ഇന്നത്തെ രാശിഫലം (ജൂലൈ 18 വ്യാഴം 2024)

ചിങ്ങം: ഇന്ന് നിങ്ങൾ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. അമ്മയുമായും പ്രിയപ്പെട്ടവരുമായും കലഹിക്കാൻ സാധ്യതയുണ്ട്. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിന് കാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. ഇന്ന് നിങ്ങൾക്ക് മത്സരങ്ങളെ മറികടക്കാനാകും. നിങ്ങളുടെ തൊഴിൽവൃന്ദത്തിന്‍റെ ഏറ്റവും മികച്ച സ്ഥാനം നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസം ആയിരിക്കില്ല. നിങ്ങൾ ഇന്ന് യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്ത് ഇന്ന് പ്രതികൂല സാഹചര്യമായിരിക്കും. വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ നിങ്ങള്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര…

മൊബൈല്‍ നിരക്ക് വര്‍ധന: ജിയോയില്‍ നിന്ന് ഉപഭോക്താക്കള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നു; സാഹചര്യം മുതലാക്കി ബി എസ് എന്‍ എല്‍

സ്വകാര്യ ടെലികോം കമ്പനികളുമായുള്ള പോരിൽ ബിഎസ്എന്‍എല്ലിന് കരുത്തു നൽകാൻ വിപണിയിലേക്കിറങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ടെലും ജിയോയും റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ ഉയർത്തിയതോടെ ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. ജിയോ ആണ് ആദ്യം കഴിഞ്ഞ മാസം റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെ എയര്‍ടെല്ലും വിയും (വോഡഫോണ്‍, ഐഡിയ) നിരക്കു വര്‍ധന പ്രഖ്യാപിച്ചു. 12% മുതല്‍ 25% വരെയാണ് ജിയോയുടെ നിരക്ക് വർധന. 11% മുതല്‍ 21% വരെ എയര്‍ടെല്ലും, 10% മുതല്‍ 21% വരെ വിയും നിരക്കുകള്‍ വർധിപ്പിച്ചു. സാധാരണക്കാരന്റെ കീശ കളിയാക്കുന്ന താരിഫ് വര്‍ധനയാണ് നടപ്പാക്കിയതെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ കൈപിടിച്ച് ടാറ്റ ടെലികോം സര്‍വീസിലേക്ക് ചുവടുവെക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എല്ലും തമ്മില്‍…

മഴയിലും കാറ്റിലും കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും ട്രാക്കിലേക്ക് മറിഞ്ഞു; കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ റെയിൽ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ശക്തമായ കാറ്റിൽ ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിർത്തലാക്കേണ്ടി വന്നു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന്…

മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ നബികുടുംബം മാതൃക: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

പത്താമത് മർകസ് സാദാത്ത് സമ്മേളനത്തിന് സമാപനം കോഴിക്കോട്: നബി കുടുംബാംഗങ്ങളായ സയ്യിദന്മാർ നാടിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്നവർ ആണെന്നും സാമൂഹിക വികസനം സാധ്യമാക്കുന്നതിലും മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അവരുടെ ഇടപെടൽ മാതൃകാപരമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വർഷം തോറും മുഹർറത്തിൽ ചരിത്രസ്‌മൃതിയോടെ മർകസിൽ നടത്തുന്ന സാദത്ത് സമ്മേളനത്തിന്റെ പത്താം എഡിഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികൾക്കെതിരെ സമൂഹത്തെ നയിച്ച മമ്പുറം തങ്ങളും സമസ്തയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വരക്കൽ മുല്ലക്കോയ തങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. മർകസ് സ്ഥാപനങ്ങളുടെ തറക്കല്ലിട്ടത് മക്കയിലെ പ്രമുഖ പണ്ഡിതനും പ്രവാചക കുടുംബത്തിലെ അംഗവുമായിരുന്ന സയ്യിദ് അലവി അൽ മാലിക്കി ആയിരുന്നു. അന്ന് മുതൽ നോളേജ് സിറ്റിവരെയുള്ള മർകസിന്റെ എല്ലാ പദ്ധതികളിലും തങ്ങന്മാർ വലിയ ഭാഗമായിട്ടുണ്ട്. -കാന്തപുരം പറഞ്ഞു.…

