുമായിരുന്നു. ഭാര്യ മോണിക്ക് ബ്രൗൺ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളും ഗെയിമിന്റെ ആദ്യ സൂപ്പർസ്റ്റാറുകളിൽ ഒരാളുമായ ബ്രൗൺ 1965-ൽ എന്‍എഫ്എലിന്റെ ഏറ്റവും മൂല്യവത്തായ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു, 1957 മുതൽ 1965 വരെയുള്ള ഒരു ചെറിയ…
ഡോ. ഫെലിക്സ് മാത്യുവിന്റെ ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു
ന്യൂയോർക് : പ്രവാസി മലയാളി ഫെഡറർഷൻ നോർത്ത് അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.സഖറിയാ മാത്യുവിന്റെ മകൻ ഡോ.ഫെലിക്സ് മാത്യു സഖറിയായുടെ (36) ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു. ഡോ. ഫെലിക്സിന്റെ വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി അമേരിക്ക റിജിയണൽ ചെയർമാൻ ഷാജി രാമപുരം, പ്രസിഡന്റ് പ്രൊഫ. ജോയ് പല്ലാട്ടുമഠം (ഡാളസ്), ജനറൽ സെക്രട്ടറി ലാജി തോമസ് (ന്യൂയോർക്ക് ), ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (ലണ്ടൻ), ഗ്ലോബൽ പ്രസിഡന്റ് പി. എ സലിം (ഖത്തർ ), ഗ്ലോബൽ ജനറൽ സെക്രട്ടറി സാജൻ പട്ടേരി (ഓസ്‌ട്രീയ) എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറയുന്നു
ഇന്ത്യയില്‍ നിന്നു 17 കേന്ദ്രങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് സെയില്‍ പ്രഖ്യാപിച്ച് സ്‌കൂട്ട്
തിരുവനന്തപുരം: സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ ലോ കോസ്റ്റ് സബ്‌സിഡിയറിയായ സ്‌കൂട്ട് മെയ് 16 മുതല്‍ 20 വരെ നെറ്റ് വര്‍ക് സെയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം തുടങ്ങിയിടങ്ങളിലെ യാത്രക്കാര്‍ക്ക് ദക്ഷിണ പൂര്‍വ്വേഷ്യയിലേയും പൂര്‍വ്വേഷ്യയിലേയും 17 കേന്ദ്രങ്ങളിലേക്ക് 6200 രൂപ മുതല്‍ തുടങ്ങുന്ന നിരക്കുകളില്‍ പറക്കാനാവും. 2023 ആഗസ്റ്റ് 31 വരെ സ്‌കൂട്ടിന്റെ നെറ്റ്‌വര്‍ക്കില്‍പെട്ട ജപ്പാന്‍, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. ഇന്ത്യയില്‍ നിന്നു നേരിട്ടു ഫ്‌ളൈറ്റുകള്‍ ഉള്ളവയ്ക്കു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സിംഗപൂര്‍ വഴിയുള്ള യാത്രകളും തെരഞ്ഞെടുക്കാം. സ്‌കൂട്ട് പ്ലസില്‍ കൂടുതല്‍ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
തേനിയില്‍ മരക്കൊമ്പ് തലയിൽ വീണ് 15 വയസ്സുകാരി മരിച്ചു
കുമളി: കുടുംബാംഗങ്ങൾക്കൊപ്പം തേനിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി ഒടിഞ്ഞുവീണ മരക്കൊമ്പ് തലയിൽ വീണ് മരിച്ചു. ചെന്നൈ നീലങ്കര സ്വദേശിനി ഫെമിന (15) ആണ് മരിച്ചത്. കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെൺകുട്ടി. ബന്ധുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിച്ച് വാഹനത്തിൽ കയറാനൊരുങ്ങവേ മരക്കൊമ്പ് ഫെമിനയുടെ തലയിൽ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ഉടൻതന്നെ കമ്പത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഫെമിന.
