ദക്ഷിണ കൊറിയയിലേക്ക് അമേരിക്ക ബി-52 ബോംബറുകളും എഫ്-22 യുദ്ധവിമാനങ്ങളും അയക്കുന്നു

വാഷിംഗ്ടണ്‍: ഉത്തര കൊറിയയുമായുള്ള പിരിമുറുക്കം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയയും യുഎസും ചേർന്ന് ചൊവ്വാഴ്ച യുഎസ് ആണവശേഷിയുള്ള ബോംബറുകളും നൂതന സ്റ്റെൽത്ത് ജെറ്റുകളും ഉൾപ്പെട്ട ഒരു സംയുക്ത “സൈനിക വ്യോമാഭ്യാസം” നടത്തിയതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ബി-52 ബോംബറുകളും എഫ്-22 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും ഉൾപ്പെടുന്ന പരിശീലനത്തിൽ ദക്ഷിണ കൊറിയയെ എല്ലാ സൈനിക ഭീഷണികളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള യുഎസിനുള്ള കരാറിന്റെ ഭാഗമായി തെക്കൻ ദ്വീപായ ജെജുവിന് തെക്കുപടിഞ്ഞാറുള്ള തെക്കൻ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷൻ സോണിലാണ് നടന്നതെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. ഇത്തവണ ബി-52 എച്ച്, എഫ് -22 യുദ്ധവിമാനങ്ങളുടെ വിന്യാസം യുഎസിന്റെ വിപുലീകൃത പ്രതിരോധത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതില്‍ പറയുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് ഏഷ്യൻ രാജ്യത്ത് വിന്യസിച്ച യുഎസ് എഫ്-22 ജെറ്റുകൾ, സിയോളിന്റെ എഫ്-35, എഫ്-15 യുദ്ധവിമാനങ്ങൾ…

ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം

ടൊറന്റൊ (കാനഡ): അഞ്ചു വര്‍ഷം മുമ്പു കൊല്ലപ്പെട്ട ബില്യനിയര്‍ ദമ്പതികളുടെ കൊലയാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു കുടുംബാംഗങ്ങള്‍. മുമ്പു പ്രഖ്യാപിച്ച 25 മില്യനു പുറമെ 10 മില്യണ്‍ കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 15നാണ് ജനറില്‍ ഡ്രഗ് മേക്കര്‍ അപ്പോ ടെക്‌സ് കമ്പനി ഉടമസ്ഥാനായ ബാരി ഷെര്‍മാന്‍(75), ഭാരി എന്തിയും തങ്ങളുടെ കൊട്ടാരതുല്യമായ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൊലപാതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ മകന്‍ ജോനാഥാന്‍ ഷെര്‍മന്നാണ് പ്രതിഫലം വര്‍ദ്ധിപ്പിച്ച വിവരം ഡിസംബര്‍ 19ന് മാധ്യമങ്ങളെ അറിയിച്ചത്. പൈശാചിക പ്രവര്‍ത്തി ചെയ്തവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ജ്യൂയിഷ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ഇവരുടെ കൊലപാതകം കനേഡിയന്‍ ഗവണ്‍മെന്റിനേയും, പോലീസിനേയും…

ഫ്ലൂ സീസണിൽ കുട്ടികൾക്കുള്ള മരുന്നുകളുടെ ദൗർലഭ്യം അമേരിക്കയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന്

COVID-19, ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ശീതകാല “ട്രിപ്പിൾഡെമിക്” തരംഗത്തിനിടയിൽ കുട്ടികളുടെ വേദന നിവാരണ മരുന്നുകളുടെ കുറവ് അമേരിക്കയില്‍ വര്‍ദ്ധിക്കുകയാണെന്ന് യുഎസ് ഫാർമ കമ്പനികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്ത് വാർഷിക ഇൻഫ്ലുവൻസ സീസൺ അതിവേഗം ആരംഭിച്ചതാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നു. മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനവും ഇത് കുറിപ്പടി ആവശ്യമില്ലാതെ വാങ്ങാവുന്നവ മരുന്നുകളുടെ ആവശ്യം വർദ്ധിച്ചു. മരുന്ന് വിതരണത്തിലെ അപാകതകളും ഇത് എടുത്തുകാണിക്കുന്നു, പ്രത്യേകിച്ചും ഏറ്റവും അടിസ്ഥാനപരമായ ചില ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിന്റെ കാര്യത്തിൽ. കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മൾ കണ്ടതിനേക്കാൾ കൂടുതൽ രോഗികളായ കുട്ടികള്‍ ഈ വർഷത്തില്‍ കാണാമെന്ന് ഇൻഡ്യാനപൊളിസിലെ റൈലി ചിൽഡ്രൻസ് ഹെൽത്തിലെ ശിശുരോഗ വിദഗ്ധൻ ഷാനൻ ഡിലൻ പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുസരിച്ച്,…