ഫൈൻ ആർട്സ് പുതിയ ഭരണസമിതി: നവംബർ 2- ന് പുതിയ നാടകം

ടീനെക്ക് (ന്യൂ ജേഴ്‌സി): അമേരിക്കയിലെ കലാരംഗത്ത് നിറസാന്നിധ്യമായി മലയാളി മനസുകൾ കീഴടക്കിയ ഫൈൻ ആർട്സ് മലയാളം ക്ളബ് 23 വർഷങ്ങൾ പൂർത്തിയായി. പുതിയ വർഷത്തെ ഭാരവാഹികളായി പേട്രൺ പി ടി ചാക്കോ (മലേഷ്യ)യും, ചെയർമാൻ ജോർജ് തുമ്പയിലും തുടരും. പ്രസിഡന്റായി ജോൺ (ക്രിസ്റ്റി) സഖറിയ, സെക്രട്ടറി ആയി റോയി മാത്യു , ട്രഷറാർ ആയി എഡിസൺ എബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായി റെഞ്ചി കൊച്ചുമ്മൻ , ഷൈനി എബ്രഹാം, ടീനോ തോമസ്, ആഡിറ്റർ ആയി ജിജി എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 2024 വർഷത്തെ ഏറ്റവും പുതിയ നാടകം ”ബോധിവൃക്ഷത്തണലിൽ ” നവംബർ 2 ശനിയാഴ്ച ടീനെക്കിൽ അരങ്ങേറും . റ്റാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മിഡിൽ സ്കൂളിലാണ് നാടകം. ആയുസിനും പുസ്തകത്താളുകളിലൂടെ കടന്നുപോകുന്ന ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തെ, നമ്മൾ ജീവിതമെന്ന് വിളിക്കുന്നു. ആകസ്മികത നിറഞ്ഞതാണ് ജീവിതം.…

ട്രംപിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വാന്‍സിന്റെ ഭാര്യ ഉഷയുടെ കുടുംബം അക്കാദമിക് മികവിന് പേരു കേട്ടവര്‍

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെ ഡി വാന്‍സിന്റെ ഭാര്യ ഉഷ ചിലുകുരിയുടെ ഇന്ത്യന്‍ ബന്ധം ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. തെക്കൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായി 1986-ൽ ജനിച്ച ഉഷ ചിലുകുരി വംശീയ വൈവിദ്ധ്യമുള്ള സാൻ ഡിയാഗോ പ്രാന്തപ്രദേശത്താണ് വളർന്നത്. അവരുടെ പിതാവ് കൃഷ് ചിലുകുരി എയ്‌റോസ്‌പേസ് എഞ്ചിനീയറും യൂണിവേഴ്‌സിറ്റി ലക്‌ചററുമാണ്, അമ്മ ലക്ഷ്മി മോളിക്യുലാർ ബയോളജി പ്രൊഫസറാണ്. 1970-കളുടെ അവസാനത്തിലാണ് ഉഷയുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്. തൻ്റെ വിജയത്തിലേക്കുള്ള പാതയെ നയിച്ച ആഴത്തിലുള്ള വിശ്വാസവും മൂല്യങ്ങളുടെ പ്രാധ്യാന്യവും തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്ന് കൈവന്നതാണെന്ന് ഉഷ പറയുന്നു. 38 കാരിയായ ഉഷ വാൻസ് ബുധനാഴ്ച യുഎസ് ദേശീയ രാഷ്ട്രീയ വേദിയിൽ അരങ്ങേറ്റം കുറിച്ചത്, മിൽവാക്കിയിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ തൻ്റെ ഭർത്താവ് ഒഹായോയിലെ യുഎസ് സെനറ്റർ ജെഡി…

ഒമാൻ തീരത്ത് ഓയിൽ ടാങ്കർ മുങ്ങി; കാണാതായ ജീവനക്കാരിൽ 13 ഇന്ത്യക്കാരും

ഒമാൻ: 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരും ഉൾപ്പെടെ 16 ജീവനക്കാരുമായി പോയ എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞ് മുങ്ങിയതായി ഒമാൻ മാരിടൈം അധികൃതർ അറിയിച്ചു. ‘പ്രസ്റ്റീജ് ഫാൽക്കൺ’ എന്ന് പേരിട്ടിരിക്കുന്നതും കൊമോറോസിന് കീഴിൽ പതാകയുമുള്ളതുമായ കപ്പൽ, റാസ് മദ്രാക്കയിൽ നിന്ന് ഏകദേശം 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി ദുക്മിലെ വിലായത്ത് ഏരിയയിലാണ് മറിഞ്ഞത്. സംഭവത്തെത്തുടർന്ന് ഒമാനിലെ മാരിടൈം സെക്യൂരിറ്റി സെൻ്റർ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചതായി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വരെ, അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ കണ്ടെത്താനായില്ല, അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. യെമൻ തുറമുഖ നഗരമായ ഏദനിലേക്കുള്ള യാത്രാമധ്യേ, marinetraffic.com-ൽ നിന്നുള്ള ഡാറ്റ പ്രകാരം, ദുബായിലെ ഹംരിയ തുറമുഖത്ത് നിന്നാണ് ടാങ്കർ പുറപ്പെട്ടത്. കപ്പൽ നിലവിൽ വെള്ളത്തിനടിയിലാണെന്നും തലകീഴായി മറിഞ്ഞുകിടക്കുകയാണെന്നും മാരിടൈം സെൻ്റർ സൂചിപ്പിച്ചു, എന്നാൽ ചുറ്റുമുള്ള കടലിലേക്ക് എണ്ണയോ എണ്ണ…

