ദോഹ: 2022 ഫിഫ ലോകകപ്പ് ജേതാക്കളായി അർജന്റീന തിരിച്ചുവരുമ്പോൾ റെക്കോർഡുകളുടെ രാജാവായി ക്യാപ്റ്റൻ ലയണൽ മെസ്സി കിരീടം ചൂടുന്നു. ഖത്തറിന് മുമ്പ് നാല് തവണ ലോകകപ്പ് കളിച്ചിട്ടും നേടാനാകാത്ത സുവർണ കിരീടത്തോടെയാണ് മെസിയുടെ റെക്കോർഡ് നേട്ടം. ഫൈനലിലെ വിജയത്തോടെ ഫുട്‌ബോളിന്റെ മിശിഹ താനാണെന്ന് ലയണൽ മെസ്സി തെളിയിച്ചു. ഒന്നിലധികം തവണ ലോകകപ്പ് കിരീടത്തിനൊപ്പം മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടുന്ന ആദ്യ കളിക്കാരനായി മെസ്സി. ഇതിന് മുമ്പ് 2014 ലോകകപ്പിൽ മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. അന്ന് ഫൈനലിൽ അർജന്റീന ജർമനിയോട് അടിയറവ് പറഞ്ഞെങ്കിലും മികച്ച കളിക്കാരനെന്ന പട്ടം മെസിക്ക് ലഭിച്ചു.ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ, ജയിച്ച മത്സരങ്ങളുടെ ഭാഗമായ താരമെന്ന റെക്കോഡും ഈ ഫുട്ബോൾ ഇതിഹാസത്തിൻറെ പേരിനൊപ്പമായി. ജയിച്ച 17 മത്സരങ്ങളുടെ ഭാഗമായിരുന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസയുടെ പേരിലുള്ള റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് മെസി. ഏറ്റവും…
Author: .
പ്രത്യാശ നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ പ്രതീക്ഷ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക്!
പ്രത്യാശ നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ ഏറെ പ്രതീക്ഷ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ഈ ക്രിസ്തുമസിൻ്റെ പ്രത്യാശ യേശുവിൽ നിങ്ങളെത്തന്നെ ഉണർത്താനുള്ള സമയമാണ്. ലോകത്തെവിടെയും ഏതൊരു മനുഷ്യനും ഉള്ള ഏക പ്രത്യാശ, യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും നമുക്ക് വിശ്രമിക്കാൻ കഴിയുന്ന ഒന്നാണ് ആ പ്രതീക്ഷ. മനസ്സിൽ ഭാരമുള്ളവരോ ഇല്ലാത്തവരോ ആയ എല്ലാവർക്കും യേശു തൻ്റെ വിശ്രമം വാഗ്ദാനം ചെയ്യുന്നു. അതിനർത്ഥം, യേശു, കൊണ്ടുവരുന്ന പ്രത്യാശ ദൈവവചനത്തിൻ്റെ താളുകളിൽ നിറയുന്നു. ഈ ക്രിസ്തുമസ് ദിനത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ, ദൈവം പ്രത്യാശ നിറയ്ക്കട്ടെ. വിജയകരമായ ഒരു ജീവിതം നയിക്കാൻ നിങ്ങൾക്കാവശ്യമായതെല്ലാം യേശുവിൻ്റെ നാമത്തിൽ പൊതിഞ്ഞിരിക്കുന്നു. നിങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ ക്രിസ്തുമസ് പങ്കിടുമ്പോൾ, ക്രിസ്തുമസിൻ്റെ എല്ലാ പ്രതീക്ഷയും നിറയ്ക്കാനുള്ള നിങ്ങളുടെ വഴികൾ സമാധാനവും, സമൃദ്ധിയും, സ്നേഹവും, കൊണ്ട് നിറയട്ടെ. ക്രിസ്തുമസ്, യേശുവിൻ്റെ ജനനം ആഘോഷിക്കുന്ന ക്രിസ്ത്യൻ…
ലോകകപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു
എടത്വ: ലോക കപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു. വിപുലമായ ആഘോഷ പരിപാടികൾ നടത്തുവാൻ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും തറവാടിന് സമീപം ഉണ്ടായ മരണം മൂലം അവ ഒഴിവാക്കുകയായിരുന്നു. അർജൻ്റീന ഫൈനലിലെത്തിയപ്പോഴും വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ മുഴുവൻ ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ആഹ്ളാദം പങ്കിട്ടത്. ലോകകപ്പ് മത്സരം അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും അർജൻൻ്റീനയുടെ ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ചിത്രങ്ങൾ പകർത്തിയിരുന്നു. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ തറവാട്ടിൽ ബെൻ ജോൺസൺ, ഡാനിയേൽ തോമസ് എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജന്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ തങ്ങളുടെ…
പരാജയഭീതി: 2021ൽ 13,089 വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് നയിച്ചു; മഹാരാഷ്ട്ര പട്ടികയിൽ ഒന്നാമത്
ന്യൂഡൽഹി: രാജ്യത്തെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ (രാജസ്ഥാൻ) മെഡിസിൻ അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അടുത്തിടെ ആത്മഹത്യ ചെയ്ത കേസുകൾ കടുത്ത മത്സരത്തെയും അവസാനിക്കാത്ത സമ്മർദ്ദത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായേക്കാം, പക്ഷേ ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. തങ്ങളുടെ അക്കാദമിക് കരിയറിൽ മികവ് പുലർത്താൻ ആഗ്രഹിക്കുന്ന യുവ വിദ്യാർത്ഥികൾ വ്യത്യസ്ത കാരണങ്ങളാൽ കീഴടങ്ങുകയും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട ആത്മഹത്യയെക്കുറിച്ചുള്ള കേന്ദ്രീകൃത ഡാറ്റ പ്രകാരം, സമീപ വർഷങ്ങളിൽ ആത്മഹത്യ മൂലമുള്ള വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതായി കാണിക്കുന്നു. മൊത്തം 13,089 വിദ്യാർത്ഥികളുടെ ആത്മഹത്യാ കേസുകൾ ഉള്ളപ്പോൾ, ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് 2020 നെ അപേക്ഷിച്ച് 2021 ൽ ഈ എണ്ണം ഏകദേശം 4.5 ശതമാനം വർദ്ധിച്ചു എന്നാണ്. അതിൽ പകുതിയും റിപ്പോർട്ട്…