6 മാസം മുതല്‍ പ്രായമുള്ള ന്യൂയോര്‍ക്കിലെ എല്ലാവരും ഫ്‌ളൂ വാക്‌സിന്‍ എടുക്കണമെന്ന് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

ന്യൂയോര്‍ക്ക് : ആറുമാസം മുതല്‍ മുകളിലോട്ട് പ്രായമുള്ള എല്ലാ ന്യൂയോര്‍ക്കിലെ ജനങ്ങളും നിര്‍ബന്ധമായും ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കണമെന്നു ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയേക്കാള്‍ 19 ശതമാനമാണ് ഫ്‌ളൂ വര്‍ദ്ധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ആറുശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. ഈയ്യിടെ നാലു കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിന്റര്‍ സീസണ്‍, ഹോളിഡേ സീസണ്‍, ആരംഭിച്ചതോടെ ന്യൂയോര്‍ക്കില്‍ ഫ്‌ളൂ, ആര്‍.എസ്.വി., കോവിഡ് 19 കേസ്സുകള്‍ വ്യാപകമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് ഫ്‌ളൂ വാക്‌സിന്‍ തന്നെയാണ് സ്റ്റേറ്റ് ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡോ.മേരി ടി. ബസ്സറ്റ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നതു സ്വയം രക്ഷിക്കാനും, കുടുംബാംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കൂടിയാണ്. ഫ്‌ളൂ സീസണ്‍ ആരംഭിച്ചതോടെ ന്യൂയോര്‍ക്കിലെ 62 കൗണ്ടികളില്‍ 166 273 പോസിറ്റീവ് ഇന്‍ഫ്‌ളൂവന്‍സ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍…

മദ്യലഹരിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളും മാതാവും കൊല്ലപ്പെട്ടു; പ്രതിക്ക് 4 ജീവപര്യന്തം

ഹൂസ്റ്റണ്‍ : മാര്‍ച്ച് മാസം 14ന് ലോംഗ് വ്യൂവില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്രയില്‍ 37 വയസ്സുള്ള ഡാനിയല്‍ കാനഡ ഓടിച്ചിരുന്ന വാഹനം 28 വയസ്സുള്ള യുവതിയും, അവരുടെ അഞ്ചും, രണ്ടും വയസ്സും, ഏഴു മാസവുമുള്ള മൂന്നു കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു. തുടര്‍ന്ന് വാഹനത്തിന്  തീപിടിക്കുകയും യുവതിയും മൂന്നു കുട്ടികളും സംഭവസ്ഥലത്തുവെച്ചു തന്നെ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിക്ക് നാല് ജീവപര്യന്തം ആണ് ശിക്ഷ വിധിച്ചത്. ലീഗല്‍  ലിമിറ്റിനേക്കാള്‍ രണ്ടിരട്ടി ആല്‍ക്കഹോളിന്റെ അംശം ഡാനിയേലിന്റെ  രക്തത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല നൂറ് മൈല്‍ വേഗതയിലാണ് ഇയാള്‍ കാറോടിച്ചിരുന്നത് എന്നും കണ്ടെത്തി.  ചെറിയ പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു. ഭാവി വാഗ്ദാനങ്ങളായ മൂന്നു കുട്ടികളുടെയും, അവരുടെ മാതാവിന്റെയും വിലപ്പെട്ട ജീവനുകളാണ് പ്രതി കവര്‍ന്നെടുത്തത് എന്നും, യാതൊരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയാണ് കേസിന്റെ  വിചാരണ നടന്നത്. ഇയാള്‍ക്കെതിരെ…

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ആള്‍ യുവതിയെ പീഡിപ്പിച്ചു

തൃശൂർ : ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ആള്‍ യുവതിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കണ്ണൂർ കീഴൂർ സ്വദേശി നിയാസിനെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ഓൺലൈനില്‍ ഓർഡർ ചെയ്‌ത ഭക്ഷണം കൊണ്ടുവന്നപ്പോഴായിരുന്നു പീഡിപ്പിച്ചത്. ബലം പ്രയോഗിച്ച് യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. യുവതിയെ പലതവണ ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് യുവതി പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ഇരിങ്ങാലക്കുട ഇൻസ്പെക്‌ടർ അനീഷ് കരീമിൻറെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ഷാജൻ, ഇഎസ്‌ഐ സുധാകരൻ, എസ്‌സിപിഒ മെഹ്‌റുന്നിസ, രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നാവികസേന P15B സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ INS മോർമുഗാവോ കമ്മീഷൻ ചെയ്തു

