ഡാളസ്: മുംബൈയിലെ ലോകമാന്യ തിലക് മുന്‍സിപ്പല്‍ ആശുപത്രിയില്‍ (LTMG, Sion, Mumbai) നിന്ന് ആരംഭിച്ച നഴ്സിംഗ് പ്രയാണം അമേരിക്കയിലെ ഡാളസില്‍ വിരാമമിട്ടു. കുടുബത്തില്‍ പന്ത്രണ്ട് മക്കളില്‍ എറ്റവും മൂത്ത കുട്ടിയായ ഷീബയെ 1976 ല്‍ നഴ്‌സിംഗ് പഠനത്തിനായി ബോംബെയിലേക്ക് ട്രെയിന്‍ കയറ്റി വിടാന്‍ കൂടെ വന്നത് പിതാവായ എബ്രഹാം പട്ടുമാക്കില്‍ ആയിരുന്നു. ആദ്യത്തെ കണ്‍മണിയെ ബോംബയിലേക്ക് യാത്രയാക്കിയ നിമിഷം പിതാവിന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണുനീര്‍ ഇന്നും ഷീബയുടെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജീവിതത്തില്‍ മറ്റൊരു അവസരത്തിലും ചാച്ചന്റെ കണ്ണുകള്‍ നിറയുന്നത് ഷീബ കണ്ടിട്ടില്ല. റിട്ടയര്‍മെന്റ് പ്രസംഗത്തില്‍ ഷീബ ജോലിയില്‍ നിന്നു പിരിയുവാനുള്ള ഒരു കാരണം കേരളത്തില്‍ വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ചാച്ചനെ ശുശ്രുഷിക്കുവാന്‍ സാധിക്കുമല്ലോ എന്ന സന്തോഷമായിരുന്നു. മുംബൈയില്‍ നിന്നും ബഹ്റൈന്‍, ന്യൂജേഴ്‌സി, ഫ്‌ളോറിഡ, എന്നീ സ്ഥലങ്ങളില്‍ ജോലി ചെയ്തതിനു ശേഷം 2005 മുതല്‍…
Author: ലാലി ജോസഫ്
നാല്പത് വർഷത്തെ അനുഭവസമ്പത്തുമായി നിങ്ങളോടൊപ്പം ലീലാ മാരേട്ട്: ഉമ സജി
ലീലാ മാരേട്ട് , നീണ്ട നാല്പത് വർഷങ്ങളുടെ സംഘടനാ പ്രവർത്തന ചരിത്രവും, പാരമ്പര്യ സമ്പത്തും അനുഭവസമ്പത്തും, ജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തന പരിചയവും ആയി തിളങ്ങുന്ന വ്യക്തിത്വത്തെ അമേരിക്കൽ മലയാളികൾ ഹൃദയത്തിൽ ചേർത്തുവായിയ്ക്കേണ്ട ഒരു വനിതാരത്നം തന്നെ ആണ്. വാക്ചാതുര്യവും നയപരവും ആത്മാർത്ഥവുമായ പ്രവർത്തന ശൈലിയും കൊണ്ട് ആരെയും ആകർഷിക്കുന്ന ലീലാമാരേട്ട് അമേരിക്കൻ മലയീളികൾക്ക് പ്രീയപ്പെട്ടവളാണ്. ഫെക്കാനയുടെ 2024-2026 വർഷത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലീലാമാരേട്ട് എന്തുകൊണ്ടും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിത്വം ആണ്. അമേരിക്കൻ മലയാളികളുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഫൊക്കാനയുടെ തുടക്കം മുതൽ നെടുംതൂണായി നിന്ന് സംഘടനയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി നിരന്തരം പരിശ്രമിച്ചിരുന്നു ലീല മാരേട്ട്. ഫൊക്കാനയുടെ ജീവനും തുടിപ്പുമായ ലീലാ മാരേട്ട് ഫൊക്കാനയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് അരനൂറ്റാണ്ടു പിന്നിട്ട അദ്ധ്യാപക, സാമൂഹിക-സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ കെട്ടുറപ്പുമായാണ്. ഫൊക്കാന കമ്മിറ്റി മെമ്പര്‍,…
പെന്തിക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
മലയാളി പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വിറ്റ്ബിയിലെ കാനഡ ക്രിസ്ത്യൻ കോളേജിൽ ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കുന്നു. അനുഗ്രഹീതരായ ശുശ്രൂഷകന്മാർ വചനം പ്രസംഗിക്കുന്നു. പാസ്റ്റർ ഗ്ലെൻ ബഡോൺസ്കി (യുഎസ്എ), പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ റെജി ശാസ്താംകോട്ട, കാനഡയിൽ നിന്നുള്ള അഭിഷിക്തർ എന്നിവർക്കൊപ്പം കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഭകളിൽ നിന്ന് തിരഞ്ഞെടുത്ത 30 അംഗ ഗായകസംഘം ഗാനങ്ങൾ ആലപിക്കുന്നു അവരോടൊപ്പം അനുഗ്രഹീത വർഷിപ്പ് ലീഡർ പാസ്റ്റർ ലോർഡ്സൺ ആന്റണിയും ശുശ്രൂഷിക്കുന്നു. ഈ സമ്മേളനം ഹാർവെസ്റ് ടിവി ലൈവ് സംപ്രേഷണം ചെയ്യുന്നു. അതോടൊപ്പം പെന്തിക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ കനേഡിയൻസ് എന്ന ഫേസ്ബുക്ക് പേജിൽ ലൈവ് ആയിട്ട് മീറ്റിങ്ങുകൾ കാണുവാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട് . കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ www.thepfic.ca എന്ന വെബ്‌സൈറ്റിൽ ചെയ്യാം. കൂടാതെ, വെള്ളി, ശനി…
എലിസബത്ത് പോള്‍ കാരിയമഠം (82) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
ന്യൂജേഴ്‌സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ നിര്യാതയായി. മകള്‍: മേഴ്‌സി പോള്‍ (അരൂജ). കൊച്ചുമക്കള്‍: ജോനാ, ജൊവാന, ജോവിത്ത്. സഹോദരിമാര്‍: മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍. സംസ്ക്കാരം പിന്നീട്.