ആന്റോ ജോസഫ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: കണ്ണൂർ ആലക്കോട് കരുവൻചാൽ കൊച്ചുപൊങ്ങനാലിൽ പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകൻ ആന്റോ ജോസഫ് (47) അന്തരിച്ചു. ഭാര്യ ജ്യോതി (നഴ്സ്, എം.ഡി ആൻഡേഴ്സൺ, ഹ്യൂസ്റ്റൺ) കോട്ടയം കുറവിലങ്ങാട് പാറക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ഗോഡ്‌വിന്‍, ഗാഡ്‌വിൻ, എലിസബത്ത്, റോസ്. പൊതുദർശനം: ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിൽ. സംസ്കാര ശുശ്രൂഷ: ജൂലൈ 22 തിങ്കൾ രാവിലെ 9:30ന് സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിലും, തുടർന്ന് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N. main Street, Pearland, TX 77581) സംസ്കാരവും നടത്തുന്നതാണ്.

ട്രൈസ്റ്റേറ്റ് ഓണസദ്യ – സ്വാദിഷ്ടം, വിഭവസമൃദ്ധം

പതിനഞ്ചിൽ പരം സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി ഈ വരുന്ന ആഗസ്റ്റ് 31 ന് ഫിലാഡൽഫിയയിലെ പ്രശസ്തമായ മയൂര റസ്റ്ററൻ്റിൻ്റെ നേതൃത്വത്തിൽ ഓണ സദ്യ പൊടിപൊടിക്കുകയാണ് . ഉച്ചക്ക് കൃത്യം 12 ന് ഫിലഡൽഫിയയിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ്എത്ര കഴിച്ചാലും മതിവരാത്ത കൊതിയൂറും സദ്യ നാം ആസ്വദിക്കാൻ പോകുന്നത് . മലയാളികളെ സംബന്ധിച്ചിടത്തോളം, ഓണസദ്യയിലെ പ്രധാന ഇനങ്ങളാണ് പപ്പടം, പായസം ഉപ്പേരി തുടങ്ങിയവ. ഈ വിരുന്ന് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം ഓണക്കാലം തന്നെയാണ് വാഴയിലയിൽ വിളമ്പുന്ന, ഒട്ടേറെ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾക്കൊള്ളുന്നു ഓണ സദ്യയാണ് ഇത്തവണത്തെ പ്രത്യേകത .അവയിൽ കേരളത്തനിമനിറഞ്ഞ കുത്തരിച്ചോറ്, രുചികമായ കറികൾ , പഴം, പായസം , ഉപ്പേരി എന്നിവ ഉൾപ്പെടുന്നു. മയൂര റസ്റ്ററൻ്റിലെ ശ്രീ ഷാജി സുകുമാരൻ്റെ നേതൃത്വത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ഓണാഘോഷത്തിനു വേണ്ടി…

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ നിർണായക നിമിഷത്തിൽ പ്രസിഡൻ്റ് ജോ ബൈഡന് കോവിഡ് -19

വാഷിംഗ്‌ടൺ ഡി സി :പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു തിരഞ്ഞെടുപ്പിൻ്റെ നിർണായക ഘട്ടത്തിൽ ലാറ്റിനോ വോട്ടർമാരുടെ പിന്തുണ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പ്രചാരണ പരിപാടി തടസ്സപ്പെടുത്തി. 81 കാരനായ ബൈഡന് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ആൻറിവൈറൽ മരുന്നായ പാക്‌സ്‌ലോവിഡിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. “എനിക്ക് സുഖം തോന്നുന്നു,” പൂർണ്ണമായി വാക്സിനേഷൻ എടുത്ത് ബൂസ്റ്റ് ചെയ്ത ബൈഡൻ, ബുധനാഴ്ച ലാസ് വെഗാസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, എയർഫോഴ്സ് വണ്ണിൽ കയറുന്നതിന് മുമ്പ് തൻ്റെ ഡെലവെയർ വസതിയിലേക്ക് പോകുന്നതിന് മുമ്പ് ഒരു തംബ്സ്-അപ്പ് മിന്നിച്ചു. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായി പ്രസിഡൻ്റ് അവിടെ ഐസൊലേഷനിൽ കഴിയും. ബുധനാഴ്ച ലാസ് വെഗാസിൽ നടന്ന ഇവൻ്റ് – യുണിഡോസ് യു എസ് വാർഷിക കോൺഫറൻസിൽ അദ്ദേഹം സംസാരിക്കുമെന്ന്…