ഗോവ: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ ഗൈഡഡ് സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐഎൻഎസ് മോർമുഗാവോ, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് പ്രക്ഷേപണം ചെയ്യുന്ന ബ്രഹ്മോസ്മിസൈലുകളും ബരാക് 8 ദീർഘദൂര മിസൈലുകളുമുള്ള ആയുധങ്ങൾ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച നാവിക ഡോക്ക് യാർഡിൽ കമ്മീഷൻ ചെയ്തു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള എന്നിവർ പങ്കെടുത്തു. വിശാഖപട്ടണം പ്രൊജക്റ്റ് 15 ബി ഡിസ്ട്രോയറുകളുടെ ഭാഗമായി മാസഗോൺ ഡോക്ക് ലിമിറ്റഡിൽ നിർമ്മിച്ച ഐഎൻഎസ് മോർമുഗാവോ കഴിഞ്ഞ മാസം നാവികസേനയ്ക്ക് കൈമാറി. 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള ഈ യുദ്ധക്കപ്പലിന് പരമാവധി വേഗത 30 നോട്ട് (55kmph) ആണ്. യുദ്ധക്കപ്പൽ രൂപകല്പനയിലും വികസനത്തിലും ഇന്ത്യയുടെ മികവിന്റെ തെളിവാണ് ഐഎൻഎസ് മോർമുഗാവോയെന്ന് ചടങ്ങിൽ സംസാരിച്ച…

ഡിസംബർ 24ന് ഡൽഹിയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ കമൽഹാസൻ പങ്കെടുക്കും

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പ്രമുഖ നടനും തമിഴ് മക്കൾ നീതി മയ്യം അദ്ധ്യക്ഷനുമായ കമൽഹാസൻ പങ്കെടുക്കും. യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ ക്ഷണിച്ചതായി ഞായറാഴ്ച പാർട്ടി നേതൃയോഗത്തിൽ കമൽഹാസൻ അറിയിച്ചു. കമൽഹാസനൊപ്പം പാർട്ടി പ്രവർത്തകരും പങ്കെടുക്കുമെന്ന് എംഎൻഎം വക്താവ് മുരളി അപ്പാസും അറിയിച്ചു. എംഎൻഎം അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗം ഞായറാഴ്ച ചെന്നൈയിൽ കമൽഹാസന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

രണ്ടാം തവണയും ഗോൾഡൻ ബോൾ നേടി മെസ്സി താരമായി; എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്

ദോഹ: ഖത്തർ ലോകകപ്പ് ലയണൽ മെസ്സിക്ക് റെക്കോർഡുകളുടെ ഫുട്ബോൾ സീസണായിരുന്നു. ഇതിഹാസ പ്രകടനത്തോടെ ഫൈനൽ പിടിച്ചടക്കിയ മെസ്സിയുടെ കാത്തിരിപ്പിന് ഇരട്ടി മധുരമായിരുന്നു. ഫൈനലിന് ശേഷം മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്ത് പിടിച്ച് മെസ്സി ലോകകപ്പ് കിരീടം ചുംബിക്കുന്നത് ലോകം കണ്ടു. ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ മെസ്സി ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി. 2014 ലോകകപ്പിലും മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. അന്ന് ഫൈനലിൽ ജർമ്മനിയോട് അർജന്റീന തോറ്റെങ്കിലും മെസ്സി തന്നെയായിരുന്നു മികച്ച താരം. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരമാണ് മെസ്സി. 1998 മുതലുള്ള ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ലോകകപ്പ് കിരീടവും ഗോൾഡൻ ബോളും ഒരേ ടീമിന് ലഭിച്ചില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കാം. എന്നാൽ, ആ ചരിത്രവും മെസ്സിക്ക് മുന്നിൽ മാറുകയായിരുന്നു. മികച്ച ഗോൾ സ്‌കോറർക്കുള്ള ഗോൾഡൻ…

ലോക ചാമ്പ്യൻസ് ജഴ്‌സിയിൽ തന്നെ തുടരണം; അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മെസ്സി ഉടൻ വിരമിക്കില്ല

ദോഹ: 1986-നു ശേഷം ലോകകപ്പ് ജേതാക്കളായി അർജന്റീന ആഘോഷങ്ങളുടെ കൊടുമുടിയിൽ നില്‍ക്കുമ്പോള്‍, രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ ലയണൽ മെസ്സി. ഇതിഹാസ കുതിപ്പുമായി ലോകകപ്പിലെ താരമായ മെസ്സി ആരാധകരെ ആഹ്ലാദിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഉടൻ വിരമിക്കുന്നില്ലെങ്കിലും ലോക ചാമ്പ്യൻമാരുടെ ജഴ്‌സിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ വിജയിച്ച ശേഷം, ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. ‘ഏറെക്കാലമായി കാണുന്ന സ്വപ്‌നമായിരുന്നു. ദൈവം എനിക്കത് നൽകുമെന്ന് വിശ്വാസമുണ്ടായിരുന്നു’ – വിജയത്തെ കുറിച്ച് മെസി പ്രതികരിച്ചു. ഫുട്ബോൾ ലോകത്ത് മുടിചൂടാമന്നനായി തുടരുമ്പോഴും ലോകകപ്പ് കിരീടം എന്നത് മെസിയുടെ ഉറക്കം കെടുത്തിയ സ്വപ്‌നമായിരുന്നു. 36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന കപ്പ് ഉയർത്തുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും കപ്പ് സ്വന്തമാക്കിയത്. തന്റെ…