ജയിൽ മോചനത്തിന് ശേഷം മുൻ ട്രംപ് സഹായി പീറ്റര്‍ നവാരോ ആർഎൻസിയിൽ സംസാരിക്കും
ന്യൂയോർക്ക്: കോൺഗ്രസിനെ അവഹേളിച്ചതിന് നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ അടുത്ത ആഴ്ച റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനെ (ആർഎൻസി) അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിൻ്റെ ഓൺലൈൻ ഡാറ്റാബേസ് പ്രകാരം ജൂലൈ 17 ബുധനാഴ്ച മിയാമി ജയിലിൽ നിന്ന് നവാരോ മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിൻ്റെ മോചനം മിൽവാക്കിയിലേക്ക് പറക്കാനും കൺവെൻഷനിൽ സംസാരിക്കാനും മതിയായ സമയം അനുവദിക്കും. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള കോൺഗ്രസ് അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചതിനാണ് സെപ്റ്റംബറിൽ നവാരോയെ ശിക്ഷിച്ചത്. ആർഎൻസി പ്രോഗ്രാമിൽ നവാരോയെ ഉൾപ്പെടുത്തുന്നത് സൂചിപ്പിക്കുന്നത്, ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് ചുമത്തിയ കണക്കുകൾ അല്ലെങ്കിൽ 2020 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നവരെ കൺവെൻഷൻ സംഘാടകർ ഒഴിവാക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു. ട്രംപ് പ്രസിഡൻ്റായിരുന്ന…
ഫിറ്റ്നസ് ഗുരു റിച്ചാർഡ് സിമ്മൺസ് (76) ലോസ് ഏഞ്ചൽസിൽ അന്തരിച്ചു-
ലോസ് ഏഞ്ചൽസ്:ഫിറ്റ്നസ് ഗുരു റിച്ചാർഡ് സിമ്മൺസ് (76) അന്തരിച്ചു.വിട്ടുമാറാത്ത പോസിറ്റിവിറ്റിക്ക് പേരുകേട്ട എക്‌സെൻട്രിക് ഫിറ്റ്‌നസ് ഗുരു റിച്ചാർഡ് സിമ്മൺസ് അന്തരിച്ചുവെന്ന് അദ്ദേഹത്തിൻ്റെ പ്രതിനിധി പറഞ്ഞു..വെള്ളിയാഴ്ചയാണ് സിമ്മൺസ്. തൻ്റെ 76-ാം ജന്മദിനം ജന്മദിനം ആഘോഷിച്ചത്. ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അദ്ദേഹത്തിൻ്റെ വീട്ടുജോലിക്കാരനിൽ നിന്നും 911 കോൽ ലഭിച്ചു അദ്ദേഹത്തിൻ്റെ വീട്ടിൽ പോലീസ് എത്തി അന്വേഷണം നടത്തി .വീട്ടിൽ സിമ്മൺസ് മരിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്വാഭാവിക കാരണങ്ങളാണ് അദ്ദേഹം മരിച്ചതെന്നു സംശയിക്കുന്നതായി , വൃത്തങ്ങൾ പറഞ്ഞു. തൻ്റെ മുഖത്ത് നിന്ന് സ്കിൻ ക്യാൻസർ നീക്കം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും മാർച്ചിൽ അദ്ദേഹം ആരാധകരോട് പറഞ്ഞു. “ഇത് വായിക്കുന്ന നിങ്ങളിൽ ചിലർക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ടെന്ന് എനിക്കറിയാം അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ കാൻസർ ബാധിച്ച ആരെയെങ്കിലും അറിയാമായിരുന്നു,” അദ്ദേഹം എഴുതി. “നിങ്ങളുടെ ഡോക്ടറെ കാണുകയും പൂർണ്ണമായ പരിശോധന നടത്തുകയും…
പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിന് വെടിയേറ്റ സംഭവം; അക്രമിയെ സീക്രട്ട് സര്‍വ്വീസ് വെടിവെച്ച് കൊന്നു
പെന്‍സില്‍വാനിയ: പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ വച്ച് വെടിവെച്ചയാളെന്ന് സംശയിക്കുന്നയാളെ യുഎസ് രഹസ്യാന്വേഷണ വിഭാഗം വെടിവെച്ചുകൊന്നതായി പോലീസ് പറഞ്ഞു. ട്രംപ് സുഖമായിരിക്കുന്നുവെന്നും ഒരു പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ പരിശോധനയ്ക്ക് വിധേയനായെന്നും ട്രംപിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹത്തിന് നേരെ വെടിയുതിർക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വലതുകൈ കഴുത്തിന് നേരെ നീട്ടിയ ട്രംപിൻ്റെ മുഖത്തും ചെവിയിലും രക്തം കാണപ്പെട്ടു. ട്രംപ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ നിരവധി വെടിയൊച്ചകൾ കേട്ടതായി ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അകമ്പടിയോടെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ജനക്കൂട്ടത്തെ നോക്കി ട്രംപ് വായുവിൽ മുഷ്ടി ചുരുട്ടുന്നത് ടെലിവിഷന്‍…
സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു
ഡാളസ് :സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ് മക്കൾ : നാൻസി മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ് ശവസംസ്കാര ചടങ്ങുകൾ ജൂലൈ 14,ഞായർ,5:00 PM മുതൽ 9:00 PM വരെ – രണ്ടാമത്തെയും മൂന്നാമത്തെയും സംസ്കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാളസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 75234 ജൂലൈ 16 ചൊവ്വാഴ്ച, 8:00 AM മുതൽ 10:00 AM വരെ – നാലാമത് സംസ്കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാലസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 7523410:45 AM – സംസ്‌കാരംറോളിംഗ് ഓക്സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019
ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ആഗസ്റ്റ് 3-ന്
ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന പതിനൊന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ആഗസ്റ്റ് -3 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ ടൊറൊന്റോയിലുള്ള ആൽബർട്ട് ക്യാമ്പ്ബെൽ സ്‌ക്വയറിൽ (Albert Campbell Square) നടക്കും. ഈ വർഷം “ഡാൻസ് അറ്റ് ദി സ്‌ക്വയർ ” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ തിങ്ങിപാർക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയിൽ നടക്കുന്ന ഈ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഡാൻസ് വിഭവങ്ങൾ ഉണ്ടായിരിക്കും. ഇത്തവണ 50 -തോളം വ്യത്യസ്ത ഡാൻസ് സ്റ്റൈലുകളാണ് തയ്യാറാക്കിയിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയിൽ പകുതിയിലേറെയും കാനഡയ്ക്ക് വെളിയിൽ ജനിച്ചവരും നാനാ ജാതി, മത സംസ്ക്കാരത്തിൽ…
“കഷ്ടതയിൽ പതറാത്ത ധീര യോദ്ധാവ്”പുസ്തകം ഹ്യൂസ്റ്റണിൽ പ്രകാശനം ചെയ്തു.
ഫ്ളോറിഡ: ബ്രദർ മോൻസി പൊന്നോലിൽ എഴുതിയ ” കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ്” എന്ന പാസ്റ്റർ കെ.വി.മാത്യു (കുഞ്ഞൂഞ്ഞ് ഉപദേശി) ന്റെ ജീവചരിത്ര ഗ്രന്ഥം ഹൂസ്റ്റണിൽ നടന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ പ്രകാശനം ചെയ്തു. പി.സി.എൻ.എ.കെ കോൺഫ്രൻസ് സെക്രട്ടറി ബ്രദർ രാജു പൊന്നോലിയും, റവ. മൈക്കിൾ ജോൺസനും ചേർന്ന് ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനത്തിന് നൽകിയാണ് പുസ്തകത്തിൻറെ പ്രകാശ കർമ്മം നിർവഹിച്ചത്. സമൂഹത്തിൽ അറിയപ്പെടാത്തവരായി വിസ്മരിക്കപ്പെട്ടിട്ടുള്ള ബഹുശതം വ്യക്തി ജീവിതങ്ങൾ കാലയവനിയക്കുള്ളിൽ മറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരുടെ ജീവചരിത്രങ്ങൾ ഇന്ന് വിരളമാണ്. തലമുറകൾ മാറുമ്പോൾ ഇളം തലമുറകൾക്ക് കൈമാറുവാൻ ശ്രേഷ്ഠമാരായാ പൂർവ്വികരുടെ ചെയ്തികളും ചരിത്രങ്ങളും ഒരു നിധിപോലെ രേഖപ്പെടുത്തി സൂക്ഷിക്കണ്ടത് നമ്മുടെ കർത്തവ്യമാണ്. ദൈവത്തിന്റെ വിശ്വസ്തതയാണ് ഈ പുസ്തകത്തിൻറെ ഉള്ളടക്കം. സൗജന്യമായി നൽകുന്ന “കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ് എന്ന പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും ഉൾപ്പെടുത്തിയിട്ടുണ്ട്”.…