കെ.പി.എ. ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്‍: ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനത്തിൽ ബഹ്‌റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ സന്ദർശിച്ചു. ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയിൽ ബഹ്റൈന്റെ പുരാതനവും ആധുനികവുമായ നിരവധി ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു. വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പലർക്കും ഈ യാത്ര ഒരു നവ്യാനുഭവമായിരുന്നു. ബഹ്റൈന്റെ സാംസ്കാരിക വൈവിധ്യവും കരകൗശലവും നേരിട്ട് കാണാൻ യാത്ര അവസരമൊരുക്കി. പ്രമുഖ സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ ദിന ഐക്യദാർഢ്യ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കിഷോർ കുമാർ നന്ദി അറിയിച്ചു. യാത്ര ട്രഷറർ രാജ് കൃഷ്ണൻ നിയന്ത്രിച്ചു. സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ,…
ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഇന്നു മുതല്‍ നിലവില്‍ വന്നു
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. തിരക്ക് കണക്കിലെടുത്താണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. നടപ്പന്തലിൽ ആരംഭിക്കുന്ന പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. സ്ത്രീകൾക്കും വയോധികർക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശം അനുസരിച്ചാണ് പുതിയ നടപടി. തിരക്കുള്ള സമയത്ത് കുട്ടികളെയും മുതിർന്ന പൗരന്മാരെും പതിനെട്ടാം പടി കയറാൻ സഹായിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിലുണ്ടായ വാഹനാപകടത്തില്‍ ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരിച്ച ദമ്പതികളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിന് വിട്ടുകൊടുത്തു. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ വെള്ളിയാഴ്ച മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടത്തെക്കുറിച്ച് കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചത്. സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം അൽ ഷഗയ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടു. മറിഞ്ഞ വാഹനങ്ങളിൽ നിന്ന് ഏഴുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി അത്യാഹിത വിഭാഗത്തിൽ ഏൽപ്പിച്ചു.
രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയം നടന്നു
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹ നിശ്ചയം നടന്നു. പ്രവാസിയായ ജോൺ കോശി-ഷൈനി ദമ്പതികളുടെ മകൾ ജൂനിറ്റയാണ് വധു. രമേശ് ചെന്നിത്തല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ നിശ്ചയ വിവരം അറിയിച്ചത്. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്: ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ (ബഹറിൻ) ദമ്പതികളുടെ മൂത്ത മകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു.
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ പോലീസ് കസ്റ്റഡിയിൽ; ഭര്‍ത്താവ് ഒളിവില്‍
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമ്മൂട് പൊലീസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ദിവ്യ നായരെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും ദിവ്യ നായരുടെ ഭർത്താവുമായ രാജേഷ് ഒളിവിലാണ്. കേസിലെ അഞ്ചാം പ്രതിയാണ് ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി. ടൈറ്റാനിയത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ ദിവ്യ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തെന്നാണ് ആരോപണം. ഒക്‌ടോബര്‍ 6 നായിരുന്നു തട്ടിപ്പില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സമാന പരാതിയില്‍ വെഞ്ഞാറമ്മൂട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
യുഎസിലേക്ക് കടക്കുന്നതിന് മുമ്പ് നൂറുകണക്കിന് കുടിയേറ്റക്കാരെ മെക്സിക്കോയിൽ നിന്ന് തട്ടിക്കൊണ്ടുപോയി
ഈ ആഴ്‌ച ടെക്‌സസിലേക്ക് അതിർത്തി കടന്ന നൂറുകണക്കിന് ആളുകളിൽ പലരേയും അമേരിക്കയിലേക്കെത്തുന്നതിനു മുമ്പേ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ സാക്ഷ്യമനുസരിച്ച്, മോചനദ്രവ്യം ആവശ്യപ്പെട്ടാണ് രണ്ട് സ്ഥലങ്ങളിലേക്ക് അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും നിക്കരാഗ്വവയില്‍ നിന്നുള്ളവരാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ശനിയാഴ്ച, ടെക്സാസ് അതിർത്തി നഗരമായ എൽ പാസോയുടെ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറുകണക്കിന് കുടിയേറ്റക്കാർ തണുത്ത താപനിലയിൽ തെരുവുകളിൽ ഉറങ്ങുകയും ആയിരക്കണക്കിന് ആളുകൾ ദിവസവും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലഘട്ടത്തിലെ അതിർത്തി നിയന്ത്രണങ്ങൾ ഡിസംബർ 21-നകം അവസാനിപ്പിക്കാൻ യുഎസ് ജഡ്ജി ഉത്തരവിട്ടതിനെത്തുടർന്ന് നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ വരവ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഓഗസ്റ്റ് അവസാനത്തിൽ, എൽ പാസോയിലെ യുഎസ് അധികാരികൾ ന്യൂയോർക്കിലേക്കും ചിക്കാഗോയിലേക്കും ഏകദേശം 14,000 കുടിയേറ്റക്കാരെ ബസ് മാര്‍ഗം അയച്ചു. കൊവിഡ് കാലത്തെ അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ടൈറ്റിൽ 42…
